ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ സാമുദായിക ധ്രുവീകരണം; സിപിഎം ഉണ്ടാക്കിയെടുത്ത മോദി വിരുദ്ധത ഹൈജാക്ക് ചെയ്ത് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായിക്കും പാർട്ടിക്കും കൈ പൊള്ളിയത് ശബരിമല വിഷയത്തിലെ നിലപാട് തന്നെ; ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയിൽ കരിഞ്ഞത് താമര വിരിയുമെന്ന പ്രതീക്ഷ; കനത്ത പോളിങ് യുഡിഎഫ് തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിലയിരുത്തലുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും വോട്ടെണ്ണലിന് മുമ്പു തന്നെ കേരളം എങ്ങനെ വിധിയെഴുതി എന്നത് സംബന്ധിച്ച് മുന്നണികൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും വ്യകാതമായ ചിത്രമാണ് നൽകുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ കേരളം കണ്ടത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണം. ന്യൂനപക്ഷ വോട്ടുകളിൽ ശക്തമായ കേന്ദ്രീകരണം ഉണ്ടായതും തങ്ങളുടെ പരമ്പരാഗത വോട്ടായ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ വിള്ളലുണ്ടായതും ശക്തമായ തിരിച്ചടിയാകുക ഇടതുപക്ഷത്തിനാണ്. മുന്നണിയുടെ ഐക്യവും മുഖ്യന്റെ നിലപാടുകളും മുദ്രാവാക്യവുമൊന്നും ഇടതു മുന്നണിക്ക് ശരണമായില്ല എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം കേരളത്തിൽ വ്യക്തമായ മേൽക്കൈ നേടുക കോൺഗ്രസും യുഡിഎഫിനുമാകും. എല്ലാം കൊണ്ടും കോൺഗ്രസിന് അനുകൂലമായിരുന്നു ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. നെഗറ്റീവ് എന്നു പറയാൻ കോൺഗ്രസിനെതിരെ ഒന്നുമുണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരത്തിന് ചാൻസില്ലായിരുന്നു. കാരണം കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ ചിത്രം അമ്പേ മാറുകയായിരുന്നു. കേരളത്തിലാകെ യുഡിഎഫ് കേന്ദ്രങ്ങളിൽ മുമ്പെങ്ങുമില്ലാത്ത ഊർജ്ജവും ആവേശവും നിറഞ്ഞു.
മോദിപ്പേടിയും ഗുണമായത് കോൺഗ്രസിന്
സഖാക്കൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുമ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി ഗുണം ചെയ്തത് കോൺഗ്രസിനാണ്. മോദി വീണ്ടും അധികാരത്തിൽ വരരുത് എന്ന താല്പര്യത്തിലാണ് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായത്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റി. ദേശീയ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ല. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്നു എന്ന പ്രചരണം ശക്തമായതോടെ ന്യൂനപക്ഷം അപ്പാടെ കോൺഗ്രസിനെ വോട്ടു നൽകി വിജയിപ്പിക്കാൻ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.
മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം മോദി വീണ്ടും അധികാരത്തിൽ വരുന്നത് തങ്ങളുടെ നില നിൽപിനെ തന്നെ ചോദ്യം ചെയ്യും എന്ന ഭയം ശക്തമായിരുന്നു. ശക്തമായ വൈകാരികപ്രതികരണം തന്നെ ഇക്കാര്യത്തിലുണ്ടായി. കാന്തപുരം എ.പി സുന്നിവിഭാഗം ഒഴികെ മിക്കവാറും എല്ലാ മുസ്ലിംവിഭാഗങ്ങളും സംഘടനകളും യു.ഡി.എഫിനോടൊപ്പം ചേരുന്നതാണ് കണ്ടത്. മോദി അഞ്ചു വർഷം കൂടി ഭരണത്തിലിരുന്നാൽ വടക്കേയിന്ത്യയിൽ ഉൾപ്പെടെയുള്ള തങ്ങളുടെ സ്ഥാപന ശൃംഖലകൾ തകർക്കപ്പെടും എന്ന ഭയമുണ്ട്. ഓർത്തഡോക്സ് സഭ ഒന്നു രണ്ട് ഇടതു സ്ഥാനാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും ക്രൈസ്തവ സഭകൾ മൊത്തത്തിൽ യു.ഡി.എഫ് അനുകൂല സമീപനമാണ് കൈക്കൊണ്ടത്. ചില സ്ഥാനാർത്ഥികളെ സഹായിക്കാനുള്ള സഭയുടെ ഒറ്റപ്പെട്ട ആവശ്യങ്ങൾ വിശ്വാസികൾ ചെവിക്കൊണ്ടതുമില്ല.
ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമാകുന്നു എന്നതും, ഇടതു പക്ഷത്തിന് വോട്ടു ചെയ്യുന്നത് കേന്ദ്രത്തിൽ സുസ്ഥിരമായ ഒരു ബിജെപി വിരുദ്ധ സർക്കാർ വരുന്നതിന് തടസ്സമാകും എന്ന ചിന്തയും ഇത്തവണ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽ നിന്നും കൃത്യമായ അകലം പാലിക്കാൻ നിർബന്ധിതമാക്കി. കേരളത്തിൽ ആർഎസ്എസ്സിനെയും സംഘപരിവാറിനെയും നേരിടുന്നത് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയാണെന്ന് അംഗീകരിക്കുന്നവർ പോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ടു ചെയ്തു. അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്ന ധാരണയാണ് വോട്ടർമാർക്കിടയിലുണ്ടായത്.
തമിഴ്നാട്ടിലൊഴികെ മറ്റൊരിടത്തും ശക്തമായ ഒരു മുന്നണിയുടെ ഭാഗമാകാൻ പോലും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നത് ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് മുഖം തിരിക്കാൻ കാരണമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തങ്ങൾക്ക് വോട്ടു ചെയ്യണം എന്ന ചോദ്യത്തിന് ന്യൂനപക്ഷങ്ങൾക്ക് തൃപ്തികരമാകുന്ന തരത്തിൽ യുക്തിസഹമായ ഉത്തരം നൽകാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. വിജയിച്ചു ചെന്നാൽ ആരെ പിന്തുണക്കും എന്ന ചോദ്യത്തിനും കൃത്യമായ മറുപടി കോടിയേരിക്കും പിണറായി വിജയനും ഉണ്ടായിരുന്നില്ല. ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ ഇടതുപക്ഷം വിമുഖത കാട്ടുമോ എന്ന സന്ദേഹം ന്യൂനപക്ഷ വോട്ടർമാരെ ഇടതുപക്ഷത്തിൽ നിന്ന് പൂർണ്ണമായും അകറ്റി. അതു കൊണ്ടു തന്നെ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഇത്തവണ ന്യൂനപക്ഷം തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
രാഹുൽ-പ്രിയങ്ക വിസ്മയ നേതൃത്വം
രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് യുഡിഎഫിന് വലിയ ഗുണം ചെയ്തു എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെത്തിയ രാഹുലും പ്രിയങ്കയും കാണിച്ച ഉന്നതമായ രാഷ്ട്രീയ മര്യാദകൾ നിഷ്പക്ഷമതികളായ ആളുകളെ പോലും കോൺഗ്രസിനോട് അടുപ്പിച്ചു. പക്ഷേ, ഇടതുപക്ഷം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരേ രൂക്ഷവിമർശനം അഴിച്ചു വിട്ടത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിക്ക് കാരണമാവുകയായിരുന്നു. ഒരു സൗഹൃദ മത്സരം എന്ന നിലയിൽ വയനാട്ടിലെ മത്സരത്തിനെ കാണാതെ തങ്ങളുടെ അഭിമാന പ്രശ്നമായി കണ്ടത് ഇടതുപക്ഷത്തിനു തന്നെ വിനയാകുകയായിരുന്നു.
തെരഞ്ഞെടുപ്പ് റാലികളിലും പൊതു ഇടങ്ങളിലും ഈ രണ്ട് യുവ നേതാക്കളുടെ സൗഹാർദ്ദപരമായ ഇടപെടൽ കേരളത്തിൽ ചർച്ചയായി. ഗൗരവക്കാരായ ഇടതു നേതാക്കളെയും സൗമ്യമായി പെരുമാറുന്ന കോൺഗ്രസ് നേതാക്കളെയും തമ്മിൽ താരതമ്യം ചെയ്തതോടെ യുവാക്കളിൽ വലിയൊരു ശതമാനം രാഷട്രീയത്തിനുപരിയായി കോൺഗ്രസിനൊപ്പം നിന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങി അപൂർവ്വം ചില മണ്ഡലങ്ങളൊഴികെ യു.ഡി.എഫിന്റെ ഹിന്ദു വോട്ടുകളാണ് ബിജെപി പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിടിച്ചതിനെക്കാൾ യു.ഡി.എഫ് വോട്ടുകൾ ബിജെപി നേടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്ന് തൃശൂരാണ്. മറ്റു മണ്ഡലങ്ങളിൽ ബിജെപി ചെറിയ തോതിൽ നില മെച്ചപ്പെടുത്തുന്നത് എൽ.ഡി.എഫ് വോട്ടുകൾ നേടിക്കൊണ്ടായിരിക്കും. പൊതുവിൽ ദേശീയ രാഷ്ട്രീയം മുഖ്യവിഷയമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങൾ യു.ഡി.എഫിന് പൂർണ്ണമായും അനുകൂലമാകുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്