ആന്റണിയുടെ മകനെ ഡിജിറ്റൽ മീഡിയ കൺവീനറാക്കിയത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്തോ? കമ്മിറ്റിയിൽ എത്തിയത് നേതാക്കന്മാരുടെ സിൽബന്ധികളും പെട്ടിപിടുത്തക്കാരും മാത്രം; ഫേസ്ബുക്കിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും സൈബർ നേതാക്കളെ അറിഞ്ഞില്ല; കോൺഗ്രസ് നയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അനിൽ ആന്റണി പരാജയമായെന്ന് വിലയിരുത്തൽ; 'മോദി വീഴും രാഹുൽ വാഴും' പ്രൊഫെയിൽ പിക്ചർ കാമ്പയിനുമായി പിടിച്ചു നിന്നത് സൈബർ കോൺഗ്രസ് പേജ് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സൈബർവാർ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത്. ബിജെപിയും സിപിഎമ്മും മേൽകൈ നേടിയ സൈബർ ഇടത്തിൽ ഇത്തവണ കോൺഗ്രസും തെരഞ്ഞെടുപ്പിൽ സജീവമായി നിന്നു. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലിന്റെ ചുമതല ഏൽപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന പരാതി തുടക്കം മുതൽ ഉയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയ ഘട്ടത്തിൽ കോൺഗ്രസിന് മേൽക്കൈ നേടും വിധത്തിൽ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സ്ഥാനാർത്ഥികൾക്ക് വോട്ടു തേടുന്നതിലും അനിലിന്റെ നേതൃത്വത്തിലുള്ള ടീം പരാജയമായെന്ന ആക്ഷേപം ശക്തമാണ്.
സ്ഥാനാർത്ഥികൾക്കെതിരെയ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലും കോൺഗ്രസിന്റെ പ്രകടന പത്രികയിലെ നല്ല കാര്യങ്ങൽ പോലും അണികളിലേക്ക് എത്തിക്കുന്നതിൽ അനിൽ അമ്പേ പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ. അനിൽ എത്തും മുമ്പേ കാലങ്ങളായി സൈബർ ഇടത്തിൽ കോൺഗ്രസിനെ പ്രതിരോധിച്ചിരുന്ന പ്രൊഫൈലുകൾ തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സൈബർ ഇടത്തിൽ കോൺഗ്രസിന് സഹായകമായി മാറിയത്. പ്രവാസികളുടെ പേജുകളാണ് തെരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും കോൺഗ്രസിന് വേണ്ടി ശബ്ദിച്ചത്. സൈബർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അനിൽ ആന്റണി അമ്പേ പരാജയമായെന്ന ആരോപണമാണ് ഒരു വിഭാഗം കോൺഗ്രസുകാർക്കുള്ളത്.
ഡിജിറ്റൽ മീഡിയ അംഗങ്ങളുടേത് എന്നു പറഞ്ഞൊരു ലിസ്റ്റു തന്നെ കോൺഗ്രസ് തയ്യാരാക്കിയിരുന്നു. ഇവരിൽ ലിസ്റ്റിൽ ഉള്ളവരെ പലർക്കും അറിയില്ലെന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ സജീവം അല്ലാത്തവരെയും കോൺഗ്രസിന് വേണ്ടി ശബ്ദിക്കുന്നവരെയും ഒഴിവാക്കി ചില നേതാക്കളുടെ സിൽപ്പന്തികളെ മാത്രം നിർത്തിയാണ് പ്രചരണം നടത്തിയതെന്നാണ് ആക്ഷേപം. ഇക്കൂട്ടത്തിൽ തന്നെ വേണ്ടത്ര രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരെയും സോഷ്യൽ മീഡിയാ ചുമതല ഏൽപ്പിച്ചെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഇതെല്ലാം അനിൽ ആന്റണിയുടെ പോരായ്മയായി ചൂണ്ടിക്കാാട്ടുന്നുണ്ട്.
ഫേസ്ബുക്കിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും ഡിജിറ്റൽ മീഡിയ സെല്ലുകാരെ അറിഞ്ഞിരുന്നില്ല. നേതാക്കന്മാരുടെ സിൽബന്ധികളും പെട്ടിപിടുത്തക്കാരും മാത്രമാണ് കെപിസിസി ഐടി സെല്ലിൽ കടന്നു കൂടിയിരിക്കുന്നതെന്ന ആക്ഷേപവും ഒരു വിഭാഗം കോൺഗ്രസുകാർ ഉയർത്തുന്നു. സോഷ്യൽമീഡിയയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനു ഒരു പങ്കും അവകാശപ്പെടാനില്ലെന്നാണ് സാധാരണക്കാരായ പ്രവർത്തകർ പറയുന്നത്. പ്രവാസികളായ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പേജുകൾ വഴിയാണ് കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സജീവമായത്.
'മോദി വീഴും രാഹുൽ വാഴും' എന്ന മുദ്രാവാക്യവുമായി വൈറലായ പ്രൊഫെയിൽ പിക്ചർ ക്യാംബെയിൽ വരെ നടത്തിയത് സോഷ്യൽ മീഡിയയിലെ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ ആയിരുന്നില്ല. ഈ കാമ്പയിൻ മുന്നോട്ടു കൊണ്ടുപോയത് കോൺഗ്രസ്സ് പേജായ സൈബർ കോൺഗ്രസ്സായിരുന്നു. പലപ്പോഴും അവസരോചിതമായി ഇടപെട്ട് കോൺഗ്രസിന് വേണ്ടി പ്രചരണം മുന്നോട്ടു കൊണ്ടു പോയത് സൈബർ കോൺഗ്രസ് ആയിരുന്നു. മറിച്ച് ഔദ്യോഗിക ടീമിന് പ്രകടന പത്രികയിലെ കാര്യങ്ങൾ എടുത്തു കാണിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നു. മിഷൻ 140 കേരളാ പേജ് വഴിയും സൈബർ പ്രവർത്തനം ഊർജ്ജിതമായി കോൺഗ്രസിൽ നടന്നു.
ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ ഒരു പ്രൊഫഷണൽ ടീമിന്റെ നേതൃത്വത്തിലാണ് സൈബർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പലപ്പോഴും തരൂരിനെ വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ പോലും അനിലിനും കൂട്ടർക്കും സാധിച്ചില്ല. കോൺഗ്രസിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ തയ്യാറായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചായിരുന്നു തുടക്കം. വിദേശമലയാളികൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് മുന്നോട്ട് വരുകയും ചെയ്തു. എന്നിട്ടും നേതാക്കളുടെ സിൽബന്തികൾ മാത്രം ഒടുവിൽ സൈബർ വിങിൽ അംഗങ്ങളായി മാറിയ സ്ഥിതിയുണ്ടായി.
നേതാക്കളുടെ പത്രക്കുറിപ്പുകളും വാർത്താസമ്മേളനങ്ങളും അടക്കം സൈബർ ഇടത്തിൽ ഉപയോഗിക്കാൻ പലപ്പോഴും സാധിച്ചില്ല. പ്രിയങ്കയും രാഹുലും കേരളത്തിൽ വന്നപ്പോൾ അടക്കം സൈബർ പ്രചരണങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നുമാണ് ആക്ഷേപം. നവജ്യോത് സിങ് സിദ്ധു അടക്കമുള്ളവരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചില്ല. ഓൺലൈൻ മാധ്യമങ്ങളിലേക്ക് അടക്കം സൈബർ വിങിന്റെ വീഡിയോകളും ചിത്രങ്ങളും എത്തിക്കുന്നതിൽ അടക്കം ആന്റണിയുടെ മകൻപരാജയമായെന്നാണ് കോൺഗ്രസുകാർക്കു തന്നെ ആക്ഷേപം. അതേസമയം പ്രൊഫഷണൽ സംവിധാനങ്ങളൊന്നും ഇല്ലാത്ത കോൺഗ്രസുകാരുടെ കഠിന പ്രയത്ന്നം കൊണ്ടാണ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സൈബർ ലോകത്തിൽ സാധിച്ചത്.
എല്ലാ മണ്ഡലങ്ങളിലും കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലിന്റെ നിയന്ത്രണത്തിൽ ഒരു കോഡിനേറ്ററും സ്പെഷ്യൽ ടീമും പ്രവർത്തിക്കും എന്നതായിരുന്നു അനിലിന്റെ വാഗ്ദാനം. എന്നാൽ, സ്ഥാനാർത്ഥികൾക്ക് സഹായകമാകുന്ന വിധത്തിൽ സോഷ്യൽ മീഡിയാ ഇടപെടൽ നടന്നതുമില്ല. കാസർകോട് മണ്ഡലത്തിൽ അടക്കം ഉണ്ണിത്താന് വേണ്ടി ഫേസ്ബുക്ക് പേജ് പോലും തുറന്നത് വൈകിയായിരുന്നു. 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും വിമർശകരുടെ എല്ലാം വായടപ്പിക്കും വിധം സോഷ്യൽ മീഡിയാ ഇടപെടലിന്റെ ഫലം കോൺഗ്രസ് അനുഭവിച്ച് തുടങ്ങുമെന്നാണ് ്അനിൽ ആന്റണി അവകാശപ്പെടുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ കഴിയാത്തവർക്ക് എങ്ങനെ അതിന് സാധിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരും ചോദിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍