Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവർ; പരുക്കൻ ഡ്രൈവിംഗിനെ തുടർന്ന് ഉറക്കം കിട്ടാതെ ആയപ്പോൾ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയിൽ ഫോണിൽ കളിക്കുന്ന ഡ്രൈവർ യാത്രക്കാരുടെ വാക്കുകൾ പോലും കേൾക്കുന്നില്ല! കല്ലട ബസ് ആന്റോ ജോസിന് നൽകിയത് ഉറക്കമില്ലാത്ത രാത്രി; മാർച്ചിലെ വീഡിയോയും പോസ്റ്റും വൈറലാകുമ്പോൾ

പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവർ; പരുക്കൻ ഡ്രൈവിംഗിനെ തുടർന്ന് ഉറക്കം കിട്ടാതെ ആയപ്പോൾ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയിൽ ഫോണിൽ കളിക്കുന്ന ഡ്രൈവർ യാത്രക്കാരുടെ വാക്കുകൾ പോലും കേൾക്കുന്നില്ല! കല്ലട ബസ് ആന്റോ ജോസിന് നൽകിയത് ഉറക്കമില്ലാത്ത രാത്രി; മാർച്ചിലെ വീഡിയോയും പോസ്റ്റും വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർച്ച് നാലിന് ആന്റോ ജോസ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ് ഇപ്പോൾ. മൊബൈൽ നോക്കി പാട്ടി കേട്ട് അതിവേഗം ബസ് ഓടിക്കുന്ന ഡ്രൈവർ. ചെറുതായൊന്ന് പാളിയാൽ പോലും വലിയ ദുരന്തമുണ്ടാക്കുന്ന അശ്രദ്ധ. പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു ആന്റോ ജോസിന് ഈ ദുരനുഭവം ഉണ്ടായത്.

ബസ് മുഴുവൻ ആളുകളായിരുന്നു. ഡ്രൈവിംഗിലെ വേഗതയും മറ്റും കാരണം എനിക്ക് ഉറങ്ങാനായില്ല. അങ്ങനെ മുമ്പോട്ട് വന്നപ്പോൾ കണ്ടതാണ് ആന്റോ ജോസ് മൊബൈലിൽ പകർത്തിയത്. അവിടെ കുറച്ചു നേരം ഇരിക്കുകയും ചെയ്തു. അശ്രദ്ധമായി വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് യാത്രക്കാരൻ പറയുന്നതും കേൾക്കാനാകുന്നില്ല. ഇതിനിടെ മുതിർന്ന യാത്രക്കാരിയെ എത്തി സ്പീഡ് കുറയ്ക്കാനും ആവശ്യപ്പെട്ടു... ഇങ്ങനെ പറഞ്ഞാണ് ആന്റോ ജോസ് മാർച്ച് 4ന് വീഡിയോ പോസ്റ്റ് ചെയ്തത്. കല്ലട ബസിൽ തന്നെയായിരുന്നു സംഭവം. ആരും ശ്രദ്ധിക്കാതെ പോയ ഈ വീഡിയോ വീണ്ടും ചർച്ചയാവുകയാണ്. യാത്രക്കാരെ കല്ലട ബസിൽ തല്ലി ചതച്ചതോടെയാണ് ഈ വീഡിയോ വീണ്ടും ശ്രദ്ധയിലെത്തിയത്. ബോബൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് വീണ്ടും ചർച്ചയാക്കിയത്.

തിരുവനന്തപുരത്ത് നിന്നും ബെംഗലൂരുവിലേക്കുള്ള കല്ലട ബസ് ജീവനക്കാരുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പരാതികളും ദുരനുഭവങ്ങളുമാണ് ബസ് യാത്രക്കാർ പങ്കുവെയ്ക്കുന്നത്. ഇതിനിടെയാണ് ആർധരാത്രിയിൽ നടുറോഡിലൂടെ മൊബൈൽ ഫോൺ നോക്കിക്കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ ദൃശ്യങ്ങളും വൈറലാകുന്നത്. ആന്റോ ജോസിന്റെ പോസ്റ്റ്് ഷെയർ ചെയ്തുകൊണ്ട്് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബോബൻ ഇറാനിമോസ് ചെയ്ത പോസ്റ്റും വിഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്.

പരുക്കൻ ഡ്രൈവിംഗിനെ തുടർന്ന് ഉറക്കം കിട്ടാതെ ആയപ്പോൾ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോഴാണ് യുവാവ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. മൊബൈൽ ഫോണിൽ മെസ്സേജ് അയച്ചും മറ്റും വണ്ടി ഓടിക്കുകയായിരുന്നു ഡ്രൈവർ.

ബോബന്റെ പോസ്റ്റിന്റെ പൂർണരൂപം.

ഇന്നലെ വൈകുന്നേരം ഞെട്ടലോടെയാണ് ഒരു വിഡിയോ ഞാൻ കണ്ട് തീർത്തത്. ആന്റോ ജോസ് എന്ന യുവാവ് തന്റെ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ആയിരുന്നു അത്. നിറയെ ആളുകളേയും വഹിച്ചു കൊണ്ട് ബെംഗളൂരുവിലേക്ക് പോകുന്ന ബസ്സിന്റെ ഡ്രൈവർ യാത്രക്കാരുടെ മുഴുവൻ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു കൊണ്ടിരുന്ന വിഡിയോ ആയിരുന്നു അത്. പാട്ട് കേട്ട് കൊണ്ട് വീട്ടിലെ കസേരയിൽ ചാരിയിരുന്ന് മൊബൈൽ ഉപയോഗിക്കുന്നതു പോലെ ഒരു ശ്രദ്ധയുമില്ലാതെ അലക്ഷ്യമായി അയാൾ വാഹനമോടിക്കുന്നു.

അൽപം ഒന്നു ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഡ്രൈവറുടെ മരണപ്പാച്ചിൽ എന്നു വിഡിയോ കണ്ടാൽ മനസ്സിലാകും. മാർച്ച് നാലിനാണ് ആന്റോ ജോസ് തന്റെ ഫേസ്‌ബുക്കിൽ ഈ വാർത്ത പങ്കുവെക്കുന്നത്. എന്നാൽ അധികാരികൾ എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ കണ്ടത് എന്നറിയില്ല . കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ ചേർന്ന് യാത്രക്കാരെ ആക്രമിച്ച സംഭവം വളരെയധികം തീവ്ര സ്വഭാവം ഉള്ള ഒന്നായതിനാലും പ്രതികരിക്കാൻ യാത്രക്കാർ തയാറായതിനാലും സംഭവം പുറംലോകം അറിഞ്ഞു. എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിച്ചതിനു ശേഷം അതിനെതിരെ പ്രതിഷേധം, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നത് ഒരു പതിവ് രീതിയാകുകയാണ് . ബസ്സിൽ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയും യാത്രക്കാരുടെ അവകാശങ്ങളും ഉറപ്പ് നൽകേണ്ടതുണ്ട്.

ഒറ്റയ്ക്ക് വാഹനം ഓടിച്ച് പോകുമ്പോൾ സുരക്ഷ നമ്മുക്ക് ഏറെക്കുറെ ഉറപ്പ് വരുത്താനാകും. എന്നാൽ ദീർഘദൂര യാത്രകൾക്കായിൽ പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവർ ആവശ്യത്തിന് പരിശീലനം നേടിയ, ലൈസൻസ് ഉള്ളവരായിരിക്കണം. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ്സുകളിൽ ബയോ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതാകും കൂടുതൽ നന്നാവുക. കുട്ടികളുമായി ബസ്സിൽ കയറുന്നവർ, ആർത്തവം സമയത്ത് യാത്ര ചെയ്യുന്ന സ്തീകൾ, പ്രമേഹം പോലുള്ള ശാരീരിക രോഗങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കുൾപ്പെടെ എല്ലാവർക്കും ഉപകാരപ്രദമാണ് ബയോ ടോയിലറ്റ് സംവിധാനം.

യാത്ര ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് എവിടെയാണ് ബസ്സ് നിർത്തുക (സ്റ്റോപ്പുകൾ) എന്നും ഭക്ഷണം, ടോയിലറ്റ് സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങൾ എവിടെയാണെന്നൊക്കെയുള്ള വിവരങ്ങളടങ്ങിയ ചെറുപുസ്തകങ്ങൾ യാത്രക്കാരുടെ സീറ്റിന് മുൻഭാഗത്ത് കരുതുകയും ചെയ്യണം. ഇത്തരം പുസ്തകങ്ങളിൽ ബസ്സ് കടന്നുപോകുന്ന വഴികൾ, അടുത്തുള്ള പൊലീസ് സ്റ്റേഷൻ, ആശുപത്രികൾ അടിയന്തര സമയത്ത് ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോൺ നമ്പറുകൾ എന്നിവ ഉണ്ടായിരിക്കേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വാഹനങ്ങളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. മദ്യപിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർ, സ്ത്രീകളോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നവർ ആരെങ്കിലും ബസ്സിൽ ഉണ്ടെങ്കിൽ മറ്റു യാത്രക്കാരെ അറിയിക്കുവാനും, അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭിക്കുവാനും പാനിക് ബട്ടൺ ഉപയോഗപ്പെടുത്താവുന്നതാണ്.

വാഹനം പുറപ്പെടുന്നത് മുതൽ എത്തിച്ചേരുന്നത് വരെ ട്രാക്ക് ചെയ്യാനുള്ള ജിപിഎസ് സംവിധാനം എല്ലാ വാഹനങ്ങളിലും കൊണ്ടുവരേണ്ടതുണ്ട്.സിസിടിവി ക്യാമറകൾ ഉപയോഗിക്കുകയും ഡ്രൈവർ സീറ്റ് മുതൽ ബസിന്റെ അവസാന സീറ്റ് വരെ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.

വാഹനത്തിന്റെ യാത്രക്കാരുടെ പരാതികൾ അഭിപ്രായങ്ങൾ എന്നിവ രേഖപ്പെടുത്താനുള്ള ഒരു ട്രാവൽ ഫീഡ്ബാക്ക് ബുക്ക് വാഹനത്തിൽ സൂക്ഷിക്കുക യാത്രക്കാർക്ക് അതുവരെ ചോദിക്കാനുള്ള അവസരം നൽകുകയും വേണം. സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കരാർ (ഞീമറ മേൈശെമി േജീഹശര്യ) ടിക്കറ്റിനോടൊപ്പം നൽകുന്നതാകും നല്ലത്. യാത്ര പുറപ്പെടുന്ന സമയം, വാഹനം ബ്രെയിക്ക് ഡൗൺ ആയി വഴിയിൽ കിടക്കേണ്ടിവന്ന സാഹചര്യം മറ്റ് അടിയന്തര സാഹചര്യകൾ എന്നീ സമയങ്ങളിൽ അവർ നല്കുന്ന സഹായം എന്നിവ ഒക്കെ ഉൾപ്പെടുന്നതാകണം ഇത്.

യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഉടമകൾ നൽകുന്ന പോളിസിയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകേണ്ടതാണ്. ഒരു ജീവിതമേ ഉള്ളൂ, ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു ജീവിതം. പ്രതികരിക്കേണ്ടതുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP