വടകരയിൽ പി ജയരാജന് വോട്ട് ചെയ്യാൻ നാട്ടിലെത്തി പ്രവാസികളും; ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നും എത്തുന്നത് നിരവധിപേർ അടങ്ങുന്ന സംഘം; ലക്ഷ്യം `ജയരാജേട്ടന്` വൻ ഭൂരിപക്ഷം സമ്മാനിക്കൽ; ഇടത് സ്ഥാനാർത്ഥി ജയിക്കുമെന്ന് കുവൈത്തിൽ പന്തയവും
ജംഷാദ് മലപ്പുറം
കോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനെ വിജയിപ്പിക്കാൻ ഖത്തറിൽനിന്നും ഒരു സംഘം പ്രവാസികൾ നാട്ടിലെത്തിയതിന് പിന്നാലെ കുവൈത്തിൽ നിന്നും 25പേരടങ്ങുന്ന സംഘം നാട്ടിലേക്ക്. വടകരയിലെ വോട്ടർമാരാണ് ഇത്തരത്തിൽ നാട്ടിലെത്തുന്നത്, ജയരാജനെ വൻഭൂരിപക്ഷത്തിൽ വിജയിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു.വടകര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്നും ഇതിനായി കുവൈത്തിൽനിന്നും പരമാവധി വടകരക്കാരായ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതെന്നും നാട്ടിലേക്കു പോരാൻ നേതൃത്വം നൽകുന്ന കുവൈത്തിലെ അബ്ബാസിയയിലെ ശൈമേഷ്, ടി കെ ഷൈജു, രാജഗോപാൽ.
ഐ.എൻ.എൽ പ്രതിനിധി സത്താർ കനിൽ, തട്ടോളിക്കര പ്രജീഷ്, അജീഷ് വി കെ. വടകര എന്നിവർ പറഞ്ഞു. കുവൈത്തിലെ ചില മേഖലകളിൽ കൂടുതൽ വടകരക്കാരുണ്ട്, വടകര മണ്ഡലത്തിൽ താൻ പറയുന്ന സ്ഥാനാർത്ഥി ജയിക്കുമെന്ന് കൂടെ ജോലി ചെയ്യുകയും ഒന്നിച്ചു താമസിക്കുകയും ചെയ്യുന്ന കൂട്ടുകാരനായ അമീറ് നൗഷാദിനോട് പന്തയം വെക്കുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടി സ്വദേശി നൗഷാദ് വടകരയിൽ ജയരാജൻ ജയിക്കുമെന്നാണ് ബെറ്റ്വെച്ചത്.
വടകരയിൽ ജയരാജൻ തോൽക്കുമെന്ന് നൗഷാദിനോട് ബെറ്റുവെച്ച അമീറാവട്ടെ പന്തയം വെച്ചതുകൊണ്ട് മെയ് അവസാനം നാട്ടിലേക്ക് പോവാൻ ഓകെയാക്കി വെച്ചിരിക്കുന്ന വിമാനടിക്കറ്റ് തല്ക്കാലം ക്യാൻസൽ ചെയ്തിരിക്കയാണ്, ? തെരഞ്ഞെടുപ്പ് ഫലം അറിയുന്നതോടെ ചില്ലിക്കാശ് മുടക്കമില്ലാതെ ഫ്രീയായി നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് അമീർ. മറുനാട്ടിൽ ജോലിചെയ്യുന്ന വടകരക്കാരുടെ തെരഞ്ഞെടുപ്പ് ആവേശം വെളിവാക്കുന്ന ഉദാഹരങ്ങളിൽ ഒന്ന് മാത്രമാണിത്, വിദേശത്തുള്ളവരെ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതൃത്വവും പ്രവർത്തകരും മുകൈയെടുത്തും നാട്ടിലെത്തിക്കാറുണ്ട്. നാട്ടിലുള്ള കുടുമ്പത്തോടും ഭാര്യയോടും ഇന്ന പാർട്ടിക്കെ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം ഗൾഫിൽ നിന്നും വരുന്നതും പതിവാണ്, റൂമിലെ സുഹൃത്തുക്കളുമായും ഒപ്പം ജോലി ചെയ്യുന്നവരുമായും എന്തിനേറെ നാട്ടിലെ സുഹൃത്തുക്കളെവരെ ദിവസവും വിളിച്ചു ഇന്ന ആൾക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് ഗൾഫിൽ പുത്തിരിയല്ല.
എട്ടും പത്തും പേർ താമസിക്കുന്ന ഗൾഫിലെ തൊഴിലാളികളുടെ മുറികളിൽ പലരും പല ജില്ലക്കാരും വിവിധ പാർട്ടികളുടെ അനുഭാവികളുമായിരിക്കും. സ്വന്തംപാർട്ടി വിജയിക്കും ഭൂരിപക്ഷം നേടും. താൻ പറയുന്ന സ്ഥാനാർത്ഥി ജയിക്കും തുടങ്ങിയ തർക്കങ്ങൾ ചിലപ്പോൾ സംഘർഷത്തിൽവരെ എത്താറുണ്ട് എന്ന് കുറ്റ്യാടി സ്വദേശി രാംദാസ് പറയുന്നു, ഏതായാലും വടകര ചുവപ്പിക്കാൻ ഒരു കൂട്ടം പ്രവാസികൾ നാളെയോ, മറ്റന്നാളോ നാട്ടിലെത്തും, 2014ലെ വാടകരക്ക് പറ്റിയ മുറിവ് ഇനിയുമുണങ്ങിയിട്ടില്ല, 2004ൽ വടകര മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ എം ടി പത്മയെ 1.30.5898 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി സതീദേവി തോൽപ്പിച്ചിരുന്നു, പക്ഷെ 2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ സതീദേവിയെ 56186വോട്ടിനു തോൽപിച്ചു കൊണ്ട് മണ്ഡലം യു ഡി എഫ് കൈയടിക്കിയിരുന്നു 2014ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ എ എൻ ഷംഷീറിനെ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു എന്നത് ശരിയാണ് അത് 3306 വോട്ടിന്റെ ലീഡ് മാത്രം ആണ് കിട്ടിയത്.
ഖത്തറിലെ സംഘം നേരത്തെ എത്തി
ദുബായിൽ നിന്നും മിക്ക തെരഞ്ഞെടുപ്പ് സമയത്തും കെ എം സി സി പ്രവർത്തകർ ചാർട്ടേഡ് വിമാനത്തിൽ വോട്ട് ചെയ്യുവാനായി നാട്ടിലെത്താറുണ്ടെങ്കിലും ചാർട്ടേഡ് ചെയ്തില്ലെങ്കിലും ജയരാജനെ പാർലിമെന്റിൽ എത്തിക്കാൻ ഒരു കൂട്ടം പയ്യോളിക്കാർ ഖത്തറിലിലെ ദോഹയിൽനിന്നും നേരത്തെ നാട്ടിലേക്കുപുറപ്പെട്ടിരുന്നു. ദോഹയിൽിന്നുള്ള റഹൂഫിന്റെ നേതൃത്വത്തിലുള്ള പയ്യോളി സംഘമാണ് നാട്ടിലെത്തിയിരുന്നത്, ലോകസഭാ തെരഞ്ഞെടുപ്പിന് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും പ്രചരണ പരിപാടികളിൽ സജീവമാകാനും തീരുമാനിച്ച് പ്രവാസി സംഘടനകൾ വിവിധ പരിപാടികളാണ് ഗൾഫ് രാജ്യങ്ങളിൽ നടത്തിയിരുന്നത്.
ഇത്തവണ നാട്ടിലെ അവധി ആഘോഷിക്കാൻ ബന്ധുക്കളെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനും പ്രവാസി സംഘടനകളുടെ നിർദ്ദേശമുണ്ടായിരുന്നു. ദുബായിയിൽ യു.ഡി.എഫ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ക്യാമ്പയ്നുകൾ നടക്കുന്നത്, ഒ.ഐ.സി.സി, കെ.എം.സി.സി ഭാരവാഹികൾ ഇതുസംബന്ധിച്ചു യോഗം ചേരുകയും ആവശ്യമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ഇത്തവത്തെ തെരഞ്ഞെടുപ്പ് നാട്ടിലെ അവധി സമയത്തായതിനാൽതന്നെ പ്രവാസി കടുംബങ്ങൾ കൂടുതലായി അവധിആഘോഷിക്കാൻ ഗൾഫിലെത്തുന്ന സമയമാണിത്. ഇതിനാൽതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമാകാനും ബന്ധുക്കളെ കൊണ്ടുവരുന്ന ഒഴിവാക്കണമെന്നും സംഘടനാഭാരവാഹികൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
2017ൽ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാനായി മാത്രം ദുബായിൽനിന്നും 160പ്രവാസികളാണ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിയിരുന്നത്. ഇത്തവണ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള പരമാവധി നാട്ടിലെത്തിക്കാനാണ് മുഴുവൻ പ്രവാസി സംഘടനകളും കണക്ക് കൂട്ടുന്നത്. നാട്ടിലേക്ക് വോട്ട്ചെയ്യാനും, പ്രചരണത്തിന് നേതൃത്വം നൽകാനും താൽപര്യമുള്ള സംഘടനാഭാരവാഹികളുടെ പ്രത്യേകം വിളിച്ചുചേർക്കാനും യു.ഡി.എഫ് സംവിധാനത്തിൽ യു.എ.ഇയിൽ തീരുമാനിച്ചു. അതോടൊപ്പംതന്നെ സിപിഎമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെയും നേതൃത്വത്തിലും പ്രചരണ പരിപാടികൾ യു.എ.ഇ.യിൽ കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ്.
ഗൾഫ്നാടുകളിലെ തൊഴിലാളി ക്യാംപുകളിലും മാർക്കറ്റുകളിലും പ്രവാസി സംഘടനാ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, അതോടൊപ്പം നാട്ടിൽ സ്വാധീനിക്കാൻ കഴിയുന്ന വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടു. അടുത്ത ബന്ധുക്കളുടെ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെ ചെയ്യണമെന്ന് ഗൾഫിൽ നിന്നു വിളിച്ചു പറയണമെന്നാണ് നിർദ്ദേശം. പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കത്തികയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ ജോലി കഴിഞ്ഞു വരുന്ന സാധാരണക്കാരായ പ്രവാസികളുടെ ഇപ്പോഴത്തെ മുഖ്യചർച്ചാ വിഷയവും തെരഞ്ഞെടുപ്പ് തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍