ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്
അഞ്ജന ഭാസ്കരൻ
ഇന്ത്യയെന്നാൽ ഇന്ദിര...
ഇന്ദിരയെന്നാൽ ഇന്ത്യ.....
ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്തിന്റെ ത്രിവർണ്ണം എഴുതിച്ചേർത്ത് കടന്ന് പോയ ആ ധീര വനിതയുടെ ഓർമ്മകളെ ആർക്കും മായ്ച്ചു കളയാൻ സാധിക്കില്ല,,മൻ കി ബാത് പ്രസംഗങ്ങളിലോ സെൽഫികളിലോ അല്ല മറിച്ച് ഇച്ഛാശക്തിയാണ് ഒരു ഭരണാധികാരിയുടെ മുഖമുദ്ര എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഇന്ദിരാഗാന്ധി.. ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു...
പ്രിയങ്ക വരും; ബിജെപിയുടെ ലങ്ക ദഹിപ്പിക്കും യുപിയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശം ചോരാതെ വിളിച്ച മുദ്രാവാക്യമായിരുന്നു.. ഒരു നേതാവിന് വേണ്ട കരുത്തും ആഴവും പ്രിയങ്കക്കുണ്ട്.. അമ്മയുടെ പ്രസരിപ്പും മുത്തശ്ശിയുടെ കാർക്കശ്യവും ഇഴചേർന്ന പ്രിയങ്കയിൽ ഗാന്ധികുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയനേതാവിനെ കോൺഗ്രസ് കാണുന്നു. എന്നാൽ വാരണാസിയിൽ നിന്നുള്ള ഈ ഒളിച്ചോട്ടം ഇന്ത്യകണ്ട ഇന്ദിരയുടെ കൊച്ചുമകൾക്ക് ചേർന്നതല്ല..
സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതിഹാസമാവുമായിരുന്ന പോരാട്ടമാണ് കോൺഗ്രസ് വേണ്ടെന്നു വെച്ചിരിക്കുന്നത്.. ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുന്നതിനേക്കാൾ പൊരുതി തോൽക്കാമായിരുന്നു.. ആ ധീരതയെ ഇന്ത്യ ചരിത്രത്തിൽ എഴുതിചേർക്കുമായിരുന്നു. ്പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരുന്നെങ്കിൽ കോൺഗ്രസ്സിന് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. വാരാണസിയിൽ പ്രിയങ്കയുടെ ജയത്തെച്ചൊല്ലി കോൺഗ്രസ്സ് ആശങ്കപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം ജയമല്ല പോരാട്ടമായിരുന്നു പ്രധാനം.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കുക എന്ന അജണ്ടയുള്ള കോൺഗ്രസ്സിന് അതിനുള്ള ഗംഭീരമായ മുന്നൊരുക്കമാവുമായിരുന്നു വാരാണസിയിലെ പ്രിയങ്കയുടെ രംഗപ്രവേശം. പക്ഷെ, എല്ലാ ബുദ്ധിയും എല്ലാവർക്കും ഒന്നിച്ചു കൊടുക്കില്ലല്ലോ എന്നു പറയുന്നതുപോലെ ഈ നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് അവസരത്തിനൊത്തുയരാനാവാതെ പോയി. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് തോന്നുക എന്നത് ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സുപ്രധാനമാണ്.
അണിയറയിലേക്കു സ്വയം മാറിനിന്നപ്പോഴും ഇന്ത്യൻ രാഷ്ട്രീയം അവർക്കായി കാതോർത്തു. സഹോദരനെ എതിരാളികൾ പപ്പു എന്നു പരിഹസിച്ചപ്പോഴും കോൺഗ്രസ് മുക്ത ഭാരതമാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോഴും '56 നെഞ്ചളവല്ല, വേണ്ടത് വിശാലഹൃദയമാണ്' എന്ന ഒറ്റവാചകത്തിൽ പ്രിയങ്ക അവയെ തരിപ്പണമാക്കി.
മുഖത്തു വിടരുന്ന മനോഹരമായ ചിരിക്കപ്പുറമുള്ള പ്രിയങ്കയ്ക്കുള്ളിൽ കടുപ്പക്കാരിയായ രാഷ്ട്രീയക്കാരിയുണ്ടെന്ന് അടുപ്പക്കാർ പറയും. മനസ്സിനുള്ളിലെ കടുപ്പം മുഖത്തെ ചിരിയിലൂടെ പുറത്തേക്കു വരുന്നിടത്താണു പ്രിയങ്ക എന്ന നേതാവിന്റെ വിജയം.
'ഞാൻ രാഷ്ട്രീയത്തിലേക്കില്ല' എന്നു പലകുറി ആവർത്തിച്ചു പറഞ്ഞപ്പോഴും അണിയറയിൽ സജീവമായിരുന്നു പ്രിയങ്ക. പാർട്ടി പ്രസിഡന്റായ ശേഷം രാഹുൽ ആദ്യമായി ആധ്യക്ഷ്യം വഹിച്ച കഴിഞ്ഞവർഷത്തെ പ്ലീനറി സമ്മേളനത്തിന്റെ അണിയറയിൽ നടത്തിപ്പുകാരിയുടെ റോളിൽ അവർ തിളങ്ങി. അന്ന് മാധ്യമപ്രവർത്തകരുടെ പതിവു ചോദ്യത്തിനും പ്രിയങ്ക ചിരിയിൽ പൊതിഞ്ഞ മറുപടി നൽകി ഞാനില്ല!
ഇന്ദിരയുടെ കൊച്ചുമകൾ, രാജീവ് സോണിയ ദമ്പതികളുടെ ഇളയ മകൾ, രാഹുലിന്റെ സഹോദരി, റോബർട്ട് വാധ്രയുടെ ഭാര്യ, മിറായയുടെയും റെയ്ഹാന്റെയും അമ്മ സ്വകാര്യ ജീവിതത്തിൽ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് പ്രിയങ്ക തലയെടുപ്പോടെയുണ്ടായിരുന്നു.. 1999ൽ സോണിയ ഗാന്ധി അമേഠിയിൽ മൽസരിക്കാനിറങ്ങിയപ്പോൾ മുതൽ പ്രിയങ്കയ്ക്കുള്ളിലെ രാഷ്ട്രീയക്കാരി അണിയറയിലുണ്ടായിരുന്നു..
സാരിയുടുപ്പിന്റെ രീതി മുതൽ പ്രിയങ്കയിൽ അടിമുടി ഇന്ദിരതന്നെയാണ്. തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ഊർജവും സ്വരവും തന്നെയാണ് മുഴങ്ങി കേട്ടത്..
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, അതാണ് പ്രിയങ്കാ ഗാന്ധിക്ക് ചാർത്തി നൽകിയ പേര്. രൂപത്തിലെ സാദൃശ്യം കൊണ്ട് മാത്രമല്ല അത്, ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും അവരുടെ നിശ്ചയദാർഡ്യവുമെല്ലാം പ്രിയങ്കയിൽ ഇന്ദിരയെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പ്രവർത്തകർ പറയുന്നു.ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതിന് പകരം പ്രിയങ്കയെ വിളിക്കൂ എന്ന് പ്രവർത്തകർ തിരുത്തുന്നതും അതുകൊണ്ട് തന്നെ. ഇത് തന്നെയാണ് കോൺഗ്രസ് ലക്ഷ്യം വെച്ചിരുന്നത്.. മോദിയുടെ മടയിൽ നേരിട്ട് ചെന്നുള്ള ആക്രമണം വാരണാസിയിൽ പ്രതീക്ഷിച്ച പ്രവർത്തകർക്കിപ്പോൾ കടുത്ത നിരാശതന്നെയാണ് പ്രിയങ്ക നൽകിയിരിക്കുന്നത്..
അത്യധികം നിർണ്ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പിൽ ശത്രുപാളയത്തിലെ പടനായകനെതിരെ സുവ്യക്തവും സുദൃഡവുമായ നിലപാടെടുക്കുന്നതിനുള്ള അവസരമാണ് തല്ലികൊഴിച്ചത്.. 1996-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം ഒത്തുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചതിൽ ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു തന്നെ വിലയിരുത്തിയ നടപടിയായിരുന്നു ഇന്നിപ്പോൾ 96-ൽ സിപിഎം. നടന്ന വഴിയിലൂടെ കോൺഗ്രസ് നടക്കുമ്പോൾ കാൾമാർക്സിന്റെ ആ വിഖ്യാത വചനം ഓർക്കാതെ വയ്യ. ''ചരിത്രം രണ്ടു തവണ ആവർത്തിക്കുന്നു. ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍