Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാറുകാരിക്ക് മൊബൈൽ വാങ്ങി കൊടുത്ത് വശീകരിച്ചെടുത്തു; എല്ലാ ദിവസവും പീഡിപ്പിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ മാനസകിമായി തളർത്തി; കിണറ്റിൽ ചാടി പെൺകുട്ടി മരിച്ചപ്പോൾ തന്ത്രപരമായി നാട്ടിൽ നിന്ന് മുങ്ങി; പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പീഡനം കണ്ടെത്തിയപ്പോൾ പൊലീസ് തീവെപ്പ് കേസിലെ വില്ലന് പിറകെ കൂടി; സിമ്മുകൾ മാറി കൂടുവിട്ട് കൂടുമാറിയിട്ടും ഒടുവിൽ പീഡകൻ വലയിൽ കുടുങ്ങി; അഞ്ചുതെങ്ങ് മാമ്പള്ളി ജോണിയെ കുടുക്കിയത് അന്വേഷണത്തിലെ മികവ്

പതിനാറുകാരിക്ക് മൊബൈൽ വാങ്ങി കൊടുത്ത് വശീകരിച്ചെടുത്തു; എല്ലാ ദിവസവും പീഡിപ്പിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ മാനസകിമായി തളർത്തി; കിണറ്റിൽ ചാടി പെൺകുട്ടി മരിച്ചപ്പോൾ തന്ത്രപരമായി നാട്ടിൽ നിന്ന് മുങ്ങി; പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പീഡനം കണ്ടെത്തിയപ്പോൾ പൊലീസ് തീവെപ്പ് കേസിലെ വില്ലന് പിറകെ കൂടി; സിമ്മുകൾ മാറി കൂടുവിട്ട് കൂടുമാറിയിട്ടും ഒടുവിൽ പീഡകൻ വലയിൽ കുടുങ്ങി; അഞ്ചുതെങ്ങ് മാമ്പള്ളി ജോണിയെ കുടുക്കിയത് അന്വേഷണത്തിലെ മികവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോണി(28)നെയാണ് വർക്കല പൊലീസ്സ് അറസ്ററ് ചെയ്തത്. അഞ്ചുതെങ്ങിൽ തീവെപ്പ് കേസ്സിലും ഇയാൾ പ്രതിയാണ്. ഗൾഫിലേക്ക് കടക്കാനും ഇയാൾ പദ്ധതി ഇട്ടിരുന്നു.

നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായതിൽ മനംനൊന്ത് വെട്ടൂർ സ്വദേശിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 20നാണ് വീട്ടുമുറ്റത്തെ കിണറ്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നു രാസപരിശോധനയ്ക്കു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ മരിച്ച ദിവസവും അതിനു മുമ്പും പല തവണയായി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. അറസ്റ്റിലായ ജോണുമായി പെൺകുട്ടിക്ക് ഒരു വർഷമായി അടുപ്പമുണ്ടായിരുന്നുവെന്ന് അറിഞ്ഞതാണ് നിർണ്ണായകമായത്.

വർക്കല വെട്ടൂർ സ്വദേശിനിയായ 16കാരി വിദ്യാർത്ഥിന് ജനുവരി 20ന് രാവിലെ പതിനൊന്നരയോടെ വീട്ട് വളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്ന പൊലീസിന് കാര്യങ്ങൾ വ്യക്തമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തെത്തിയതോടെയാണ്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമായി. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പെൺകുട്ടിക്ക് ജോണുമായി അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

ജോൺ അടുപ്പം മുതലെടുക്കുകയും മൊബൈൽ ഫോൺ വാങ്ങി നൽകുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒരുവർഷമായി നിരന്തരം പീഡിപ്പിച്ച് വരികയുമായിരുന്നു. വീട്ടുകാർ അറിയാതെയാണ് മൊബൈൽ വാങ്ങി കൊടുത്തത്. പെൺകുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞ ജോൺ ഒളിവിൽ പോയിരുന്നു. ബേപ്പൂർ, മുനമ്പം എന്നീ സ്ഥലങ്ങളിൽ ഫിഷിങ് ബോട്ടുകളിൽ ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജോൺ പൊലീസ്സിനെ വെട്ടിച്ച് ആവിടെ നിന്നും മുങ്ങിയിരുന്നു. പിന്നീട് ജോൺ കന്യാകുമാരിയിലായിരുന്നു. അവിടെവെച്ച് ജോൺ ആഴ്ചതോറും സിംകാർഡ് മാറി ഉപയോഗിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ജോണിനെ പൊലീസ് പിടികൂടിയത്.

വർക്കല എസ്.എച്ച് ഒ .ജി. ഗോപകുമാറും സംഘവുമാണ് ജോണിനെ അറസ്ററ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ജോണിനെ റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണ, നിരന്തര ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയുമാണ് അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP