ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യാ ഹരിദാസിന്റെ പടയോട്ടം; യുവാക്കളെയും സ്ത്രീകളെയും കൈയിലെടുത്ത് രാഹുൽ ബ്രിഗേഡിന്റെ മുന്നേറ്റം; രമ്യാതരംഗത്തിൽ പിറകോട്ടുപോയ പി കെ ബിജു അവസാനലാപ്പിൽ ഓടിയെത്തുന്നു; സിപിഎം പ്രതീക്ഷ തങ്ങളുടെ സംഘടനാ ശക്തിയിൽ; നോട്ട പ്രശ്നം പരിഹരിച്ചെന്നും എൽഡിഎഫ്; അവസാനം നടന്ന രണ്ടു സർവേകളും ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇടതുക്യാമ്പ്; സംഘപരിവാർ വോട്ടുകളുടെ അടിയോഴുക്കിൽ ആശങ്ക; അവസാനഘട്ടത്തിൽ ആലത്തൂരിൽ ഫോട്ടോ ഫിനീഷ്
ആർ പീയൂഷ്
ആലത്തൂർ: ഫോട്ടോ ഫിനീഷ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ അവസാനവട്ട തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നവർക്ക് അങ്ങനെയെ പറയാൻ കഴിയൂ. എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ പി കെ ബിജുവും, യുഡിഎഫിലെ പുതുമുഖ സ്ഥാനാർത്ഥിയുമായ രമ്യാ ഹരിദാസും തമ്മിലുള്ള മൽസരം ഇഞ്ചോടിഞ്ച് നീങ്ങുകയാണ്. സോഷ്യൽ മീഡിയയുടെ വൻ പിന്തുണയോടെയും നൂതനമായ പ്രചാരണ തന്ത്രങ്ങളിലൂടെയും താരമായ രമ്യ ആദ്യഘട്ടത്തിൽ കത്തിക്കയറിയെങ്കിൽ അവസാനലാപ്പിൽ പികെ ബിജുവും ഒപ്പമെത്തിയിരിക്കയാണ്. ഏറ്റവും അവസാനം നടന്ന രണ്ടു സർവേകളും പി കെ ബിജുവിന്റെ വിജയം, നല്ല ഭൂരിപക്ഷത്തോടെ പ്രവചിക്കുന്നത് ഇടതുക്യാമ്പുകകളിൽ ആവേശം ഉയർത്തിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയായ, കെ.പി.എം.എസ് സംസ്ഥാന ഉപദേശകസമിതി അംഗം കൂടിയായ ബി.ഡി.ജെ.എസ് നേതാവ് ടി.വി.ബാബുവും പ്രചാരണരംഗത്ത് സജീവമായിരുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. 2009-ൽ മണ്ഡലം നിലവിൽവന്നപ്പോൾ അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.കെ. ബിജുവാണ് ആദ്യം വിജയിച്ചത്. കോൺഗ്രസിലെ എൻ.കെ. സുധീറിനെതിരെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു പാർലമെന്റിലേക്ക് പോയത്.
സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആർ നാരായണൻ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കെ.ആർ നാരായണന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും ജയിക്കാനാകാത്ത ആലത്തൂർ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ എത്തിയിരുന്നു. എന്നാൽ രമ്യാ ഹരിദാസിനെ കളത്തിലിറക്കി ശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്.
ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യ
നേരത്തേ സ്ഥാനാർത്ഥി നിർണ്ണയം നടത്തി പ്രചാരണം തുടങ്ങിയ ബിജു മണ്ഡലത്തിൽ രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയ ശേഷമാണ് എതിരാളികൾ കളത്തിലിറങ്ങിയത്. എന്നാൽ പ്രചാരണരംഗത്ത് തുടക്കത്തിൽ ലഭിച്ച മേൽക്കൈ ഇപ്പോഴും ബിജുവിന് ഉണ്ടെന്ന് പറയാനാവില്ല.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാഹുൽ ബ്രിഗേഡിലെ അംഗവുമായ രമ്യ ഹരിദാസ് എത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സോഷ്യൽ മീഡിയ പെങ്ങളൂട്ടിയെന്ന് വിളിച്ച രമ്യ പാട്ടുപാടിയും ഓടിനടന്നും അടപടലം വോട്ടുപിടിച്ചത് ആദ്യഘട്ടത്തിൽ ഇടതുക്യാമ്പിലുണ്ടാക്കിയ ആശങ്ക ചില്ലറയല്ല.
എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റേയും സിപിഎം സഹയാത്രികയായി അറിയപ്പെടുന്ന ദീപ നിശാന്തിന്റേയും വിവാദ പ്രസ്താവനകൾ രമ്യ ഹരിദാസിന് ഗുണകരമായി.ഇവർ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതോടെ, പാവപ്പെട്ട കുടുംബത്തിനന്ന് വന്ന് ജീവിതത്തിൽ പൊരുതിക്കയറിയ ഈ പെൺകുട്ടി ശരിക്കും വൈറലായി. എൽഡിഎഫ് നേതാക്കളുടെ നാക്കുതന്നെയാണ് രമ്യക്ക് ഇത്രയും കീർത്തിയുണ്ടാക്കിക്കൊടുത്തതെന്ന് പറയാതെ വയ്യ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ തന്ത്രങ്ങളും ഓൺലൈൻ വഴിയുള്ള ചില എൻജിഒകളുടെ ക്രൌഡ് ഫണ്ടിംഗുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു.
51 ശതമാനത്തോളം വനിതാ വോട്ടർമാരുള്ള മണ്ഡലത്തിലെ സ്ത്രീ വോട്ടുകളും രമ്യയുടെ അക്കൗണ്ടിലേക്ക് എത്തിയാൽ കാര്യങ്ങൾ മാറിമറയും. യുവാക്കളേയും പുതിയ വോട്ടർമാരേയുമാണ് യു.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി ഇഫക്റ്റ് ആലത്തൂരിലും പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എംഎൽഎമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും യഥാക്രമം പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് യു.ഡി.എഫ് പ്രവർത്തകർക്ക് ഉത്തേജനം പകരുന്നു.
സിപിഎമ്മിനെ പതിവായി വിജയിപ്പിക്കുന്ന പ്രദേശത്തിന്റെ പൊതുവായുള്ള പിന്നാക്കാവസ്ഥ പ്രചാരണരംഗത്ത് യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തിൽ വിരുന്നുകാരനെപ്പോലെ എത്തുന്ന ഒരാളായാണ് പി.കെ.ബിജു കഴിഞ്ഞ പത്തു വർഷം പ്രവർത്തിച്ചത് എന്ന ആരോപണം മർമ്മറിങ് കാമ്പൈൻ ആയി ഉയർത്തിക്കൊണ്ടു വരുന്നതിലും യു.ഡി.എഫ് വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്.
ശക്തമായി തിരിച്ചുവന്ന് പികെ ബിജുവും
രമ്യാ തരംഗത്തിൽ വല്ലാതെ പിന്നോട്ടുപോയ എൽഡിഎഫ് പിന്നീട് കയറി വരുന്ന കാഴചയും കാണാനായി. താൻ നടത്തിയ വികസപ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് തുടക്കം മുതൽ പി കെ ബിജു നിലകൊണ്ടത്. ആദ്യത്തെ ഓളം ഒന്ന് അടങ്ങിയപ്പോൾ തങ്ങളുടെ സംഘടനാ സംവിധാനത്തിലൂടെയും കുടുംബയോഗങ്ങളിലൂടെയും ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താനായി എന്നാണ് സിപിഎം കരുതുന്നത്. മുതിർന്ന നേതാക്കളെവരെ മണ്ഡലത്തിൽ കേന്ദ്രീകരിപ്പിച്ച് നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ആദ്യമുണ്ടായ രമ്യാ കൊടുങ്കാറ്റിനെ സിപിഎം പ്രതിരോധിച്ചത്.
തുടക്കം മുതൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങൾ അതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ പിന്തുണയോടെ രമ്യ ഹരിദാസ് നടത്തുന്ന പോരാട്ടം മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് കളമൊരുക്കിയിട്ടുണ്ട് എന്ന പ്രവചനങ്ങൾ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. മന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. അതനുസരിച്ച് മന്ത്രി എ.കെ.ബാലൻ തരൂർ, ആലത്തൂർ, നെന്മാറ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
മന്ത്രി എ.കെ.മൊയ്തീന് വടക്കഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയാണ്. ചിറ്റൂരിൽ ക്യാമ്പ് ചെയ്യാനാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചേലക്കരയുടെ പൂർണ്ണചുമതല സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മുൻസ്പീക്കർ കെ.രാധാകൃഷ്ണനാണ്. ആലത്തൂരിനെ ചുവപ്പിച്ച് നിർത്തേണ്ട ചുമതല ഇപ്പോൾ ബിജുവിനേക്കാൾ ഈ നേതാക്കൾക്കാണ്. സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ചിട്ടയായി നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. കഴിഞ്ഞ തവണ ആലത്തൂർ മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകൾ ഉണ്ടായത് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു.
ചിറ്റൂർ- കൊഴിഞ്ഞാമ്പാറ ജലക്ഷമാമവുമായി ബന്ധപ്പെട്ടുണ്ടായ കർഷക രോഷമാണ് അന്ന് നോട്ടയെ ഇത്ര ഉയർത്തിത്. എന്നാൽ സംസ്ഥാണന ഗവൺമെന്റിന്റെയും പികെ ബിജുിവന്റെയും ഇടപെടലോടെ ഈ പ്രശ്നം പരിഹരിച്ചെന്നും ഇത്തവണ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നുമാണ് എൽഡിഎഫ് പറയുന്നത്. എംപി എന്ന നിലയിൽ ബിജു പാർലമെന്റിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും രാഷ്ട്രീയത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം ഉണ്ടാക്കിയ നേട്ടങ്ങളും നിരത്തിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്. ശാസ്ത്രവിഷയത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത് അടുത്ത കാലത്തായിരുന്നു.
സംഘപരിവാർ വോട്ടുകളിലെ അടിയൊഴുക്ക് എങ്ങോട്ട?
വോട്ട് വർധിപ്പിക്കുക എന്നതിലപ്പുറം പ്രസക്തിയൊന്നും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിന് ഇല്ല. മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന ആരോപണം സിപിഎം ഉയർത്തിയ സാഹചര്യത്തിൽ വോട്ട് ഉയർത്താനായില്ലെങ്കിൽ വോട്ടു കച്ചവടം എന്ന പതിവ് വിമർശനത്തിന് വിധേയമാവും എന്നത് സംഘ്പരിവാർ ക്യാമ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എൻ.ഡി.എക്ക് വേണ്ടി മൽസരിക്കുന്നത് ബി.ഡി.ജെ.എസ് ആണെന്നത് സിപിഎമ്മിന്റെ ആരോപണത്തിന് ശക്തി പകരുന്ന ഘടകമാണ്. എങ്കിലും അവസാനസമയത്ത് സംഘപരിവാർ വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
2014ൽ ആലത്തൂരിൽ മൽസരിച്ച ബിജെപി സ്ഥാനാർത്ഥി 87803 വോട്ട് നേടിയിരുന്നു. ശബരിമല വിഷയം അടിത്തട്ടിൽ അടിയൊഴുക്ക് ഉണ്ടാക്കുമോ എന്ന സ്വാഭാവികമായ ആശങ്ക ഇടതുമുന്നണി നേതൃത്വത്തിന് ഉണ്ട്. 'മണ്ഡലമേതായാലും മണ്ഡലക്കാലം മറക്കരുത്' എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതി നടത്തുന്ന പ്രചാരണം മണ്ഡലത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ആർക്ക് വോട്ടു ചെയ്യണം എന്നു പറയാതെ സിപിഎമ്മിനെതിരേ വോട്ട് ചെയ്യണം എന്ന ആവശ്യമാണ് കർമ്മസമിതി മുന്നോട്ടുവെക്കുന്നത്.
മറ്റു പലയിടത്തും ശബരിമല സമരക്കാരുടെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാൽ ആലത്തൂരിൽ അത്തരം വോട്ടുകൾ യു.ഡി.എഫിന്റെ പെട്ടിയിലേ വീഴാൻ സാധ്യതയുള്ളൂ. എന്നാൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, തങ്ങളുടെ സംഘടനാ ശക്തി വലുതാണെന്നും, ശബരിമല വികാരം വോട്ടെടുപ്പിൽ തങ്ങൾക്കെതിരായി പ്രതിഫലിക്കാനിടയില്ലെന്ന ആത്മവിശ്വാസം സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്