രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം
എം റിജു
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയായിരിക്കും? ഒരുലക്ഷത്തിൽ ഒതുങ്ങുമോ, അതോ മൂന്നുലക്ഷം കടക്കുമോ? തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ വയനാട്ടിൽ എവിടെയും ചർച്ച, കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുമാത്രമാണ്. സ്നേഹത്തോടെ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് കൈയിൽ കൊടുക്കും എന്നൊക്കെ എൽഡിഎഫ് നേതാക്കൾ പ്രംസംഗിക്കുന്നുണ്ടെങ്കിലും, ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടാനായാൽ അത് തങ്ങളുടെ നേട്ടമായി കണക്കാക്കാമെന്നാണ് സിപിഎം നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്.
ആദ്യഘട്ടത്തിലെ അതിശക്തമായ രാഹുൽ കൊടുങ്കാറ്റിനെ ചിട്ടയായ പ്രവർത്തനം വഴിയും, നൂറുകണക്കിന് കുടുംബയോഗങ്ങൾ വഴിയും മെരുക്കാൻ കഴിഞ്ഞതായാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, ശരിക്കും വയനാടിനെ ഞെട്ടിച്ചിരുന്നു. ഇടതുപക്ഷ സ്ഥനാർഥിയും സിപിഐയുടെ നേതാവുമായ പി പി സുനീറിനും ഈ തെരഞ്ഞെടുപ്പ് അഭിമാനകരമായ നേട്ടം തന്നെയാണ് സമ്മാനിക്കുന്നത്. എതിരാളിയെക്കണ്ട് ഒട്ടും പതറാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയും കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അത് വോട്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരമമ്യേന ബിജെപി ദുർബലമായ വയനാട് മണ്ഡലത്തിൽ, വോട്ട് ഗണ്യമായി ഉയർത്തി നേട്ടമുണ്ടാക്കാമെന്ന കണക്കൂകൂട്ടലിലാണ് എൻഡിഎ.
ആവേശത്തിരയിളക്കി രാഹുൽ
ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽഗാന്ധിയുടെ മാസ് എൻട്രി വയനാട്ടിലെ തെരഞ്ഞെടുപ്പിനെ പൊടുന്നനെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കി മാറ്റിയത്. അതോടെ ദേശീയ മാധ്യമങ്ങളെയും ദേശീയ നേതാക്കളെയും തട്ടി വയനാട്ടുകാർക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി. രാഹുലിന്റെ പേര് പ്രഖ്യാപിച്ചതുതൊട്ട് വയനാട്ടിൽ നിലനിന്ന ആവേശം പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും നിറഞ്ഞ് നിൽക്കുകയാണ്. പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴും പൂഴിയിട്ടാൽ താഴെപ്പോവാത്ത പുരുഷാരമാണ് രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത്. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ജില്ലകളിലും രാഹുലെത്തിയതോടെ അവസാന വട്ട പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനായെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ. മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമർശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.
വയനാടിന്റെ ഹൃദയത്തിൽ തൊട്ടായിരുന്നു ബത്തേരിയിൽ നിന്നും തിരുമ്പാടി വഴി വണ്ടൂരിലേക്ക് രാഹുൽ പറന്നിറങ്ങിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരും കാര്യമായി ഉന്നയിക്കാതിരുന്ന മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് നമുക്ക് കൂട്ടായി പരിഹരിക്കാമെന്ന രാഹുലിന്റെ വാക്കുകൾ കേട്ടുനിന്നവരെയും കോരിത്തരിപ്പിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മലയോരത്തെ സംഘർഷം മുതൽ രാത്രി യാത്ര നിരോധനവും വരെയുള്ള പ്രശ്നങ്ങൾ രാഹുൽ എണ്ണിപ്പറഞ്ഞു. വയനാടിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലനായി. ആ സൗന്ദര്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തി്ക്കുമെന്ന വാഗ്ദാനവും നൽകി. തനിക്ക് വയനാട് നൽകേണ്ടത് ഹൃദയ ബന്ധമാണെന്ന് ഓരോയിടത്തും രാഹുൽ ആവർത്തിച്ചു. ഇതെല്ലാം കയ്യടിച്ച് ജനം സ്വീകരിച്ചത് യു.ഡി.എഫിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു.
ന്യൂനപക്ഷ ധ്രുവീകരണം വ്യക്തം
രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം പ്രകടമാണ്.മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതിജീവന സാധ്യതകൾ. ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്.
ഇതോടൊപ്പം അമിത്ഷാ അടക്കമുള്ള നേതാക്കളുടെ തീവ്രമായ പ്രസ്താവനകളും പച്ചക്കൊടി വിവാദവും ഫലത്തിൽ യുഡിഎഫിനു തന്നെയാണ് ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാൻ പതാകയാക്കിയുള്ള ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണമൊക്കെ ഫലത്തിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കുന്നത്.
അമേഠിയും ബിജെപിയുടെ കൂടുമാറ്റവും വിഷയമാക്കി ഇടത്
രാഹുൽ വന്നതോടെ പ്രചാരണ വിഷയങ്ങളിൽ യു ടേൺ അടിക്കേണ്ടിവന്ന ഇടതുമുന്നണി, അമേഠിയുടെ പിന്നോക്കാവസ്ഥ, രാഹുൽ തന്നെ ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങൾ, കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം തുടങ്ങിയവ വിഷയമാക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു, അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന്' ബിജെപി അമേഠിയിൽ ഇറക്കിയ പോസ്റ്റർ വയനാട്ടിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്ന് കണ്ടു നോക്കാമെന്ന് പറഞ്ഞുള്ള വീഡിയോയും എൽഡിഎഫ് തങ്ങളുടെ എല്ലാ കുടുംബയോഗങ്ങളിലും കാണിക്കുന്നുണ്ട്.
എം പി എന്ന നിലയിൽ മണ്ഡലത്തിന് പുറത്തും രാഹുലിന്റെ സംഭാവനകൾ കാര്യമായി ഒന്നുമില്ല എന്നാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു വാദം.പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കാര്യമായ വിമർശനം അദ്ദേഹം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഷയങ്ങൾ ഉയർത്തുന്നു എന്നതൊഴിച്ചാൽ തീർത്തും പരാജയമാണ് രാഹുൽ. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നു.- എൽഡിഎഫ് വിമർശനം അങ്ങനെ പോവുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. അമേഠി മണ്ഡലത്തിൽ ഒരു സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നുവെന്നും എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതായത് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഇടതുപക്ഷം ശക്തമായി രാഹുലിനെ കടന്നാക്രമിക്കുന്നുണ്ട്. ഇത് ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും, വയനാട്ടിലെ ഭൂരിപക്ഷ കണക്ക്.
എല്ലാ സർവേകളിലും രാഹുൽ തന്നെ
വയനാട്ടിൽ രാഹുൽഗാന്ധി സ്ഥനാർഥിയായശേഷമുള്ള അഭിപ്രായ സർവേകളിലും യുഡിഎഫിന് തന്നെയാണ് മൂൻതൂക്കം. എന്നാൽ ഏഷ്യാനെറ്റിന്റെ സർവേയിലൊന്നും രാഹുൽ തരംഗം പ്രവചിക്കപ്പെട്ടിട്ടില്ല. എൽഡിഎഫിന് ആശ്വാസമാകുന്നത്് അതാണ്. രാഹുൽഗാന്ധിക്ക് മുൻതൂക്കമുണ്ട്, പക്ഷേ തരംഗമില്ല എന്ന നിലപാടിലാണ് ഇടതുപക്ഷവും. എന്നാൽ മറുനാടൻ മലയാളി നടത്തിയ സർവേയിലടക്കം വ്യക്തമായ രാഹുൽ തംരംഗത്തിന്റെ സൂചനായാണ് കിട്ടുന്നത്.
മറുനാടൻ സർവേയിൽ 56 ശതമാനം വോട്ടിന്റെ വലിയ പിന്തുണയാണ് രാഹുൽ ഗാന്ധി നേടിയത്. എൽഡിഎഫ് വെറും 34 ശതമാനം വോട്ടിൽ ഒതുങ്ങും. മുന്നണികൾ തമ്മിലെ 22 ശതമാനം എന്ന വലിയ വോട്ടുവ്യത്യാസം രണ്ടുലക്ഷത്തിന് മുകളിലുള്ള വോട്ടിന് രാഹുൽ ജയിക്കുമെന്നതിന്റെ സൂചകമാണ്. കേരളംപോലെ ഒരു സ്ഥലത്തെ ഇത്ര വലിയ വോട്ടു വ്യത്യാസം ഒരു മുന്നണിക്ക് കിട്ടുക എന്നതും അപൂർവമാണ്. മാത്രമല്ല വ്യക്തമായ തരംഗത്തിന്റെയും സൂചനയാണത്. രാഹുൽ തരംഗത്തിൽ ബിജെപിക്കും വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടുർ, നിലമ്പുർ എന്നീ എഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോകസഭാ മണ്ഡലം. ഇതിൽ വണ്ടുർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടുർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടിയ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ വർഷം കോഴിക്കോട് ഡിസിസി പ്രസിഡൻന്റ് ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടക്കവേയാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്