മലയാളി എന്തുകൊണ്ടാണ് ഇപ്പോഴും വയലാറിനെ നെഞ്ചിൽ കൊണ്ടു നടക്കുന്നത്? വയലാർ രാമവർമ്മ ശരിക്കും ആരായിരുന്നു? വയലാറിന്റെ മരണ ശേഷം ആ കുടുംബത്തിന് എന്തുപറ്റി? വയലാറിന്റെ സംഗീതം എങ്ങനെയാണ് അനശ്വരമായത്: ലണ്ടനിൽ എത്തിയ മകൻ വയലാർ ശരത്ചന്ദ്രവർമ്മ മറുനാടൻ മലയാളിക്കു വേണ്ടി രശ്മി പ്രകാശിനോട് മനസ്സു തുറക്കുമ്പോൾ
രശ്മി പ്രകാശ്
ലണ്ടൻ: വയലാർ എന്ന സ്ഥല പേര് അറിയാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാവുമോ? മഹാഭൂരിപക്ഷം മലയാളികളും വയലാർ സന്ദർശിച്ചിട്ടുണ്ടെങ്കിലും വയലാർ എന്നത് സുന്ദരമായ ഒരു കുട്ടനാടൻ ദേശമാണെന്ന് എല്ലാവർക്കും അറിയില്ല. പുന്നപ്ര വയലാർ സമരത്തിലൂടെ അറിയപ്പെട്ട വയലാർ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത് വയലാർ എന്ന ഗാനരചയിതാവിന്റെയും കവിയുടെയും പേരിലാണ്. മലയാളികളുടെ മനസ്സിൽ ഇത്രമേൽ ഇടം പിടിച്ച ഒരു ഗാനരചയിതാവില്ല. ഒഎൻവി എന്ന അനശ്വര ഗായകൻ മുക്കാൽ നൂണ്ടാണ്ട് കൊണ്ട് സമ്മാനിച്ചത്രയും ഒന്നരപതിറ്റാണ്ടുകൊണ്ട് വയലാർ നേടി എന്നതാണ് സത്യം. വയലാറിന്റെ ഓരോ കവിതയും ഓരോ പാട്ടും ഇന്നലെ ഇറങ്ങിയതു പോലെ ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. ഒരിക്കൽ എങ്കിലും വയലാറിന്റെ ഒരു പാട്ടെങ്കിലും മൂളിയിട്ടില്ലാത്ത ആരും ഒരു പക്ഷെ മലയാളികളായി ഉണ്ടാവില്ല.
ആ വയലാറിന്റെ രക്തത്തിൽ പിറന്ന ഒരാൾ ഇതാ ഇപ്പോൾ നമ്മോടൊപ്പം ഉണ്ട്. മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മ. കലാ ഹാംപ്ഷെയർ എല്ലാ വർഷവും നടത്തി പോരുന്ന ഓൾ ഈസ് ഗോൾഡ് എന്ന അപൂർവ്വ ഗാനങ്ങളുടെ സംഗമത്തിന്റെ അതിഥിയായി സൗത്താംപ്ടണിൽ എത്തിയ വയലാർ ശരത്ചന്ദ്ര വർമ്മയുമായി സംഭാഷണം നടത്തുന്നത് കവയത്രിയും ഗാനരചയിതാവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ രശ്മി പ്രകാശാണ്. അഭിമുഖത്തിലേക്ക്,
യുകെയിൽ എത്തിയതിനെ കുറിച്ച്
ആദ്യമായാണ് ഞാൻ യുകെയിൽ വരുന്നത്. ഇവിടെ നല്ല കാലാവസ്ഥ ആണെങ്കിലും എനിക്ക് തണുപ്പ് ഒട്ടും പറ്റില്ല. എങ്കിലും ഇവിടെ വരാനും യുകെ മലയാളികളുടെ സ്നേഹം അനുഭവിച്ച് അറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്. വയലാറിന്റെ മകനായതു കൊണ്ടു മാത്രമാണ് എനിക്ക് ഇവിടെ വരാൻ സാധിച്ചത്. കടലിനക്കരെ പോണോരേ.. കാണാപൊന്നിനു പോണോരേ എന്ന ഗാനമാണ് ഇവിടെ ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്. അതുപോലെ, ഇവിടുത്തെ സംസ്കാരവും ജീവിത രീതികളും ശൈലികളും എല്ലാം നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നമുക്ക് ശീലമാക്കി എടുക്കാവുന്ന ഒട്ടേറെ നല്ല കാര്യങ്ങൾ ഉണ്ട്. അത്തരം ശീലങ്ങൾ നമുക്ക് അനുകരിക്കാവുന്നതാണ്. ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആഗ്രഹം ആദ്യമായിട്ടാണ്.
സിനിമ എന്ന മായിക ലോകത്ത് സാധാരണക്കാരനായി നിലനിൽക്കാൻ എങ്ങനെ സാധിക്കുന്നു?
എവിടെച്ചെന്നാലും ഞാൻ വയലാറിന്റെ മകൻ ആണെന്ന ബോധ്യം എനിക്കുണ്ട്. അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ, അദ്ദേഹത്തിന്റെ മര്യാദ, ലാളിത്യം, കാണിച്ചു തന്ന ചിരി ഇവയൊക്കെ പാലിച്ചു കൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. സിനിമയെന്ന മായിക ലോകത്തേക്ക് ഞാൻ പോയിട്ടില്ല. എഴുത്തിൽ മെയ്ക്കപ്പ് ഇടാൻ എനിക്ക് സാധിക്കില്ല. 51 അക്ഷരം കൊണ്ട് കാണിക്കുന്ന വിദ്യയാണ് എഴുത്ത്. അതു കൃത്യമായി ചേർക്കാൻ കഴിയുന്നത് നമ്മുടെ മാത്രം കഴിവല്ലാത്തതിനാൽ അതിന്റെ പേരിൽ അഹങ്കരിക്കാൻ അവകാശം ഇല്ലാത്തതിനാൽ ഏറ്റവും ലളിതമായി ഈ മേഖലയിൽ നിൽക്കാൻ എനിക്ക് സാധിക്കുന്നു.
വയലാറിന്റെ ചൂടില്ലാത്ത മകനാണ് ഞാൻ. വെളിച്ചം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. അച്ഛന് ലഭിച്ച അംഗീകാരവും സ്നേഹവും എന്നും എനിക്കു സിനിമയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷെ, കാലം മാറുന്നതിന് അനുസരിച്ച് സിനിമയിൽ തുടരാൻ സാധിച്ചില്ല. അത് എന്റെയോ സിനിമയുടെയോ പ്രശ്നമല്ല, കാലഘട്ടത്തിന്റെ മാറ്റം മാത്രമാണ്.
പാട്ടിന്റെ ശൈലിയും എഴുത്തും മാറിയ ഈ കാലഘട്ടത്തിൽ പാട്ട് എഴുതുന്നത് ദുഷ്കരമാണെന്ന് തോന്നിയിട്ടുണ്ടോ?
അക്ഷരം നമുക്ക് ആവശ്യത്തിന്റെ ഉണ്ടോ എന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അക്ഷരത്തെ തിരിച്ചു കൊണ്ടുവരാൻ വയലാറിന്റെ മകൻ എന്ന സ്ഥാനത്തു നിന്നും എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഞാൻ ശ്രമിക്കും.
കാലത്തിനു മുൻപേ നടന്നു മനുഷ്യ മനസ്സുകൾ വായിച്ചറിഞ്ഞു അവയെല്ലാം തന്റെ അക്ഷരങ്ങളിലാവാഹിച്ച അസാമാന്യ പ്രതിഭയായിരുന്നു വയലാർ. മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കും ആ മതങ്ങൾ ഒരു ദൈവത്തെയല്ല പല ദൈവങ്ങളെ സൃഷ്ടിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ തന്റെ അക്ഷരങ്ങളിലൂടെ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകിയ ദീർഘദർശിയാണ് വയലാർ രാമവർമയെന്ന് അഭിമുഖത്തിലൂടെ പറഞ്ഞു വെക്കുന്നു.
വയലാർ രാമവർമയിലൂടെ സഞ്ചരിച്ചു നമ്മൾ ശരത് ചന്ദ്രവർമയിലേക്കാണ് എത്തുന്നത്. അച്ഛന്റെ പാദത്തിനടിയിലെ ഒരു തരി മണ്ണ് മാത്രമാണ് ഞാനെന്നു അതീവ വിനയത്തോടെ പറയുന്ന മകനാണ് ശരത്ചന്ദ്ര വർമ. വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും മകനായി 1960 ജനുവരി 25 നായിരുന്നു ശരത്ചന്ദ്ര വർമയുടെ ജനനം. സിനിമാ ഗാനരചനയുടെ തിരക്കിൽ മുഴുകിപ്പോയ അച്ഛന്റെ വാത്സല്യം, ശരിക്കു നുകരാൻ കഴിയാത്ത ഒരു ബാല്യമായിരുന്നു ശരത്ചന്ദ്ര വർമയുടേത്. ബോർഡിങ്ങിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ കുഞ്ഞു ശരത്ചന്ദ്രന് അച്ഛനെ നഷ്ടപ്പെടുന്നത്. മുത്തശ്ശിയും അമ്മയും മൂന്നു സഹോദരിമാരുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ആ ബാലന്റെ മുഖം ശരത്ചന്ദ്ര വർമയുടെ വാക്കുകളിലൂടെ നമുക്കിപ്പോഴും കാണാൻ കഴിയും.
1991 ൽ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ എന്നെ മനോഹരമായ ഗാനത്തോടെയാണ് ശരത്ചന്ദ്ര വർമ മലയാള ചലച്ചിത്രഗാന രംഗത്തേക്ക് കടന്നു വന്നത്. അച്ഛന്റെ അനുഗ്രഹം പോലെ ദേവരാജൻ മാഷായിരുന്നു ആ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഇതുവരെ എഴുനൂറിലധികം ഗാനങ്ങൾ ശരത് ചന്ദ്രവർമ രചിച്ചു കഴിഞ്ഞു.
കാലം മാറിയപ്പോൾ സിനിമയുടെ കെട്ടും മറ്റും പാടെ മാറി. കഥാമൂല്യമുള്ള സിനിമകൾക്ക് അർത്ഥവത്തായ ഗാനങ്ങളെഴുതി മലയാളിക്ക് സമ്മാനിച്ച വയലാർ രാമവർമയുടെ മകൻ ഇപ്പോൾ നിൽക്കുന്നത് സിനിമക്ക് ഗാനങ്ങൾ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്ന ന്യൂ ജനറേഷൻ സിനിമാക്കാരുടെ കൂടെയാണ്. അത്ര സുഗമമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോഴും തന്റെ ഏറ്റവും വലിയ ശക്തി സ്വന്തം കുടുംബവും, വയലാർ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികളുമാണെന്നു ശരത്ചന്ദ്ര വർമ ഏറെ സന്തോഷത്തോടെ പറയുന്നു.
ശരത്ചന്ദ്ര വർമ - ശ്രീലത ദമ്പതികൾക്ക് ഒരു മകളാണുള്ളത്, ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കുന്ന സുഭദ്ര. ഭാര്യക്കും മകൾക്കും അമ്മ ഭാരതി തമ്പുരാട്ടിക്കും ഒപ്പം വയലാറിലാണ് ശരത്ചന്ദ്രവർമ താമസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍