ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം
ആർ കനകൻ
കൊല്ലം: സിപിഎമ്മിന്റെ വാട്ടർലൂവാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയിലെ വിശ്വാസവും ആചാരവും തച്ചുടയ്ക്കാൻ നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെതിരേ വിധിയെഴുതാൻ നിൽക്കുന്ന ജനം ഒരു വശത്ത്. എന്തു തറവേല നടത്തിയിട്ടാണെങ്കിലും വേണ്ടില്ല പത്തനംതിട്ടയിൽ വീണയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പിണറായിയും പരിവാരങ്ങളും മറുവശത്ത്.പത്തനംതിട്ട ഈരാറ്റുപെട്ട തെക്കേക്കര ബൂത്തിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായി. റാഷിദിനും കുടുംബത്തിലെ നാല് പേർക്കും വോട്ട് നഷ്ടമായി. മുമ്പ് ഇവർ ഇതേ ബൂത്തിൽ വോട്ട് ചെയ്തിരുന്നു. കോൺഗ്രസ് അനുഭാവികളാണ് ഇവർ. ഇതോടെ രാഷ്ട്രീയ എതിരാളികളുടെ പേരെല്ലാം വെട്ടിമാറ്റപ്പെട്ടുവെന്ന ആരോപണവും സജീവമാകുകയാണ്.
തുടക്കം മുതൽ സുരേന്ദ്രനുണ്ടായിരുന്ന പിന്തുണയും കഴിഞ്ഞ ദിവസം കനത്ത മഴയിലും അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള പതിനായിരങ്ങളെയും കണ്ട് കിളി പോയ അവസ്ഥയിലാണ് എൽഡിഎഫ്. വിവിധ സർവേ ഫലങ്ങൾ ശരിവയ്ക്കും വിധം വീണ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് വീണ ലക്ഷണമാണ്. ഇതു മറികടക്കാൻ വേണ്ടിയുള്ള തറക്കളികൾ സിപിഎം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. ശബരിമല കർമ സമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത, തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പാക്കിയ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കി ദീർഘവീക്ഷണത്തോടെയുള്ള അട്ടിമറി പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തത്.
കടമ്പനാട് പഞ്ചായത്തിലെ ഈഴവ ഭൂരിപക്ഷ മേഖലയായ നെല്ലിമുകളിൽ മാത്രം ഇങ്ങനെ വെട്ടിനിരത്തിയിരിക്കുന്നത് 143 വോട്ടാണ്. ഇതെല്ലാം സിപിഎം-കോൺഗ്രസ് അനുഭാവികളുടെ വോട്ടാണ്. ഇതെല്ലാം തന്നെ മാറിയ സാഹചര്യത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് കൂട്ടവെട്ടിനിരത്തൽ. ഇന്നലെ വൈകിട്ട് ബിഎൽഓർ സ്ലിപ്പുമായി എത്തിയപ്പോഴാണ് വോട്ട് പോയ വിവരം ഇവർ അറിയുന്നത്. സാധാരണ വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കുന്നത് പരാതി പ്രകാരമാണ്. ആൾ മരിച്ചു പോയി/സ്ഥലത്തില്ല, സ്ഥലം വിട്ടു പോയി എന്നിങ്ങനെയുള്ള കാരണങ്ങളാകും പരാതിയിൽ നിരത്തുക. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് വിഭാഗം ആർക്കെതിരെയാണോ പരാതി ലഭിച്ചിരിക്കുന്നത് അവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും.
നോട്ടീസുമായി ഹാജരായി തന്റെ ഭാഗം വിശദീകരിക്കുന്നവരെ പട്ടികയിൽ നിലനിർത്തും. എന്നാൽ, ഇവിടെ അത്തരമൊരു നോട്ടീസ് ആർക്കും തന്നെ ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചതുമില്ല. അങ്ങനെ വോട്ടർ പോലും അറിയാതെയാണ് പട്ടികയിൽ നിന്ന് അവർ അപ്രത്യക്ഷമായിരിക്കുന്നത്. ആറ്റിങ്ങൽ മാതൃകയിൽ പത്തനംതിട്ടയിൽ കണ്ടെത്തിയിരിക്കുന്നത് അരലക്ഷത്തിലധികം ഇരട്ടവോട്ടുകളാണ്. ഇതു സംബന്ധിച്ച് ഡിസിസി നേതൃത്വം ഇന്നലെ കലക്ടർക്ക് പരാതി നൽകി കഴിഞ്ഞു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ തള്ളുമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുമുണ്ട്. കെ സുരേന്ദ്രൻ ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ചയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വച്ച് ലഘുലേഖകൾ തയാറാക്കി വിതരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. എല്ലാ വീടുകളിലും ഇതുമായി ചെന്നവരെ സ്ത്രീകൾ തന്നെയാണ് തടഞ്ഞു വച്ചത്.
പുല്ലാട്, കോയിപ്രം ഭാഗത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എൻഡിഎ നേതാക്കളും പ്രവർത്തകരും വന്നു. തങ്ങൾ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ, സിപിഎമ്മുകാരാണെന്ന് പിന്നീട് മനസിലായി. കോൺഗ്രസിന്റെ ബൂത്തുകളിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിൽ ലഘുലേഖ വിതരണം ചെയ്യാൻ ആരു പോകാനാണെന്ന് എൻഡിഎ പ്രവർത്തകർ ചോദിക്കുന്നു. ജാതി തിരിച്ചുള്ള വോട്ടു ചോദ്യമാണ് എൽഡിഎഫിന്റെ മറ്റൊരു നടപടി. ഈഴവസമുദായാംഗങ്ങളുടെ വീടുകളിൽ ഈഴവ നേതാക്കളെയും നായർ സമുദായാംഗങ്ങളുടെ വീടുകളിൽ നായർ നേതാക്കളെയും കയറ്റി വിടുകയാണ് വോട്ട് ചോദിക്കുന്നതിന് വേണ്ടി.
ഉച്ചയ്ക്ക് മുൻപ് തങ്ങളുടെ പ്രവർത്തകരെ മുഴുവൻ വോട്ട് ചെയ്യിപ്പിച്ചതിന് ശേഷം വ്യാപക അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നുവെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നു. സാധാരണ സ്ത്രീകൾ കൂടുതൽ ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാൻ എത്തുന്ന്ത്. സ്ത്രീകളുടെ പിന്തുണ സുരേന്ദ്രനാണെന്ന് മനസിലാക്കി അവരെ ഭയപ്പെടുത്തി വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എൻഡിഎ ആരോപിക്കുന്നു. ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റും യുഡിഎഫ് പാർലമെന്റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനറുമായ ബാബു ജോർജ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.
എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുന്നത് ജനപ്രാതിനിത്യ നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ഒരേ ആളിനെത്തന്നെ വിവിധ ബൂത്തുകളിൽ പേരു ചേർത്തിട്ടുള്ളതിന്റെ വിശദവിവരങ്ങൾ ഡിസിസിക്ക് വിവിധ ബൂത്തുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പേരുകൾ ജില്ലാ വരണാധികാരിക്ക് കൈമാറും. ഇപ്രകാരം ചേർത്തിട്ടുള്ളവർക്ക് വ്യത്യസ്ത നമ്പരുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. ഇപ്രകാരം ചേർക്കപ്പെട്ട വ്യക്തികളുടെ പേരും മേൽവിലാസവും പിതാവിന്റെയോ ഭർത്താവിന്റെയോ പേരും ഒന്നു തന്നെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ചേർക്കപ്പെട്ടവരുടെ ഫോട്ടോകൾ വ്യത്യസ്തമാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആകമാനം എൺപത്തിയേഴായിരത്തിൽ അധികം പേരെ ഇങ്ങനെ വോട്ടർ പട്ടികയിൽ പേരു ചേർത്തത് ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ടു പിടിച്ചിട്ടുണ്ട്. ഇവരുടെ ലിസ്റ്റുകൾ അതാതു ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർമാരെ ഏൽപ്പിക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. ഇവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുവാൻ നടപടി സ്വീകരിക്കണം. ഇപ്രകാരം പേരു ചേർത്ത വോട്ടർമാരുടെ പേരിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഡി.സി.സി പരാതിയും നൽകും.
ഒന്നിലധികം ബൂത്തുകളിൽ ഇപ്രകാരമുള്ള വോട്ടർമാർ ആരെങ്കിലും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അവരുടെ പേരിൽ അനായാസം പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. വളരെ ബോധപൂർവ്വമാണ് വോട്ടർ പട്ടികയിൽ പേരുകൾ ഇപ്രകാരം ചേർത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍