Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ.നീലകണ്ഠനെ ആം ആദ്മി പാർട്ടി പുറത്താക്കി; പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഏകപക്ഷീയമെന്ന് സോമനാഥ് ഭാരതി; നടപടി അംഗീകരിക്കുന്നു എന്നും പാർട്ടി ആശയങ്ങളിൽ തുടരുമെന്നും സിആർ നീലകണ്ഠൻ; നീലകണ്ഠനെതിരെ ആപ്പ് കേരള ഘടകത്തിലും വ്യാപക പരാതി; കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ എൽഡിഎഫിന്

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ.നീലകണ്ഠനെ ആം ആദ്മി പാർട്ടി പുറത്താക്കി;  പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഏകപക്ഷീയമെന്ന് സോമനാഥ് ഭാരതി; നടപടി അംഗീകരിക്കുന്നു എന്നും പാർട്ടി ആശയങ്ങളിൽ തുടരുമെന്നും സിആർ നീലകണ്ഠൻ; നീലകണ്ഠനെതിരെ ആപ്പ് കേരള ഘടകത്തിലും വ്യാപക പരാതി; കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ  പിന്തുണ എൽഡിഎഫിന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആരുമായും കൂടിയാലോചിക്കാതെ 13 മണ്ഡലങ്ങളിൽ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ച സി ആർ നീലകണ്ഠനെ ആ ആദ്മി പാർട്ടി പുറത്താക്കി. അപ്പ് കേരളാ ഘടകത്തിന്റെ പിന്തുണ എൽഡിഎഫിനാണെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്താമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ നിരുപാധികം പിന്തുണക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സോമ്നാഥ് ഭാരതി അറിയിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസുവിനൊപ്പം ന്യൂഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്ന് ആപ്പ് വ്യക്തമാക്കിയത്.ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആർ നീലകണ്ഠനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും സോമനാഥ് ഭാരതി അറിയിച്ചു. സിആർ നീലകണ്ഠനെ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയതായും ആപ്പ് അറിയിച്ചു.

അതേസമയം ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് സി ആർ നീലകണ്ഠൻ പ്രതികരിച്ചു. പാർട്ടി ആശയങ്ങൾ തുടരുമെന്നും നടപടി എടുക്കാൻ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആർ നീലകണ്ഠൻ പ്രതികരിച്ചു. എൻഡിഎയെ തോൽപ്പിക്കുണമെന്ന പാർട്ടി നിലപാട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് നയം ഉണ്ടാക്കിയതെന്നും സി ആർ നീലകണ്ഠൻ വിശദീകരിച്ചു.കേരളത്തിന്റെ സാഹചര്യത്തിൽ ഒരു മുന്നണിക്ക് മാത്രം പിന്തുണ നൽകാനാകുമായിരുന്നില്ല. നിരുപാധിക പിന്തുണ ഇടത് മുന്നണിക്ക് നൽകാൻ കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും സിആർ നീലകണ്ഠൻ വിശദീകരിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കുന്നു. പാർട്ടിയിൽ തുടരുമോ എന്ന ചോദ്യത്തിന് നടപടിയുമായി ഇക്കാര്യത്തിന് ബന്ധമില്ലെന്നും സിആർ നീലകണ്ഠൻ പറഞ്ഞു. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി യുഡിഎഫിന് പിന്തുണ നൽകുമെന്ന് സി ആർ നീലകണ്ഠൻ പ്രഖ്യാപിച്ചിരുന്നു.

സംഭവത്തിൽ ഉടൻ വിശദീകരണം നൽകാൻ സി ആർ നീലകണ്ഠനോട് ദക്ഷിണേന്ത്യയുടെ ചുമതയുള്ള സോമനാഥ് ഭാരതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആംആദ്മി പാർട്ടിയുടെ നിലപാടുകൾ പറയേണ്ടത് രാഷ്ട്രീയ കാര്യസമിതി തീരുമാന പ്രകാരമാണ്. എന്നാൽ കമ്മിററി അറിയാതെയാണ് കോൺഗ്രസിന് പിന്തുണ നൽകിക്കൊണ്ടുള്ള പ്രസ്താവന. പാർട്ടി സംസ്ഥാന കൺവീനർ സിആർ നീലകണ്ഠന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും സോമനാഥ് ഭാരതി വ്യക്താമാക്കയിരുന്നു.

അതേമസയം സി ആർ നീലകണ്ഠന്റെ നിലപാടുകൾ ആം ആദ്മി കേരളാഘടകത്തിലും വലിയ പ്രശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിൽ മനം മടുത്താണ് സാറാജോസഫും, എംഎൻ കാരശ്ശേരിയും, അനിതാ പ്രതാപും ഉൾപ്പെടെയുള്ള പ്രമുഖർ പാർടടി വിട്ടത്്.2014ലെ ലോക്‌സഭാ സീറ്റുകളിൽ 20 മണ്ഡലങ്ങളിൽ മൽസരിക്കുകയും അനിതാപ്രതാപ് അടക്കമുള്ള എഴുത്തുകാരെ എറണാംകളുത്ത് മൽസരപ്പിക്കുകയും ചെയത് വലിയ ചലനം ഉണ്ടാക്കിയ ആം ആദ്മി പാർട്ടി ഈ രീതിയിൽ തകർന്നുപോയത് സി ആർ നീലകണ്ഠന്റെ നിലപാടുകൊണ്ടാണെന്നാണ് എതിർ ചേരി ആരോപിക്കുന്നത്.

മൂന്നുവർഷം മുമ്പ് ഒരു വിഭാഗം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പരാതികളും കേരളത്തിലെ സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്ന അവസ്ഥ സംജാതമായപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് എം എൻ കാരശേരിയുടെ നേതൃത്വത്തിൽ സാറ ജോസഫ്, അ്രനിത പ്രതാപ്, സി ആർ നീലകണ്ഠൻ, ജിത് ജോയ് എന്നിവർ അടങ്ങുന്ന 5 അംഗ പരാതി പരിഹാര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്ി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സിറ്റിങ് നടത്തുകയും പാർട്ടി പ്രവർത്തകരിൽ നിന്നും നേതൃത്വത്തിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനു നൽകുകയും ചെയ്തു. പക്ഷേ, സുതാര്യത മുഖമുദ്ര ആയി ഉയർത്തി കാണിക്കുന്ന പാർട്ടിയിൽ ഇന്ന് വരെ റിപ്പോർട്ട് പുറത്ത് വരികയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പകരം 5 അംഗ പരാതി പരിഹാര കമ്മിറ്റിയിലെ 4 അംഗങ്ങൾ മിഷൻ വിസ്താർ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ ആകുകയും ചെയ്തു.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയ ആം ആദ്മി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലും മൽസരത്തിന് ഇല്ലായിരുന്നു. പകരം അഴിമതിക്കാരായവരെ തെരഞ്ഞുപിടിച്ച് അവരെ തോൽപ്പിക്കുന്ന പ്രചാരണമാണ് ആം ആദ്മി എടുത്തുത്. പക്ഷേ ഇതും ഫലത്തിൽ ചീറ്റിപോകുയാണ് ചെയ്തത്. തമ്മിലടിയും ഏകാധിപത്യവും കാരണം അംഗങ്ങൾ കൊഴിഞ്ഞുപോയി ജഡാവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ആം ആദ്മി പാർട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP