സാലഭഞ്ജികകൾ കൈകളിൽ നിറത്താലവുമായി വരവേല്ക്കുന്നു നിങ്ങളെ; ക്ഷേത്രങ്ങളും നെയ്ത്തുഗ്രാമങ്ങളുമായി യാത്ര പറയാൻ തോന്നാത്ത കാഴ്ചകൾ; തെല്ലുനേരം അഹങ്കാരം തന്നെ തോന്നി ഒരിന്ത്യാക്കാരനായതിൽ; കാഞ്ചീപുരത്തെ വിശേഷങ്ങൾ എഴുതുന്നു രവികുമാർ അമ്പാടി
രവികുമാർ അമ്പാടി
കാഞ്ചീപുരത്തെ വിശേഷങ്ങൾ
മീനമാസത്തിലെ സൂര്യന് കനിവൊട്ടുമുണ്ടായിരുന്നില്ല. ചെന്നൈയിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെട്ട് സ്റ്റേറ്റ് ഹൈവേയിൽ കയറുമ്പോൾ രാവിലെ ഒമ്പത് മണിയെ ആയിട്ടുണ്ടായിരുന്നുള്ളു. എ.സി കാറിനകത്തായിരുന്നിട്ടുകൂടി വിയർത്തൊലിച്ചു.
'ദാഹിക്കുന്നെങ്കിൽ വണ്ടി നിർത്താം സാർ. റോഡ് സൈഡില് നല്ലാ മോരു കെടക്കും.' മലയാളിയാണെന്നറിഞ്ഞതുകൊണ്ടാകാം ഡ്രൈവർ മലയാളം കലർന്ന തമിഴിലായിരുന്നു പേശ്. വഴിയരുകിലൊരു പേരാൽ മരത്തിനു കീഴിൽ ഒരു മേശയിട്ട്, മൺകലത്തിൽ സംഭാരം വിൽക്കുന്ന ഒരു വൃദ്ധ.
'ഗ്ലാസ്സ് പത്തു രൂപാ സാർ....' വിറയാർന്ന ശബ്ദത്തിലാണവർ അതുപറഞ്ഞത്.
'റൊമ്പ ജാസ്തി കേക്കറേൻ....' അറിയാവുന്ന തമിഴിലൊന്നു കാച്ചിനോക്കി.
ഇപ്പൊ താൻ നമുക്ക് ഏതാവത് കെടക്കും സാർ.....'ആ ചുളിഞ്ഞ മുഖത്തെ ദയനീയമായി നോക്കുന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഏറെയൊന്നും പറയുവാൻ സാധിച്ചില്ല. രണ്ടു ഗ്ലാസ്സ് സംഭാരവും കുടിച്ച യാത്ര തുടർന്നു.
ഹൈവെയിൽ നിന്നും ഇടത്തോട്ട് വീതികുറഞ്ഞ പാതയിലേക്ക് കാർ തിരിഞ്ഞു.
'ഇനി നാലു കിലോമീറ്റർ ഇരുക്ക് സാർ..' ഡ്രൈവറുടെ വാക്കുകൾ.
ടാറിട്ട റോഡിന് ഇരുവശവും നെൽപ്പാടങ്ങളാണ്. ഇടയ്ക്കൊക്കെ ചില വീടുകളും കാണാം. മുൻപിലെ ഗ്ലാസ്സിലൂടെ നോക്കിയാൽ അങ്ങകലെ തല ഉയർത്തി നിൽക്കുന്ന വെളുത്ത നിറമുള്ള ഗോപുരങ്ങൾ. കാഞ്ചീപുരത്തേക്കുള്ള വഴികാട്ടികളാണവ. ആ ഗോപുരങ്ങളുടെ ദിശപിടിച്ചു പോയാൽ ആരോടും ചോദിക്കാതെത്തന്നെ കാഞ്ചീപുരത്തെത്താം.
പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു കാഞ്ചീപുരം. രാജശില്പികളും കവികളും നർത്തകിമാരും ഒക്കെ ആദരവുകളേറ്റുവാങ്ങി ജീവിച്ചിരുന്ന നഗരം. കുതിരക്കുളമ്പടികൾക്ക് കാതോർത്തിരുന്ന നഗരം. പിന്നീട് ചോളന്മാർ ആധിപത്യം സ്ഥാപിച്ചപ്പോഴും വിജയനഗര ചക്രവർത്തിമാർ കീഴടക്കിയപ്പോഴും കാഞ്ചീപുരത്തിന്റെ മഹത്വം ഒട്ടും കുറഞ്ഞില്ല, സമ്പത്തും. പക്ഷെ, ഇന്ന്, മൂന്നു നാല് ക്ഷേത്രങ്ങൾക്കും കാഞ്ചീപുരം പട്ടുചേലകൾ നെയ്യുന്ന അയ്യായിരത്തോളം തറികൾക്കും ചുറ്റിലായി കറങ്ങിത്തീർക്കുകയാണ് ഈ മുൻ രാജനഗരിയിലെ ജീവിതം. പ്രമുഖ ശ്രീദേവീ ഉപാസകനായിരുന്ന ദുർവ്വാസാവ് മഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാഞ്ചീ കാമാക്ഷി ക്ഷേത്രത്തിനു മുന്നിലാണ് കാർ ആദ്യം നിർത്തിയത്.
കോപത്തിന്റെ പ്രതിരൂപമായ ദുർവ്വാസാവിനാൽ പ്രതിഷ്ഠിക്കപ്പെട്ടതിനാലായിരിക്കും, ദേവിയും ഉഗ്രമൂർത്തിയായിരുന്നത്രെ പണ്ട്. പിന്നീട്, ഭക്തനായ ശ്രീ ശങ്കരന്റെ അഭ്യർത്ഥന മാനിച്ചാണ് ദേവി ശാന്തസ്വരൂപിയായത്. സാളഗ്രാമശിലയിൽ കൊത്തിയ, ദുർവ്വാസാവ് പ്രതിഷ്ഠിച്ച അതേ വിഗ്രഹം തന്നെയാണ് ഇപ്പോഴുമുള്ളത്.
മഹാ ത്രിപുരസുന്ദരിയുടെ പ്രതിരൂപമായ കാമാക്ഷി അമ്മനെ വണങ്ങി അനുഗ്രഹം വാങ്ങി ക്ഷേത്രാങ്കണത്തിലൂടെ നടന്നു. ശില്പകലാ വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു സർവ്വകലാശാല തന്നെയാണ് ഈ ക്ഷേത്രം. പല്ലവ-ചോള കാല ശില്പവിദ്യകൾക്കൊപ്പം വിജയനഗര കലാവൈഭവും ഇവിടെ ദൃശ്യമാണ്.
ചുട്ടുപൊള്ളുന്ന വെയിൽ കരിങ്കൽ പാതയെ കൂടുതൽ ചൂടുള്ളതാക്കുന്നു. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പ്രദക്ഷിണവരിയിലൂടെ നടന്നപ്പോൾ അറിയാതെ ദേവിയെ വിളിച്ചു പോയി. പൊള്ളലിന്റെ വേദന മനസ്സിലാവാഹിച്ച വിളി ദേവി കേട്ടുകാണും എന്നുറപ്പുണ്ട്.
'കാലിൽ തണ്ണി ഒഴിക്ക് സാർ...'' കാറിലെത്തിയപ്പോൾ ഡ്രൈവറുടെ ഉപദേശം. അപ്പോഴും ചുട്ടുമാറാത്ത കാലിൽ തണുത്ത വെള്ളം വീണപ്പോൾ, കഴിഞ്ഞ മെയ് മാസത്തിൽ ശബരിമലയിറങ്ങി പമ്പയിൽ കാൽ ചവുട്ടിയ കാര്യം ഓർമ്മ വന്നു.
''ഇനി പോലാം സാർ ഏകാംബരേശ്വര കോയിൽ'' ഡ്രൈവർ മാത്രമല്ല ഗൈഡ് കൂടിയാണ് മുരുകവേൽ
കാഞ്ചിയിലെ മറ്റൊരു പ്രമുഖ ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. കൊത്തുപണികൾക്കും, ആത്മീയതയ്ക്കുമപ്പുറം ഇതിന് മറ്റൊരു പ്രത്യേകതയുണ്ട്.
ഈ ക്ഷേത്രാങ്കണത്തിൽ ഒരു മാവ് നില്പുണ്ട്. അത്യന്തം പരിശുദ്ധമായി കണക്കാക്കുന്ന ഇതിനു ചുറ്റും തറകെട്ടുകയും, മാവ് നില്ക്കുന്നിടത്തേക്കുള്ള വഴിയിൽ ഒരു ഗോപുരവുമുണ്ട്. ഇതിൽ വിരിയുന്ന മാങ്ങകൾ പറിക്കാറുമില്ല. ഈ മാവിന്റെ കീഴിലാണത്രെ ദേവിക്ക് മുന്നിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടത്. ഇവിടെ വച്ചാണത്രെ ദേവൻ ദേവിയെ മാംഗല്യസൂത്രമണിയിച്ചത്. ഒരു പ്രേമസാക്ഷാത്ക്കാരത്തിന്റെ സ്മാരകം. ദമ്പതിമാരുടെയും കമിതാക്കളുടെയും ഒരു നീണ്ട നിര തന്നെയുണ്ട് ഈ മാവിൽ തൊട്ടു വണങ്ങി പ്രസാദം വാങ്ങുവാൻ. പ്രണയാർദ്ര മനസ്സോടെ അതിനു മുന്നിൽ ഒരു നിമിഷം കൈകൂപ്പി നിന്നു.
അടുത്ത യാത്ര വരദരാജ പെരുമൾ ക്ഷേത്രത്തിലേക്കായിരുന്നു. ശൈവർക്കും ശാക്തേയർക്കുമെന്നപോലെ വൈഷ്ണവർക്കും പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് കാഞ്ചീപുരം. കാഞ്ചീപുരത്തിന്റെ നഗരാതിർത്തിയിലാണ് പ്രശസ്തമായ ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സരസ്വതീ ശാപം ഏറ്റുവാങ്ങിയ ദേവേന്ദ്രൻ, അതിൽ നിന്നുള്ള മോചനത്തിനായി യാഗം നടത്തിയത് ഇവിടെയായിരുന്നത്രെ! ഇന്ദ്രന് ശാപമോചനം ലഭിക്കുന്നത് തടയുവാൻ സരസ്വതി തന്റെ സുഹൃത്തായബ് വേഗവതിയോട് പറഞ്ഞു. വേഗവതി നദി യാഗഭൂമിയിലേക്ക് ഒഴുകിയെത്തി. പരിഭ്രാന്തനായ ഇന്ദ്രൻ വിഷ്ണുഭഗവാനെ വിളിച്ച് കരഞ്ഞു. അവിടെ പ്രത്യക്ഷനായ ഭഗവാൻ, വേഗവതിയുടെ ദിശയുടെ കുറുകെ കിടന്ന് ഒഴുക്കിനെ തടഞ്ഞ് യാഗഭൂമിയെ രക്ഷിച്ചു. ഇന്ദ്രന്റെയും മറ്റു ദേവകളുടെയും അഭ്യർത്ഥന മാനിച്ച ഭഗവാൻ അവിടെ സ്ഥിരമായി കുടികൊള്ളുകയും ചെയ്തുവത്രെ!
ഏക ശിലയിൽ തീർത്ത ഒരു കൊടിമരമുണ്ടിവിടെ. പക്ഷെ ക്ഷേത്രാനുഷ്ഠാനങ്ങൾക്ക് ഇപ്പോൾ ഇത് ഉപയോഗിക്കാറില്ല. പകരം തൊട്ടടുത്ത് തന്നെയുള്ള സ്വർണം പൂശിയ കൊടിമരമാണ് അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത്.
നൂറുകണക്കിന് തൂണുകൾ താങ്ങിനിർത്തുന്ന നീണ്ട ഇടനാഴിയും അതിന്റെ അവസാനത്തിൽ കൃത്യം നൂറു തൂണുകൾ കൊണ്ട് നിർമ്മിച്ച ഒരു കൽമണ്ഡപവും. പുരാതന ശില്പകലയുടെ അദ്ഭുത വൈഭവത്തിന്റെ സാക്ഷിപത്രങ്ങളായ ഈ തൂണുകളിൽ രാമായണ മഹാഭാരത കഥകൾ കൊത്തിവച്ചിരിക്കുന്നു. ഇടനാഴിയിലെ നിശബ്ദത ഈ ശില്പങ്ങൾക്ക് ചാരുത വർദ്ധിപ്പിക്കുന്നു. കൈലാസനാഥർ ക്ഷേത്രത്തിലേക്കാണ് പിന്നെ ഞങ്ങളുടെ സാരഥി രഥമുരുട്ടിയത്.
'നല്ലാ ചായ കെടക്കും സാർ....'' ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് എതിർഭാഗത്തുള്ള ഒരു ചെറിയ ചായക്കടയിലേക്ക് ചൂണ്ടി മുരുകവേൽ പറഞ്ഞു. ഏതാണ്ട് ആറടി ഉയരത്തിൽ നീട്ടിയടിച്ച്, പതപ്പിച്ച്, കുപ്പിഗ്ലാസ്സിൽ തന്ന ചായയ്ക്കൊപ്പം ഒരു സിഗരറ്റിനു തീ കൊളുത്തി. അതുവരെ എടുത്ത ഫോട്ടോകളെല്ലാം ഒരു ഫയലിലേക്കാക്കുവാൻ തുടങ്ങി, യാത്രയ്ക്കൊരു ഇടവേള പോലെ.
കൈലാസനാഥർ ക്ഷേത്രം. മണൽക്കല്ലിൽ തീർത്ത ഈ ശില്പ വിസ്മയത്തെ ഒരു ക്ഷേത്ര സ്മാരകമെന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം. പ്രതിഷ്ഠകൾ കുടിയിറങ്ങിപ്പോയ (അതോ കുടിയിറക്കിയതോ) ഒരു കൂട്ടം ദൈവപ്പുരകൾ നിരനിരയായി നിൽക്കുന്നതാണ് ഇതിന്റെ പുറം മതിൽ. ഓരോ കൊച്ചു ശ്രീകോവിലുകൾക്കും കൊത്തുപണീകളുള്ള കൊച്ചു കൊച്ചു ഗോപുരങ്ങൾ.
ഈ മതിലിന്റെ ഉൾഭാഗവും ഇത്തരത്തിലുള്ള ആളൊഴിഞ്ഞ ശ്രീകോവിലുകളാണ്. ആറടി ഉയരമുള്ള പതിനാറു മുഖത്തോടുകൂടിയ ശിവലിംഗത്തെ പ്രതിഷ്ഠിച്ച പ്രധാന ശ്രീകോവിലിൽ മാത്രമേ നിത്യപൂജയുള്ളു. ബാക്കിയെല്ലാം ഇന്ന് വിനോദ സഞ്ചാരികൾ കൈയടക്കിയിരിക്കുന്നു. ശില്പങ്ങളുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കുന്ന ഒരുപാട് വിദേശ ടൂറിസ്റ്റുകളേയും അവിടെ കാണാനു സാധിച്ചു. അതിലൊന്നായിരുന്നു ബെർലിനിൽ നിന്നും വന്ന ആർക്കിടെക്ച്ചർ വിദ്യാർത്ഥിനിയായ മരിയ.
'സെർട്ടൻ തിങ്സ് വിൽ സർവൈവ് ദ ടൈം ആൻഡ് ഇന്ത്യാ ഈസ് പ്രൗഡ് റ്റൊ ഹാവ് മെനി സച്ച് തിങ്സ്.''
കാലത്തെ അതിജീവിച്ച ഒരുപാട് കാര്യങ്ങൾ ഉള്ള ഇന്ത്യ. അധിനിവേശങ്ങളെ അതിജീവിച്ച ഇന്ത്യ. തെല്ലുനേരം ഒരു അഹങ്കാരം തന്നെ തോന്നി, ഒരിന്ത്യാക്കാരനായതിൽ.
''കോവിൽ എല്ലാം മുടിഞ്ചാച്ച്. ഇനി സാരിവാങ്ങപ്പോറാം'' ഗൈഡ് മുരുകവേൽ
അവന് പരിചയമുള്ള ഒരു നെയ്ത്തുകാരന്റെ നെയ്ത്ത് ശാലയിലേക്ക് കൊണ്ടുപോകാമെന്ന് മുരുകവേൽ ഏറ്റു.
കാഞ്ചീപുരത്ത് ഇന്ന് ഏകദേശം അയ്യായിരത്തോളം നെയ്ത്തുകാരുണ്ട്. ദേവന്മാരുടെ കോസ്റ്റ്യുമർ ആയ മാർഖണ്ഡന്റെ പിന്മുറക്കാരാണവരെന്നാണ് വിശ്വാസം. വിഷ്ണുവിനും ശിവനും ഒരുപോലെ പ്രിയപ്പെട്ടതാണ് മാർഖണ്ഡന്റെ കരവിരുതിൽ സൃഷ്ടിക്കപ്പെടുന്ന വസ്ത്രങ്ങൾ. ഇതേ ദൈവീകതയും സൗന്ദര്യവും, അദ്ദേഹത്തിന്റെ പിൻഗാമികൾ നെയ്തെടുക്കുന്ന വസ്ത്രങ്ങൾക്കുമുണ്ട്. അതിനാലാണ് പരമ്പരാഗത ചടങ്ങുകളിൽ കാഞ്ചീപുരം പട്ടു വസ്ത്രങ്ങൾക്ക് പ്രമുഖസ്ഥാനം കൈവന്നത്.
''ഡിസൈൻ മട്ടും കമ്പ്യുട്ടറിൽ പണ്ണിടും സർ...'' നെയ്തുകാരൻ ശെൽവൻ വിവരിച്ചു. ആ ഒരു ആധുനിക വത്ക്കരണം ഒഴിച്ചാൽ പിന്നെല്ലാം പരമ്പരാഗതമായിത്തന്നെയാണ് ചെയ്യുന്നത്.ഈ നെയ്ത്തുശാല എന്നു പറഞ്ഞാൽ ഒരു വ്യവസായ ശാലയൊന്നുമല്ല. വീടുകളിൽ തന്നെയാണ് നെയ്ത്ത് ശാലകളും. ശെൽവൻ നെയ്യുമ്പോൾ, തറിക്ക് താശെ നെയ്ത്തിന്റെ താളം കേട്ടുറങ്ങുന്ന, ശെൽവന്റെ പേരക്കിടാങ്ങളെ ഞങ്ങൾ കണ്ടു.
''ഒരു സാരി കംപ്ലീറ്റ് പണ്ണർത്ക്ക് പത്ത് നാൾ വേണം സർ'' ശെൽവൻ പറയുന്നു. ഇതു മാത്രമാണ് അവരുടെ ഏക ജീവിത മാർഗ്ഗവും. കുടുംബാംഗങ്ങൾ എല്ലാവരും മാറിമാറി തറി പ്രവർത്തിപ്പിക്കും. ശെൽവനോട് യാത്രപറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ചക്ക് രണ്ട് മണി. സാലഭഞ്ജികകൾ കൈകളിൽ നിറത്താലവുമായി വരവേല്ക്കുന്ന കാഞ്ചീപുരത്തോടെ യാത്രപറഞ്ഞ് പിരിയുമ്പോൾ മനസ്സൊന്നു മടിച്ചു, വർത്തമാനകാലത്തിലേക്കെത്താൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്