തോറ്റാൽ എംഎൽഎ സ്ഥാനം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പിവി അൻവർ; ഭൂരിപക്ഷം 80,000 കടക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ; പൊന്നാനിയിൽ ഇടത് യോഗങ്ങളിൽ വൻ ജനാവലി എത്തുമ്പോഴും ഐക്യമുന്നണി ആത്മവിശ്വാസത്തിൽ തന്നെ; പണമെറിഞ്ഞ് ആളുകളെ സംഘടിപ്പിക്കുന്നത് വോട്ടാവില്ലെന്ന് യുഡിഎഫ്; എസ്.ഡി.പി.ഐ-പി.ഡി.പി വോട്ടുകളും ഇവിടെ നിർണായമാകും; പൊന്നാനിയിൽ അവസാനലാപ്പിൽ മുന്നിൽ യുഡിഎഫ് തന്നെ
ജംഷാദ് മലപ്പുറം
പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുക്കുമ്പോൾ പൊന്നാനിയിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലിംലീഗിന്റെ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീർ ഇത്തവണ മണ്ഡലത്തിൽ ഹാട്രിക് വിജയം നേടുമെന്നാണ് അവസാനവട്ട തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുന്നത്. തോറ്റാൽ എംഎൽഎ സ്ഥാനം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പിവി അൻവർ പറയുന്നുണ്ടെങ്കിലും എൽഡിഎഫിന് വലിയ സാധ്യതയൊന്നും ഇവിടെ കാണുന്നില്ല. മറുനാടൻ മലയാളി അടക്കമുള്ള വിവിധ മാധ്യമങ്ങൾ നടത്തിയ തെരഞ്ഞെുടപ്പ് സർവേകളിലും ഇവിടെ ഇ.ടി. മുഹമ്മദ് ബഷീറിന് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടെ രൂപപ്പെട്ട തരംഗം പൊന്നാനിയിൽ യുഡിഎഫിനും ഗുണാമാവുകയാണ്.
പക്ഷേ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനേക്കാളും ആർഭാടവും ആൾക്കൂട്ടവുമുള്ള പ്രചാരണ പരിപാടികളാണു പി.വി. അൻവർ നടത്തുന്നത്. ഇത് ഇടത് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം പരത്തിയിട്ടുണ്ട്. എന്നാൽ അൻവർ പണമെറിഞ്ഞാണ് ആളുകളെ സംഘടിപ്പിക്കുന്നതെന്ന ആരോപണം യു.ഡി.എഫ് കേന്ദ്രങ്ങൾ ഉന്നയിക്കുമ്പോൾ തെരഞ്ഞെടുപ്പ് ഫലം അറിയുമ്പോൾ അറിയാം പണമാണോ, അതോ ജനസമ്മതിയാണോ ഈ ആൾക്കൂട്ടമെന്ന് എൽ.ഡി.എഫും തിരിച്ചടിക്കുന്നു.
ഇത്തവണ താൻ പൊന്നാനി പിടിച്ചെടക്കുമെന്നും വിജയിക്കുമെന്ന് തനിക്ക് 100ശതമാനം വിശ്വാസമുണ്ടെന്നും പി.വി. അൻവർ പറയുന്നത്. പൊന്നാനിയിൽ ജയിച്ചില്ലെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നുമാണ് അൻവർ പറയുന്നത്. എന്നാൽ ഇത്തവണ തനിക്ക് 80,000ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്നും കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയമുണ്ടാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. താൻ ഇതു വെറുതെ പറയുകയല്ലെന്നും പാർട്ടി പ്രവർത്തകർ ബൂത്ത്തലത്തിൽ നടത്തിയ കണക്കെടുപ്പിൽ നിന്നും ലഭിച്ച വിവരപ്രകാരമാണ് ഈവോട്ടിന് താൻ വിജയിക്കുകയെന്ന് പറയുന്നതെന്നും ഇ.ടി പറഞ്ഞു. കഴിഞ്ഞ തവണ 25410 വോട്ടുകൾക്കാണ് ഇ.ടി വിജയിച്ചിരുന്നത്.
ഇരുവർക്കും പുറമെ എൻ.ഡി.എക്കുവേണ്ടി ബിജെപി സംസ്ഥാന സമിതിയംഗം പ്രഫ.വി.ടി.രമയും, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. കെ.സി. നസീറും, പി.ഡി.പി.സ്ഥാനാർത്ഥി പൂന്തുറ സിറാജും പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫിനെ പിന്തുണച്ച പി.ഡി.പി ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയത് യു.ഡി.എഫിന് ഗണംചെയ്തേക്കും. ഇതിന് പുറമെ മണ്ഡലത്തിൽ വേരോട്ടമുള്ള വെൽഫെയർപാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും ബഷീറിന് ഗുണം ചെയ്യും.
കോൺഗ്രസ് നേതാക്കളുമായി അൻവറിന്റെ രഹസ്യധാരണ
എന്നാൽ ഇ.ടിയുടെ സ്ഥാനാർത്ഥിയായതിനാൽ മണ്ഡലത്തിലെ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. മുന്നണി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പാർട്ടിക്കുപുറത്താകും സ്ഥാനം എന്നു മുന്നറിയിപ്പിനെ തുടർന്ന് ഇക്കൂട്ടർ മൗനം അവലംഭിക്കുകയാണ്.ഇതിൽ ചില നേതാക്കളുമായി അൻവർ രഹസ്യകൂടിക്കാഴ്ച്ച നടത്തിയതായും പരാതികളുയർന്നിരുന്നു. ഇതിന് പുറമെ അൻവറുമായി കൂടിക്കാഴ്ച്ച നടത്തിയ കോൺഗ്രസ് നേതാവിനെ യൂത്ത്ലീഗുകാർ വഴി തടഞ്ഞതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും വിവാദമായിരുന്നു.
അൻവർ കോൺഗ്രസ് കുടുംബാംഗമായതിനാലും ഇത് എൽ.ഡി.എഫിന് ഗുണകരമാകുമെന്ന കണക്ക് കൂട്ടലും പാർട്ടിക്കുണ്ട്, ഇതിന് പുറമെ മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രാദേശിക ലീഗ്-കോൺഗ്രസ് പോരും, ഇ.ടി കൊണ്ടോട്ടിയിൽ വച്ചു എസ്ഡിപിഐ നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയതും എൽ.ഡി.എഫിന് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ, ഇതിന് പുറമെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെത്തിയതും അൻവറിന് ഗുണം ചെയ്യും.
എന്നാൽ കഴിഞ്ഞ ദിവസം തൃത്താലയിൽവെച്ചു ഇ.ടി.യുടെ പ്രചാരണ പരിപാടിയിലേക്ക് രാഹുൽഗാന്ധി എത്തിയത് യു.ഡി.എഫിന് ആവേശം പകർന്നിട്ടുണ്ട്, വിഘടിച്ചു നിൽക്കുന്ന പ്രാദേശിക കോൺഗ്രസുകാരെ കൂടെ നിർത്താൽ രാഹുലിന്റെ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ അവകാശ വാദം.
എസ്.ഡി.പി.ഐ-പി.ഡി.പി വോട്ടുകൾ നിർണായകം
മത്സര രംഗത്തുള്ള എസ്.ഡി.പി.ഐയും, പി.ഡി.പിയും നേടുന്ന വോട്ടുകളും നിർണായകമാകും. കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഇഖ്റാമുൽ ഹഖ് 26,000വോട്ടുകൾ ലഭിച്ചിരുന്നു. അതോടൊപ്പംതന്നെ കഴിഞ്ഞ തവണ ദേശീയപാത ഇരകളുടെ പേരിൽ ജനകീയ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായ മത്സരിച്ച അബുലൈസിന് 11034 വോട്ടുകളും ലഭിച്ചിരുന്നു. വെൽഫെയർപാർട്ടിയുടേയും, ആർ.എംപിയുടേയും പിന്തുണയോടെയാണ് അബൂലൈസ് മത്സരിച്ചിരുന്നത്. ഇത്തവണ ഈവോട്ടുകൾ യു.ഡി.എഫിന് ഗുണം ചെയ്യും. കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ആംആദ്മിസ്ഥാനാർത്ഥി 9500, ബി.എസ്പി സ്ഥാനാർത്ഥി 2000വോട്ടുകളും നേടിയിരുന്നു. ഇരുകൂട്ടർക്കും ഇത്തവണ സ്ഥനാർഥിയില്ലാത്തതിനാൽ ഈവോട്ടുകളും നിർണായകമാകും. ഇതിനു പുറമെ കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ അൻവറിന് നൽകാനും ധാരണയുണ്ട്, നേരത്തെ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയമ്പോഴും കാന്തപുരം വിഭാഗം വോട്ടുകളാണ് അൻവറിന് ഗുണംചെയ്തത്. നേരത്തെ പൊന്നാനിയിലെ എസ്ഡിപിഐ സ്ഥനാർഥിയെ പിൻ വലിപ്പിക്കാനായി ലീഗ് ചർച്ച നടത്തിയെന്നത് വൻ വിവാദങ്ങൾക്ക് തിരകൊളുത്തിതയിരുന്നു.
എൽ.ഡി.എഫ് നില മെച്ചപ്പെട്ടുവരുന്നു
കഴിഞ്ഞ വർഷങ്ങളിലായി മണ്ഡലത്തിൽ നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിവരുന്നതാണ് മുസ്്ലിംലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതുസ്വതന്ത്രനെ നിർത്തി വിജയപ്പിച്ചെടുക്കുന്ന ഇടതുപക്ഷ തന്ത്രം ഇത്തവണ യുഡിഎഫിനു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതു മുന്നിൽ കണ്ടു വിശ്രമമില്ലാത്ത പ്രവർത്തനമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ നടത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. കുറെ വർഷങ്ങളായി ശക്തമായ മൽസരം നടക്കാത്ത പൊന്നാനിയിൽ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മ്ാനെ രംഗത്തിറക്കി ഇടതുപക്ഷം പടനയിച്ചപ്പോൾ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്കു ചുരുങ്ങി. മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ലീഡ് നേടാനുമായി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണഫലം അനുഭവിച്ചതും ഇടതുപക്ഷമാണ്. ഇത്തവണയും അതേരീതിയിൽ പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാൻ തന്നെയാണ് പൊന്നാനിയിൽ ഇടതുമുന്നണി തന്ത്രങ്ങൾ മെനയുന്നത്.
കഴിഞ്ഞ തവണ ഇ.ടി നേടിയ ഭൂരിപക്ഷം 25410
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ ബഷീറിനു ലഭിച്ചപ്പോൾ വി.അബ്്ദുറഹ്്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നാരായണൻ മാസ്റ്റർക്ക് ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. മണ്ഡലത്തിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും ഇ.ടി. മുഹമ്മദ്ബഷീറിന്റെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യുഡിഎഫിനു ലീഡുള്ളത്. തിരൂരങ്ങാടിയിൽ നിന്നു മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
താനൂരിൽ 6220, തിരൂരിൽ 7245, കോട്ടയ്ക്കലിൽ 11881 എന്നിങ്ങനെയായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനവുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറക്കുകയും ചെയ്യാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം ഈ പ്രാവശ്യം ഇടതുമുന്നണി പൊന്നാനിയിൽ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡിനു പുറമെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നടത്തിയ അട്ടിമറി വിജയവും തിരൂരങ്ങാടിയിലെ വൻവോട്ടു ശേഖരണവും ഇക്കുറി പൊന്നാനിയിൽ ചരിത്രം മാറ്റിയെഴുതുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.
തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. തവനൂരിൽ 9170 വോട്ടുകളും പൊന്നാനിയിൽ 7658 വോട്ടുകളും തൃത്താലയിൽ 6433 വോട്ടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല ഒഴികെയുള്ള രണ്ടുമണ്ഡലങ്ങളിലും വിജയം നേടാൻ ഇടതുപക്ഷത്തിനു സാധിച്ചു. ഇതോടൊപ്പം താനൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് വിജയിക്കാനും തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ വോട്ടുകൾ വൻതോതിൽ ചോർത്താനും എൽഡിഎഫിനു കഴിഞ്ഞു.
നിയമസഭാ മണ്ഡലങ്ങളിലെ ഈ അനുകൂല ഘടകം മുതലെടുത്ത് പാർലമെന്റിൽ ഇത്തവണ വിജയം നേടുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ പി.വി.അൻവറിനെ ഇടതുമുന്നണി പൊന്നാനിയിൽ എത്തിച്ചത് ഇത്തരം സങ്കീർണ പ്രശ്നങ്ങളെ അനുകൂലമാക്കിയെടുക്കാൻ അൻവറിനു കഴിയുമെന്ന കണക്കുകൂട്ടലിലാണ്. മുൻ കോൺഗ്രസുകാരനെന്ന നിലയിൽ തനിക്കു ഇവിടെയും കോൺഗ്രസ് വോട്ടുകൾ ലഭിക്കുമെന്നും അൻവർ പ്രതീക്ഷിക്കുന്നു.ഇതിനിടെ തിരൂർ, തിരൂരങ്ങാടി മേഖലകളിൽ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യമായും പരസ്യമായും മുസ്ലിംലീഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ഇടതുമുന്നണി ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് തിരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് കൺവൻഷനിൽ ഇ.ടി.മുഹമ്മദ് ബഷീർ വീണ്ടും പൊന്നാനിയിൽ മൽസരിക്കുന്നതിനെതിരെ ഉയർന്ന എതിർപ്പ് കെട്ടടങ്ങിയെങ്കിലും പുതിയ രൂപത്തിൽ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വീണ്ടും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം അനുകൂലഘടകമായി ഇടതുപക്ഷം കാണുന്നു. കൊണ്ടോട്ടിയിൽ എസ്ഡിപിഐ നേതാക്കളുമായി ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കൾ ചർച്ച നടത്തിയതും വിവാദമായിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരേയാണ് യുഡിഎഫും എൽഡിഎഫും പര്യടനത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
വോട്ടുകൾ കൂടുതൽ നേടാൻ ബിജെപി
ഇതിനിടെ ഇത്തവണ വോട്ടുകൾ കൂടുതൽ നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 75212 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി നേടിയത്. തൃത്താല മണ്ഡലത്തിൽ നിന്നാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. 15640 വോട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ മൽസരിച്ച് 14510 വോട്ടുകൾ നേടിയ പിടിച്ച പ്രഫ.വി.ടി. രമയെയാണ് ഇത്തവണ ബിജെപി പൊന്നാനിയിൽ മൽസരിപ്പിക്കുന്നത്.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാന്പി സംസ്കൃത കോളജ് വൈസ് പ്രിൻസിപ്പൽ എന്നി നിലകളിലും സുപരിചിതയാണ് രമ. തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്