അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം
അരുൺ ജയകുമാർ
ആറ്റിങ്ങൽ: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് സിപിഎം. ഇടത് ആഭിമുഖ്യം ഉള്ള മണ്ഡലത്തിൽ പക്ഷേ ഹാട്രിക് വിജയം തേടിയിറങ്ങുന്ന സമ്പത്തിന്റെ കാര്യം മുൻ വർഷങ്ങളിലെ പോലെ അനുകൂലമല്ലെങ്കിലും നേരിയ ആശങ്കമാത്രമെ സിപിഎമ്മിന് ഉള്ളു. ആദ്യ ഘട്ടത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂടി രംഗത്ത് വന്നതോടെ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലമായി ആറ്റിങ്ങലും മാറി. എങ്കിലും ഭൂരിപക്ഷം അൽപ്പം കുറഞ്ഞാലും ഇടതുസ്ഥാനാർത്ഥി സമ്പത്ത് തന്നെയാണ് ഇവിടെ വിജയിക്കുകയെന്നതാണ് അവസാനവട്ട ചിത്രം.
അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണ മത്സരം
മുൻ വർഷങ്ങളിൽ താരതമേന്യ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ആറ്റിങ്ങലിൽ സമ്പത്തിന് നേരിടേണ്ടി വന്നതെങ്കിലും ഇത്തവണ അങ്ങനെയല്ല. സമ്പത്തിന്റെ തേരോട്ടം അവസാനിപ്പിക്കാൻ മുൻ റവന്യു മന്ത്രി അടൂർ പ്രകാശിനെ തന്നെ യുഡിഎഫ് രംഗത്തിറക്കിയപ്പോൾ പേരിന് മത്സരിക്കാതെ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന തീരുമാനം ബിജെപി പാളയത്തിലുണ്ടായപ്പോൾ എവിടെ മത്സരിച്ചാലും മുൻ വർഷത്തെ വോട്ട് ഇരട്ടിയാക്കുന്ന ശോഭ സുരേന്ദ്രനെയാണ് ബിജെപി രംഗത്ത് ഇറക്കിയത്. ഇതോടെയാണ് ഈസി വാക്കോവർ പ്രതീക്ഷിച്ച സിപിഎം പ്രചാരണം ശക്തമാക്കിയത്. രാഷ്ട്രീയമായി സിപിഎമ്മിന് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ വികസനമാണ് അടൂർ പ്രകാശ് ചർച്ചയാക്കിയത്. കേന്ദ്ര പദ്ധതികളോട് ഇടത്പക്ഷം കാണിക്കുന്ന വിമൂഖതയും ശബരിമല വിഷയവും ചർച്ചയാക്കിയാണ് ശോഭ സുരേന്ദ്രൻ വോട്ടർമാരെ സമീപിച്ചത്.
ജാതി സമവാക്യം ഇടതിന് അനുകൂലമെങ്കിലും ബിജെപി വോട്ട് വർധിക്കും
ജില്ലയിലെ മറ്റൊരു മണ്ഡലമായ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നായർ സമുദായത്തിനാണ് മേൽക്കൈയെങ്കിൽ ആറ്റിങ്ങലിൽ ഈഴവ സമുദായത്തിനും മുസ്ലിം സമുദായത്തിനും വ്യക്തമായ മേൽക്കൈയുണ്ട്. അരുവിക്കരയും നെടുമങ്ങാടും മാത്രമാണ് ഇതിന് അപവാദം. എന്നാൽ മൂന്ന് സ്ഥാനാർത്ഥികളും ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ് എന്നതിനാൽ തന്നെ ഇത് എത്തരത്തിലാണ് വോട്ടുകളെ ഭിന്നിപ്പിക്കുക എന്ന് പറയാൻ കഴിയില്ല. ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ ഇടതിനും വലതിനുമായി ഭിന്നിക്കുമെന്നതിനാൽ തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് വർധിക്കും. മറുനാടൻ ടിവി നടത്തിയ അഭിപ്രായ സർവ്വേകളിലും ഇത് വ്യക്തമായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ പിന്തുണ ഇപ്പോൾ ബിജെപിക്ക് ഇടത് കോട്ടയിൽ പോലും ലഭിക്കുന്നത് സിപിഎം ക്യാമ്പിനേയും ഞെട്ടിച്ചിട്ടുണ്ട്.ശബരിമല വിഷയവും മണ്ഡലത്തിൽ സജീവമായി തന്നെ ചർച്ചയാകുന്നുണ്ട്. ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ഈഴവ വോട്ടുകൾ തന്നെയാണ് വിജയികളെ നിശ്ചയിക്കുക.
പ്രചാരണത്തിൽ മുന്നിൽ സമ്പത്ത് തന്നെ
മൂന്ന് സ്ഥാനാർത്ഥികളും പൊടിപാറുന്ന മത്സരം കാഴ്ചവെക്കുമ്പോൾ പ്രചാരണത്തിൽ മുൻതൂക്കം സിറ്റിങ് എംപിയായ എ സമ്പത്തിന് ഉണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തെ അറിയുന്ന നാട്ടുകാരൻ എന്നതും ഇടത് സ്ഥാനാർത്ഥിക്ക് ശക്തി പകരുന്നു. മണ്ഡലത്തിലെ നഗര സ്വഭാവമുള്ള ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നിവടങ്ങളിൽ അടൂർ പ്രകാശ് ശോഭ സുരേന്ദ്രൻ എന്നിവർ ശക്തമായ പ്രചാരണം നടത്തിയെങ്കിലും മണ്ഡലത്തിലെ ഉൾ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും പ്രതീക്ഷിച്ചപോലെ ഇംപാക്റ്റ് ഉണ്ടാക്കാൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ ടൗൺ കേന്ദ്രീകരിച്ച് ശക്തമായ മത്സരം വന്നാൽ പോലും ഗ്രാമപ്രദേശങ്ങളിലെ വോട്ടിലൂടെ അത് മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിപിഎം. അടൂർ പ്രകാശ് എന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ചടത്തോളം ജനകീയ പരിവേഷമുണ്ടെങ്കിൽ പോലും അടിയൊഴുക്കുകൾ അത്ര അനുകൂലമല്ല. എന്നാൽ കാടിളക്കിയുള്ള പ്രചാരണം അട്ടിമറിയിലേക്ക് എത്തുമെന്ന പ്രതീക്ഷ സജീവമാണ്. സമ്പത്തിന് ശക്തമായ ഒരു മത്സരം നൽകുന്നതിനാണ് അടൂർ പ്രകാശ് എത്തിയിരിക്കുന്നത് എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന യുഡിഎഫ് ഇപ്പോൾ വിജയ പ്രതീക്ഷയിലാണ്.
സിപിഎം പ്രണയം തീരാതെ ആറ്റിങ്ങൽ നിയമസഭ മണ്ഡലം
ഓരോ തെരഞ്ഞെടുപ്പ് കളഴിയുമ്പോഴും സിപിഎമ്മിനോടുള്ള പ്രണയം വർധിച്ചുവരുന്ന കാഴ്ചയാണ് ആറ്റിങ്ങൽ നിയമസഭായ മണ്ഡലത്തിനുള്ളത്. ലോക്സഭ മണ്ഡലത്തിന്റെ സെന്റായ ആറ്റിങ്ങൽ നൽകുന്ന ഭൂരിപക്ഷമാണ് പരമ്പരാഗതമായി ഇവിടെ സിപിഎമ്മിന്റെ ഭൂരിപക്ഷം നിർണയിക്കുന്നത്. 2009ൽ യുഡിഎഫ് തരംഗത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ആറ്റിങ്ങലും സിപിഎമ്മിനെ കൈവിടുന്നു എന്ന് തോന്നിയതെങ്കിലും ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോൾ സമ്പത്ത് വിജയിച്ച് കയറുകയായിരുന്നു. 2009ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 11633 വോട്ടായിരിന്നു ഇടത് മുന്നണിയുടെ നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷമെങ്കിൽ 2014 ആയപ്പോൾ 20955 വോട്ടായി അത് വർധിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ബി.സത്യന് 40383 വോട്ടകളുടെ വൻ ഭൂരിപക്ഷമാണ് ആറ്റിങ്ങൽ ജനത നൽകിയത്. ഈ വോട്ട് നിലയിലാണ് ഇടത് മുന്നണി ഇപ്പോഴും പ്രതീക്ഷ വച്ച് പുലർത്തുന്നത്.
യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നതാണ് ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ അവരുടെ വോട്ട് നിലയാണ്. 2014 ൽ 43260 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയപ്പോൾ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 32425 വോട്ടായി കുറഞ്ഞു. എന്നാൽ പഴയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. കേന്ദ്രത്തിലെ മോദി വിരുദ്ധ തരംഗവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും ഒപ്പം തന്നെ ശക്തനായ സ്ഥാനാർത്ഥിയും രംഗത്തെത്തിയതോടെ ഇത് മറികടക്കാം എന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു.
എന്നാൽ ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 ൽ 11587 വോട്ടായിരുന്നത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 27602 വോട്ടായി വർധിപ്പിച്ചിട്ടുണ്ട് യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞാലും ആറ്റിങ്ങലിൽ വൻ ഭൂരിപക്ഷം നേടി അതിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വോട്ട് ചോർച്ച തടയുകയെന്ന വെല്ലുവിളി യു.ഡി.എഫും ഏറ്റെടുത്തിട്ടുണ്ട്.
വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത്
ലോക്സഭയിലെ മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളെന്നതും ജനകീയനും വികസന നായകനെന്ന ഖ്യാതിയും സമ്പത്തിന് തുണയാകുന്നു. ആർക്കും എപ്പോഴംു നേരിൽ കാണാനും പരാതികൾ ബോധിപ്പിക്കാനും പറ്റുന്ന സാധാരണക്കാരനായ നേതാവ് എന്നതും സമ്പത്തിന് തുണയാകുന്നു. ആറ്റിങ്ങൽ = സമ്പത്ത് എന്ന നിലയിൽ കൊച്ച് കുട്ടികൾക്ക് പോലും സുപരിചിതനാണ് സമ്പത്ത്. ഈ ജനകീയ പരിവേഷം ഒരിക്കൽ കൂടി വോട്ടായാൽ ശത്കമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ലോക്സഭയിൽ ആറ്റിങ്ങലിന്റെ ശബ്ദമാകാൻ കൂടുതൽ സാധ്യത സമ്പത്തിന് തന്നെയാണ്.
10 വർഷവും വർക്കലയ്ക്ക് സമ്പത്തൊന്നുമില്ലെന്ന് യുഡിഎഫ്
വികസന നായകനെന്ന ഖ്യാതിയിൽ മുന്നേറുന്ന സമ്പത്ത് പക്ഷേ മണ്ഡലത്തിലെ വർക്കല മേഖലയേയും തീരദേശത്തേയും വേണ്ടപോലെ പരിഗണിച്ചില്ല എന്നും റെയിൽവേ വികസനത്തിന് ഒന്നും ചെയ്തില്ല എന്നതുമാണ് യുഡിഎഫ് പ്രചാരണായുധമാക്കുന്നത്. ആറ്റിങ്ങൽ ബൈപാസിനെതിരായ നിലപാടാണ് എ. സമ്പത്തിന്റേതെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ ആക്രമണം. വർക്കലക്കാരുടെ കൂടി വലിയ സ്വപ്നമാണ് ബൈപാസ്. വർക്കല റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയും പുന്നമൂട്ടിലും ഇടവലയിലും റെയിൽവേ മേൽപ്പാലം വരാത്തതും സിറ്റിങ് എംപിക്കെതിരെ രാഷ്ട്രീയ ആയുധമായി യുഡിഎഫും എൻഡിഎയും പ്രയോഗിക്കുന്നു. അതേസമയം, സാമുദായിക വോട്ടുകൾ നിർണായക ശക്തിയായ മണ്ഡലത്തിൽ വ്യക്തമായ പിന്തുണ അടൂർ പ്രകാശിനു ലഭിച്ചുകഴിഞ്ഞെന്നാണ് യുഡിഎഫ് പറയുന്നത്.ശിവഗിരി മഠവും പുറമെ പറയുന്നില്ലെങ്കിലും ഇഴവ സമുദായവുമായി വലിയ അടുപ്പം പുലർത്തുന്ന ബിജു രമേശിന്റെ ബന്ധുത്വവും അടൂർ പ്രകാശിന് തുണയാകും എന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു.
Stories you may Like
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- ശോഭാ സുരേന്ദ്രനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കെ സുഭാഷ്
- ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്