ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ
ആർ പീയൂഷ്
പാലക്കാട്: കേരളത്തിൽ ഇതുവരെ നടന്ന എല്ലാ അഭിപ്രായ സർവേകളിലും ഒരുപോലെ പ്രവചിപ്പിക്കപ്പെട്ട ഒന്നാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വിജയം. കഴിഞ്ഞ തവണത്തെപോലെ ഒരുലക്ഷം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും ഇവിടെ എംബി രാജേഷ് ജയിക്കുമെന്നുതന്നെയാണ്, പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ പറയാൻ കഴിയുക. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എംപി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു. സംസ്ഥാനത്ത് ബിജെപി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ ഉരുക്കുകോട്ടയായും കാണുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. ജയിക്കില്ലെങ്കിലും ത്രികോണ പ്രതീതി ഉയർത്തതാൻ കഴിയുന്ന പോരാട്ടം നടത്തിയെന്ന് ബിജെപിക്കും അഭിമാനിക്കാം.
ചർച്ചയും തർക്കവും വികസനത്തെ ചൊല്ലി
കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. വികസനപ്രശ്നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. എംപിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.ബി രാജേഷ് വോട്ട് തേടുന്നത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐ.ഐ.ടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എംപി എന്നാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. വ്യവസായ വികസനവും റെയിൽവേ വികസനവുമെന്ന പോലെ കാർഷിക രംഗത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളെല്ലാം ചർച്ചാവിഷയമാവുന്നുണ്ട്. പക്ഷേ, അതിനെയെല്ലാം ശക്തമായ സിപിഎം. സംഘടനാ സംവിധാനം വഴി മറികടക്കാനാവുമെന്ന എം പി എന്ന നിലയിൽ ലോക്സഭയിലുള്ള രാജേഷിന്റെ പ്രകടനവും ഫണ്ട് വിനോയോഗത്തിലെ നേട്ടവുമൊക്കെ ഇടതുമുന്നണി എടുത്തു പറയുന്നുണ്ട്. രാജേഷിന്റെ ജനകീയ പ്രതിഛായതന്നെയാണ് ഇവിടെ ഇടതിന് തുണയാവുന്നത്.
ആദ്യതവണ ആയിരത്തിൽപ്പരം വോട്ടുകൾക്ക് കടന്നുകൂടിയ എം.ബി രാജേഷ് രണ്ടാമങ്കത്തിൽ എംപി വീരേന്ദ്രകുമാറിലെ ഒരുലക്ഷത്തിൽപ്പരം വോട്ടുകൾക്ക് വീഴ്ത്തിയാണ് പാർലമെന്റിലേക്ക് പോയത്.ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേർന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊർണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലം. തൊട്ടടുത്ത് കോങ്ങാട് മണ്ഡലം. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉൾപ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്നങ്ങളാണ്. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന പ്രദേശമാണ് പാലക്കാട് മണ്ഡലം. അതുകൊണ്ടുതന്നെ നോട്ട് നിരോധനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇവിടെ വോട്ടിങിൽ പ്രതിഫലിച്ചേക്കാം
സിപിഎമ്മിനു വിനയായി പീഡന ആരോപണങ്ങൾ
വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളില്ലാതെയാണ് മത്സരം. ശക്തമായ ത്രികോണമത്സരത്തിനാണ് പാലക്കാട് ഇത്തവണ വേദിയൊരുക്കുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളെല്ലാം ചർച്ചാവിഷയമാവുന്നതിനൊപ്പം സിപിഎമ്മിനെതിരേ ഉയർന്ന മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയുമൊക്കെ പീഡനാരോപണങ്ങളും എതിർകക്ഷികൾ പ്രചാരണരംഗം കൊഴുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.
.ശബരിമല വിഷയവും വലിയതോതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽ.ഡി.എഫ് ക്യാംപിനുണ്ട്.
2009-ൽ പാലക്കാട് ലോക്സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന്ശേഷം രണ്ടുതവണയും ഇടതുപക്ഷത്തോടൊപ്പമാണ് നിന്നത്. രണ്ടുതവണയും എം.ബി. രാജേഷായിരുന്നു വിജയി. ആദ്യതവണത്തെ 1820 വോട്ടിന്റെ ഭൂരിപക്ഷം രണ്ടാംതവണ 1,05,300 ആക്കി വർധിപ്പിച്ചു. 12,05,798 വോട്ടർമാരിൽ 9,09,060 പേരാണ് 2014 ൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആകെ കിട്ടിയത് 4,30,953 വോട്ട്. യു.ഡി.എഫിന് 3,62,916. ഭൂരിപക്ഷം 68,037. ബിജെപിക്ക് 1,82,368. മലമ്പുഴയിലും പാലക്കാട്ടും ബിജെപി. ആണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാടും പാലക്കാടും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ഇടതിന്റെ പ്രതീക്ഷ പാർട്ടി ഗ്രാമങ്ങളിൽ
ഒറ്റപ്പാലം, ഷൊർണ്ണൂർ, മലമ്പുഴ കോങ്ങാട് മണ്ഡലങ്ങളിലണ് എൽ.ഡി.എഫിന്റെ ഉറച്ച വോട്ടുകൾ. ഇവിടുത്തെ പാർട്ടി ഗ്രാമങ്ങളിലെ കർഷകരും തൊഴിലാളികളുമായ സാധാരണക്കാരിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫിന്റെയും വോട്ട് ബാങ്കാണ്.. ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങലിൽ പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജേഷിന് വോട്ട് കുറയുമോ എന്ന ഭീതിയുണ്ട്. ബി.ഡി.ജെ.എസ് പ്രവർത്തകർ പ്രചരണം കൊഴുപ്പിച്ചാൽ നഷ്ട്ടപ്പെടുന്നത് രാജേഷിന്റെ വോട്ടുകളാണ്. ബിജെപിക്ക് വോട്ട് പോകുമെങ്കിലും ഇത് വലിയ രീതിയിൽ ഗുണം ചെയ്യുന്നത് വി.കെ ശ്രീകണ്ഠനാണ്.
ഒരു വോട്ടിനാണെങ്കിലും മണ്ഡലത്തിൽ സീറ്റ് നിലനിർത്താൻ എ.ബി രാജേഷിന് കഴിയും എന്നു തന്നെയാണ് നിരീക്ഷണം. അതേ സമയം ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി പ്രദേശമായ പാലക്കാട് ടൗണിൽ രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും വി.കെ ശ്രീകണ്ഠൻ രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്യും. അട്ടപ്പാടി മേഖലയിലെ ജനങ്ങൾ എൽ.ഡി.എഫിന്റെ മുതൽക്കൂട്ടാണ് ഇവിടെ രാജേഷിന് തന്നെയാണ് മുൻതൂക്കം. എങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഒരു നിർണ്ണായക ഘടകമാണ്. ശബരിമല വിഷയവും അക്രമ രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിനൊപ്പം ഈ വോട്ടുകൾ യു.ഡി.എഫിന് പോകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. രാജേഷിന് കഴിഞ്ഞ രണ്ട് തവണയും ലഭിച്ച സവർണ്ണ വോട്ടുകൾ മൂന്നായി വിഭജിക്കും. കൃഷ്ണകുമാറിനും ശ്രീകണ്ഠനുമായി പങ്കിടുന്ന അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ന്യൂന പക്ഷ വോട്ടുകൾ നിർണ്ണായകമായ സ്ഥലമാണ് പട്ടാമ്പി, മണ്ണാർകാട്, പാലക്കാട് ആ വോട്ടുകൾ എല്ലാം യുഡിഎഫിനാണ്. പ്രചരണത്തിൽ ആദ്യം മോശമായ യുഡിഎഫ് വളരെ വേഗമാണ് പ്രചരണ രംഗത്ത് മുന്നേറിയത്. മാത്രമാകും.
അടിക്കടി വോട്ട് വർധിപ്പിച്ച് ബിജെപി
പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന പാലക്കാട്ട് വർഷങ്ങളായി സ്വാധീനം വർധിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്ക് ഉള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുൻസിപാലിറ്റിയാണ് പാലക്കാട്. കൂടാതെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസിനോട് പോരടിച്ച് രണ്ടാമതെത്തിയ മുൻസിപാലിറ്റി വൈസ് ചെയർമാൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രവചനാതീതമായത്. ഡി.സി.സി പ്രസിഡന്റായി ജില്ലയിൽ സംഘടനാരംഗത്ത് നിറഞ്ഞുനിന്ന വി.കെ ശ്രീകണ്ഠനിലൂടെ മൂന്നു പതിറ്റാണ്ട് മുമ്പ് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ കൂടാതെ പാലക്കാട്ടും ബിജെപി രണ്ടാമതെത്തിയിരുന്നു. കൂടാതെ ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ട്. തെക്കൻ കേരളം കഴിഞ്ഞാൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഏറെ സ്വാധീനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.
മലമ്പുഴയിൽ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നിരുന്നെങ്കിലും ഇക്കൊല്ലം മൂന്നിലേക്ക് മടങ്ങും. കാരണം കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പെന്തകോസ്ത് വിഭാഗത്തിൽ പെട്ട വി എസ്. ജോയി ആയതിനാൽ യു.ഡി.എഫിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകൾ ബിജെപി ക്ക് ലഭിച്ചു. എന്നാൽ ഇക്കൊല്ലം അതുണ്ടാവില്ല. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്