കല്ലട ബസ് ഇടിവണ്ടിയായ സംഭവത്തിൽ ഉടമ സുരേഷ് തൽക്കാലം പ്രതിയാവില്ല; ആക്രമണം അഴിച്ചുവിട്ട ജീവനക്കാരെ മാത്രം അകത്താക്കി മുതലാളിയെ രക്ഷിക്കാൻ നീക്കം തകൃതി; ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരാകാതെ മുങ്ങി നടക്കുന്ന കല്ലട ഉടമയുടെ സമയപരിധി തീരുന്നത് നാളെ; കമ്പനിയുടെ പെർമിറ്റ് റദ്ദാക്കിയെന്ന വാർത്തയും കള്ളം; പെർമിറ്റ് സാധുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; തുടർ നടപടികൾ ചോദ്യം ചെയ്യലിന് ശേഷമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മറുനാടനോട്
എം മനോജ് കുമാർ
കൊച്ചി: സുരേഷ് കല്ലട ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച കേസിൽ കൊച്ചി പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ബസ് ഉടമയായ സുരേഷ് കല്ലട ഇതുവരെ കൊച്ചി പൊലീസിൽ ഹാജരായില്ല. സുരേഷ് കല്ലടയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാരെ പ്രതിചേർത്ത് മുതലാളിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി യാത്രക്കാരെ ആക്രമിച്ച മുഴുവൻ പേരും പിടികൊടുത്തിട്ടുമുണ്ട്. അതേ സമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്തിട്ടുമില്ല. സുരേഷ് കല്ലടയുടെ എല്ലാ ബസുകളുടെയും പെർമിറ്റുകൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ നിയമലംഘനമോ, ക്രമക്കേടോ തെളിഞ്ഞാൽ പെർമിറ്റ് റദ്ദ് ചെയ്യാനാണ് മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം. കല്ലടയ്ക്ക് നൽകിയ ടൂറിസ്റ്റു ബസ് പെർമിറ്റ് കേരളാ പെർമിറ്റ് തന്നെയാണ്. അതിനാൽ നടപടികൾ എടുക്കാൻ മോട്ടോർ വാഹനവകുപ്പിനു അവകാശമുണ്ട്. അതിനാൽ പരിശോധന മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. സുരേഷ് കല്ലട ഹാജരായാൽ വിശദമായി ചോദ്യം ചെയ്യാനാണ് കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി പൊലീസ് തീരുമാനം. ഇതെല്ലാം തന്നെ കല്ലടയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
നിലവിൽ കല്ലട സുരേഷ് അറസ്റ്റിലാകാനുള്ള സാഹചര്യം വരെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിനാൽ കല്ലടയെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യൽ നിർണായകമാകും. സുരേഷ് കല്ലട ബസിലെ യാത്രക്കാരായ യുവാക്കളുടെ മേൽ ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടത് വിവാദമായതിനെ തുടർന്നാണ് സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ കൊച്ചി പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐ മുൻപാകെ ഹാജരാകാൻ ആണ് സുരേഷ് കല്ലടയോട് പൊലീസ് ആവശ്യപ്പെട്ടത്. പക്ഷെ ഇനിയും ഒരു ദിവസം അവശേഷിക്കെ സമയമുണ്ടല്ലോ സുരേഷ് കല്ലട ഹാജരാകട്ടെ എന്ന നിലപാടിലാണ് മരട് പൊലീസ്. ഇന്നു ഹാജരായില്ലെങ്കിൽ നാളെ സുരേഷ് കല്ലട ഹാജരാകുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നു തിരഞ്ഞെടുപ്പ് കാരണമാകുമാകും സുരേഷ് കല്ലട ഹാജരാകാതിരുന്നത്. ഹാജരായാൽ കല്ലടയെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം മാത്രമേ സുരേഷ് കല്ലടയുടെ പേരിൽ കേസ് എടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയുള്ളൂ. സംഭവത്തിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ബസിലെ ജീവനക്കാർ അല്ലാത്ത ആളുകളാണ് യാത്രക്കാരെ മർദ്ദിച്ചത്. ഇവർ വൈറ്റിലയിലെ കല്ലട ഓഫീസിലുള്ളവരാണ്. ഇവരാണ് യാത്രക്കാരെ മർദ്ദിച്ചത്. മർദ്ദനം ഏറ്റ യാത്രക്കാർ തിരിച്ചറിഞ്ഞത് കാരണമാണ് ഇവരെ അറസ്റ്റിലായത്. മർദ്ദിച്ചവരെ മുഴുവൻ പേരെയും മർദ്ദനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്-കമ്മീഷണർ പറഞ്ഞു.
അതേസമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസ് പെർമിറ്റുകളുടെ പരിശോധന മോട്ടോർ വാഹനവകുപ്പിൽ ധൃതഗതിയിൽ പൂർത്തിയാവുകയാണ്. സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് 2022 വരെയുണ്ട്. എല്ലാം കേരളാ പെർമിറ്റ് ആണ്. 2022 വരെ പെർമിറ്റ് ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. അതിനാൽ പെർമിറ്റുകൾ പരിശോധിക്കാനാണ് തീരുമാനം. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടാൽ പെർമിറ്റ് റദ്ദ് ചെയ്യും-ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ മറുനാടനോട് പറഞ്ഞു. കല്ലട സുരേഷിന്റെ അറസ്റ്റ് ചെയ്യണോ ഏതൊക്കെ കേസുകൾ എടുക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പൊലീസ് ആണ്. പെർമിറ്റും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാത്രമാണ് ഞങ്ങൾ പരിശോധിക്കുന്നത്- സുധേഷ് കുമാർ പറഞ്ഞു.
അതേസമയം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താൻ സുരേഷ് കല്ലട മടിക്കുന്നത് പൊലീസിലെ തന്നെ ചിലരുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്. ഹാജരാകൽ വൈകിക്കുന്നത് രക്ഷപ്പെടാൻ വഴികൾ തേടുന്നതിനാലാണ് എന്നാണു ലഭിക്കുന്ന സൂചനകൾ. കല്ലടയിലെ യാത്രക്കാരെ മർദ്ദിച്ച ഏഴു പ്രതികളെയും ഇന്നു രാത്രി ഏഴുമണിക്ക് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. രണ്ടു പ്രതികളെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കുമാർ എന്ന കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറും കൊല്ലം സ്വദേശിയായ ഗിരിലാലുമാണ് ഇന്നു അറസ്റ്റിലായത്. ഒന്നാം പ്രതി ചിറയിൻകീഴ് സ്വദേശി ജയേഷ് (25), രണ്ടാം പ്രതി കൊടകര സ്വദേശി ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെയാണ് ബസ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്.അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്ക്കെതിരെ ജനരോഷം ശക്തമായി. മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി. വോട്ടെടുപ്പ് കാലമായതു കൊണ്ട് ജനങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരും നിന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് തയ്യാറായത്. പിടിച്ചെടുത്ത കല്ലട ബസ് മരട് സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സുരേഷ് കല്ലട'യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 'സുരേഷ് കല്ലട' ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ എഡിജിപി: സുധേഷ് കുമാർ അറിയിച്ചത്. ഈ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം. സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. ഈ കേസിൽ കല്ലട മുതലാളിയെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. ഇതിനുള്ള കള്ളക്കളികൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ സുരേഷ് കല്ലട ഹാജരായിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്