പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്രുദ്ധനായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നിൽക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കാലമായതോടെ പിണറായി വീണ്ടും മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറി. എന്നാൽ അപ്രതീക്ഷിതമായി പിണറായി വീണ്ടും പ്രകോപിതനാക്കി. ഇതിന് പി്ന്നിൽ കേരളത്തിൽ വലത് തരംഗമെന്ന ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് സൂചന. കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ ഔദ്യോഗികമായി മുഖ്യമന്ത്രിയെ ഇന്റലിജൻസ് അറിയിച്ചിട്ടില്ല. എന്നാൽ ഇന്റലിജൻസിന്റെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് മാത്രമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാൽ കാസർഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാർ മേഖലയിൽ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുൽ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കൻ കേരളത്തിൽ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം. പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താൻ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുൻതൂക്കമുണ്ട്. ആലപ്പുഴയിൽ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് കഴിയുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വെല്ലുവിളിയെ കോൺഗ്രസ് ചെറുക്കുമെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ചാലക്കുടിയിലും ഇടുക്കിയിലും സിപിഎമ്മിന് കാര്യങ്ങൾ അത്ര അനുകൂലവുമല്ലെന്നാണ് റിപ്പോർട്ട്. ഇതെല്ലാം മനസ്സിലാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള ക്ഷോഭ പ്രകടനം.
തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിർന്ന മാധ്യമ പ്രവർത്തകരിലും അമ്പരപ്പുളവാക്കി. ഇതിന് ശേഷമാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിവരം പുറത്തെത്തിയത്. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നാണ്. എന്നാൽ 3 മണ്ഡലത്തിൽ ബിജെപിക്ക് ഇടത് സ്ഥാനാർത്ഥിയേക്കാൾ മുൻതൂക്കമുണ്ടെന്നാണ് റിപ്പോർട്ട്. സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലും ഏതാണ്ട് ഇതിന് സമാനമാണ്. പാലക്കാടും ആറ്റിങ്ങലും ആലത്തൂരും വടകരയിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നും വിലയിരുത്തുന്നു. എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ഇടത് സ്ഥാനാർത്ഥിക്ക് മുകളിൽ ബിജെപി മുന്നേറുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ അത് പിണറായി വിജയന് കടുത്ത തിരിച്ചടിയാകും. ശബരിമല തെരഞ്ഞെടുപ്പിൽ ചർച്ചയായെന്ന വിലയിരുത്തലും പിണറായിയെ ക്ഷുഭിതനാക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ പരാജയമുണ്ടായാൽ നേതൃമാറ്റമെന്ന ആവശ്യം സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വത്തിൽ പിണറായിയ്ക്കെതിരെ ആരും നിലവിൽ ശബ്ദമുയർത്തുന്നില്ല. എന്നാൽ എതിർപ്പുകൾ ഏറെയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന കമ്മറ്റിയിലും പിണറായിയ്ക്കെതിരെ എതിർശബ്ദം ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് പികെ ഗുരുദാസനെ പോലുള്ളവരെ നിശബ്ദനാക്കിയാണ് പിണറായി സ്വന്തം സ്ഥാനാർത്ഥിയുമായി വന്നത്. പി ജയരാജനെ കണ്ണൂരിൽ നിന്ന് മാറ്റുന്നതിനുള്ള ഗൂഢാലോചന പാർട്ടിക്കുള്ളിൽ നടന്നുവെന്ന വാദവും സജീവമാണ്. അതുകൊണ്ട് തന്നെ വടകരയിൽ ജയരാജൻ തോറ്റാൽ അതിനെതിരെ കണ്ണൂരിലെ ഭൂരിഭാഗം പ്രവർത്തകരും രംഗത്ത് വരും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്കായില്ലെന്ന വാദമാകും പിണറായി മുന്നോട്ട് വയ്ക്കുക. അതിനെ ചെറുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്ത്രങ്ങൾ ഒരുക്കുന്നുണ്ട്.
കേരളത്തിൽ വലിയ തോതിൽ വർഗ്ഗീയ ധ്രൂവീകരണം ഉണ്ടായി. ശബരിമലയിൽ സർക്കാരിനെതിരെ ഭൂരിപക്ഷം നിലപാട് എടുത്തു. എന്നാൽ ന്യൂനക്ഷം രാഹുൽ തരംഗത്തിൽ കോൺഗ്രസിനൊപ്പം കൂടുകയും ചെയ്തു. ഇതോടെ സിപിഎമ്മിന് പരമ്പരാഗത വോട്ട് ബാങ്ക് പോലും നഷ്ടമായി. പത്തനംതിട്ടയിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാമത് പോകുന്നതും മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ്. സഭാ കേസിൽ സർക്കാരിന്റെ നിലപാടും ശബരിമലയിൽ ഭക്തരെ പിണക്കിയതും മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു. മസാല ബോണ്ടിലേക്ക് എസ് എൻ സി ലാവ്ലിൻ കടന്നു വന്നതും തെരഞ്ഞെടുപ്പുകാലത്താണ്. ശബരിമലയിൽ ഭക്തരെ പിണക്കിയത് കൈവിട്ട കളിയാണെന്ന് തിരിച്ചറിയുകയാണ് സിപിഎമ്മും. വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ എൻ എസ് എസിനെ പിണക്കി. ഇതും തന്ത്രപരമായ പിഴവായിരുന്നു.
നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. റെക്കോഡ് പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്പോൾ 77.68 ശതമാനമാണ് കേരളത്തിലെ പോളിങ്. ട്രന്റ് തങ്ങൾക്കനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തിൽ പറയുമ്പോഴും ഇടതു പക്ഷം ആശങ്കയിലാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങൾ പിണറായിയെ അലോസരപ്പെടുത്തുന്നും തോൽവി മുന്നിൽ കാണുന്നതു കൊണ്ടാണ്. ഈ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു.
എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു പിണറായിയുടെ രോക്ഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്