ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയിൽ എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു.
ജനാധികാരത്തെ മറന്നുകൊണ്ടുള്ള ഏകാധിപത്യ ഭരണ പ്രവണതകളിൽ നിന്നും ജനാധാപത്യം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകേണ്ടതുണ്ട്. രാജ്യസ്നേഹത്തെ പ്രദർശിപ്പിക്കുന്നില്ലെന്ന തീവ്രദേശീയതയുടെ ചുവടുവെച്ച് രാജ്യ ദ്രോഹകുറ്റം ചുമത്തികൊണ്ടിരിക്കുന്ന 124 എ, അകാരണമായി രാജ്യത്തെ പൗരന്മാർക്കുമേൽ ചുമത്തുന്നു യു എ പി എ, ജനാധിപത്യക്രമങ്ങളെ താളംതെറ്റിക്കുന്ന എ ഫ് എസ് പി എ പോലുള്ള നിയമങ്ങൾ, രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വർഗീകരിക്കാൻ ഒരുങ്ങുന്ന പൗരത്വരജിസ്റ്റർ എന്നിവ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത്തരം കരിനിയമങ്ങളും നടപടികളും നിയമങ്ങളും പിൻവലിക്കേണ്ടതുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന മുഴുവൻ അവകാശങ്ങളും ന്യൂനപക്ഷത്തിനും അർഹതപ്പെട്ടതാണ്. അവ ലഭ്യമാക്കാൻ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്നത് ഏറെ അപകടകരമാണ്. ഞങ്ങളുടെ രാജ്യം എന്നുറക്കെ പറയാൻ അവർ പാകപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ച് രാജ്യത്തെ മുസ്ലിം ജനവിഭാഗം വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് ഇപ്പോഴും ഏറെ പിന്നിലാണെന്ന് സച്ചാർ സമിതി റിപ്പോർട്ട് വർഷങ്ങൾക്ക മുമ്പ് സമർപ്പിക്കപ്പെട്ടിട്ടും കൃത്യമായ ഇടപെടലുകൾക്ക് ഭരണകൂടങ്ങൾ ശ്രമം നടത്തിയിട്ടില്ല. സച്ചാർ സമിതി നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കൽ ന്യൂനപക്ഷ ഉന്നമനത്തിനുള്ള ആദ്യപടിയാണ്. മതേതരത്വം സംരക്ഷിക്കുക എന്നത് ഭരണഘടനയുടെ സത്തയാണ്. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസത്തെയും ആചാരത്തേയും അനാവശ്യമായി ചർച്ചയാക്കുന്നതും തികച്ചു സ്ത്രീവിരുദ്ധവുമായ മുത്തലാഖ് ബിൽ റദ്ദ് ചെയ്യണം. പശുവിന്റെ പേരിലും മറ്റു ന്യൂനപക്ഷ വേട്ടയായും പെരുകിവരുന്ന ആൾക്കൂട്ട ആക്രമണങ്ങളെ തടയാൻ ശക്തമായ നിയമം നിർമ്മിക്കണം. ഭീകരാക്രമണക്കേസുകളിൽ
ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി വേട്ടയാടുന്നതും അവർക്കുമേൽ കുറ്റങ്ങളെ ചാർത്തിക്കൊടുക്കുന്നതും ഗൗരവകരമായ വസ്തുതയാണ്. കോടതിയുടെ മേൽ നോട്ടത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കേണ്ടതുണ്ട്.
രാജ്യത്തിന് വലിയ രൂപത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും കൂടുതൽ സങ്കീർണവുമായ ഇലക്ഷൻ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കൂടതൽ സാമ്പത്തിക സഹായം നൽകി രാജ്യത്തെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സർക്കാർ തയ്യാറാകണം.
കരിക്കുലം ,സിലബസ് എന്നിവയിൽ കടന്നുകൂടി ചരിത്രത്തെ പച്ചയായി വ്യഭിചരിച്ചുകൊണ്ട് നടത്തപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം എന്തുവിലകൊടുത്തും തടയണം. അറിവുത്പാദനത്തിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളിൽ സിദ്ധാന്ത വൈവിധ്യങ്ങൾക്കും ഗവേഷങ്ങൾക്കും വിദ്യാർത്ഥികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമ്പോഴാണ് കൂടുതൽ വിശാലമായതും രാഷ്ട്രപുരോഗതിക്കുതകും വിധത്തിലുള്ള പഠനങ്ങൾ പുറത്തുവരുന്നത്. ഗവേഷകരുടെ വിഷയ തിരഞ്ഞെടുപ്പിനെ ഭരണകൂടം വിലക്കേർപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്.
ഗവേഷണങ്ങൾക്കായ നൽക്കുന്ന UGC ഫെലോഷിപ്പുകൾ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വർധിപ്പിക്കേണ്ടതുണ്ട്. മാനവിക വിഷയങ്ങളെ ഒഴിവാക്കി വിദ്യാഭ്യാസമേഖലയെ കോർപറേറ്റുവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത് തടയണം. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണം. സംവരണമുള്ള വിദ്യാർത്ഥികൾക്ക് ഫീസിളവും മറ്റു ആനുകൂല്യങ്ങളും അത്തരം സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സച്ചാർ സമിതി ശുപാർശകൾ കൃത്യമായി നടപ്പിൽ വരുത്തേണ്ടതുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ,മുർശിദാബാദ് തുടങ്ങിയ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാവശ്യമായ സർക്കാർ സഹായങ്ങൾ ഉറപ്പുവരുത്തനണം. രാജ്യത്തുടനീളം സർക്കാർ സ്കൂളുകൾ സ്മാർട് ക്ലാസ് റൂം ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങൾ. വിദ്യാഭ്യാസ അവകാശമെന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ ആരോഗ്യം മേഖലയിൽ നിലവിലുള്ള ഒഴിവുകൾ എത്രയുംപ്പെട്ടന്ന് നികത്തേണ്ടതുണ്ട്.കാർഷിക മേഖലയിലും കാര്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഒരു സ്വയം പര്യാപ്തമായ രാജ്യമായി ഇന്ത്യ മാറേണ്ടതുണ്ട്. നിലവിൽ 15 ശതമാനം മാത്രമാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമത കൃത്യമായ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി അതുയർത്തേണ്ടതുണ്ട്. കർഷകാത്മഹത്യകൾ നിരന്തരമായി വർധിച്ചുവരുന്നതതിനുപിന്നിൽ ഭീമമായ കടങ്ങളാണ്. അവ എഴുതിത്തള്ളാനും കർഷകരെ സഹായിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. പലിശ രഹിത വായ്പകൾ, താങ്ങുവില എല്ലാ വിളകൾക്കും ഫാമുകൾക്കും ലഭ്യമാക്കൽ, സംഭരണ ശേഷി വർധിപ്പിക്കൽ, വിപണന ലളിതമാക്കൽ എന്നിവ കാർഷിക മേഖലയയെ ഉയർത്തികൊണ്ടുവരുന്നതിന് ആവശ്യമാണ്.
തൊഴിലില്ലായ്മയാണ് രാജ്യത്തെ മറ്റൊരു പ്രധാന വെല്ലുവിളി. 3.1 കോടി ജനങ്ങൾ രാജ്യത്ത് തൊഴിൽ രഹിതരാണ് പ്രിതിദിനം 550 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും തൊഴിലൊരുക്കിക്കൊടുക്കാൻ സർക്കാറിന് കഴിയണം. കോർപറേറ്റ് കമ്പനികൾക്ക് സഹായകരമായ തൊഴിൽ നിയമങ്ങൾ മാറ്റിപണിയാൻ സർക്കാർ തയ്യാറാകണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പു വരുത്തണം . അതോടൊപ്പം പെൻഷൻ, ചികിത്സാ പദ്ധതികൾ തുടങ്ങിയവ അസംഘടിത മേഖലയിലും ഉറപ്പാക്കണം. തൊഴിൽ പൗരന്റെ മൗലീക അവകാശമാക്കി ഉയർത്താൻ തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും വലിയ രൂപത്തിലുള്ള പാരിസ്ഥിതിക ഭീഷണിയിലാണ് എത്തിപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വായു ജലം മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും കാര്യക്ഷമമായ നിയമങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷ മാത്രമേ ഖനനം, മറ്റു വിഭവങ്ങളുടെ ശേഖരണം എന്നിവ നടത്താവൂ
വികസ്വര രാജ്യമാണ് ഇന്ത്യ. സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മുതലാളിത്ത - നവ ഉദാരവത്കരണ നയങ്ങൾ ഇല്ലാതാകുമ്പോഴാണ് സാമ്പത്തിക വികസനം പൂർണമാകുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് തടഞ്ഞുകൊണ്ട് ധനികരിൽ നിന്ന് നിശ്ചിത തോത് ഓരോ വർഷവും ഈടാക്കി ദാരിദ്യരേഖക്കു താഴെയുള്ളവർക്ക് നൽകുന്ന പദ്ധതി നടപ്പാക്കണം. പലിശ രഹിത ബാങ്കുകൾ സ്ഥാപിക്കണം .കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കണം. പെട്രോളിയം ,ഡീസൽ വില നിർണയാധികാരം സർക്കാർ തിരിച്ചെടുക്കണം. ഒട്ടും ആലേചനകളില്ലാതെ നടപ്പാക്കിയ ജി എസ് ടി വീണ്ടും കാര്യക്ഷമമായി ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം മദ്യം , എണ്ണ ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം.
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനം തിരുവനന്തപുരത്ത് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ ഉദ്ഘാടനം ചെയ്തു. അനീസ് മുഹമ്മദ് ആലപ്പുഴ, മുഹമ്മദ് ശിബിൻ വള്ളക്കടവ്, മുഹമ്മദ് റാഫി തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു.
പൊന്നാനിയിൽ നടനടന്ന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ് എറണാകുളത്ത് നടന്ന സംഗമത്തിൽ കെ ബി ബഷീർ മുസ്ലിയാർ, എം കെ മുഹമദ് സ്വഫ് വാൻ എന്നിവരും പ്രസംഗിച്ചു.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം
- എൽ.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്