'നാഗമ്പടം മേൽപാലം ഉറപ്പുള്ള കോൺക്രീറ്റാണ്...പാലം പൊളിക്കണമെങ്കിൽ മൾട്ടിപ്പിൾ ബ്ലാസ്റ്റിങ്ങാണ് വേണ്ടത്; സാങ്കേതിക അറിവില്ലാത്തതാണ് രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതെന്നും' മെട്രോമാൻ ഇ. ശ്രീധരൻ; കോട്ടയത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചോതിയ നാഗമ്പടം പാലത്തിന്റെ രൂപകൽപനയിൽ മെട്രോമാനും പങ്കാളി; 1955ൽ പാലം പണിയുമ്പോൾ ഇ.ശ്രീധരൻ കോട്ടയത്ത് റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർ; കെട്ടുറപ്പിന്റെ പര്യായമായി നാഗമ്പടം പഴയ മേൽപാലം
മറുനാടൻ ഡെസ്ക്
കോട്ടയം: ഒറ്റ ദിവസം കൊണ്ട് ലോകത്തിന് മുന്നിൽ താരമായി കോട്ടയത്തിന്റെ അഭിമാനമുയർത്തിയിരിക്കുകയാണ് നാഗമ്പടം പഴയ മേൽപാലം. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാൻ രണ്ടു തവണ ശ്രമം നടത്തിയിട്ടും ഇത് പരാജയമായിരുന്നു. സമൂഹ മാധ്യമത്തിലടക്കം ട്രോൾ രൂപത്തിൽ വരെ നാഗമ്പടം പാലത്തിന്റെ കരുത്ത് വൻ ചർച്ചയായതിന് പിന്നാലെയാണ് പാലത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരനും പങ്കാളിയായിരുന്നെന്ന വാർത്തയും പുറത്ത് വരുന്നത്.
1955ൽ പാലം നിർമ്മിക്കുമ്പോൾ ഇ. ശ്രീധരൻ കോട്ടയത്ത് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു. പാലത്തിന്റെ രൂപകൽപനയിലും ശ്രീധരൻ മുഖ്യപങ്ക് വഹിച്ചിരുന്നു. പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പാലത്തെ പറ്റി മെട്രോമാൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഇ. ശ്രീധരന്റെ വാക്കുകളിങ്ങനെ
'പൊട്ടിത്തെറിയിലൂടെ തകർക്കാനുള്ള സാങ്കേതിക അറിവ് ഇല്ലാത്തതിനാലാണ് നാഗമ്പടം പാലം പൊളിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാലത്തിന്റെ മർമ്മങ്ങളായ സ്ഥലങ്ങളിലാണ് സ്ഫോടനം നടത്തേണ്ടത്. അങ്ങനെയെങ്കിൽ ഒറ്റയടിക്ക് കഷണങ്ങളായി തകർന്നോളും. ഉദ്യോഗസ്ഥർക്ക് സാങ്കേതികപ്പിഴവ് സംഭവിച്ചതിനാലാണ് ഉദ്യമം വിജയിക്കാതിരുന്നത്. എങ്ങിനെയാണിത് ചെയ്യേണ്ടതെന്ന് അവർക്ക് വ്യക്തതയുണ്ടായിരുന്നില്ല.
കോൺക്രീറ്റ് ആയതുകൊണ്ട് പൊളിച്ചെടുക്കൽ പ്രയാസമാണ്,സ്റ്റീൽ ആയിരുന്നെങ്കിൽ കഷണങ്ങളായി പൊട്ടിച്ചെടുക്കാം. ഇത് ഉറപ്പുള്ള കോൺക്രീറ്റാണ്. സ്ഫോടനത്തിലൂടെ തന്നെയാണ് പാലം തകർക്കേണ്ടത്. മൾട്ടിപ്പിൾ ബ്ലാസ്റ്റിംഗാണ് ചെയ്യേണ്ടത്. മൾട്ടിപ്പിൾ ബ്ലാസ്റ്റിങ് എന്ന രീതിയിൽ ഒരേ സമയം 40 50 ഇടങ്ങളിൽ ഡയനാമിറ്റ് വച്ച് (ഇതു നൂറിടങ്ങളിൽ വരെയാകാം) അയൽ കെട്ടിടങ്ങൾക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണ്.
വലിയ സ്ട്രക്ചർ അല്ലാത്തതിനാൽ ഇങ്ങനെയുള്ള പൊളിക്കൽ വലിയ പ്രയാസമുള്ളതല്ല. സ്ഫോടകവസ്തുക്കൾ ഒരുമിച്ച് വെച്ച് ഒറ്റ ഘട്ടത്തിൽ ബ്ലാസ്റ്റിങ് നടത്തിയാൽ കഷണങ്ങളായി പൊളിഞ്ഞുവീഴും. പിന്നീട് അവശിഷ്ടങ്ങൾ എടുത്തുമാറ്റേണ്ട പണിയേ ഉള്ളൂ'.
തലയുയർത്തി നിൽക്കുന്നത് ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യം
ആറുപതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളാണ് ഇന്ന് പരാജയപ്പെട്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് പാലം പൊളിക്കുന്നതിൽ നിന്ന് റയിൽവേ പിന്മാറിയത്. രാവിലെ പതിനൊന്ന് മണിക്ക് പാലം പൊളിക്കാൻ ആദ്യം ശ്രമം നടത്തി. എന്നാൽ പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചതോടെ പാലം പൊളിഞ്ഞില്ല. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് പാലം പൊളിക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.
പാലത്തിന്റെ ശക്തി മൂലമാണു സ്ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് ബീമുകളുടെ ശക്തിയാണ് സ്ഫോടനത്തിൽ പോലും തകരാതെ പാലത്തിനെ കാത്തത്. ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും സ്ഫോടക വസ്തുക്കൾ നിറച്ച് പാലം പൊളിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയി. തുടർന്ന് അഞ്ചു മണിയോടെ നടത്തിയ രണ്ടാം സ്ഫോടനത്തിലും പാലം തകരാതിരുന്നതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ 'ഇംപ്ലോസീവ്' മാർഗമാണ് നാഗമ്പടത്തും പരീക്ഷിച്ചത്. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തിൽ ആദ്യമായി പരീക്ഷിക്കുന്നത്. രണ്ടാം ശ്രമത്തിലും പാലം തകരാതിരുന്നതോടെ സംഭവം നേരിട്ടു കാണാനെത്തിയ നൂറുകണക്കിനു ആളുകൾ നിരാശരായാണ് മടങ്ങിയത്.
നാഗമ്പടം പാലം എന്ന ആശയം മുതൽ തന്നെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. തൊള്ളായിരത്തി അമ്പതുകളുടെ അവസാന കാലത്താണ് മേൽപ്പാലം എന്ന ആശയം ശക്തമാകുന്നത്. കോട്ടയം നഗരത്തിന്റെ വളർച്ച ആരംഭിക്കുന്ന കാലമായിരുന്നു അത്. ലെവൽക്രോസ് നഗരനിരത്തിൽ സൃഷ്ടിച്ചത് നീണ്ട ഗതാഗതക്കുരുക്ക്. മേൽപാലം എന്ന ആശയം കടലാസിൽ ഉണ്ടായിരുന്നെങ്കിലും പണി ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു.
അന്ന് കോട്ടയം നഗരസഭ അധ്യക്ഷൻ എ.വി.ജോർജ് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ നിന്നാണ് പുതിയ പാലത്തിന്റ പിറവി. കത്ത് കിട്ടേണ്ട താമസം റെയിൽവേയുടെ മധുര ഡിവിഷനിൽ നിന്ന് പണിയായുധങ്ങളുമായി വണ്ടിയും ജീവനക്കാരും റെഡി. സാധാരണ നിർമ്മിതികളിൽ നിന്നും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് നാഗമ്പടം പഴയ പാലത്തിന്റെ ചരിത്രം.
ആദ്യം പണിയുന്നത് പാലത്തിന്റെ അപ്രോച്ച് റോഡായിരുന്നു. രണ്ടു വശത്തും കരിങ്കല്ലുകൾ ഉയർത്തിക്കെട്ടി രണ്ടാഴ്ചകൊണ്ട് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കി. തുടർന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പാലത്തിന്റെ നിർമ്മാണം. രണ്ടു സൂപ്പർവൈസർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 32 പേർ പാലത്തിന്റെ ശിൽപികളായി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍