Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിള പത്മ.. പീയൂഷ് പാർത്ഥൻ... തോന്നയ്ക്കൽ റാഫി.... സിബി സാം തോട്ടത്തിൽ..... ഷമീർ മമ്മൂട്ടി.... പോരാളി ഷാജി എന്ന പേരിൽ സ്വതന്ത്ര അഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ ചെയ്തും തേജോവധം ചെയ്തും ഇന്റർനെറ്റിൽ ഭീകരത സൃഷ്ടിക്കുന്ന സൈബർ ഗുണ്ടകളുടെ വിവരങ്ങൾ പുറത്ത്; പോരാളി ഷാജിയുടെ പേരിൽ ജനാധിപത്യത്തെ ഹിംസിക്കുന്നവർ ഈ 30 പേർ; ഫേസ്‌ബുക്കിന് റിപ്പോർട്ട് ചെയ്യേണ്ടതും നടപടി എടുപ്പിക്കേണ്ടതും ഈ സൈബർ ഗുണ്ടകൾക്കെതിരെ

നിള പത്മ.. പീയൂഷ് പാർത്ഥൻ... തോന്നയ്ക്കൽ റാഫി.... സിബി സാം തോട്ടത്തിൽ..... ഷമീർ മമ്മൂട്ടി.... പോരാളി ഷാജി എന്ന പേരിൽ സ്വതന്ത്ര അഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ ചെയ്തും തേജോവധം ചെയ്തും ഇന്റർനെറ്റിൽ ഭീകരത സൃഷ്ടിക്കുന്ന സൈബർ ഗുണ്ടകളുടെ വിവരങ്ങൾ പുറത്ത്; പോരാളി ഷാജിയുടെ പേരിൽ ജനാധിപത്യത്തെ ഹിംസിക്കുന്നവർ ഈ 30 പേർ; ഫേസ്‌ബുക്കിന് റിപ്പോർട്ട് ചെയ്യേണ്ടതും നടപടി എടുപ്പിക്കേണ്ടതും ഈ സൈബർ ഗുണ്ടകൾക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരാണ് പോരാളി ഷാജി... ഏതായാലും നല്ല സ്വാധീനമുള്ള സൈബർ ഗുണ്ടയാണ് പോരാളി ഷാജിയെന്നാണ് ഏവരും തിരിച്ചറിഞ്ഞിരുന്നുയ സമൂഹ മാധ്യമങ്ങളിലൂടെ അപകർത്തിപ്പെടുത്തിയവർക്കെതിരെ രണ്ടു വർഷം മുമ്പു പൊലീസിൽ പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ നിർദ്ദേശിച്ച് പൊലീസ് നടത്തിയ നീക്കം തന്നെ ഇതിന് തെളിവായിരുന്നു. 2017 മാർച്ച് 1ന് നൽകിയ പരാതിക്ക് പൊലീസ് മറുപടി നൽകിയത് 2019 ജനുവരി 14ന്. അങ്ങനെ പോരാളി ഷാജിയെ പൊലീസ് രക്ഷിച്ചെടുത്തു. അപ്പോഴും ആരും ഒന്നും വെളിപ്പെടുത്തിയില്ല. എന്നാൽ ഇപ്പോൾ ഈ മുഖം വെളിപ്പെടുത്താൻ പോരാളി ഷാജി തന്നെ രംഗത്ത് വരുന്നു. മറുനാടൻ മലയാളിയെ പൂട്ടിക്കാൻ പോരാളി ഷാജി നടത്തിയ നീക്കത്തോടെയാണ് ഈ സൈബർ ഗ്രൂപ്പിൽ സമ്മർദ്ദം ഏറിയത്. ഇതോടെ നിൽക്കക്കള്ളിയില്ലാതെ സ്വന്തം മുഖം തുറന്നു കാട്ടേണ്ടിയും വന്നു ഈ ഗ്രൂപ്പിന്. മറുനാടനോട് കളിക്കാനിറങ്ങിയതോടെ ആരാണ് പോരാളി ഷാജിക്ക് പിന്നിലെന്ന് ജനം തിരിച്ചറിഞ്ഞു.

നിള പത്മ.. പീയൂഷ് പാർത്ഥൻ... തോന്നയ്ക്കൽ റാഫി.... സിബി സാം തോട്ടത്തിൽ..... ഷമീർ മമ്മൂട്ടി.... ഇങ്ങനെ പോകുന്ന പോരാളി ഷാജി എന്ന സൈബർ ഗ്രൂപ്പിലെ അഡ്‌മിന്മാരുടെ വിവരങ്ങൾ. 30 പേരാണ് അഡ്‌മിനും മോഡറേറ്റർമാരുമായി ഈ ഗ്രൂപ്പിനുള്ളത്. മറുനാടനെ ഒളിച്ചിരുന്ന ആക്രമിച്ചതോടെയാണ് ഈ ഗ്രൂപ്പിന് മുഖം തുറന്നു കാട്ടേണ്ടി വന്നത്. യഥാർത്ഥത്തിൽ ഇതിന്റെ അഡ്‌മിന്മാരാണ് ഒളിവിലിരുന്ന അഭിപ്രായ പ്രകടനം നടത്തുന്നവരെ കടന്നാക്രമിച്ചത്. ഒരു പത്തനംതിട്ടക്കാരന്റേതായിരുന്നു ആശയം. ഇത് പിന്നിട് സിപിഎം അനുകൂലരുടെ ഗ്രൂപ്പായി മാറി. സിപിഎമ്മിനെതിരെ ആശയ പോരാട്ടം നടത്തുന്നവരെ വ്യക്തിപരമായി കടന്നാക്രമിച്ചു. തീർത്തും സഭ്യേതരമല്ലാത്ത വാക്കുകളുമായി സൈബർ സ്‌പെയ്‌സിലെ ഇടത് ഗുണ്ടകളായി. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരാതി കൊടുത്താൽ പോലും പൊലീസ് ചെറുവിരൽ അനക്കാത്ത ഗ്രൂപ്പായി മാറി. എന്നാൽ ഇന്ന് സൈബർ ലോകത്ത് ഈ ഗ്രൂപ്പിനെതിരെ നടപടികൾ വ്യാപകമാണ്. ഫെയ്‌സ് ബുക്കിൽ റിപ്പോർട്ടുകളും തുടങ്ങി.

ഇതിനൊപ്പം അഡ്‌മിന്മാരുടെ പേരു വിവരവും പുറത്തു വരികയാണ്. ഫെയ്‌സ് ബുക്കിന്റെ നടപടികൾ ഭയന്നാണ് ഈ നീക്കമെന്നും സൂചനയുണ്ട്. റിപ്പോർട്ടിങ് ഭയന്ന് കുറച്ചു സമയം പോരാളി ഷാജി അപ്രത്യക്ഷമാകുകയും ചെയ്തു. ഇടത് ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പോരാളി ഷാജിയുടെ തുടക്കം. പത്തനംതിട്ടക്കാരന്റെ ഈ പേജിന് പക്ഷേ ഇടയ്ക്ക് പ്രതിസന്ധി എത്തി. പോരാളി ഷാജിയുടെ നെറികേടുകൾ അതിശക്തമായപ്പോഴുണ്ടായ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെയാണ് കൂടുതൽ അഡ്‌മിന്മാരുമായി പോരാളി ഷാജി പുനരവതരിപ്പിച്ചത്. സംഘപരിവാറുകാരേയും കോൺഗ്രസ് നേതാക്കളേയും പരിഹസിച്ചു. ഇടത് തത്വശാത്രത്തിനെതിരെ എന്തെ എഴുതിയാലും എന്തും നിനക്ക് വിളിച്ച് പറയാൻ നിന്റെ തന്തയുടെ വകയാണോ കേരളം-എന്ന് അസഹിഷ്ണുതയുമായി കടന്നാക്രമിച്ചു. ഇതിനിടെയാണ് അഡ്‌മിനുമാരും മോഡറേറ്ററുമാരെല്ലാം പുറത്തു വരുന്നത്. ഇനി സൈബർ ലോകത്തെ അസഹിഷ്ണുത പ്രചരിപ്പിക്കുന്നതിൽ ഈ വ്യക്തികൾക്കെതിരെ നിയമ നടപടി പോലും എടുക്കാനാകും.

ടിപി ചന്ദ്രശേഖരൻ കൊലപാതകത്തെ അധിക്ഷേപിച്ചവർക്ക് പോലും പോരാളി ഷാജിയുടെ കടന്നാക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. കെകെ രമയെ പരിധി വിട്ട് അപമാനിച്ചു. കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിതാ പാലയ്ക്കൽ എന്തെഴുതിയാലും അതിനെ സ്ത്രീത്വത്തെ അപമാനിക്കും വിധം ആക്രമിച്ചു. ഇങ്ങനെ ഒരു ഗ്രൂപ്പിന് പിന്നിൽ യുവതികളും ഉണ്ടെന്ന വസ്തുതയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. സിപിഎമ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ചിത്രം മോർഫ് ചെയ്തും അപമാനിച്ചു. പ്രകോപനകരവും, സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു. ഇതിനിടെ ദേശാഭിമാനിയിലെ പിഎം മനോജാണ് ഇതിന് പിന്നിലെന്ന ചർച്ചയും സജീവമായി. പുറത്തു വന്ന പട്ടിക പ്രകാരം മനോജിന് ഇതുമായി ബന്ധമില്ലെന്നും വ്യക്തമാണ്. ചതിവും വഞ്ചനയും കൗശലവും മുഖമുദ്രയായി കൊണ്ടു നടക്കുന്ന പോരാളി ഷാജി അങ്ങനെ മറനീക്കി പുറത്തു വരികയാണ്.

രാഷ്ട്രീയ എതിരാളികളെ തുടർച്ചയായി തേജോവധം ചെയ്ത് ഇടത് മനസുകളെ കീഴടക്കിയായിരുന്നു പോരാളി ഷാജിയുടെ സൈബർ ലോകത്തെ ഗുണ്ടാപ്പണി. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകൾ നോക്കാത്തവർ പോലും ഷാജിയെ കൃത്യമായി വീക്ഷിച്ചിരുന്നു. പോരാളി ഷാജി എന്നത് സിപിഎം അനുഭാവികൾക്ക് ഒരു സൈന്യാധിപനായിരുന്നു. യാതൊരു തെളിവും ഇല്ലാതെയും ആരെയും ആക്ഷേപിക്കും. പച്ചത്തെറി പരസ്യമായി വിളിച്ചുമായിരുന്നു വളർച്ച. നാലാം കിട ക്രിമിനലുകളേക്കാൾ തരം താഴും. അസഭ്യ ഭാഷയിൽ പി.എച്ച്.ഡി എടുത്ത ഷാജിയുടെ പദപ്രയോഗങ്ങൾ മാന്യന്മാരായ സിപിഎം പോരാളികൾക്ക് പോലും അലോസരം ഉണ്ടാക്കിയിരുന്നു. അതിനപ്പുറം സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ പോലും ഷാജി അപമാനിച്ചു. വ്യക്തിഹത്യ നടത്തി. വെല്ലുവിളിച്ചു. നല്ലതായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ കരിവാരിത്തേച്ചു. അങ്ങനെ സോഷ്യൽ മീഡിയയിലെ കുപ്രസിദ്ധനായി. ആറുലക്ഷത്തോളം ലൈക്ക് ഉണ്ടായിരുന്ന പേജ് തന്നെയാണ് ഏറെ നാളായി സിപിഎമ്മിന്റെ സൈബർ ഗുണ്ടകളുടെ ആക്രമണത്തിന്റെ പോർമുന.

രാഷ്ട്രീയ എതിരാളികളെ നിലംപറ്റിക്കാൻ അവരുടെ പഴയ പ്രസംഗങ്ങളും നിലപാടുമാറ്റങ്ങളും പഴയ പത്രവാർത്തകളുമെല്ലാമായി 'പോരാളി' തെളിവുകൾ നിരത്താറുണ്ടായിരുന്നു. രൂക്ഷവിമർശനങ്ങളടങ്ങിയ ട്രോളുകളും മൂർച്ചയേറിയ വാക്കുകളും നിറച്ചതായിരുന്നു പോസ്റ്റുകൾ. സഭ്യതവിട്ടുള്ള പോസ്റ്റുകൾക്ക് കടുത്ത വിമർശനങ്ങളും നിരന്തരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനിടെ ഇന്ന് അൽപ്പസമയം പോരാളി ഷാജിയുടെ പേജ് അപ്രത്യക്ഷമാവുകയും ചെയ്തു. റിപ്പോർട്ടിങ് ഭയന്ന് താൽകാലികമായി പിൻവലിച്ചതായിരുന്നു ഇത്. ഇതിനിടെ പരിവാർ പ്രസ്ഥാനങ്ങൾ പോരാളി ഷാജിയുടെ പേജ് പൂട്ടിയെന്ന വ്യാഖ്യാനവുമായെത്തി. ഇതിനേയും പൂട്ടിയത് പരിവാറുകാരുടെ ഫെയ്ക് പേജാണെന്ന വാദവുമായി പോരാളി ഷാജി പ്രതിരോധിക്കുന്നുണ്ട്. ഏതായാലും പോരാളി ഷാജിക്ക് പിന്നിലെ മുഖങ്ങൾ പുറത്തു വരുന്നു. അതുകൊണ്ട് തന്നെ ഇനി ഈ പേജിൽ വരുന്ന ഓരോ അശ്ലീലതയ്ക്കും ഈ വ്യക്തികൾ സമൂഹത്തിനോട് മറുപടിയും പറയേണ്ടി വരും.



കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാർത്ഥി നിർണയം തുടങ്ങുമ്പോൾ തന്നെ സൈബർ ലോകത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബർ ലോകത്ത് മേൽക്കൈ നേടാനുള്ള തത്രപ്പാടിലാകും. ഈ അവസരം മുതലെടുത്താണ് സിപിഎം ആശയപ്രചരണത്തിന് പോരാളി ഷാജിയെ ഉപയോഗിക്കാൻ തുടങ്ങിയത്. സിനിമാ പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഇതിന്റെ ഭാഗമായി. സിപിഎമ്മിന്റെ 'ഹൈടെക് മീഡിയാ സെൽ' ന് കീഴിലാണ് ഈ സൈബർ ആർമിയുടെ പ്രവർത്തനമെന്നും വിലയിരുത്തലുകളെത്തി.

എൽ.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബിജെപി.യുടെയും കോൺഗ്രസിന്റെയും ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന വാർത്തകളും ട്രോളുകളും സന്ദേശങ്ങളും തയ്യാറാക്കുക എന്നിവയെ കടന്നാക്രമണത്തിനുള്ള അവസരമാക്കി മാറ്റിയാണ് പോരാളി ഷാജി സൈബർ ലോകത്തെ യഥാർത്ഥ ഗുണ്ടയായത്. ആരേയും ഏത് പരിധിക്കും അപ്പുറത്തേക്ക് പോയി വിമർശിക്കുകയായിരുന്നു ഇവരുടെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP