ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ ഗുണ്ടായിസം കാട്ടുന്ന കല്ലട സുരേഷ് ബസ് ഗ്രൂപ്പിന്നെതിരെ നിരവധി പരാതികൾ ഉയർന്നിരിക്കെ കല്ലടയുടെ ഗുണ്ടായിസം ചെറുത്ത് തോൽപ്പിച്ച അനുഭവം നിരത്തി ബസിലെ യാത്രക്കാരനായ മുഹമ്മദ് സനീബ് രംഗത്ത്. യാത്രക്കാരെ പറഞ്ഞുപറ്റിക്കുകയും ചോദ്യം ചെയ്താൽ ഗുണ്ടായിസം പുറത്ത് എടുക്കുകയും ചെയുന്ന കല്ലട സുരേഷ് ഗ്രൂപ്പിന് പണികൊടുത്ത സംഭവമാണ് മുഹമ്മദ് സനീബ് വിവരിക്കുന്നത്. കല്ലടയിൽ നിന്ന് ദുരനുഭവം നേരിട്ട ആളുകൾ രംഗത്ത് വരണമെന്നും അവർക്ക് അതിനായി ഊർജ്ജം പകരാനാണ് തനിക്ക് നേരിട്ട അനുഭവം വിവരിക്കുന്നത് എന്നുമാണ് മുഹമ്മദ് സനീബ് മറുനാടനോട് പ്രതികരിച്ചത്. മൂന്നു മാസം മുൻപ് ബാഗ്ലൂർ-തൃശൂർ യാത്രയിൽ കല്ലടയിൽ നിന്നും തനിക്ക് നേരിട്ട അനുഭവമാണ് മുഹമ്മദ് സനീബ് പങ്കുവയ്ക്കുന്നത്.
ബാഗ്ലൂർ-തൃശൂർ റൂട്ടിൽ ഇടയ്ക്ക് യാത്ര ചെയ്യാറുണ്ട്. പലപ്പോഴും യാത്ര ചെയ്യുന്നത് കല്ലടയിൽ ആയതിനാൽ ബംഗളൂരുവിലെ മടിവാളയിലെ കല്ലട ഓഫീസിലാണ് എത്തിയത്. രാവിലെ അഞ്ചോടെയാണ് തൃശൂർ എത്തുന്നത്. അതിനാൽ ആദ്യമേ അന്വേഷിച്ചു. മണ്ണുത്തി ഇറങ്ങി തൃശൂർക്ക് പോകേണ്ടി വരുമോ അതോ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തുമോ? കല്ലട ഓഫീസിൽ ആദ്യമേ ഈ രീതിയിലാണ് അന്വേഷണം നടത്തിയത്. മണ്ണുത്തിയില്ല തൃശൂർ ബസ് സ്റ്റാൻഡിൽ തന്നെ ബസ് നിർത്തും. തൃശൂരിലേക്ക് ടിക്കറ്റ് എടുത്തുകൊള്ളൂ. കല്ലട ഓഫീസിൽ നിന്നും പറഞ്ഞു. രാവിലെ അഞ്ചുമണിക്ക് എത്തിയാൽ മണ്ണുത്തിയിൽ നിന്നും ഓട്ടോ ലഭിക്കാൻ പ്രയാസമാണ്.
കല്ലട സ്റ്റാഫിനെപ്പോലുള്ള ഗുണ്ടായിസം കാണിക്കുന്നവർ ഈ ഓട്ടോ ഡ്രൈവർമാർക്കിടയിലും കാണും. 200 രൂപ മണ്ണുത്തിയിൽ നിന്നും അതിരാവിലെ നൽകേണ്ടി വരും. ഈ രൂപ കൂടാനും സാധ്യതയുണ്ട്. ഓട്ടോക്കാരുമായുള്ള തർക്കം ഒഴിവാക്കാനാണ് കല്ലട ബസ് ഓഫീസിൽ ആദ്യമേ അന്വേഷിച്ചത്. മണ്ണുത്തിയിലെ സ്റ്റോപ്പുള്ളൂ എങ്കിൽ കല്ലട ഒഴിവാക്കി തൃശൂർ സ്റ്റാൻഡിൽ പോകുന്ന മറ്റു ടൂറിസ്റ്റു ബസിൽ പോകാനായിരുന്നു തീരുമാനം. പക്ഷെ ബസ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ പോകും എന്ന് ഉറപ്പ് പറഞ്ഞതിനാലാണ് കല്ലടയിൽ തന്നെ സീറ്റ് ബുക്ക് ചെയ്തത്-മുഹമ്മദ് സനീബ് പറയുന്നു.
വാളയാർ എത്തിയപ്പോൾ തന്നെ ഉണർന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ തൃശൂർ എത്തിയതായി അറിയിപ്പ് വന്നു. ബസിന്റെ പടിയിൽ നിന്നും നോക്കിയപ്പോൾ തന്നെ മനസിലായി തൃശൂർ അല്ല. മണ്ണുത്തിയാണ് എന്ന്. അതോടെ ഇവിടെ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ കല്ലടക്കാർ പറഞ്ഞു. തൃശൂർ ആയി. ഇറങ്ങിക്കോ. തൃശൂർ ടൗണിലേക്കാണ് എന്റെ ടിക്കറ്റ്. തൃശൂർ ടൗണിൽ പോകും എന്ന് പറഞ്ഞിട്ടാണ് കയറിയത്. ഇത് മണ്ണുത്തിയാണ്. ഇവിടെ ഇറങ്ങുന്നില്ല. എന്നെ തൃശൂർ എത്തിക്കാതെ ബസ് ഒരടിപോലും മുന്നോട്ടു പോകില്ല. ഒന്നുകിൽ എന്നെ തൃശൂർ ടൗണിൽ ആക്കുക. അല്ലെങ്കിൽ ഇവിടെനിന്ന് എനിക്ക് ഓട്ടോ പിടിച്ചു തന്നു അതിന്റെ കാശ് നൽകുക. കല്ലടക്കാർ പതിച്ചുപോലെ ബലം പിടിച്ചു. ഇത്തിരി അലമ്പ് ഉണ്ടാക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത സ്വഭാവമാണ് എന്റേത്. എന്റെ പ്രതികരണത്തിൽ നിന്നും കല്ലടക്കാർക്ക് കാര്യം മനസിലായി. ഇറങ്ങാൻ ഞാൻ കൂട്ടാക്കിയതുമില്ല. അതോടെ യാത്രക്കാരും ഇടപെട്ടു. ന്യായമല്ലാത്ത കാര്യമാണിത്. ഇത് തീർപ്പാക്കണം. അവരും ആവശ്യപ്പെട്ടു. ഇതോടെ കല്ലടയിലെ ഒരു സ്റ്റാഫ് എന്റെ കൂടെ വന്നു. ഒരു ഓട്ടോ വിളിച്ചു കൊണ്ടുവന്നു. 200 രൂപ ഓട്ടോക്കാരന് യാത്രക്കൂലിയായി നൽകി-മുഹമ്മദ് സനീബ് പറയുന്നു.
ഇതേ കല്ലട ഗ്രൂപ്പിന്റെ ബസിൽ യാത്രക്കാർക്ക് മർദ്ദനം ഏറ്റത് ദൗർഭാഗ്യകരമായ കാര്യമാണ്. കല്ലടയ്ക്ക് എതിരെ യാത്രക്കാർ സംഘടിക്കുക തന്നെ വേണം. കാരണം ഇത്തവണ ആ യാതക്കാർക്ക് ആണ് മർദനമേറ്റത് എങ്കിൽ ഇനി വരാൻ പോകുന്നത് നമ്മളെപ്പോലുള്ള കല്ലട യാത്രക്കാർക്ക് ആകും. ഈ ഗുണ്ടാ രീതികൾ ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. മർദ്ദനമേറ്റവർക്ക് പൂർണ്ണ പിന്തുണ നല്‍കണം. ബോയ്കോട്ട് കല്ലട എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നുണ്ട്. എല്ലാവരും ഈ ഹാഷ് ടാഗ് പ്രചരിപ്പിക്കണം-മുഹമ്മദ് സനീബ് പറയുന്നു. കല്ലടയുടെ ഗുണ്ടായിസത്തെ എതിർത്ത് തോൽപ്പിക്കാൻ അതെ രീതികൾ തന്നെ പ്രയോഗിച്ച് വിജയിച്ച കാര്യമാണ് മുഹമ്മദ് സനീബ് പറയുന്നത്. കല്ലട അനുവർത്തിക്കുന്ന രീതികൾ ഇതേ രീതിയൽ തിരികെ നൽകിയാൽ കല്ലട മുട്ടുകുത്തും എന്നും സനീബ് പറയുന്നു. എന്റെ കല്ലട അനുഭവങ്ങൾ എന്ന് തലക്കെട്ട് നൽകിയാണ് സനീബിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കല്ലടയുടെ മർദ്ദനത്തിന്റെ പേരിൽ നിരവധി പേർ സനീബിന്റെ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
അതേസമയം കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമയായ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അവിടെയാകും ഹാജരാക്കുക. ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചേക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍