ദൈവം നാസ്തികനോ? അതെന്താ അങ്ങനെ; ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറിയ 'നാസ്തികനായ ദൈവം' പുസ്തകത്തിന് പത്തു വയസ്സ്; അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന അവസ്ഥയിൽനിന്ന് കേരളത്തിന്റെ യുക്തിവാദ ചരിത്രത്തെ മാറ്റിമറിച്ച പുസ്തകത്തിന്റെ ദശവാർഷികം ആഘോഷമാക്കാൻ സ്വതന്ത്ര ചിന്തകർ; സി രവിചന്ദ്രന്റെ പ്രഭാഷണം ഈ മാസം 28ന് കരുനാഗപ്പള്ളിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കേരളത്തിന്റെ ബൗദ്ധിക മേഖലയെ പ്രകമ്പനം കൊള്ളിച്ച സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന് ഇത് പത്താം വാർഷികം. 2009ൽ പ്രസിദ്ധീകരിച്ച് ബെസ്റ്റ് സെല്ലറായി മാറ്റിയ ഈ പുസ്തകം കേരളത്തിന്റെ യുക്തി -സ്വതന്ത്ര ചിന്താ മേഖലയെ അടിമുടി സ്വാധീനിക്കുകയും നവ നാസ്തികത എന്ന ആശയത്തെ കേരളത്തിലും സജീവമാക്കുകയും ചെയ്തു. പ്രശസ്ത യുക്തിവാദിയും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷൻ എന്ന, വിൽപ്പനയിൽ റെക്കോർഡിട്ട പുസതകത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു നാസ്തികനായ ദൈവം. പുസ്തകത്തിന്റെ പത്താം വാർഷികത്തോടുനുബന്ധിച്ച് ഈമാസം 28ന് എസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കെഎസ്ആർടിസ് ബസ്റ്റാന്റിന് എതിർവശത്തുള്ള വിജയ ഹാളിൽ , ഉച്ചയ്ക്ക് 2:00 ന് പരിപാടി ആരംഭിക്കും.
നവ നാസ്തികത കേരളത്തിൽ എത്തിച്ച പുസ്തകം
അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയാണ്. മതങ്ങളെയും മറ്റും അവയുടെ ആഭ്യന്തര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു. അഭൂതപുർവമായ സ്വീകരണമായിരുന്നു പുസ്തകത്തിന് കേരളത്തിലെ പൊതുസമൂഹത്തിൽനിന്ന് കിട്ടിയത്.
പുസ്തകത്തെ അനുബന്ധിച്ച് സി രവിചന്ദ്രൻ രണ്ടുവർഷത്തിനുശേഷം കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രഭാഷകൻ എന്ന നിലയിൽ പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കണ്ടേി വന്നിട്ടില്ല. അന്നു തുടങ്ങിയ പ്രഭാഷണം ജീവിതം കഴിഞ്ഞ എട്ടുവർഷത്തോളമായി അദ്ദേഹം തുടരുകയാണ്. ഇപ്പോൾ ആയിരത്തോളം വേദികൾ പിന്നിട്ടു കഴിഞ്ഞു. ഇന്ന് ഫേസ്ബുക്കിലെയും യ്യൂട്യൂബിലെയും നിറ സാന്നിധ്യമാണ് സി രവിചന്ദ്രൻ. പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം, ബുദ്ധനെ എറിഞ്ഞ കല്ല് തുടങ്ങിയ പതിനഞ്ചോളം ബെസ്ററ് സെല്ലർ പുസ്തകളങ്ങളുടെ രചയിതാവുമാണ് സി രവിചന്ദ്രൻ.
'നാസ്തികനായ ദൈവം' പുസ്തകത്തിനു മുമ്പും ശേഷവുമെന്ന രീതിയിൽ വേർതിരിഞ്ഞിരിക്കയാണ് കേരളത്തിലെ യുക്തി- സ്വതന്ത്ര ചിന്താ പ്രസ്ഥാഥനങ്ങളുടെ ചരിത്രം എന്നതാണ് യാഥാർഥ്യം. അതുവരെ പ്രധാനമായും ദൈവ വിമർശത്തിൽ ഒതുങ്ങിനിന്ന കേരളത്തിലെ യുക്തിവാദികൾ, ശാസ്ത്ര വിരുദ്ധമായ എന്തിനെയും ചോദ്യം ചെയ്യുന്ന നിലപാടിലേക്ക് എത്തി. ഹോമിയോപതി, പ്രകൃതി ചികിൽസ, യോഗ, ആയുർവേദം, ജൈവകൃഷി, കെമിക്കൽ ഭീതി തുടങ്ങിയവെയൊക്കെ പൊളിച്ചടുക്കിക്കൊണ്ടുള്ള സി രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ വളരെ പെട്ടെന്നാണ് പുതിയ തലമുറയെ ആകർഷിച്ചത്. എന്നാൽ മത വിമർശനം എന്ന അടിസ്ഥാന നാസ്തിക ധാരയിലും അദ്ദേഹം ശക്തമായി ഇടപെട്ടു. ഗീതാ- ഖുർആൻ-ബൈബിൾ തുടങ്ങിയ മത ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ നിശിത വിമർശനത്തിന് ഇരയായി. മതം അവകാശപ്പെടുന്ന മിറാക്കിളുകളെ പൊളിച്ചടുക്കുന്ന 'മിറാക്കുള' എന്ന പ്രഭാഷണ പരമ്പരക്കും, ക്രിസ്റ്റിയാനിറ്റിയെ വിമർശിക്കുന്ന സുവിശേഷ വിശേഷം പരമ്പരക്കും യഥാക്രമം മുസ്ലിം - ക്രിസത്യൻ മതമൗലിക വാദ ഗ്രൂപ്പുകളിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. നവാസ് ജാനെ, സന്ദീപാനന്ദഗിരി, ചിദാനന്ദപുരി, ജേക്കബ് വടക്കുംചേരി, കെ വേണു എന്നിവരുമായ സി രവിചന്ദ്രൻ നടത്തിയ സംവാദവും യുട്യൂബിൽ ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
ഇതേതുടർന്ന് ശാസ്ത്ര- യുക്തി ചിന്താ പ്രചാരണത്തിനായി രൂപം കൊടുത്ത എസ്സൻസ് ഗ്ലോബൽ എന്ന സംഘടനയും വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റി. സ്വതന്ത്ര ചിന്തകരുടെ ഒരു ഒഴുക്കാണ് കേരളത്തിന്റെ പ്രഭാഷണ രംഗത്ത് പിന്നീട് ഉണ്ടായത്. ഡോ അഗസ്റ്റസ് മോറസ്, വൈശാഖൻ തമ്പി, മനൂജാ മൈത്രി, കൃഷ്ണ പ്രസാദ്, പി എം അയൂബ്, നാസർ മാവൂരാൻ തുടങ്ങിയ നിരവധി പേരാണ് ഈ മേഖലയിൽ പ്രഭാഷകരായി എത്തിയത്. ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പരിപാടികൾ നടത്തുന്ന സംഘടനയായി ഇതുമാറി. എസ്സൻസ് ഗ്ലോബലിന് ഇന്ന് യുഎസ് യുകെ സ്വിറ്റ്സർലൻഡ് ഓസ്ട്രേലിയ യുഎഇ തുടങ്ങിയ രാജ്യങ്ങളിലൊക്കെ യൂണിറ്റുകൾ ഉണ്ട്. അവിടെയൊക്കെ മാസത്തിൽ ഒന്നെന്ന രീതിയിലെങ്കിലും പരിപാടികൾ നടക്കുന്നുമുണ്ട്. ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നിവടങ്ങളിലും എസ്സൻസിന് യൂണിറ്റുകൾ ഉണ്ട്. സി. രവിചന്ദ്രനും, ഡോ.വൈശാഖൻ തമ്പിയും പ്രഭാഷണ പരമ്പരയുമായി ഇപ്പോൾ യൂറോപ്പിൽ എത്തുകയാണ്. മെയ് നാലിന് അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലും, മെയ് ആറിന് ലണ്ടനിലും, മെയ് 11ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലും ഇവർ പ്രഭാഷണം നടത്തും.
കഴിഞ്ഞവർഷം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന എസ്സൻസിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസിൽ ഉണ്ടായത് വൻ ജനപങ്കളിത്തമായിരുന്നു. അടച്ചിട്ടമുറയിൽ അഞ്ചാറുപേർ എന്ന് യുക്തിവാദികളെ പരിഹസിക്കുന്ന മതവാദികൾപോലും ഞെട്ടിയതായിരുന്നു 3500ലധികം പേർ പങ്കെടുത്ത നിശാഗന്ധി നിറഞ്ഞു കവിഞ്ഞ പരിപാടി. ഇതിനായി കേരളമെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിരുന്നു. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റിയത്. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തിൽ ആദ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയത്.
ദൈവം നാസ്തികനോ? അതെന്താ അങ്ങനെ?
ദൈവത്തിന്റെ അസ്തിത്വത്തെകുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാൻ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തിൽ വിശകലനം നടത്തിയ പഠനമാണിത്.പ്രസിദ്ധീകരണത്തിന്റെ ആദ്യവർഷമായ 2006ൽ തന്നെ പതിനഞ്ച് ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് റിച്ചാഡ് ഡോക്കിൻസ് രചിച്ച ദി ഗോഡ് ഡിലൂഷൻ. ഒരു വായനക്കാരനെന്ന നിലയിൽ ഡോക്കിൻസിന്റെ രചനകളിലൂടെ സി രവിചന്ദ്രൻ വിമർശനബുദ്ധ്യാ കടന്നുപോകുകയാണ് നാസ്തികനായ ദൈവത്തിലൂടെ. ഒപ്പം മറ്റു ചില എഴുത്തുകാരുടെ ദർശനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. യോജിപ്പുള്ള കാര്യങ്ങളിൽ പക്ഷം പിടിക്കുകയും അനുബന്ധ ഉദാഹരണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി അവയെ അത്യന്തം വായനാക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ പുസ്തകത്തിന് ഇങ്ങനെ തലക്കെട്ടിട്ടതിന് സി രവിചന്ദ്രൻ തന്റെ ബ്ലോഗിലൂടെ നൽകിയ മറുപടി ഇങ്ങനെയാണ്. 'ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ? ശുദ്ധമായ ലോജിക് പിന്തുടർന്നാൽ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാൾ പറഞ്ഞാൽ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്റെ(conclusion) അടിസ്ഥാനഅനുമാനങ്ങൾ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട് ('There is God'). (ബി) അത് നിലനിൽക്കുന്നില്ല ('It doesn't exist'). പക്ഷെ ഈ ഉപാധികൾ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്. ഇതുപോലെ തന്നെ 'ദൈവം ഉണ്ട്' എന്നൊരാൾ പറയുന്നതിലും ലോജിക്കിന്റെ തലത്തിൽ ആവർത്തനദോഷമുണ്ട്. 'ദൈവമുണ്ട്' എന്ന നിഗമനത്തിന്റെ അടിസ്ഥാന ഉപാധികൾ (എ) ദൈവം ഉണ്ട്, (ബി) അത് നിലനിൽക്കുന്നു എന്നിവയാണല്ലോ. 'ഉണ്ട്' എന്നുപറഞ്ഞിട്ട് നിലനിൽക്കുന്നു എന്നുപറഞ്ഞാൽ 'നിലനിൽക്കാതെയും ഉണ്ടെന്ന് പറയാം' എന്ന സൂചന കടന്നുവരുന്നു. ആ നിലയ്ക്ക്, ദൈവം ഉണ്ടെന്ന് പറയാൻ അത് നിലനിൽക്കേണ്ട ആവശ്യമില്ല എന്നുപറയാം. അങ്ങനെവരുമ്പോൾ വിശ്വാസി ദൈവം നിലനിൽക്കുന്നില്ലെന്ന് വാദിക്കുകയാണെന്നും സോക്രട്ടീഷ്യൻ ഡയലോഗിലൂടെ സാങ്കേതികമായി തെളിയിക്കാം. അതുപോലെ തന്നെ അവിശ്വാസി ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതായും നിരീക്ഷിക്കാം.
പക്ഷെ വ്യാവഹാരികഭാഷയിൽ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പൻ മരിച്ചു' എന്നുപറയാൻ തങ്കപ്പൻ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാൻ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്. അതേത് ദൈവം? എങ്ങനെ ആ ദൈവം നാസ്തികനായി?- എന്നീ ചോദ്യങ്ങളാണ് പിന്നീട് പ്രസക്തമാകുന്നത്. മതവിശ്വാസി 'ദൈവം'എന്നൊരു സങ്കൽപ്പ കഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിർവചിക്കുകയും സവിശേഷതകൾ വർണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര (false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കൽപ്പത്തെ അഭിസംബോധന ചെയ്യാൻ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാൽ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാൽ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാർത്ഥ്യമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാൻ അങ്ങനെയൊരു ജീവി യഥാർത്ഥത്തിൽ ഉണ്ടാകേണ്ട കാര്യമില്ലല്ലോ.
മതവിശ്വസികളുടെ മനോജന്യസങ്കൽപ്പമായ'ദൈവം'എന്ന കഥാപാത്രത്തെ, അതിന്റെ നിർവചനത്തെ, യുക്തിസഹമായ വിശകലനത്തിന് വിധേയമാക്കിയാൽ ആ കഥാപാത്രം 100% നിരീശ്വരനാണെന്ന് വ്യക്തമാകും. ഇതാണ് 'നാസ്തികനായ ദൈവം'എന്ന തലക്കെട്ടിന്റെ പ്രചോദനം. മറ്റൊരു മതജന്യ മനോസങ്കൽപ്പമായ പ്രേതത്തിന്റെ (Ghost) കാര്യം അങ്ങനെയല്ല. ദൈവം എന്ന മതജന്യകഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീതശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാർത്ഥനയോ തീർത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്തമനുഷ്യരും സമാനരും പൊതുപൂർവികനിൽ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയിൽ ഒരു നാസ്തികൻ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദർശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല. ദൈവം സ്വയം വിശ്വസിക്കുന്നില്ലേ എന്ന മറുചോദ്യമുണ്ടാവാം. സ്വയം വിശ്വസിക്കുക (self belief) എന്നത് ഏതൊരു നാസ്തികന്റെയും അടിസ്ഥാനയോഗ്യതയാണല്ലോ. മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനിൽപ്പുള്ളു. പ്രാർത്ഥിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന ദൈവം 'ദൈവവിരുദ്ധ'വും മതവിരുദ്ധവുമാണ്. ഒരു പുസ്തകത്തിന്റെ അടയാളമെന്ന നിലയിൽ കൗതുകം ഉണർത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്.'- ഇങ്ങനെയാണ് സി രവിചന്ദ്രന്റെ പുസ്തകത്തിന്റെ അങ്ങേയറ്റം ചർച്ചയായ തലക്കെട്ടിനെ വിശദീകരിക്കുന്നത്.
പത്താം വാർഷികത്തോട് അനുബന്ധിച്ച് പ്രഭാഷണം കരുനാഗപ്പള്ളിയിൽ
പത്താം വാർഷികത്തോടനുബന്ധിച്ച് എസ്സൻസ് ഗ്ലോബൽ കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സി രവിചന്ദ്രന്റെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. നാസ്തികനായ ദൈവം - 2019 എന്നാണ് തലക്കെട്ട്. കൂടാതെ പോപ്സൺ ആന്റണി (പ്രഭാഷണം: Myth of Persecution) എന്ന യുവ സ്വതന്ത്ര ചിന്തകനേയും എസ്സെൻസ് കൊല്ലം പരിചയപ്പെടുത്തുന്നു.2019 ഏപ്രിൽ 28, ഞായറാഴ്ച, കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാന്റിനു എതിർവശത്തുള്ള വിജയ ഹാളിൽ ,ഉച്ചയ്ക്ക് 2:00 ന് പരിപാടി ആരംഭിക്കും.
പരിപാടിയുടെ രജിസ്ട്രേഷൻ താഴെ പറയുന്ന ലിങ്കുകളിൽ നടത്താം
Online Registration Link: .ly/essensekollam Donations Link: imojo.in/esglklm Alternate Donations Link: https://essenseglobal.com/product/donate-klm-programകൂടുതൽ വിവരങ്ങൾക്ക് 9645671914, 9895854026, 8943953907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്