അടിപൊളി ലുക്കിൽ നാലാം ക്ലാസുവരെ പഠിച്ച സ്കൂളിൽ ഏഴ് മണിയോടെ താരമെത്തി; ക്യൂവിൽ നിന്നപ്പോൾ വില്ലനായി വോട്ടിങ് മെഷീനിലെ ക്രമക്കേടും; ഓർമ്മകളുടെ ഗൃഹാതുരത്വവുമായി മുടവന്മുകളിൽ ക്ഷമയോടെ നിന്നത് ഒരു മണിക്കൂറോളം; ലൂസിഫറിലെ ജനനായകനെ കാണാൻ ബൂത്തിന് മുന്നിലെ ചുറ്റുമതിലിനും തൊട്ടടുത്ത വീടിനു മുകളിലും തടിച്ചു കൂടിയത് തറവാട്ടു വീട്ടിനടുത്ത സ്വന്തം നാട്ടുകാർ; എത്തിയത് പൗരന്റെ അവകാശം വിനിയോഗിക്കാനെന്ന് പ്രതികരണവും; മോഹൻലാൽ തിരുവനന്തപുരത്തെ വോട്ടറായപ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എല്ലായ്പ്പോഴും വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം മോഹൻലാലിന് കിട്ടാറില്ല. ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പലപ്പോഴും അത് മാറ്റി വയ്ക്കും. കൊച്ചിയിലാണ് സ്ഥിര താമസമെങ്കിലും തിരുവനന്തപുരത്താണ് ലാലിന്റെ വോട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ അഭിനയിച്ചത് രാഷ്ട്രീയക്കാരനായ അധോലോകക്കാരന്റെ റോളിലാണ്. ജനാധിപത്യത്തെ ജനഹിതത്തിലേക്ക് വഴി തിരിച്ചു വിടുന്ന സ്റ്റീഫൻ നെടുമ്പള്ളി. കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന കഥാപാത്രവുമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ താരം ഇത്തവണ തന്റെ അഭിപ്രായവും നിലപാടും വോട്ടിംഗിലും പ്രതിഫലിപ്പിച്ചു. കുടുംബ വീട്ടിനടുത്ത ബൂത്തിൽ താര ജാഡകൾ അഴിച്ചുവച്ച് താരമെത്തി. വലിയ ജനക്കൂട്ടമാണ് മുടുവന്മുകളിലെ എൽപി സ്കൂളിലെത്തിയത്. സൂപ്പർതാരത്തെ കാണാനും അഭിവാദനം ചെയ്യാനും.
രാഷ്ട്രീയം പറയാതെ വോട്ട് ചെയ്ത് ലാൽ മാതൃകയുമായി. സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൂപ്പർ താരം മോഹൻലാൽ ക്യൂവിൽ നിന്നത് ഒന്നര മണിക്കൂറോളം നേരം. വിദ്യാർത്ഥിയായിരിക്കെ താൻ അധ്യയനം നടത്തിയ മുടവന്മുകൾ സ്കൂളിൽ തെല്ലൊരു ഗൃഹാതുരതയോടെ മോഹൻലാൽ എത്തുമ്പോൾ സാമാന്യം നല്ലൊരു ക്യൂ ബൂത്തിലുണ്ടായിരുന്നു. വെള്ള ഷർട്ടും ജീൻസും ധരിച്ച ലാൽ ധൃതിയിൽ ബൂത്തിന് മുന്നിലെ ക്യൂവിൽ അവസാനക്കാരനായി നിലയുറപ്പിച്ചു. രാവിലെ ഏഴേ കാലോടെ മുടവന്മുകളിലെ ബൂത്തിൽ എത്തിയ മോഹൻലാൽ പക്ഷെ എട്ടേമുക്കാലോടെയാണ് വോട്ട് ചെയ്ത് മടങ്ങിയതും. വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീൻ കേടായത് ലാലിന് കുരിശായി മാറുകയും ചെയ്തു. ഇതോടെയാണ് അരമണിക്കൂറിനകം വോട്ടു ചെയ്ത് മടങ്ങാം എന്ന് തീരുമാനിച്ച് വന്ന ലാൽ ക്യൂവിൽ കുടുങ്ങിയത്.
ആൾക്കൂട്ടവും ഫാൻസും മാധ്യമങ്ങളും ഈ സമയത്ത് ലാലിന് മുന്നിൽ തമ്പടിച്ചു. മോഹൻലാൽ മുടവന്മുകളിലെ ബൂത്തിൽ എത്തുമ്പോൾ തന്നെ പൊലീസും ഒപ്പമെത്തി. ബൂത്തിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എങ്ങിനെയും വോട്ടു ചെയ്ത് മടങ്ങാനുള്ള സൗകര്യം ഒരുക്കി നൽകാം എന്ന് ലാലിനെ അറിയിച്ചു. ക്യൂ ഒന്ന് നോക്കിയ ലാൽ ക്യൂവിൽ തന്നെ സ്ഥാനം പിടിച്ചു. ക്യൂവിൽ നിന്ന് തന്നെ വോട്ടു ചെയ്യാം എന്ന് ലാൽ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മുടവന്മുകളിലെ ബൂത്തിൽ സുരക്ഷ ഒരുക്കി പൊലീസ് ലാലിന് മുന്നിൽ വലയം തീർത്തു. വോട്ടിങ് മെഷീനിനു കേടു വന്നതിനെ തുടർന്ന് ലാൽ ക്യൂവിൽ തന്നെ തുടർന്നു.
ഈ സമയത്ത് ലാലിനെ കാണാൻ ബൂത്തിന് അകത്തും പുറത്തുമായി തിരക്ക് വർദ്ധിച്ചു കൊണ്ടിരുന്നു. തിക്കിലും തിരക്കിലും കുടുങ്ങി ലാലും വീർപ്പുമുട്ടി. ഇതിനിടയിൽ പൊലീസിന് സുരക്ഷ തലവേദനയായി മാറി. ഇത് മനസിലാക്കി പൊലീസ് വീണ്ടും ലാലിനെ സമീപിച്ചു. ക്യൂവിൽ നിന്ന ആർക്കും പരാതിയില്ല. ലാലിന് വോട്ടിനു സൗകര്യമൊരുക്കാൻ എല്ലാവരും തയ്യാറാണ് എന്ന് പൊലീസ് വീണ്ടും അറിയിച്ചു. ഒന്ന് ആലോചിച്ച ശേഷം ക്യൂ നോക്കിയ മോഹൻലാൽ പൊലീസിന്റെ സൗമനസ്യം വീണ്ടും നിരസിച്ചു. ക്യൂ മുന്നോട്ടു പോകട്ടെ. ക്യൂവിൽ നിന്ന് തന്നെ വോട്ട് ചെയ്യാം എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് അലർട്ടായി. ലാലിന് ചുറ്റും നിലയുറപ്പിച്ചവരെ പൊലീസ് ഒന്നൊന്നായി ചോദ്യം ചെയ്തു. വോട്ടർമാർ അല്ലാത്തവരെ മുഴുവൻ മാറ്റി. വോട്ടു ചെയ്യാൻ വന്നവരെ ക്യൂവിലേക്ക് ചേർത്ത് നിർത്തി. ഇതോടെ തത്ക്കാലം ലാലിന് മുന്നിൽ തിരക്ക് കുറച്ചൊക്കെ ഒഴിവാക്കാൻ പൊലീസിന് സാധിക്കുകയും ചെയ്തു.
പുറത്തേത്തിയവർ സ്കൂളിന് മുന്നിലെ പുറം ഭിത്തിയിൽ വലിഞ്ഞു കയറി. ലാലിനെ കണ്ടു. തൊട്ടടുത്ത വീടുകൾക്ക് മുകളിലും മുന്നിലെ റോഡിനും മുന്നിലും ആളുകൾ തടിച്ചു കൂടി. ഇവർക്ക് ഒപ്പം ലാൽ ആരാധകർ കൂടി എത്തിയപ്പോൾ റോഡ് മുഴുവൻ ബ്ലോക്ക് ആയി. പൊലീസ് ഇടക്കിടെ ലാലിന് മുന്നിലെ ക്യൂ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മറുനാടൻ അടക്കമുള്ള മാധ്യമപവർത്തകർക്ക് ലാലിന് അടുത്ത് എത്താൻ കഴിഞ്ഞു. സമ്മതിദാനാവാകാശം ഒരു പൗരന്റെ ഒഴിച്ച് കൂടാനാകാത്ത കടമയാണ്. ഈ കടമ നിർവഹിക്കാനാണ് താൻ എത്തിയിരിക്കുന്നത്-മറുനാടനോട് ആ ഘട്ടത്തിൽ ലാൽ പ്രതികരിച്ചു. ലാൽ ബൂത്തിന് അകത്തേക്ക് കയറിയപ്പോൾ പൊലീസ് വഴി മുഴുവൻ ഒഴിപ്പിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ രണ്ടു വാക്ക് ബൂത്തിനു പുറത്ത് നിന്ന് നിന്ന് സംസാരിച്ച ശേഷം ലാൽ ധൃതിയിൽ പുറത്തേക്ക് നടന്നു. ഇതോടുകൂടി മോഹൻലാൽ ഫാൻസിന്റെ ആർപ്പ് വിളികളും മുദ്രാവാക്യങ്ങളും റോഡിൽ മുഴങ്ങി.
ലാൽ മടങ്ങുന്നത് കണ്ട പൊലീസ് ബൂത്തിന് മുന്നിൽ പാർക്ക് ചെയ്ത മോഹൻലാലിന്റെ കാറിനു ചുറ്റുമുള്ള മുഴുവൻ ആളുകളെയും ഞൊടിയിടയിൽ നീക്കി. ഇതോടെ ലാൽ കാറിനുള്ളിൽ എത്തി. അപ്പോഴേക്കും കാറിനു ചുറ്റുമായി ലാൽ ഫാൻസ് അണിനിരന്നു കഴിഞ്ഞിരുന്നു. മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ് കാർ നീങ്ങിയത്. കാറിലെ വെളുത്ത ഗ്ളാസിനുള്ളിലേക്ക് ലാലിനെ കാണാൻ ആരാധകർ എത്തുന്നത് കണ്ട ലാൽ ഗ്ളാസിനുള്ളിലൂടെ തനിക്ക് നേരെ കയ്യുയർത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. തിരുവനന്തപുരത്ത് മുടവന്മുകളിലാണ് മോഹൻലാലിന്റെ കുടുംബ വീട്. പഠനവും താമസവുമെല്ലാം ഇവിടെയായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതായതോടെ ചികിൽസാർത്ഥം കൊച്ചിയിലേക്ക് മാറി. മുടവന്മുകളിലെ വീട് അടച്ചിട്ടിരിക്കുകയാണ്. അപ്പോഴും ഈ വീട്ടിലെ വോട്ടറാണ് ലാൽ. അതുകൊണ്ടാണ് ഇവിടെ വോട്ട് ചെയ്യാൻ ലാൽ എത്തിയതും.
വോട്ടു ചെയ്യുന്നത് സസ്പെൻസ് ആയിരിക്കും എന്നാണു ഇന്നലെ ലാൽ കൊച്ചിയിൽ പ്രതികരിച്ചത്. സുരേഷ് ഗോപി കാണാൻ എത്തിയപ്പോൾ ഒപ്പം വന്ന മാധ്യമങ്ങളോടാണ് വോട്ടിന്റെ കാര്യം സസ്പെൻസ് എന്ന് ലാൽ പ്രതികരിച്ചത്. ഇന്നലെ രാത്രി തന്നെ എറണാകുളത്ത് നിന്നും മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശേഷം രാവിലെ തന്നെ മുടവന്മുകൾ ബൂത്തിൽ എത്തുകയും ചെയ്തു. സുഹൃത്തായ സനൽകുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അതുകൊണ്ട് തന്നെയാണ് വിലപ്പെട്ട വോട്ട് രേഖപ്പെടുത്താൻ ലാൽ എത്തിയത്. സ്ഥിര താമസം കൊച്ചിയിൽ ആണെങ്കിലും ഗൃഹാതുരമായ ഓർമകാരണം വോട്ടു ലാൽ തിരുവനന്തപുരത്ത് തന്നെ നിലനിർത്തിയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍