കാട്ടുപുതുശ്ശേരിക്കാരൻ വളർന്ന് പന്തലിച്ചത് സ്വപ്രയത്നത്താൽ; കൊല്ലം-കിളിമാനൂർ റോഡുകൾ കീഴടക്കി റോഡിലെ മുടി ചൂടാമന്നൻ ആയത് മറ്റു ബസുകളെ അടിച്ചൊതുക്കി; ഗുണ്ടായിസം കാണിക്കാൻ ജീവനക്കാർക്ക് ഒത്താശ ചെയ്ത് മുതലാളിയും നാടിനെ വിറപ്പിച്ചു; നിസ്കാര സമയത്തെ സ്ഥിരമായുള്ള ഹോണടി എല്ലാം തകർത്തു; പള്ളിക്കലിലെ കോടീശ്വരൻ സ്വയം നാശത്തിലേക്ക് നടന്നത് അഹങ്കാരത്തിന്റെ വഴിയേ; കല്ലട സുരേഷിന് പാഠമാകാൻ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കെ ആർ ഗ്രൂപ്പിന്റെ പഴയ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കല്ലട സുരേഷിന് അറിയുമോ തിരുവനന്തപുരത്തും കൊല്ലത്തുമായി വ്യാപിച്ചുകിടന്നിരുന്ന കെആർ ബസ് വ്യവസായ സാമ്രാജ്യം എങ്ങിനെ തകർന്നുവെന്ന്? ഗുണ്ടായിസം കാട്ടിയ ഒരു പറ്റം ബസ് ജീവനക്കാർ കാരണം കല്ലട വ്യവസായ സാമ്രാജ്യം തകർച്ചയുടെ മുനമ്പിൽ എത്തി നിൽക്കുമ്പോൾ കെആർ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ചകൂടി കല്ലട സുരേഷ് ഓർത്തിരിക്കുന്നത് നന്ന്. കല്ലട സുരേഷിനെ പോലെ തന്നെ . ബസ് വ്യവസായത്തിനൊപ്പം ഗുണ്ടായിസത്തിനു കൂടി അനുമതി നൽകിയതാണ് കെആർ എന്ന വ്യവസായ സാമ്രാജ്യം തകരാൻ ഇടയാക്കിയത്. കെ ആർ എന്ന തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്.
കല്ലട സുരേഷിനെ പോലെ തന്നെ ബാർ ഹോട്ടൽ വ്യവസായവും ബസുകളും മാത്രമല്ല ഫിനാൻസും, ശങ്കർ പോലുള്ള വൻ സിമന്റ് കമ്പനിയുടെ കേരളത്തിലെ ട്രാൻസ്പോർട്ടിങ് കരാറും, എണ്ണമില്ലാത്ത നാഷണൽ പെർമിറ്റ് ലോറികളും ഏക്കർ കണക്കിന് ഭൂമികളും, ആനകളൂം, റിയൽ എസ്റ്റേറ്റ് ബിസിനനും ക്വാറി, ക്രഷർ യൂണിറ്റുകളും ഹോട്ടൽ ബിസിനസും കോടികളുടെ ബാങ്ക് ബാലൻസും കെആർ ഗ്രൂപ്പിന് അന്ന് സ്വന്തമായിരുന്നു. രണ്ടായിരത്തിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി പൊടുന്നനെ കുതിച്ചുയർന്ന ഈ വ്യവസായ സാമ്രാജ്യം അവസാനിപ്പിച്ചത് കെആർഗ്രൂപ്പ് ശമ്പളം നൽകി പോറ്റി വളർത്തിയ അനുചരവൃന്ദമാണ്.
കല്ലടയ്ക്ക് പിന്നിൽ സുരേഷ് കുമാർ ആയിരുന്നെങ്കിൽ കെആറിന് പിന്നിൽ അന്ന് കാട്ടുപുതുശേരി രാഘവൻ വസന്ത് കുമാറായിരുന്നു. വസന്ത്കുമാറിന് സ്വന്തം ബിസിനസ് സാമ്രാജ്യവും കുടുംബവും സ്വത്തുക്കളും ജീവിതവുമെല്ലാം ഒറ്റയടിക്ക് നഷ്ടമാവുകയും ചെയ്തു.
ശങ്കർ സിമന്റിന്റെ വിതരണം ലഭിച്ചതോടെ വളർച്ചയുടെ പടവുകൾ താണ്ടി തുടങ്ങി
തന്റെതായ പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവന്റെ മകനായ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ശങ്കർ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്.
സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആർ ഫിനാൻസ് എന്ന പേരിൽ ഒരു ധനകാര്യ സ്ഥാപനം കൂടി തുടങ്ങി. നൂറിന് ആറു ശതമാനത്തിന് മുകളിൽ പലിശ നൽകിയതിനാൽ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി. മുസ്ലിം ഭൂരിപക്ഷ മേഖലയായ പള്ളിക്കലിലേയും പരിസര പ്രദേശങ്ങളിലെയും ആളുകൾ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങൾ കൊള്ള ലാഭം പ്രതീക്ഷിച്ചു കെ ആർ ഫിനാൻസിൽ ഡെപോസിറ്റ് ചെയ്തു. ലക്ഷങ്ങൾ തന്നെ അന്ന് കെആർ ഫിനാൻസിലേക്ക് ഒഴുകിയെത്തി. ലക്ഷം കൊടികളിലേക്ക് എത്തിയതോടെ കെ ആർ ഈ തുക പുതിയ ബിസിനസ് സംരംഭങ്ങളിലേക്ക് ഇറക്കി ശൃംഖല വിപുലപ്പെടുത്തി.പ്രൈവറ്റ് ബസുകൾക്ക് വ്യാപകമായി റൂട്ട് പെർമിറ്റ് നേടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 80ന് മുകളിൽ ബസുകൾ സർവിസ് ആരംഭിച്ചു. ടാർ ഇല്ലാത്ത റോഡിൽ കൂടി പോലും കെ ആർ ബസ് സർവീസ് നടത്തിയിരുന്നു.
ബസ് ബിസിനസ് വളർന്നതോടെപ്പം സിമന്റ് വ്യാപാരവും വർധിച്ചു ,ശങ്കർ സിമെന്റിന്റെ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ഡീലർ ആയി കെആർ മാറി. തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിൽ നിന്ന് സിമന്റ് കൊണ്ട് വരുന്നതിനായി മാത്രം നൂറ്റി എൺപതോളം നാഷണൽ പെർമിറ്റ് ലോറികൾ സ്വന്തമാക്കി. ബസിന്റെയും ലോറിയുടെയും എണ്ണം വർധിച്ചതോടെ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിനായി പെട്രോൾ പമ്പും ബസിനും ലോറിക്കും ബോഡിവർക്ക് ചെയ്യുന്നതിനായി അഞ്ചു ഏക്കറിൽ കാട്ടുപുതുശ്ശേരിയിൽ ബോഡി വർക്ക്ഷോപ്പും തുടങ്ങി. മക്കളായ രാജേഷ്,അനീഷ്, അജേഷും ബിസിനസിൽ ശ്രദ്ധ കേന്ദ്രികരിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ബാർ ഹോട്ടൽ ശൃംഖലയും ഒപ്പം ഏക്കർ കണക്കിന് ഭൂമിയും ആനകളും ഈ ഘട്ടത്തിൽ കെആറിന് സ്വന്തമായി. ഈ ബിസിനസ് സാമ്രാജ്യം സംരക്ഷിക്കാൻ കെആർ തന്നെ വളർത്തിയ ഗുണ്ടകളായ ജീവനക്കാർ തന്നെയാണ് ഇവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചതും. ഈ കഥയാണ് കല്ലട സുരേഷ് ഓർത്തുവയ്ക്കേണ്ടത്.
ബസ് മുതലാളിമാരെ അടിച്ചൊതുക്കിയും സമ്മർദ്ദം ചെലുത്തിയും റൂട്ടുകൾ സ്വന്തമാക്കി
കൊല്ലം-കിളിമാനൂർ റോഡുകൾ കീഴടക്കി കെആർബസുകൾ റോഡിലെ മുടിചൂടാമന്നന്മാർ ആയത് മറ്റു ബസ് മുതലാളിമാരെ അടിച്ചൊതുക്കിയും സമ്മർദ്ദം ചെലുത്തി റൂട്ട് അടക്കം ബസുകൾ പിടിച്ചു വാങ്ങിയുമാണ്. കെ ആർ ബസുകൾ റോഡിലെ രാജാക്കന്മാർ ആയി മാറിയപ്പോൾ കല്ലട സുരേഷിന്റെ ഇപ്പോഴത്തെ ചിന്താഗതി കൂടി അന്ന് കെആറിനും വളർന്നു വന്നു. ഗുണ്ടായിസം കാണിക്കാൻ ജീവനക്കാർക്ക് അന്ന് കെആർ ബസും അരുനിന്നു. ഈ അരുനിൽക്കൽ അവസാനിപ്പിച്ചത് കെആർ ബസ് വ്യവസായത്തിന് മാത്രമല്ല ഗ്രൂപ്പിന്റെ മുഴുവൻ ബിസിനസിന്റെയും പൂട്ടിക്കെട്ടലിലാണ്. കെആർ ബസുകൾ കൊല്ലത്തും കിളിമാനൂരിലും ആ ഘട്ടത്തിൽ റോഡ് കീഴടക്കിയപ്പോൾ സ്വാഭാവികമായും റൂട്ടിലെ മറ്റു ബസുകളുമായി മത്സരം വന്നു. അഞ്ചു മിനുട്ടു വ്യത്യാസങ്ങൾക്കിടയിൽ റൂട്ടിലെ രാജാക്കന്മാരായി കെആർ ബസുകൾ മാറി.
കെആർ രാജാക്കന്മാർ ആയി മാറിയപ്പോൾ മറ്റു ബസുകളുടെ കളക്ഷനിൽ വലിയ കുറവ് വന്നു. ആർക്കും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥ വന്നു. മറ്റു ബസിലെ കുറച്ച് കുഴപ്പക്കാരായ കണ്ടക്റ്റർമാരും ഡ്രൈവർമാരും കെആർ ബസിലെ സ്റ്റാഫുമായി ഉടക്കി. പണത്തിന്റെ ഹുങ്ക് കൊണ്ട് കെആർ ഇതിനെ അടിച്ചൊതുക്കാൻ നോക്കി. ആർ.ബാലകൃഷ്ണപിള്ളയെ പോലുള്ള മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെ കൂടി പിൻബലം ഉണ്ടായിരുന്നതിനാൽ കെആറിന് അന്ന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മറ്റു ബസുകളെ കെആർ അടിച്ചൊതുക്കുക തന്നെ ചെയ്തു. നിവൃത്തിയില്ലാതെ മറ്റു ബസ് ഉടമകൾ കെആറിന് റൂട്ട് അടക്കം കൈമാറുന്ന അവസ്ഥയും വന്നു. ബസുകളുടെ എണ്ണം വർധിച്ചതോട് കൂടി പ്രദേശത്തെ നിരത്തുകളിൽ എല്ലാ ഓരോ അഞ്ചു മിനിട്ടിലും കെ ആർ ബസ് ഓടിക്കൊണ്ടിരുന്നു. ഇത് മറ്റു ബസ് സർവീസുകാർക്ക് വിനയായി.
ബസ് സർവീസുകളെ ഒതുക്കിയപ്പോൾ ഗുണ്ടാവിളയാട്ടം നാട്ടുകാരുടെ നേർക്ക്
കളക്ഷൻ ഉള്ള മറ്റു ബസുകളുടെ മുന്നിലും പിന്നിലും കെ ആർ ഓടിയതോട് കൂടി മത്സര ഓട്ടവും ബസ് ജീവനക്കാർ തമ്മിലുള്ള തെരുവിലെ കയ്യാങ്കളിയും സ്ഥിരം കാഴ്ചയായി മാറി. കളക്ഷൻ കുറഞ്ഞതോടെ ഒന്നും രണ്ടും ബസ് ഉള്ളവർ കിട്ടിയ വിലക്ക് കെ ആറിന് ബസ് നൽകി. ഇതോടെ ആറ്റിങ്ങൽ-പുനലൂർ,പാരിപ്പള്ളി-കിളിമാനൂർ, കടയ്ക്കൽ, അഞ്ചൽ റൂട്ടുകളിൽ 60 ശതമാനവും കെആർ ബസുകൾ മാത്രമായി മാറി. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തി പ്രദേശങ്ങളിലെ റൂട്ടുകളിൽ കെ ആർ ബസിന്റെ എണ്ണം വർധിച്ചതോടെ ബസ് ജീവനക്കാരുടെ അഹങ്കാരവും വർധിച്ചു. മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള കയ്യാങ്കളിയും ദിനം പ്രതി വർധിക്കുകയും ചെയ്തു. ഇത് പ്രദേശത്തെ ആളുകൾക്കും യാത്രക്കാർക്കും അലോസരം സൃഷ്ടിക്കുകയും ചെയ്തു.
ജീവനക്കാരെ കെആർ ഗ്രൂപ്പ് ഗുണ്ടകൾ ആയി വളർത്തിയപ്പോൾ മറ്റു ബിസിനസുകളുടെ നടത്തിപ്പിനും ഈ ഗുണ്ടാ രീതികൾ തന്നെയാണ് ഗ്രൂപ്പ് ഫലപ്രദമായി ഉപയോഗിച്ചത്. ബാറും ഹോട്ടൽ ശൃഖലകളും റിയൽ എസ്റ്റേറ്റും ക്വാറികളും ഉള്ളതിനാൽ നടത്തിപ്പിന് ഗുണ്ടാരീതികൾ തന്നെ തുണയായി. മറ്റു ബസു സർവീസുകളെ കെആർ ഒതുക്കി അവസാനിപ്പിച്ചപ്പോൾ ഇതേ ഗുണ്ടായിസം ജീവനക്കാർ യാത്രക്കാർക്ക് നേരെയും പൊതു സമൂഹത്തിനു നേർക്കും പ്രകടിപ്പിച്ച് തുടങ്ങുകയും ചെയ്തു. ഇതേ രീതിയിലുള്ള ബസ് ജീവനക്കാരുടെ ഗുണ്ടായിസമാണ് ഗ്രൂപ്പിന്റെ എല്ലാ ബിസിനസുകളും പൂട്ടിക്കെട്ടിയത്. ഇന്നു കൊച്ചിയിൽ കല്ലട ബസ് ജീവനക്കാർ നടത്തിയ ഗുണ്ടായിസത്തിനു സമാന സംഭവങ്ങളാണ് അന്ന് കെ.ആർ ഗ്രൂപ്പ് ബസ് ഗുണ്ടകളും നടത്തിയത്.
കല്ലട ഗുണ്ടകൾ സ്വന്തം ബസിലെ യാത്രക്കാരെ തന്നെ അടിച്ചൊതുക്കിയപ്പോൾ കെആർ ഗ്രൂപ്പ് അടിച്ചൊതുക്കിയത് പള്ളിക്കൽ ടൗണിലെ മുസ്ലിം പള്ളിയിലെ ജമാഅത്ത് ഭാരവാഹികളെയും നാട്ടുകാരെയുമാണ്.
കെആർ ഗ്രൂപ്പിന്റെ അടിത്തറയിളക്കി ബാങ്കുവിളി സമയത്തെ സംഘർഷം
പള്ളിക്കൽ ടൗണിൽ ഒരു വെള്ളിയാഴ്ച നമസ്കാര സമയത്ത് കെ ആർ ബസ് എത്തുന്നു. നിസ്കാര സമയത്ത് ബാങ്ക് വിളി നടന്നപ്പോൾ അതിനൊപ്പം തന്നെ കെആർ ബസിന്റെ ഹോണും മുഴങ്ങി. ആദ്യമാദ്യം പള്ളിക്കമ്മറ്റി ഇത് അവഗണിച്ചപ്പോൾ ഈ സമയങ്ങളിൽ ബസിന്റെ ഹോൺ മുഴക്കം ഉച്ചത്തിലാക്കി. സ്ഥിരമായി ഉച്ചത്തിൽ ഹോൺ മുഴങ്ങിയതോടെ നാട്ടുകാർ ഇത് ചോദ്യം ചെയ്തു. യാത്രക്കാരെയും മറ്റ് ബസ് സർവീസുകളും അടിച്ചൊതുക്കി പരിചയമുള്ള കെആർ ജീവനക്കാർ നാട്ടുകാരുമായും പള്ളി കമ്മറ്റി ഭാരവാഹികളുമായും ഉടക്കി. തുടർന്ന് ഇതു ചോദ്യം ചെയ്ത നാട്ടുകാരെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇരു കൂട്ടരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംഘർഷമായി. പ്രശ്നം വഷളാകുകയും ചെയ്തു. ഇതിന്റെ തുടർച്ച അതേദിവസം രാത്രീയിലും നടന്നു എന്നാണ് ലഭിച്ച വാർത്ത.
സ്ഥിരമായി ബസ് ജീവനക്കാർ മദ്യപിക്കുന്ന സ്ഥലത്ത് നാട്ടുകാർ എത്തുകയും ഉച്ചയ്ക്കുള്ള പ്രശ്നത്തിന് പേരിലുള്ള കശപിശയും സംഘർഷവും രാത്രി വീണ്ടും നടക്കുകയും ചെയ്തു. അതോടെ സംഭവം വിവാദമായി. പള്ളിയുമായി ബന്ധപ്പെട്ടു ഉയർന്ന സംഘർഷം ആയതിനാൽ പള്ളിക്കമ്മിറ്റിയും പ്രശ്നത്തിൽ ഇടപെട്ടു. അന്നത്തെ പള്ളിക്കൽ ടൗണിലെ ഫിനാൻസ് രംഗം നിയന്ത്രിച്ചിരുന്നത് കെആറിന്റെ തന്നെ കെആർ ഫിനാൻസ് ആയിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും സമ്പന്നരുടെയും കള്ളപ്പണക്കാരുടെയും കോടികളുടെ കള്ളപ്പണം കെആർ ഫിനാൻസിൽ ആണ് നിക്ഷേപിച്ചിരുന്നത്. പള്ളിക്കൽ പ്രദേശത്തെ സമ്പന്ന മുസ്ലിങ്ങളുടെയും മുസ്ലിം വ്യവസായികളുടെയും പണം കെ.ആർ.ഫിനാൻസിൽ ആയിരുന്നു.
കെആറുമായുള്ള ബിസിനസ് അവസാനിപ്പിക്കാൻ മുസ്ലിം വിഭാഗങ്ങൾ തീരുമാനിച്ചതിനാൽ അവർ പണം തിരികെ ആവശ്യപ്പെട്ടു. പൊടുന്നനെ തന്നെ കെആർ പൊളിയുന്നതായി ആരോപണങ്ങളും പ്രചരിച്ചു. അതോടെ എല്ലാവരും പണം തിരികെ ആവശ്യപ്പെട്ടു കെആർ ഫിനാൻസിലേക്ക് ഒഴുകി.
കെആർ ഫിനാൻസ് പൊളിയുന്നു; വസന്തകുമാർ മുങ്ങുന്നു
ബാർ ഹോട്ടലിലും ബസുകളിലും ലോറികളിലും റിയൽ എസ്റ്റേറ്റിലും , ക്രഷർ യൂണിറ്റിലും ഹോട്ടൽ ബിസിനസിലെ ഈ പണം നിക്ഷേപിച്ചതിനാൽ വസന്തകുമാറിന് ഈ പണം പെട്ടെന്ന് തിരികെ നൽകാൻ കഴിഞ്ഞില്ല. ഇടപാട്കാരുടെ സമ്മർദ്ദം സഹിക്കാനാകാതെ മുപ്പത് ലക്ഷത്തിന് മുകളിൽ പണം നൽകാൻ ഉള്ളവർക്ക് ബസും ലോറിയും നൽകി പിടിച്ച് നിർത്തി. കോടികൾ ഡെപോസിറ്റ് ചെയ്തവർ കാരാളികോണത്തെ ക്രഷർ യൂണിറ്റ് സ്വന്തമാക്കി. അഞ്ചും മുപ്പതുീ ലക്ഷത്തിന് ഇടയിൽ നിക്ഷേപിച്ച ഇരുന്നൂറോളം പേർ ഒരുമിച്ച് എത്തിയതോടെ പെട്ടെന്ന് പണം നല്കാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോയി. നിക്ഷേപകർക്ക് എല്ലാ പണീ തിരികെ നൽകാമെന്നും അതിനായി സമയം അനുവദിക്കണമെന്ന് കെ ആർ ആവശ്യപ്പെട്ടുവെങ്കിലും നിക്ഷേപകരുടെ പ്രതിഷേധ സമരവും കേസും സമ്മർദ്ദവും ആയതോട് കൂടി വാക്ക് പാലിക്കാൻ ആകാതെ വസന്തകുമാർ മുങ്ങി.
വസ്തു വിറ്റും പണയപെടുത്തിയും മക്കളെ കെട്ടിക്കാൻ ഉള്ള പണം കെ ആർ ഫിനാൻ സിൽ നിക്ഷേപിച്ച പലരും പെരുവഴിയിലായി. കേസ് കോടതിയിൽ എത്തിയതോടെ വസ്തു വകകൾ കോടതിയുടെ മേൽ നോട്ടത്തിലായി. സ്വത്തുക്കൾ എല്ലാം അന്യാധീനമായി. ബിസിനസ് സാമ്രാജ്യം തകരുന്ന കാഴ്ച കണ്ടു മനോവ്യഥയോടെ നാളുകൾ തള്ളിനീക്കിയ വസന്തകുമാർ 2008 ൽ മരിച്ചു. ഒരു മകനെ തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഹങ്കാരികളും ഗുണ്ടകളുമായ ജീവനക്കാർ കാരണം കെ ആർ എന്ന വ്യവസായ പ്രമുഖൻ തായ്വേരറ്റ് നിലംപൊത്തി. കെ ആറിന്റെ പതനം കല്ലട സുരേഷിന് മുന്നിൽ വലിയൊരു പാഠമാണ്.
Stories you may Like
- 'ജയിലറിലെ വില്ലൻ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ തന്നെ'
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്