ലോകസഭാ തെരഞ്ഞെടുപ്പ്: എപി സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി സ്ഥിരീകരിച്ച് കാന്തപുരം; പിന്തുണ എൽ.ഡി.എഫിന് തന്നെ, എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കാതിരിക്കാൻ തിരുവനന്തപുരത്ത് മാത്രം യു.ഡി.എഫിനൊപ്പം; രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും കാന്തപുരം; എപി സുന്നികളുടെ നിലപാട് ആഴ്ച്ചകൾക്ക് മുമ്പെ റിപ്പോർട്ട് ചെയ്ത് മറുനാടൻ മലയാളി
ജംഷാദ് മലപ്പുറം
മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പിൽ എ.പി വിഭാഗം സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.
രാജ്യത്ത് നിർണ്ണായകമായ പൊതുതിരെഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും കാന്തപുരം പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം.
ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങളുള്ള ഞങ്ങൾക്ക് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ന് നടക്കുന്ന ഈ സമ്പൂർണ്ണ സഖാഫി സമ്മേളനത്തിൽ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം സഖാഫികൾ സംബന്ധിച്ചിട്ടില്ല. അവിടെ ഇലക്ഷൻ നടക്കുന്നതിനാൽ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാൽ അവർക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
തിരുവനന്തപുരത്ത് പ്രത്യേക സാഹചര്യം
എന്നാൽ ഔദ്യോഗികമായ പിന്തുണ നൽകുന്നത് ആർക്കാണെന്ന് കൃത്യമായ പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും എൽ.ഡി.എഫിനെ പിന്തുണക്കുന്ന നിലപാടാണ് കീഴ്ഘടകങ്ങൾക്ക് കാന്തപുരം കൈമാറിയിട്ടുള്ളത്. തിരുവനന്തപുരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യതയുള്ളതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ യു.ഡി.എഫിനെ പിന്തുണക്കുന്നതാണ് അഭികാമ്യം എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം. അതേ സമയം കേന്ദ്രത്തിൽ മതേതര മുന്നണിതന്നെ അധികാരത്തിൽ വരണമെന്ന നിലപാടും കാന്തപുരത്തിനുണ്ട്, നിലവിൽ എൽ.ഡി.എഫ് മതേതര മുന്നണിയുണ്ടാക്കാൻ യുപിഎയുമായി
സഹകരിക്കുമെന്ന ഉറപ്പു ലഭിച്ചതിനാലാണ് ഇത്തരത്തിൽ എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്നാണ് കാന്തപുരം വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. മൂൻകാലങ്ങളിൽ തങ്ങളുമായി സഹകരിക്കുന്ന സ്ഥാനാർത്ഥികളെ നോക്കിയാണ് പിന്തുണച്ചിരുന്നതെങ്കിലും കഴിഞ്ഞ തവണ യു.ഡി.എഫ് നേതാക്കൾ മർകസ് സമ്മേളനം അടക്കം ബഹിഷ്ക്കരിച്ചതിലുള്ള അമർഷമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. അതേ സമയം എൽ.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആവശ്യമായ വിഷയങ്ങളിൽ ഇടപെടലുകൾ നടത്തിയതും സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയതും അവരോടുള്ള അടുപ്പത്തിനും കാരണമായി.
നേരത്തെ പറഞ്ഞ് മറുനാടൻ മലയാളി
കാന്തപുരം വിഭാഗം എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ച വിവരം ആഴ്ച്ചകൾക്ക് മുമ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലർ അവഹേളനകളുമായി രംഗത്തുവരികയും ചെയ്തിരുന്നു. മറുനാടൻ നൽകിയ വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി സംഘടനാ തലത്തിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരിലേക്ക് വിവരം എത്തിക്കുമെന്നും അന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു.
പിന്തുണ ചിലയിടങ്ങളിൽ നിർണായകമാകും
കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ ചില മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനം ചെലുത്തും. നിലവിൽ ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ പിന്തുണക്കാൻ സംഘടന നേരത്തെ തീരുമാനിച്ചാണ്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള എ.പി വിഭാഗത്തിന്റെ പിന്തുണ മണ്ഡലത്തിന്റെ വിജയ, പരാജയങ്ങളെ സ്വാധീനിക്കാനുള്ള പോലുമുണ്ടെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്. മലബാറിലെ വിവിധ മണ്ഡലങ്ങളിലാണ് കാന്തപുരം വിഭാഗത്തിന്റെ വലിയ സ്വാധീന മണ്ഡലങ്ങൾ.
കാന്തപുരത്തിന്റെ പ്രസ്താവന മർകസിൽ വെച്ച്
കോഴിക്കോട് മർകസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിലാണ് കാന്തപുരം സുന്നികളുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി അറിയിച്ചതായി കാന്തപുരം നിലപാട് വ്യക്തമാക്കിയത്. മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനിന്ന് ഈയിടെ പുറപ്പെടുവിച്ച നോട്ടീസ് ആശങ്കാജനകമാണെന്നും തുടർന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകൾക്ക് ആരാധനകൾക്കു ഉത്തമം വീടാണ് എന്നതാണ് ഇസ്ലാമിക പ്രമാണം. പുരുഷന്മാർക്കൊപ്പം ജുമുഅ ജമാഅത്ത് നടത്താനായി പൊതുസ്ഥലങ്ങളിൽ സംഗമിക്കുന്നതും സ്ത്രീകൾക്ക് മതപരമായി നിഷിദ്ധമാണ്. മതപ്രമാണത്തിനെതിരെ രംഗത്തുവരുന്ന ബിദഇകളാണ് സ്ത്രീക്ക് ആരാധനക്ക് പള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. മതത്തിന്റെ അടിസ്ഥാന ദർശനങ്ങളിൽ നിന്ന് വ്യതിചലിച്ച ഇവർ കോടതിയുടെ നോട്ടീസുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കേണ്ടത്. മതത്തിനു പുറത്തുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ചു ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന ബിദഇകൾ ഒരുപടികൂടി കടന്നു സ്ത്രീകൾക്ക് പള്ളികളിലെ ആരാധനകൾക്കു നേതൃത്വം നൽകാമെന്ന് സമ്മതിക്കുമോ? വ്യതിചലിച്ച ചിന്താധാരകളുമായി പോയവരാണ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചത്. കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരെ സമീപിച്ചു ഇസ്ലാമിന്റെ ശരിയായ പ്രമാണങ്ങൾ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍