18 സീറ്റിൽ ജയസാധ്യതയെന്ന് പരസ്യമായി പറയുമ്പോഴും വിലയിരുത്തലിൽ പ്രതീക്ഷ നാലിൽ മാത്രം; 16 സീറ്റിൽ തോൽക്കാൻ സാധ്യതയെന്ന് കീഴ് ഘടകങ്ങൾ; ദേശീയ ചാനലുകളുടെ സർവ്വേയും സമാനമെന്ന് സൂചന; തോൽവിയിൽ ന്യായമായി പറയുക കോൺഗ്രസ്-ബിജെപി വോട്ട് കച്ചവടം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ഇടത് സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വിലയിരുത്തൽ; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സിപിഎം നേതാക്കളുടെ ഉള്ളിൽ നിറയുന്നത് തീ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിച്ചിട്ടുണ്ടെന്ന് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇടതു പക്ഷത്തിന്റെ സാധ്യതകളിൽ തീരുമാനം എടുക്കാനും കഴിയുന്നില്ല. 20 ലോക്സഭാ സീറ്റിലെ ജയസാധ്യതകൾ വിലയിരുത്തുമ്പോൾ നാല് സീറ്റിൽ മാത്രമാണ് അവർക്ക് പോലും പൂർണ്ണ വിശ്വാസമുള്ളത്. പാലക്കാടും ആലത്തൂരും ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമാണ് വിജയം ഉറപ്പായും പ്രതീക്ഷിക്കുന്നത്.
ബാക്കിയെല്ലായിടത്തും ജയിക്കുമെന്നതിൽ കീഴ് ഘടകങ്ങൾക്കും വിശ്വാസമില്ല. ന്യൂനപക്ഷ പക്ഷ വോട്ടുകളുടെ കേന്ദ്രീകരണം വലതിന് അനുകൂലമാണെന്ന വിലയിരുത്തലുണ്ട്. അപ്പോഴും പ്രതീക്ഷ പൂലർത്തുന്ന തരത്തിൽ പ്രസ്താവന ഇറക്കാനാണ് സിപിഎം തീരുമാനം. വയനാടും മലപ്പുറവും ഒഴികെ എല്ലായിടത്തും ജയിക്കുമെന്ന വിലയിരുത്തലുകൾ സിപിഎം പുറത്തു വിടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
കോഴിക്കോടും വടകരയും പൊന്നാനിയിലും കാസർഗോടും ബിജെപി വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ശശി തരൂരിന് ന്യൂനപക്ഷ വോട്ടുകൾ ഗുണകമായി മാറിയിട്ടുണ്ട്. കൊല്ലത്ത് എൻ കെ പ്രമചന്ദ്രന്റെ ജനകീയതയെ തോൽപ്പിക്കാനുമായില്ല. പത്തനംതിട്ടയിൽ ശബരിമലയും തിരിച്ചടിയായി. കോട്ടയത്ത് കെ എം മാണി വികാരമാണ് പ്രതിഫലിക്കുന്നത്. ഇടുക്കിയിൽ പിജെ ജോസഫിന്റെ വോട്ട് പിടിത്തം കോൺഗ്രസിന് തരംഗമുണ്ടാക്കിയെന്നും സിപിഎം ജില്ലാ നേതൃത്വം തിരിച്ചറിയുന്നു.
മാവേലിക്കരയിലും ശബരിമല വികാരം ആളികത്തിയിരുന്നു. ഇതോടെ തെക്കൻ കേരളത്തിൽ ആറ്റിങ്ങലിൽ മാത്രമാണ് സിപിഎം പ്രതീക്ഷ. എന്നാൽ ആറ്റിങ്ങലിലും അതിശക്തമായ വികാരമാണ് ശബരിമല വിഷയത്തിലുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചർച്ചയായതും എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഇടത് കോട്ടയായ ആറ്റിങ്ങലിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലെ തിരിച്ചടി ശബരിമല നയം കാരണമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
കേരളത്തിലെ പോസ്റ്റ് പോൾ സർവ്വേ ദേശീയ മാധ്യമങ്ങളും നടത്തിയിട്ടുണ്ട്. ഇതിലും നിറയുന്നത് വലത് തരംഗമാണ്. ഇടതു പക്ഷ ചായ് വുള്ള ചാനലുകൾ ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. എല്ലാ സീറ്റിലും തോൽവി പറയുന്ന സർവ്വേകളുമുണ്ട്. ഇതെല്ലാം സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന് അനുകൂലമായി ബിജെപി വോട്ടു മറിച്ചുവെന്ന ആരോപണം സജീവമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതു പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കാനാണ് ഈ തന്ത്രം.
എന്നാൽ ഇത് ഏശില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ട്. ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നിടത്തെല്ലാം കോൺഗ്രസുമായാണ് പ്രധാന മത്സം. ഇവിടെ സിപിഎമ്മിന് വോട്ട് കുറയാനും സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചെന്ന ആരോപണം കോൺഗ്രസും ഉന്നയിക്കും. ഇതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ കാര്യങ്ങളെ സൂക്ഷ്മമായി പഠിച്ച് പരസ്യ പ്രതികരണം നടത്താനാണ് തീരുമാനം.
വടക്കൻ കേരളത്തിൽ മുസ്ലിം സമുദായം കോൺഗ്രസിനൊപ്പം നിന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതാണ് ഇതിന് കാരണം. കോഴിക്കോടും വടകരയിലും മലപ്പുറത്തും പൊന്നാനിയിലും കാസർഗോട്ടും ഇത് പ്രതിഫലിച്ചു. വടകരയിലും കാസർഗോഡും കോഴിക്കോടും അതിശക്തമായ മത്സരമാണ് നടന്നത്. പാർട്ടി വോട്ടുകൾ പോൾ ചെയ്തുവെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഏത് പെട്ടിയിൽ വീണെന്ന് പ്രാദേശിക നേതൃത്വങ്ങൾക്ക് പോലും പിടിത്തമില്ല. ഈ സാഹചര്യത്തിലാണ് ഈ സീറ്റുകളൊന്നും ഉറപ്പിക്കാനാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വങ്ങളെത്തുന്നത്. ആലത്തൂരിലും എന്ത് സംഭവിക്കുമെന്ന് അറിയില്ല. സോഷ്യൽ മീഡിയയിൽ രമ്യാ ഹരിദാസിനെതിരെ നടത്തിയ സൈബർ സഖാക്കളുടെ ഇടപെടൽ അതിരുവിട്ടുവെന്നും വിലയിരുത്തുന്നു. പാലക്കാട് ജയം ഉറപ്പാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ അതിശക്തമായ ത്രികോണ മത്സരം നടന്നു. ടിഎൻ പ്രതാപന്റെ വ്യക്തിമികവ് കോൺഗ്രസിന് തുണയാകും. സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ.
എറണാകുളത്ത് ഹൈബി ഈഡന് തന്നെയാണ് മുൻതൂക്കം. ചാലക്കുടിയിൽ ബെന്നി ബെഹന്നാന് ജയിക്കാനുള്ള സാധ്യതയുണ്ട്. ഇന്നസെന്റ് നേരിട്ടത് കടുത്ത മത്സരമാണ്. ഇവിടേയും ന്യൂനപക്ഷ മനസ്സ് തിരിച്ചറിയാൻ പാർട്ടിക്ക് കഴിയുന്നില്ല. ഇടുക്കിയിൽ സ്വതന്ത്രനായി നിന്ന ജോയ്സ് ജോർജ് തോൽക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിൽ ആരിഫിന്റെ സ്ഥാനാർത്ഥി മികവ് ഗുണം ചെയ്യും. എന്നാൽ മാവേലിക്കരയിൽ സിപിഐയുടെ ചിറ്റയം ഗോപകുമാർ അടിതെറ്റി വീഴും. പത്തനംതിട്ടയിൽ ബിജെപിയുടെ കെ സുരേന്ദ്രൻ എല്ലാ പ്രതീക്ഷയും തകർത്തു. ഇവിടേയും മുസ്ലിം വോട്ടുകൾ ഫലം നിർണ്ണയിക്കും. ഇത് സിപിഎമ്മിന് കിട്ടിയോ എന്ന് ഉറപ്പിക്കാൻ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ല. കൊല്ലത്തും ഇത് തന്നെയാണ് അവസ്ഥ. ആറ്റിങ്ങലിൽ പ്രതീക്ഷ കൈവിടുന്നുമില്ല. തിരുവനന്തപുരത്തും ഇടത് സ്ഥാനാർത്ഥി തോൽക്കുമെന്ന് സിപിഎം വിലയിരുത്തി കഴിഞ്ഞു.
ഇതാണ് സ്ഥിതിയെങ്കിലും ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ പുറത്ത് പറയാനാണ് തീരുമാനം. വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് വിശദീകരിക്കും. ന്യൂനപക്ഷ വോട്ടുകൾ എങ്ങോട്ട് മറിഞ്ഞെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് ഇത്. ശബരിമല വലിയ തിരിച്ചടിയായെന്ന് വിലയിരുത്തൽ ഉയർന്നിട്ടുണ്ട്. ബൂത്ത് തല കണക്കെടുപ്പ് പൂർത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചാരണവും പോൾ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിങ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുന്നതാണ് മുൻ ചരിത്രം. ഇതിൽ മാത്രമാണ് സിപിഎമ്മിന്റെ ബാക്കിയുള്ള പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍