തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം
കെ.എം.അക്ബർ
തൃശൂർ: ഈ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരം. മലയാളികളുടെ ഈ പ്രിയപ്പെട്ട നടൻ അത്രമേൽ വലിയ ജനാവലിയെയാണ് ആകർഷിച്ചത്. അതുകൊണ്ടുതന്നെ തൃശൂരിലെ ഏറ്റവും വലിയ വിജയഘടകവും സുരേഷ് ഗോപി തന്നെ. സുരേഷ് ഗോപി പിടിക്കുന്ന വോട്ട് ആരുടെതാണ് എന്നതിനെ അനുസരിച്ചാണ് തൃശൂരിലെ വിജയ സാധ്യതകൾ. തങ്ങളുടെ വോട്ടുകൾ പിടിക്കാൻ ഒരു നടനും ആവില്ലെന്നും, അദ്ദേഹം മൂലം യുഡിഎഫിനാണ് വലിയ പരിക്കേൽക്കുക എന്നാണ് ഇടതുമുന്നണി പറയുന്നത്. അർധ സംഘി മനസ്സുള്ള കോൺഗ്രസ് വോട്ടർമാരാണ് സുരേഷ് ഗോപിയിലേക്ക് ഒലിച്ചുപോവുകയെന്നാണ് ഇടതുനേതാക്കൾ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവോടെ ന്യുനപക്ഷ വോട്ടുകൾ തങ്ങൾക്കായി ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമെന്നും അതിനാൽ നല്ല ഭൂരിപക്ഷത്തിന് തങ്ങൾ ജയിക്കുമെന്നുമാണ് യുഡിഎഫ്് വിലയിരുത്തൽ. ബിജെപിയാവട്ടെ സുരേഷ് ഗോപി ഇവിടെ ജയിക്കുമെന്നും രണ്ടാം സ്ഥാനത്തിനാണ് മൽസരം എന്നുമാണ് പറയുന്നത്. അന്തിമ ചിത്രം നോക്കുമ്പോൾ തൃശൂരിൽ ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം.
പ്രതീക്ഷ രാജാജിയുടെ ക്ലീൻ ഇമേജിൽ
ഇല്ലായ്മകളിൽനിന്നു വളർന്ന് സംഘടനയുടെ പടവുകളും കയറിവന്ന സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത രാജാജി മാത്യൂസിന്റെ ക്ലീൻ ഇമേജിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എംഎൽഎയും എഐഎസ്എഫ് ദേശീയ നേതാവും ലോക ജനാധിപത്യ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന രാജാജി മാത്യു തോമസ് നയാപ്പൈസയുടെ സമ്പാദ്യമുള്ള ആളല്ല. സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത അപൂർവം നേതാവ്.
2014ൽ 38227 വോട്ടുകൾക്ക് സി.എൻ.ജയദേവൻ വിജയിച്ച മണ്ഡലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇത്തവണയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയ ഇടതുമുന്നണി നാല് റൗണ്ട് പ്രചാരണ പര്യടന പരിപാടികൾ പൂർത്തിയാക്കി. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വൻ വിജയമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിലും ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കി. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷകൾ. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് എത്താൻ കഴിഞ്ഞു എന്നതിനൊപ്പം മന്ത്രിമാരായ വി എസ്. സുനിൽകുമാറിന്റെയും രവീന്ദ്രനാഥിന്റെയും എംഎൽഎ മാരുടെയും നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ. മണ്ഡലം നിലനിറുത്തുമെന്നാണ് ഇടതുമുന്നണി പറയുന്നത്. ബിജെപി, ആർ. എസ്. എസിന്റെ വർഗീയതയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹവുമാണ് ഇടതുമുന്നണിയുടെ പ്രചാരണായുധം. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് കോൺഗ്രസിന് എതിരെയും പ്രചാരണായുധമാക്കുന്നുണ്ട്. മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ യു.ഡി.എഫിലേക്ക് മറിയുമായിരുന്ന ബിജെപി വോട്ടുകൾ സുരേഷ്ഗോപിയിലൂടെ താമരക്ക് തന്നെ വീഴുമെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
ഗ്രൂപ്പുകൾക്ക് അതീതനായി പ്രതാപൻ
അതേസമയം ഗ്രൂപ്പുകൾക്ക് അതീത വ്യക്തി പ്രഭാവമുള്ള ടി.എൻ.പ്രതാപനെയാണ് കോൺഗ്രസ്സ് കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിന് ഇത്തവണ വെറും വിജയം പോരാ, കഴിഞ്ഞ തവണ തൃശൂരും ചാലക്കുടിയും തമ്മിലുള്ള വെച്ചുമാറ്റത്തിലൂടെ രണ്ടും നഷ്ടപ്പെടുത്തിയതിന്റെ പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല. പ്രതാപനിലൂടെ മണ്ഡലം തിരിച്ചെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പ്രതാപന്റെ ജനകീയതയും ഇതിനു ഗുണകരമാവുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു. സ്ഥാനാർത്ഥികളാവാൻ ആഗ്രഹിച്ചു നടന്നവരുടെ മുഖം വീർപ്പിക്കലും വിവിധ മേഖലകളിൽ അടക്കം കോൺഗ്രസിനകത്തെ പരിഹരിക്കാത്ത തർക്കങ്ങളും ഫലത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത്.
ശബരിമല വിവാദത്തിൽ തങ്ങളുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിലും സിപിഎം നിലപാടിനോടുള്ള വിയോജിപ്പ് തങ്ങൾക്കു അനുകൂലമാകുമെന്നാണ് കോൺഗ്രസ്സ് കണക്ക് കൂട്ടൽ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ ഭരണ പിടിപ്പുകേടും തന്നെയാണ് പ്രധാന പ്രചരണം. മൂന്ന് റൗണ്ട് പര്യടനങ്ങൾ പൂർത്തിയായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രതാപന്റെ തെരഞ്ഞെടുപ്പ് സമിതി എ.കെ ആന്റണിക്ക് കണക്ക് നൽകിയത്. എങ്കിലും ഗുരുവായൂർ പോലുള്ള മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രതാപനെതിരേ ഉയർന്ന പ്രതിഷേധവും കോലംകത്തിക്കലും യു.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആൾക്കൂട്ടം വോട്ടായാൽ സുരേഷ് ഗോപി
സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ആർഎസ്എസ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യപേര് തൃശൂരിന്റതാണ്. വൈകിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രവർത്തകർ ആദ്യം അസ്വസ്ഥരായിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ സുരേഷ്ഗോപിക്കും ബിജെപിക്കും ഇതിനെ മറി കടക്കാൻ കഴിഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടമാണ് ആർഎസ്എസ് പ്രതീക്ഷ. ആൾക്കൂട്ടം വോട്ടായാൽ തൃശൂർ കൈപ്പിടിയിലൊതുക്കാമെന്നും അവർ കണക്കു കൂട്ടുന്നു. ഒപ്പം വിശ്വാസവും ശബരിമലയും സുവർണാവസരമാക്കാൻ സ്ഥാനാർത്ഥിക്ക് കഴിയുമെന്ന കണക്കുകൂട്ടലും. രാഷ്ട്രീയം ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം.
ശബരിമല തന്നെയാണ് വിഷയം. വീടുകളിലെ അപ്രതീക്ഷിത സന്ദർശനവും വിരുന്നൂണും പ്രവർത്തകർക്കിടയിൽ സിനിമാസ്റ്റൈലിൽ തന്നെയുള്ള പ്രസംഗങ്ങളും താരപ്പൊലിമ കൂട്ടുന്നുണ്ട്. ശബരിമല പരാമർശത്തിൽ കളക്ടറുടെ നോട്ടീസും വിശ്വാസികൾക്കിടയിൽ ബിജെപി അനുകൂല നിലപാടുണ്ടാക്കിയെന്നാണ് ബിജെപി കരുതുന്നത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 50,000 വോട്ട് മാത്രം നേടിയ ബിജെപി 2014ൽ ഇത് ഒരു ലക്ഷമായി വർധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷം വോട്ടാണ് ബിജെപി മണ്ഡലത്തിൽ നേടിയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻകാല കണക്കുകളെ തെറ്റിക്കുമെന്ന് സുരേഷ്ഗോപിയുടെ പ്രചരണ ആൾക്കൂട്ടത്തെ ചൂണ്ടി ബിജെപി പറയുന്നു. ഇതൊക്കേയാണെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് ചുവരെഴുത്ത് പ്രചാരണത്തെ ചൊല്ലി ബി.ഡി.ജെ.എസുമായി ഉണ്ടായ ശീതസമരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന പേടിയും ബിജെപിക്കുണ്ട്.
കുടമാറ്റംപോലെ മാറി മറയുന്ന തൃശൂർ മനസ്സ്
എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സാണ് തൃശൂരിന്റേത്. തെളിയിച്ചു പറഞ്ഞാൽ തൃശൂർ പൂരത്തിലെ കുടമാറ്റം പോലെ. 16 തെരഞ്ഞെടുപ്പുകളിൽ 10 തവണ വിജയിച്ചത് സിപിഐ. ആറു തവണ കോൺഗ്രസും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റി നടന്ന തൃശൂരിൽ 1971ലും 77ലും സിപിഐയുമായി നേർക്കുനേർ മത്സരിച്ചപ്പോൾ തോറ്റത് സിപിഎം. അതുകൊണ്ടു തന്നെ സിപിഐയുടെ തറവാടാണിതെന്നു പറയാം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ കെ.കെ.വാര്യരും കെ.എ.രാജനും സി.ജനാർദനനും വി.വി. രാഘവനുമെല്ലാം രണ്ടുതവണ വീതം ഇവിടെ ജയിച്ചു. 2004ൽ സി.കെ.ചന്ദ്രപ്പനും കഴിഞ്ഞതവണ സി.എൻ ജയദേവനും ജയിച്ചു കയറിയ മണ്ഡലമാണ് തൃശ്ശൂർ. എന്നാൽ സിപിഐയുടെ സ്വന്തം തട്ടകമെന്ന് വിശേഷിപ്പിക്കുന്ന തൃശൂരിൽ പലപ്പോഴും കോൺഗ്രസും ജയിച്ചു കയറി. കോൺഗ്രസുകാരായ പി.സി.ചാക്കോയെയും എ.സി.ജോസിനെയും ദേശീയബോധത്തോടെ ജയിപ്പിച്ചിട്ടുണ്ട് തൃശൂർക്കാർ. 2009ൽ 25,151 വോട്ടിന് പി.സി ചാക്കോ ജയിച്ചപ്പോൾ 2014ൽ ജയിച്ചത് സി.എൻ ജയദേവൻ. ഭൂരിപക്ഷം 38,227. അതാണ് തൃശൂർ. തൃശൂർ പൂരത്തിൽ മാറി മാറി ഉയരുന്ന കുടമാറ്റം പോലെ എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സുള്ള നാട്. ഏതെങ്കിലും ഒരു മുന്നണിയെ കണ്ണു മടച്ച് പിന്താങ്ങുന്ന സ്വഭാവം തൃശൂരിനില്ല. ഇത്തവണ തൃശൂരിലെ തിരഞ്ഞെടുപ്പ് പൂരം മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ്. എൽ.ഡി.എഫും യു.ഡി.എഫും നേർക്കു നേർ പോരാട്ടം നടന്നിരുന്ന തൃശൂരിൽ ഇത്തവണ തെളിയുന്നത് ത്രികോണ മൽസരമാണ്.
രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്നങ്ങൾ ഇത്തവണയും തൃശൂരിലെ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.. എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധി, മുതിർന്ന നേതാവ് എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കളെല്ലാം തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. 13,36,399 വോട്ടർമാരാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആകെയുള്ളത്. അതിൽ 6,93,440 പേർ സ്ത്രീകളും 6,42,942 പേർ പുരുഷന്മാരുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന 17 പേരും മണ്ഡലത്തിലുണ്ട്. 2,05,470 പേരുള്ള മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 1,69,008 വോട്ടർമാരുള്ള് തൃശൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ത്രികോണ മത്സരപ്രതീതിയാണ് തൃശൂരിനെ സജീവമാക്കുന്നത്. ഓരോ ദിനവും കുടമാറ്റം കണക്കെ വോട്ടർമാരെ ഇളക്കിമറിച്ചുള്ള മുന്നേറ്റം. ഒടുവിൽ ആകാശ മേലാപ്പിൽ പൊട്ടി വിരിയുന്ന വിസ്മയം ആർക്കനുകൂലമാകുമെന്ന് കാത്തിരിപ്പിലാണ് തൃശൂർകാർ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്