വിജയത്തിൽ ആശങ്കയില്ലാത്തതിനാൽ കാസർഗോഡ് റീപോളിങ് വാദം ഉണ്ണിത്താൻ സജീവമാക്കില്ല; കണ്ണൂരും മാവേലിക്കരയിലും ആലപ്പുഴയിലും വ്യാജ വോട്ടർമാരെത്തിയെന്നതിന് തെളിവ് കണ്ടെത്തി കോൺഗ്രസ്; തിരിഞ്ഞെടുപ്പ് രേഖകൾ പരിശോധനയ്ക്കായി കോൺഗ്രസ് നിയമ പോരാട്ടത്തിന്; വീഡിയോ ദൃശ്യങ്ങൾ ലഭിക്കുമെന്നുറപ്പിക്കാൻ പോരാട്ടം ഹൈക്കോടതിയിലേക്ക്; കല്യാശ്ശേരിയിലെ കള്ള വോട്ടിൽ സിപിഎമ്മിനെ പൊളിച്ചടുക്കാൻ ഉറച്ച് കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ : കള്ള വോട്ട് ആരോപണത്തിൽ കരുതലോടെ പ്രതികരിക്കാൻ സിപിഎം തീരുമാനം. ഓപ്പൺ വോട്ട് ന്യായം പൊളിഞ്ഞതോടെയാണ് ഇത്. അതിനിടെ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും പരാതികൾ ഉയരുകയാണ്. കാസർഗോട്ട് വ്യാപക കള്ളവോട്ട് നടന്നുവെന്ന് വ്യക്തമാണ്. കള്ളവോട്ട് നടന്നെന്നു സംശയമുള്ള ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് കോടതിയിലേക്ക് പോകും. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടിക സഹിതം തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകും. ഇതിനായി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കണക്കെടുപ്പ് പൂർത്തിയായി. മരിച്ചവരുടെയും വിദേശത്തു ജോലി ചെയ്യുന്നവരുടെയും പേരിൽ ഓരോ ബൂത്തിലും വോട്ടു രേഖപ്പെടുത്തിയതിന്റെ കണക്കാണു ശേഖരിച്ചത്. റിപോളിങ് ആവശ്യവുമായാണ് കോൺഗ്രസിന്റെ ഈ നീക്കം. കണ്ണൂരും കാസർഗോഡും സിപിഎം ജയിച്ചാലും തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന അവസ്ഥയുണ്ടാകാൻ പോലും വിലയിരുത്തലുണ്ട്.
അതിനിടെ ലോക്സഭ മണ്ഡലത്തിൽ കള്ളവോട്ടുകൾ ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടുവെങ്കിലും ഈ ബൂത്തുകളിൽ റീ പോളിങ് ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിശദീകരിച്ചു. കാസർകോട് ലോക്സഭ മണ്ഡലത്തിൽ കാലങ്ങളായി തുടരുന്നതാണ് ഒരു ബൂത്തിൽ തന്നെ പത്തും നാൽപതും പേർ പാരമ്പര്യമായി കള്ളവോട്ട് ചെയ്യുന്ന പ്രക്രിയ. കള്ളവോട്ടിനെ അതിജീവിക്കാനുള്ള ശക്തിയുണ്ട്. ഇനിയൊരു സ്ഥാനാർത്ഥിക്കും ഈ ദുരനുഭവം ഉണ്ടാകരുത്. അതിന് വേണ്ടിയാണ് പോരാട്ടമെന്നും ഉണ്ണിത്താൻ പറയുന്നു. കള്ളവോട്ട് നടന്ന ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. കള്ളവോട്ട്: നടപടിക്രമം ഇങ്ങനെ പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ആദ്യം വിവരം ശേഖരിക്കും. തുടർന്നു കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്നവരെ നോട്ടിസ് നൽകി വിളിച്ചു വരുത്തും. ഇവരുടെ മൊഴിയിൽ വൈരുധ്യം ഉണ്ടായാൽ തുടരന്വേഷണം നടത്തും.
പ്രാഥമികാന്വേഷണത്തിൽ കള്ളവോട്ട് തെളിഞ്ഞാലും രേഖകൾ ഉറപ്പാക്കണമെങ്കിൽ മറ്റു നടപടികളിലേക്കു കടക്കണം. പോളിങ് ബൂത്തുകളിലെ തിരഞ്ഞെടുപ്പു രേഖകൾ രണ്ടു കവറുകളിലാണു സീൽ ചെയ്തു സൂക്ഷിക്കുന്നത്. ഓപ്പൺ വോട്ടിന്റെ രേഖകൾ സൂക്ഷിക്കുന്ന നോൺ സ്റ്റാറ്റിയൂട്ടറി കവർ തുറക്കണമെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി തേടണം. ഇതു തുറന്നു രേഖകൾ കൃത്യമാണെന്നു ബോധ്യപ്പെട്ടാൽ സ്റ്റാറ്റിയൂട്ടറി കവർ പരിശോധിക്കണം. ഇതിലാണു വോട്ടർ പട്ടിക, വോട്ടർമാരുടെ ഒപ്പ്, രസീത് എന്നിവയുള്ളത്. ഈ കവർ തുറക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. കലക്ടർക്ക് ഇതിനായി കോടതിയെ സമീപിക്കാം. അല്ലെങ്കിൽ ആരോപണം ഉന്നയിച്ചവരാണു കോടതിയിൽ പോകേണ്ടത്. 2 കവറുകളും തുറന്നു പരിശോധിച്ചു കള്ളവോട്ട് സ്ഥിരീകരിച്ചാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ഇങ്ങനെ കേസെടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം.
കാസർഗോഡിന് പുറമേ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 94 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണു കോൺഗ്രസിന്റെ ആരോപണം. ഈ പട്ടികയും കോടതിയിൽ സമർപ്പിക്കും. കള്ളവോട്ട് ചെയ്തവരെയും ഇതിനു സഹായിച്ച ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ പലരെയും ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ എരുവേശി പഞ്ചായത്തിലെ ഒരു ബൂത്തിൽ കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ടു നടത്തിയ നിയമപോരാട്ടമാണു കള്ളവോട്ട് കേസിൽ കോൺഗ്രസിനു മുന്നിലുള്ള മാതൃക. തിരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന 5 ഉദ്യോഗസ്ഥരാണ് ഈ കേസിലെ പ്രതികൾ. കേസിന്റെ കുറ്റപത്രം അടുത്ത മാസം പ്രതികളെ വായിച്ചു കേൾപ്പിക്കും. എന്നാൽ, കള്ളവോട്ട് ചെയ്തവരെക്കൂടി പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണു കോൺഗ്രസ്.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എരുവേശി പഞ്ചായത്തിലെ 109ാം ബൂത്തിൽ 58 കള്ളവോട്ട് ചെയ്തെന്നു കാണിച്ച് ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിയാണു പരാതി നൽകിയത്. വിദേശത്തുള്ള 37 പേരുടെയും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും സൈന്യത്തിലുള്ള 4 പേരുടെയും വോട്ടുകൾ 25 പേർ ചേർന്നു ചെയ്തെന്നായിരുന്നു പരാതി. ആദ്യം പൊലീസ് കേസെടുക്കാൻ മടിച്ചെങ്കിലും പിന്നീടു തളിപ്പറമ്പ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തു. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ബൂത്തിൽ വോട്ടുചെയ്യുന്നവർ ഒപ്പിട്ടുനൽകുന്ന രജിസ്റ്റർ കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് വിഭാഗം പൊലീസിനു കൈമാറി. ഇതോടെ, നാട്ടിലില്ലാത്ത 58 ആളുകളുടെ പേരിലും വോട്ടു രേഖപ്പെടുത്തിയതായി തെളിഞ്ഞു. ആരാണു കള്ളവോട്ടുകൾ ചെയ്തതെന്ന് വ്യക്തമല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എന്നാൽ വെബ് ക്യാമറ വന്നതോടെ വോട്ട് ചെ്തവരേയും കണ്ടെത്താം. അതുകൊണ്ട് തന്നെ ഇത്തവണ വീഡിയോ തെളിവുകളുടെ സാധ്യത ഉറപ്പാക്കാനാണ് നീക്കം.
പിലാത്തറയിലെ 3 ബൂത്തിലും ഏജന്റുമാരെ ഇറക്കിവിട്ടു
കല്യാശേരി മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 3 ബൂത്തുകളിലും യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ലെന്നു പരാതി. ഈ സ്കൂളിലെ 19ാം ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പോളിങ് ഏജന്റിനെ രാവിലെ 11നു ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നു പരാതിയുണ്ടായിരുന്നു.
ഇതിനു പുറമേ ഇതേ സ്കൂളിലെ 17, 18 ബൂത്തുകളിൽ നിന്നും യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നാണു പരാതി. 17ാം ബൂത്ത് ഏജന്റ് യു. രാമചന്ദ്രനെ വൈകിട്ട് 4.30നും 18ാം ബൂത്ത് ഏജന്റ് എം. റാഫിയെ ഉച്ചയ്ക്ക് ഒന്നിനും ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. കയ്യിലുണ്ടായിരുന്ന വോട്ടർ പട്ടിക പിടിച്ചുവാങ്ങി കീറിയെറിഞ്ഞെന്നും യുഡിഎഫ് പോളിങ് ഏജന്റുമാർ പറയുന്നു.
ആലപ്പുഴയിലും മാവേലിക്കരയിലും പരാതി
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തിനു പിന്നാലെ ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. ആലപ്പുഴ മണ്ഡലത്തിൽ, സിപിഐ നേതാവും കായംകുളം നഗരസഭാ കൗൺസിലറുമായ ജലീൽ എസ്. പെരുമ്പളത്ത് 2 ബൂത്തുകളിൽ വോട്ട് ചെയ്തെന്ന പരാതിയിൽ റിട്ടേണിങ് ഓഫിസർമാർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പർ ബൂത്തിൽ 800ാം ക്രമനമ്പരിലും കൊയ്പ്പള്ളി കാരാഴ്മ സ്കൂളിലെ 82ാം നമ്പർ ബൂത്തിൽ 636 -ാം ക്രമ നമ്പരിലും കൗൺസിലർ വോട്ട് ചെയ്തതായാണു യുഡിഎഫും ബിജെപിയും പരാതി നൽകിയിരിക്കുന്നത്.
മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് സെന്റ് ജോൺസ് എംഎസ്സി യുപിഎസിലെ 77ാം നമ്പർ ബൂത്തിൽ എസ്എഫ്ഐ പ്രവർത്തക കള്ളവോട്ട് ചെയ്തെന്നാണു യുഡിഎഫിന്റെ ആരോപണം. സിപിഎം പ്രാദേശിക നേതാവിന്റെ, വിദേശത്തുള്ള മകളുടെ വോട്ട് എസ്എഫ്ഐ പ്രവർത്തക ചെയ്തതെന്നും ഇവർക്കെതിരെയും ബൂത്ത് ലെവൽ ഓഫിസർക്കെതിരെയും പരാതി നൽകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍