ശമ്പളവർദ്ധന ചോദിച്ചപ്പോൾ നാല് അദ്ധ്യാപകരെ കോളേജിന് പുറത്താക്കി; പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം തുടങ്ങിയ മറ്റദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയെന്നും മാനേജ്മെന്റ്; ജോയിൻ ചെയ്ത് നാലുവർഷമായിട്ടും അസിസ്റ്റന്റ് പ്രൊഫസർക്ക് കിട്ടുന്നത് വെറും 25,000 രൂപ; കോഴിക്കോട് കെഎംസിടി ആയുർവേദ കോളേജിൽ നീതി തേടി അദ്ധ്യാപകർ അനിശ്ചിതകാലസമരത്തിൽ
എം മനോജ് കുമാർ
കോഴിക്കോട്: കെഎംസിടി ഗ്രൂപ്പിന്റെ ധിക്കാരപരമായ നടപടികൾ ഈ ഗ്രൂപ്പിന്റെ കീഴിലുള്ള മുക്കം മണാശ്ശേരി കെഎംസിടി ആയുർവേദ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളുടെ അധ്യയനവും 25 ഓളം കോളെജ് അദ്ധ്യാപകരുടെ ഭാവിയും തുലാസിലാക്കുന്നു. ആയുർവേദ അദ്ധ്യാപകർക്ക് വേതന വർദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അദ്ധ്യാപകരിൽ നാലുപേരെ തിരഞ്ഞുപിടിച്ച് നിർബന്ധപൂർവം പിരിച്ചുവിട്ടതോടെയാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. നാലുവർഷമായി ശമ്പള വർദ്ധനവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് അദ്ധ്യാപകർ നോട്ടീസ് നൽകാനും തുടർന്ന് സമരം ചെയ്യാനും ഇറങ്ങിത്തിരിച്ചത്.
പുറത്താക്കിയ അദ്ധ്യാപകരെ തിരിച്ചെടുക്കാൻ മറ്റു അദ്ധ്യാപകർ നോട്ടീസ് നൽകിയെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ അദ്ധ്യാപകർ മുഴുവൻ കോളെജ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ ശനിയാഴ്ച മുതലാണ് സമരം തുടങ്ങിയത്. അദ്ധ്യാപകർ സമരം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ ഇതറിയാതിരിക്കാൻ വെക്കേഷൻ അവധി കഴിഞ്ഞുള്ള കോളെജ് തുറക്കലും മാനേജ്മെന്റ് നീട്ടിവെച്ചിരിക്കുകയാണ്. വിഷു അവധി കഴിഞ്ഞു 24 നാണ് കോളേജ് തുറക്കേണ്ടിയിരുന്നത്. പക്ഷെ സമരം കാരണം കോളേജ് തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോളെജ് തുറക്കൽ അടുത്ത മാസം ആറിലേക്ക് മാറ്റിയത് മാനേജ്മെന്റ് നടപടികൾ അധ്യയനത്തേയും ബാധിക്കാൻ തുടങ്ങി എന്നതിന്റെ സൂചനയാകുന്നു. സമരത്തിലേർപ്പെട്ടിരിക്കുന്ന മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയിരിക്കുകയാണ് എന്നാണ് ഇപ്പോൾ മാനേജ്മെന്റ് ഭാഷ്യം. ഈ നിലപാട് വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ അപകടപ്പെടുത്തുകയുമാണ്. മുഴുവൻ അദ്ധ്യാപകർക്കും ശമ്പള-ഇൻക്രിമെന്റ് വർധനവ് ആവശ്യപ്പെട്ടാണ് ആയുർവേദ അദ്ധ്യാപകരുടെ സംസ്ഥാന സംഘടനയായ പാറ്റ്കോയുടെ പേരിൽ ഇവർ കെഎംസിടി അധികൃതർക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചപ്പോൾ നോട്ടീസ് നൽകിയ നാലുപേരെ അധികൃതർ പിരിച്ചുവിട്ടു.
ഇതോടെ മറ്റു അദ്ധ്യാപകർ ഇവരെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ മറ്റു അദ്ധ്യാപകരും പുറത്തുപോകും എന്ന് സൂചന നൽകി യൂണിയന്റെ നേതൃത്വത്തിൽ ഇവർ കത്ത് നൽകിയിരുന്നു. ഈ കത്തിലെ പരാമർശം ഉന്നയിച്ചാണ് മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞു പോയതായി മാനേജ്മെന്റ് പ്രചരിപ്പിക്കുന്നത്. എന്നാൽ അത് മാനേജ്മെന്റ് ഭാഷ്യം മാത്രമാണെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കാനും ആവശ്യപ്പെട്ട വേതന വർദ്ധനവ് ഉന്നയിച്ചുമാണ് സമരം ചെയ്യുന്നത് എന്നാണ് അദ്ധ്യാപകർ മറുനാടനോട് പ്രതികരിച്ചത്.
സാധാരണ ആയുർവേദ കോളെജ് അദ്ധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകണമെന്നാണ് ചട്ടം. പക്ഷെ ചട്ടം എല്ലാം ചട്ടം തന്നെയായി നിലനിൽക്കുകയാണ്. യുജിസി നിരക്കിലെ ശമ്പളം ആയുർവേദ കോളേജ് അദ്ധ്യാപകർക്ക് സ്വപ്നം മാത്രമാണ്. യുജിസി നിരക്ക് പോയിട്ട് ലാസ്റ്റ് ഗ്രെഡ് ജീവനക്കാർക്ക് സർക്കാർ നൽകുന്ന ശമ്പളം പോലും സ്വകാര്യ ആയുർവേദ കോളേജ് മാനേജ്മെന്റ് നൽകുന്നില്ല. എംഡി കഴിഞ്ഞു അസിസ്റ്റന്റ് പ്രൊഫസർ ആയി കെഎംസിടിയിൽ ജോയിൻ ചെയ്യുന്ന അദ്ധ്യാപകർക്ക് കെഎംസിടി നൽകുന്നത് 25000 രൂപ കൺസോളിഡേറ്റഡ് തുകയാണ്. ഇൻക്രിമെന്റോ വേതന വർദ്ധനവോ ഒന്നും നൽകാറുമില്ല. ഇത് പതിവായതോടെയാണ് അദ്ധ്യാപകർ ആദ്യം നേരിട്ടും പിന്നീട് യൂണിയന്റെ ആഭിമുഖ്യത്തിലും വേതന വർദ്ധനവ് കത്ത് നൽകാൻ തുടങ്ങിയത്.
2018 നവംബറിൽ അദ്ധ്യാപകർ ശമ്പള പരിഷ്കരണത്തിനായി നിവേദനം സമർപ്പിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകാത്തതിനാൽ വീണ്ടും 2019 ജനുവരിയിൽ നിവേദനം കൊടുത്തു. വർഷാവർഷമുള്ള സിസിഐഎം ഇൻസ്പെക്ഷന് ശേഷം പരിഹരിക്കാം എന്നു ഉറപ്പ് കൊടുക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. കോളേജുകളുടെ അഫിലിയേഷന് വേണ്ടിയുള്ളതാണ് സി.സിഐ.എം ഇൻസ്പെക്ഷൻ. മാർച്ച് പകുതിയോടെ ഇൻസ്പെക്ഷൻ കഴിഞ്ഞതോടെ പിന്നീടും നൽകിയത് പഴയ നിരക്കിലുള്ള ശമ്പളം തന്നെ. ഇതേ തുടർന്ന് പതിനഞ്ചു ദിവസത്തിനുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകർ വീണ്ടും മാനേജ്മെന്റിന് നോട്ടീസ് നൽകി.
എന്നാൽ നോട്ടീസ് കൊടുത്തു ദിവസങ്ങൾക്കുള്ളിൽ നാലു അദ്ധ്യാപകരെ സർവിസിൽ നിന്നും അധികൃതർ പിരിച്ചുവിട്ടു. ആയുർവേദ കോളേജ് അദ്ധ്യാപക അസോസിയേഷൻ ആയ പാറ്റ്കോയുടെ സംസ്ഥാന പ്രസിഡന്റിനേയും യൂണിറ്റ് പ്രസിഡന്റിനേയും മറ്റു രണ്ട് യൂണിറ്റ് ഭാരവാഹികളെയുമാണ് പിരിച്ചുവിട്ടത്. അദ്ധ്യാപകർ അധികമാണ് എന്നാണു കാരണമായി പറഞ്ഞത്. എന്നാൽ ഈ അദ്ധ്യാപകരെല്ലാം ദീർഘകാലമായി കോളെജിൽ സേവനം അനുഷ്ഠിക്കുന്ന സീനിയർ അദ്ധ്യാപകരാണ്. ഇതോടെയാണ് കോളേജ് പടിക്കൽ സമരവുമായി മറ്റു അദ്ധ്യാപകർ രംഗത്ത് വന്നത്.
2006 മുതൽ കോഴിക്കോട് മണാശേരിയിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ കോളേജ് ആണ് കെഎംസിടിയുടേത്. പക്ഷെ ശമ്പളത്തിന്റെയും ഇൻക്രിമെന്റിന്റെയും കാര്യത്തിൽ മാനേജ്മെന്റ് പുറകോട്ടായിരുന്നു. ഇത് തുടക്കം മുതൽ തന്നെ ആശുപത്രിയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ മുഴുവൻ കോളേജ് അദ്ധ്യാപകരും കൂട്ടത്തോടെ സമരത്തിന്നിന്നിറങ്ങിയത് മാനേജ്മെന്റിന്റെ ഞെട്ടിച്ചിട്ടുണ്ട്. കോഴിക്കോടെ പ്രശസ്തമായ ഒരു ഗ്രൂപ്പ് ആണിത്. കോഴിക്കോടെ തന്നെ പ്രശസ്തമായ നാഷണൽ ഹോസ്പിറ്റൽ കൂടി അടങ്ങുന്ന ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിന്റെ കീഴിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്. പ്രതികരണത്തിന് ബന്ധപ്പെട്ടപ്പോൾ ലീവിലാണ് എന്നാണ് കോളേജ് പ്രിൻസിപ്പൽ ആയ ഡോക്ടർ ചാന്ദ്നി മറുപടി നൽകിയത്. രണ്ടു ദിവസം കഴിഞ്ഞേ വരൂ. അതിനുശേഷം പ്രതികരണം പറയാം. ശമ്പളവർദ്ധനവ് ആണ് ഡോക്ടർമാരുടെ പ്രശ്നം. അത് മാനേജ്മെന്റ് തലത്തിൽ നിന്നും വരേണ്ടതാണ്. മുൻപ് ഡോക്ടർമാർ ഇതേ ആവശ്യത്തിൽ നോട്ടീസ് നൽകിയിരുന്നുവെന്നും ചാന്ദ്നി പറഞ്ഞു.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍