Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 സീറ്റിൽ ജയസാധ്യതയെന്ന് പരസ്യമായി പറയുമ്പോഴും വിലയിരുത്തലിൽ പ്രതീക്ഷ നാലിൽ മാത്രം; 16 സീറ്റിൽ തോൽക്കാൻ സാധ്യതയെന്ന് കീഴ് ഘടകങ്ങൾ; ദേശീയ ചാനലുകളുടെ സർവ്വേയും സമാനമെന്ന് സൂചന; തോൽവിയിൽ ന്യായമായി പറയുക കോൺഗ്രസ്-ബിജെപി വോട്ട് കച്ചവടം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ഇടത് സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വിലയിരുത്തൽ; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സിപിഎം നേതാക്കളുടെ ഉള്ളിൽ നിറയുന്നത് തീ തന്നെ

18 സീറ്റിൽ ജയസാധ്യതയെന്ന് പരസ്യമായി പറയുമ്പോഴും വിലയിരുത്തലിൽ പ്രതീക്ഷ നാലിൽ മാത്രം; 16 സീറ്റിൽ തോൽക്കാൻ സാധ്യതയെന്ന് കീഴ് ഘടകങ്ങൾ; ദേശീയ ചാനലുകളുടെ സർവ്വേയും സമാനമെന്ന് സൂചന; തോൽവിയിൽ ന്യായമായി പറയുക കോൺഗ്രസ്-ബിജെപി വോട്ട് കച്ചവടം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ഇടത് സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വിലയിരുത്തൽ; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സിപിഎം നേതാക്കളുടെ ഉള്ളിൽ നിറയുന്നത് തീ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിച്ചിട്ടുണ്ടെന്ന് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇടതു പക്ഷത്തിന്റെ സാധ്യതകളിൽ തീരുമാനം എടുക്കാനും കഴിയുന്നില്ല. 20 ലോക്‌സഭാ സീറ്റിലെ ജയസാധ്യതകൾ വിലയിരുത്തുമ്പോൾ നാല് സീറ്റിൽ മാത്രമാണ് അവർക്ക് പോലും പൂർണ്ണ വിശ്വാസമുള്ളത്. പാലക്കാടും ആലത്തൂരും ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമാണ് വിജയം ഉറപ്പായും പ്രതീക്ഷിക്കുന്നത്.

ബാക്കിയെല്ലായിടത്തും ജയിക്കുമെന്നതിൽ കീഴ് ഘടകങ്ങൾക്കും വിശ്വാസമില്ല. ന്യൂനപക്ഷ പക്ഷ വോട്ടുകളുടെ കേന്ദ്രീകരണം വലതിന് അനുകൂലമാണെന്ന വിലയിരുത്തലുണ്ട്. അപ്പോഴും പ്രതീക്ഷ പൂലർത്തുന്ന തരത്തിൽ പ്രസ്താവന ഇറക്കാനാണ് സിപിഎം തീരുമാനം. വയനാടും മലപ്പുറവും ഒഴികെ എല്ലായിടത്തും ജയിക്കുമെന്ന വിലയിരുത്തലുകൾ സിപിഎം പുറത്തു വിടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

കോഴിക്കോടും വടകരയും പൊന്നാനിയിലും കാസർഗോടും ബിജെപി വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ശശി തരൂരിന് ന്യൂനപക്ഷ വോട്ടുകൾ ഗുണകമായി മാറിയിട്ടുണ്ട്. കൊല്ലത്ത് എൻ കെ പ്രമചന്ദ്രന്റെ ജനകീയതയെ തോൽപ്പിക്കാനുമായില്ല. പത്തനംതിട്ടയിൽ ശബരിമലയും തിരിച്ചടിയായി. കോട്ടയത്ത് കെ എം മാണി വികാരമാണ് പ്രതിഫലിക്കുന്നത്. ഇടുക്കിയിൽ പിജെ ജോസഫിന്റെ വോട്ട് പിടിത്തം കോൺഗ്രസിന് തരംഗമുണ്ടാക്കിയെന്നും സിപിഎം ജില്ലാ നേതൃത്വം തിരിച്ചറിയുന്നു.

മാവേലിക്കരയിലും ശബരിമല വികാരം ആളികത്തിയിരുന്നു. ഇതോടെ തെക്കൻ കേരളത്തിൽ ആറ്റിങ്ങലിൽ മാത്രമാണ് സിപിഎം പ്രതീക്ഷ. എന്നാൽ ആറ്റിങ്ങലിലും അതിശക്തമായ വികാരമാണ് ശബരിമല വിഷയത്തിലുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചർച്ചയായതും എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഇടത് കോട്ടയായ ആറ്റിങ്ങലിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലെ തിരിച്ചടി ശബരിമല നയം കാരണമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

കേരളത്തിലെ പോസ്റ്റ് പോൾ സർവ്വേ ദേശീയ മാധ്യമങ്ങളും നടത്തിയിട്ടുണ്ട്. ഇതിലും നിറയുന്നത് വലത് തരംഗമാണ്. ഇടതു പക്ഷ ചായ് വുള്ള ചാനലുകൾ ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. എല്ലാ സീറ്റിലും തോൽവി പറയുന്ന സർവ്വേകളുമുണ്ട്. ഇതെല്ലാം സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന് അനുകൂലമായി ബിജെപി വോട്ടു മറിച്ചുവെന്ന ആരോപണം സജീവമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതു പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കാനാണ് ഈ തന്ത്രം.

എന്നാൽ ഇത് ഏശില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ട്. ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നിടത്തെല്ലാം കോൺഗ്രസുമായാണ് പ്രധാന മത്സം. ഇവിടെ സിപിഎമ്മിന് വോട്ട് കുറയാനും സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചെന്ന ആരോപണം കോൺഗ്രസും ഉന്നയിക്കും. ഇതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ കാര്യങ്ങളെ സൂക്ഷ്മമായി പഠിച്ച് പരസ്യ പ്രതികരണം നടത്താനാണ് തീരുമാനം.

വടക്കൻ കേരളത്തിൽ മുസ്ലിം സമുദായം കോൺഗ്രസിനൊപ്പം നിന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതാണ് ഇതിന് കാരണം. കോഴിക്കോടും വടകരയിലും മലപ്പുറത്തും പൊന്നാനിയിലും കാസർഗോട്ടും ഇത് പ്രതിഫലിച്ചു. വടകരയിലും കാസർഗോഡും കോഴിക്കോടും അതിശക്തമായ മത്സരമാണ് നടന്നത്. പാർട്ടി വോട്ടുകൾ പോൾ ചെയ്തുവെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഏത് പെട്ടിയിൽ വീണെന്ന് പ്രാദേശിക നേതൃത്വങ്ങൾക്ക് പോലും പിടിത്തമില്ല. ഈ സാഹചര്യത്തിലാണ് ഈ സീറ്റുകളൊന്നും ഉറപ്പിക്കാനാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വങ്ങളെത്തുന്നത്. ആലത്തൂരിലും എന്ത് സംഭവിക്കുമെന്ന് അറിയില്ല. സോഷ്യൽ മീഡിയയിൽ രമ്യാ ഹരിദാസിനെതിരെ നടത്തിയ സൈബർ സഖാക്കളുടെ ഇടപെടൽ അതിരുവിട്ടുവെന്നും വിലയിരുത്തുന്നു. പാലക്കാട് ജയം ഉറപ്പാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ അതിശക്തമായ ത്രികോണ മത്സരം നടന്നു. ടിഎൻ പ്രതാപന്റെ വ്യക്തിമികവ് കോൺഗ്രസിന് തുണയാകും. സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ.

എറണാകുളത്ത് ഹൈബി ഈഡന് തന്നെയാണ് മുൻതൂക്കം. ചാലക്കുടിയിൽ ബെന്നി ബെഹന്നാന് ജയിക്കാനുള്ള സാധ്യതയുണ്ട്. ഇന്നസെന്റ് നേരിട്ടത് കടുത്ത മത്സരമാണ്. ഇവിടേയും ന്യൂനപക്ഷ മനസ്സ് തിരിച്ചറിയാൻ പാർട്ടിക്ക് കഴിയുന്നില്ല. ഇടുക്കിയിൽ സ്വതന്ത്രനായി നിന്ന ജോയ്‌സ് ജോർജ് തോൽക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിൽ ആരിഫിന്റെ സ്ഥാനാർത്ഥി മികവ് ഗുണം ചെയ്യും. എന്നാൽ മാവേലിക്കരയിൽ സിപിഐയുടെ ചിറ്റയം ഗോപകുമാർ അടിതെറ്റി വീഴും. പത്തനംതിട്ടയിൽ ബിജെപിയുടെ കെ സുരേന്ദ്രൻ എല്ലാ പ്രതീക്ഷയും തകർത്തു. ഇവിടേയും മുസ്ലിം വോട്ടുകൾ ഫലം നിർണ്ണയിക്കും. ഇത് സിപിഎമ്മിന് കിട്ടിയോ എന്ന് ഉറപ്പിക്കാൻ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ല. കൊല്ലത്തും ഇത് തന്നെയാണ് അവസ്ഥ. ആറ്റിങ്ങലിൽ പ്രതീക്ഷ കൈവിടുന്നുമില്ല. തിരുവനന്തപുരത്തും ഇടത് സ്ഥാനാർത്ഥി തോൽക്കുമെന്ന് സിപിഎം വിലയിരുത്തി കഴിഞ്ഞു.

ഇതാണ് സ്ഥിതിയെങ്കിലും ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ പുറത്ത് പറയാനാണ് തീരുമാനം. വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് വിശദീകരിക്കും. ന്യൂനപക്ഷ വോട്ടുകൾ എങ്ങോട്ട് മറിഞ്ഞെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് ഇത്. ശബരിമല വലിയ തിരിച്ചടിയായെന്ന് വിലയിരുത്തൽ ഉയർന്നിട്ടുണ്ട്. ബൂത്ത് തല കണക്കെടുപ്പ് പൂർത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചാരണവും പോൾ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിങ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുന്നതാണ് മുൻ ചരിത്രം. ഇതിൽ മാത്രമാണ് സിപിഎമ്മിന്റെ ബാക്കിയുള്ള പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP