'ഇപ്പൊ വേണേല്‍ എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കല്ലട ട്രാവൽസ് കേരളത്തിലെ നിരത്തുകളിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. പൊലീസും നിയമവുമെല്ലാം കല്ലട ട്രാവൽസിന്റെ മുന്നിൽ വഴിമാറി പഞ്ചപുച്ഛമടക്കി നിൽക്കും. നിരത്തുകളിലെ വേഗവും നിർത്തേണ്ട ഇടവും കഴിക്കേണ്ട ഹോട്ടലും മാത്രമല്ല കല്ലട തീരുമാനിക്കുന്നത്. എതിരെ വരുന്ന വാഹനത്തിലിരിക്കുന്നവന്റെ തലയിലെഴുത്തുപോലും നിർണയിക്കുന്നത് കല്ലട ട്രാവൽസാണ്.
രാത്രി കാലങ്ങളിൽ അമിതവേഗതയിൽ പായുന്ന കല്ലടയുടെ വോൾവോ ബസുകൾ കവർന്നെടുത്തത് നിരവധി ജീവനുകളാണ്. പല കേസുകളും എങ്ങുമെത്താതെ അന്വേഷണം തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ് പതിവ്. രാത്രിയായതിനാൽ പല അപകടങ്ങൾക്കും സാക്ഷികൾ ഉണ്ടാവാറില്ല. അഥവാ ആരെങ്കിലും സാക്ഷികളായാൽ തന്നെ ആ സാക്ഷി പറയലിന് ആയുസ്സും കുറവായിരിക്കും. 2014ൽ ഹരിപ്പാടിനടുത്ത് എതിരെ വന്ന മാരുതി കാറിലിടിച്ച് കല്ലട ബസ് യമപുരിക്കയച്ചത് അഞ്ച് ജീവനുകളാണ്. ഒരു കുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗതയിലായിരുന്ന ബസ് ഒരു കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വരികയായിരുന്ന മാരുതി കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞ്, മറിയാമ്മ കുഞ്ഞ്, സമീന ജഹാദ്, നഫീസ കുഞ്ഞ്, കാർ ഡ്രൈവർ അബ്ദുൾ ലത്തീഫ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സമീനയുടെ നാലു വയസ്സുള്ള മകൾ നസ്വക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അമിതവേഗതയിലെത്തിയ വോൾവോ ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചതിനും സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും കേസ് ഇതുവരെയും എങ്ങുമെത്തിയില്ല. 2017 സെപ്റ്റംബറിൽ ചെങ്ങമനാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ കല്ലടയുടെ വോൾവോ ബസിടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ആലുവ വിദ്യാധിരാജ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളായ ഗായത്രി (11), അനാമിക (11), ദേവാനന്ദിനി (11), ശരവണ (8), അമൃത (13), ദേവനന്ദന (8), കിരൺ (11), അഭിനവ് (10) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. എൽ.പി., യു.പി. ക്ളാസുകളിൽ പഠിക്കുന്ന 20 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
കരിയാട് ഭാഗത്തുനിന്ന് കുട്ടികളെക്കയറ്റി സ്കൂളിലേക്ക് പോവുകയായിരുന്ന ബസിന്റെ വൈപ്പർ തകരാറിലായതിനത്തുടർന്ന് ബസ് നിർത്തി. ഡ്രൈവർ അറ്റകുറ്റപ്പണി നടത്തി വീണ്ടും ബസിൽ കയറുന്നതിനിടെ പിന്നിലൂടെ അമിത വേഗത്തിൽ വന്ന'കല്ലട'ട്രാവൽസിന്റെ ദീർഘദൂര ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനകത്തെ കമ്പിയിലും സീറ്റിലും തലയിടിച്ചാണ് കുട്ടികൾക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട സ്കൂൾബസിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. മിന്നൽവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസിന്റെ ഇടിയിൽ സ്കൂൾ ബസ് വലത്തോട്ട് നീങ്ങിയിരുന്നെങ്കിൽ ബസ് മറിയുകയോ, വൻ ദുരന്തം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ അന്ന് പറഞ്ഞിരുന്നത്.
2016 ഡിസംബറിൽ മൊഗ്രാൽ കൊപ്രബസാർ ദേശീയപാതയിൽ കോഴിവാനിനിൽ കല്ലടയുടെ ബസിടിച്ച് തീപിടിച്ച് രണ്ടുപേർ ദാരുണമായി മരിച്ചിരുന്നു. വാൻ ഡ്രൈവർ കുറ്റിക്കോൽ പള്ളഞ്ചി മൂലയിലെ ഉജ്വൽ (19), സഹായി ചെർക്കള ബാലനടുക്കയിലെ വാടക വീട്ടിൽ താമസിക്കുന്ന കർണാടക ഗാളിമുഖ പുതിയ വളപ്പ് സ്വദേശി മുഹമ്മദ് മഷൂഖ് (20) എന്നിവരാണ് മരിച്ചത്. ഇറച്ചിക്കോഴികളുമായി കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ഇക്കോ വാനിൽ തിരുവനന്തപുരത്ത് നിന്ന് കർണാടക മണിപ്പാലിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ വോൾവോ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വാൻ പൂർണ്ണമായും കത്തിനശിച്ചു. നിയന്ത്രണം വിട്ട ബസ് 350 മീറ്റർ അകലെയുള്ള ആൾതാമസമില്ലാത്ത വീട്ടിലേക്ക് ഇടിച്ചുകയറി നിന്നു. വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു.
2016 സെപ്റ്റംബറിൽ പാലക്കാട് കഞ്ചിക്കോടിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ കല്ലടയുടെ വോൾവോ ബസിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി സുധീർ(30), കർണ്ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയിൽ കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ എയർ ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഈ അപകടത്തിന് കാരണം.
ഇത്തരം അപകടങ്ങളെല്ലാം മാധ്യമങ്ങളിൽ പോലും വലിയ വാർത്തകളാകുകയോ ഫോളോ അപ്പുകൾ ഉണ്ടാകുകയോ ചെയ്യാറില്ല. കല്ലട സുരേഷിന്റെ കായബലത്തിനും കാശുബലത്തിനും മുന്നിൽ വാർത്തകളാകാതെ പോകുകയോ കാണാതെ പോകുകയോ ചെയ്യാറാണ് പതിവ്. സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് ഉദ്യോഗസ്ഥർക്കും തടസ്സമാകുന്നത് കല്ലട സുരേഷിന്റെ ഈ രണ്ട് ഘടകങ്ങൾ തന്നെയാണ്.
റോഡുകളിലെ ജീവിതങ്ങളെ എങ്ങനെയാണ് കല്ലട സുരേഷിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത് എന്നതിന് ഒരു കല്ലട ട്രാവൽസിലെ യാത്രക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് മാത്രം മതിയാകും. ''ഒന്നും സംഭവിക്കില്ല... കണ്ണിൽ പൊടിയിട്ട് ഒരു സർക്കസും കളിച്ചു സമ്മേളനം പിരിച്ചുവിടും.. അത്രേ ഉള്ളു.. ഇത് വീഡിയോ എടുത്തതുകൊണ്ട് കയ്യിൽ പ്രൂഫ് ഉണ്ടെന്നു പറയാം (കാലിക്കറ്റ് ടു ചെന്നൈ രണ്ടു വർഷം മുൻപ് : റോങ്ങ് സൈഡ് വന്ന കാറുകാരനെ തല്ലി കൂട്ടിയിട്ടു അത് തടയാൻ ചെന്ന യാത്രക്കാരനേം അടിച്ചു, എന്നിട്ട് മച്ചാൻ പറയുവാ
' ഇപ്പൊ വേണേല്‍ എനിക്ക് അവന്റെ (കാർ കാരന്റെ ) മേലേക്കൂടെ കേറ്റി ഇറക്കമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും.. പിന്നെന്താ 15 ദിവസം റിമാൻഡിൽ കിടക്കാൻ മടിയായതുകൊണ്ട് ബ്രേക്ക് ഇട്ടുന്നെ ഉള്ളു'... പിന്നെ ഒരു ഭീഷണിയും ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാണ്..
ഇപ്പൊ ഇതിവിടെ പറയാൻ കാരണം അന്ന് ഇതെല്ലാം കയ്യും കെട്ടി നോക്കി ഇരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാരുന്നു..അന്ന് സംസാരിക്കാൻ ഇറങ്ങിയ സുഹൃത്ത് ആരെന്നറിയില്ല.. അയാൾക്കൊരു സല്യൂട്ട് ഇപ്പൊ കൊടുക്കണം എന്ന് തോന്നി..'' കല്ലട ട്രാവൽസിലെ യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. നിരവധി ആളുകളാണ് തങ്ങൾക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. രാത്രി കാലങ്ങളിൽ അറിയപ്പെടാത്ത നാടുകളിലേക്ക് പല ആവശ്യങ്ങളുമായി പോകുന്നവർ ബസ് ജീവനക്കാരുടെ പീഡനങ്ങളെ നിശബ്ദമായി സഹിക്കുകയാണ് പതിവ്.
അന്തർ സംസ്ഥാന സർവീസുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ വരികയോ അന്തർ സംസ്ഥാന റൂട്ടുകൾ പൂർണമായും സംസ്ഥാന റോഡ് കോർപ്പറേഷനുകൾ കുത്തകയായി ഏറ്റെടുക്കുകയോ ചെയ്യാത്തിടത്തോളം ഇനിയും ഒരുപാട് കല്ലട ട്രാവൽസുകൾ ഇവിടെ പായുകയും പലജീവനുകളും കവരുകയും ചെയ്യും. അന്നും മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണ് മുതലാളിമാർ നൽകുന്ന പരസ്യത്തിലൂടെ കിട്ടുന്ന പണത്തിലായിരിക്കും. പാവങ്ങളായ ഉദ്യോഗസ്ഥർ ജീവനിലുള്ള കൊതി കൊണ്ടും പണത്തോടുള്ള ആർത്തി കൊണ്ടും നിരത്തുകൾ കീഴടക്കുന്ന കൊട്ടാരങ്ങളുടെ മുതലാളിമാർക്ക് കീഴടങ്ങും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍