കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നിട്ടും അവസാന ലാപ്പിൽ മുമ്പിൽ കയറി പി ജയരാജൻ; സംഘപരിവാർ ഭീകരതയ്ക്കെതിരെ പോരാടാൻ ആർഎസ് പിന്തുണയോടെ വിജയിക്കുന്ന മുരളീധരന് സാധ്യമല്ലെന്ന സിപിഎം പ്രചരണം ശരിയല്ലേ എന്ന് ചോദിച്ച് വടകരയിലെ മുസ്ലിം സമൂഹം; സംഘപരിവാർ അക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ കൈവിടാൻ മനസ്സില്ലെന്ന് കരുതുന്നവരുടെ എണ്ണം പെരുകുന്നു; സിപിഎമ്മിന്റെ കോ-ലീ-ബി പ്രചരണത്തിൽ മുരളീധരന് അടിപതറുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വടകരയിൽ തീപാറും പോരാട്ടമാണ്. ന്യൂനപക്ഷ മനസ്സ് അനുകൂലമാക്കുന്നവർ ജയിച്ചു കയറുമെന്നാണ് വിലയിരുത്തൽ. കൊലപാതക രാഷ്ട്രീയമാണ് വടകരയിൽ കോൺഗ്രസ് ചർച്ചയാക്കുന്നത്. ആർഎസ്എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജനെ സിപിഎമ്മും അവതരിപ്പിക്കുന്നു. ഇതോടെ ആക്രമ രാഷ്ട്രീയം തന്നെയാണ് ചർച്ചാ വഷയം. സർവ്വേകളിൽ എല്ലാം കെ മുരളീധരന് അനുകലമായ സാഹചര്യമാണ് അവസാന ഘട്ടത്തിൽ പ്രവചിക്കുന്നത്. എന്നാൽ അടിയൊഴുക്കുകളിൽ മോദിയും ബിജെപിയും കടന്നുവരികയാണ്. സംഘപരിവാർ രാഷ്ട്രീയത്തെ ശക്തിയുക്തം എതിർക്കുന്ന ജയരാജനെ പിന്തുണയ്ക്കാൻ വടകരയിലെ ന്യൂനപക്ഷ മനസ്സ് തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇത് യാഥാർത്ഥ്യമായാൽ വടകരയിലെ വിജയി ജയരാജനാകുമെന്നാണ് വിലയിരുത്തൽ.
മുസ്ലിം പോക്കറ്റുകൾ ഏറയെുള്ള മണ്ഡലമാണ് വടകര. ഇതിനൊപ്പം സിപിഎം പാർട്ടി ഗ്രാമങ്ങളും. കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ജയരാജന് മൃഗീയ ഭൂരിപക്ഷം കിട്ടും. ഇതിനൊപ്പം കോഴിക്കോട്ടെ മുസ്ലിം മനസ്സും അനുകൂലമായാൽ ജയരാജൻ ജയിക്കും. ഇതിനുള്ള സാധ്യത ഏറെയാണെന്നാണ് വലിയിരുത്തൽ. മുസ്ലിം മേഖലകളിൽ മുരളീധരന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മോദിയെ കടന്നാക്രമിക്കുന്ന ജയരാജന് വലിയ സ്വീകാര്യതയും. കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നി ഏഴ് നിയമസഭ മണ്ഡലങ്ങൾ ചേരുന്നതാണ് വടകര പാർലമെന്റ് മണ്ഡലം. ഇതിൽ കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി എന്നിവ സിപിഎം കോട്ടകളാണ് ഇന്ന്. വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി മേഖലകളിൽ മുസ്ലിം വോട്ടർമാരാണ് നിർണ്ണായകം.
സംസ്ഥാന സമിതി അംഗം പി. ജയരാജനെ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചാണ് സിപിഎം പോർക്കളത്തിൽ എത്തിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് സീറ്റാണ്. നാട്ടിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഏറെ സമ്മർദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം മത്സരരംഗത്തേയ്ക്കില്ലെന്ന ഉറച്ച നിലപാടെടുത്തതിനെ തുടർന്ന് ഏറെ ചർച്ചകൾക്കൊടുവിലാണ് വട്ടിയൂർക്കാവ് എംഎൽഎ കൂടിയായ കെ. മുരളീധരനിലേക്ക് എത്തിയത്. ബിജെപിയാവട്ടെ നാട്ടുകാരനും മണ്ഡലത്തിൽ ഏറെ വേരുകളുള്ള വ്യക്തിയുമായ വി.കെ. സജീവനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കോൺഗ്രസും സിപിഎമ്മും നേർക്ക് നേർ പോരാട്ടമാണ് നടക്കുന്നത്. പരിവാറുകാരുടെ വോട്ട് മുരളീധരന് കിട്ടുമെന്നും കോൺഗ്രസ്-മുസ്ലിം ലീഗ്- ബിജെപി സഖ്യമാണ് വടകരയിലുള്ളതെന്നും സിപിഎം ആരോപിച്ചിരുന്നു. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ആർ എസ് എസിനെ എല്ലാ അർത്ഥത്തിലും എതിർക്കുന്ന മുസ്ലിം സമുദായത്തെ ജയരാജന് അനുകൂലമാക്കാൻ കഴിഞ്ഞെന്നാണ് സിപിഎം വിലയിരുത്തൽ.
കേന്ദ്രമന്ത്രിമാരായി കെ.പി. ഉണ്ണിക്കൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും വടകരയിൽ വന്നപ്പോഴുള്ളതിനെക്കാൾ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിയായി കടത്തനാടൻ മണ്ണിൽ കാലുകുത്തവേ കെ. മുരളീധരന് റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്. ആർ.എംപി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണവും തുടങ്ങി. എന്നാൽ കെട്ടുറപ്പുള്ള പാർട്ടി സംവിധാനത്തിന്റെ അഭാവം യുഡിഎഫിന് വിനയാണ്. അതുകൊണ്ട് തന്നെ കോ-ലീ-ബി സഖ്യത്തെ ഉയർത്തിയുള്ള സിപിഎമ്മിന്റെ പ്രചരണത്തിന് പ്രതിരോധം തീർക്കാൻ മുരളീധരന് കഴിഞ്ഞില്ല. മുസ്ലിം ലീഗ് നേതാക്കൾ ആവേശത്തോടെ മുരളിയെ ഉയർത്തികാട്ടുമ്പോൾ അണികളിൽ ഈ ആവേശമില്ല. മലബാറിൽ ലീഗ് വളരെ കുറച്ച് ഇടപെടൽ നടത്തുന്ന മണ്ഡലമാണ് വടകരയെന്നാണ് വിലയിരുത്തൽ. ഇത് മുരളീധരനോടുള്ള താൽപ്പര്യകുറവാണെന്നും വിലയിരുത്തുന്നു. നേരത്തെ ലീഗ് കോട്ടയായ കൊടുവള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ പാരമ്പര്യവും മുരൡക്കുണ്ട്. ഹിന്ദു നേതാവായാണ് സാധാരണ മുസ്ലീങ്ങൾ മുരളിയെ കാണുന്നത്. ഈ വികാരം ആളികത്തിക്കാനാണ് ജയരാജനും ശ്രമിക്കുന്നത്.
സിപിഎമ്മിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച് ടി.പി. ചന്ദ്രശേഖരൻ ആർ.എംപി. രൂപവത്കരിച്ചശേഷം 2009-ലും 2014-ലും അവർ വടകരയിൽ മത്സരിച്ചിരുന്നു. ഇത്തവണ ജയരാജൻ അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താവാണെന്ന് പറഞ്ഞ് യു.ഡി.എഫിന് ആർ.എംപി. പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഇരകൂടിയാണ് പി. ജയരാജൻ. 1999-ലെ തിരുവോണനാളിൽ ആർഎസ്എസ്. പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട് വലതു കൈയ്ക്ക് സ്വാധീനവും ഒരു വിരലും നഷ്ടപ്പെട്ട വ്യക്തി. കൊലയാളിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചതിന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്ക്കെതിരേ വക്കീൽ നോട്ടീസ് അയച്ചു നിൽക്കുന്നു. ഇതിനൊപ്പമാണ് ആർഎസ്എസ് അക്രമത്തിന്റെ ഇരയാണ് ജയരാജന് എന്ന വാദം സിപിഎം ആളിപടർത്തുന്നത്. ഇത് മുസ്ലീങ്ങളെ സ്വാധീനിക്കാനാണെന്ന് വ്യക്തവുമാണ്.
പി. ജയരാജൻ വടകര മണ്ഡലത്തിലെ വോട്ടറാണ്. കൂത്തുപറമ്പിനെ മൂന്നുവട്ടം നിയമസഭയിൽ പ്രതിനിധാനംചെയ്തു. സഹോദരി പി. സതീദേവിയെ വടകരയിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമായ 1.3 ലക്ഷം വോട്ടിന് തിരഞ്ഞെടുത്തയച്ച പ്രചാരണത്തിന് ചുക്കാൻപിടിച്ച വ്യക്തി. മണ്ഡലത്തിനെ മുച്ചൂടും അറിയുന്നയാൾ. കോഴിക്കോടിനെ മൂന്നുതവണ ലോക്സഭയിൽ പ്രതിനിധാനംചെയ്ത കെ. മുരളീധരനും വടകരയിൽ ശക്തമായ ബന്ധമുണ്ട്. ലോക്സഭയിൽ കഴിഞ്ഞതവണ മുല്ലപ്പള്ളി രാമചന്ദ്രന് 3306 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2016 നിയമസഭയിലാകട്ടെ അത് ഇടതുപക്ഷത്തിനുള്ള വൻ ഭൂരിപക്ഷമായി മാറി. തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്ന് 78,148 വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്ഥാനാർത്ഥികൾ നേടിയപ്പോൾ കുറ്റ്യാടിയിലെ 1157 വോട്ട് ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫ്. നേട്ടം. ഈ കണക്കുകളും ജയരാജന് അനുകൂലമാണ്. എങ്കിലും അതിശക്തമായ മത്സരമാണ് മുരളി വടകരയിൽ കാഴ്ച വച്ചത്. പ്രത്യക്ഷത്തിൽ മുരളി ജയം ഉറപ്പിക്കുമ്പോഴും അടിയൊഴുക്കുകൾ ജയരാജനെ ലോക്സഭയിലെത്തിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
ബി.ജെപിയുടെയും ആർ.എസ്.എസിന്റെയും മുൻസംസ്ഥാന നേതാക്കളെ വരെ സിപിഐ.എമ്മിന്റെ പാളയത്തിലെത്തിച്ചിട്ടുണ്ട് പിൽക്കാല ജയരാജൻ. അതുകൊണ്ടു തന്നെ, ജയരാജന്റെ തോൽവി കോൺഗ്രസിനോളമോ അതിലേറെയോ ആഗ്രഹിക്കുന്നുണ്ടാവും സംഘപരിവാർ സംഘടനകളും. വടകരയിൽ മുരളി ജയിച്ചാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ മറ്റൊരു സുവർണാവസരമായി ബിജെപി. കാണുന്നുമുണ്ടെന്ന് സിപിഎം വടകരയിലെ പ്രചരണത്തിൽ നിറയ്ക്കുന്നതും ബോധപൂർവ്വമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍