ജയറാണി തുടങ്ങിയത് മുതൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി വിയർപ്പൊഴുക്കി; ഹർത്താൽ ദിനത്തിലെ ശമ്പളം വെട്ടിക്കുറച്ച് ചോദിച്ചത് മാനേജ്മെന്റിന് പിടിച്ചില്ല; ഏഴു വർഷം പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ പടിക്ക് പുറത്ത് നിറുത്തിയ ക്രൂരത; ജയറാണി സിൽക്സിന്റെ ഉടമ കരിക്കാംകുളം രാജേന്ദ്രന്റെ സ്വാധീനത്തിൽ പേടിച്ചു വിറച്ച് തൊഴിൽ വകുപ്പും; നീതി തേടിയുള്ള എട്ടു പേരുടെ സമരത്തിന് പിന്തുണയുമായി ബാലുശ്ശേരിക്കാരും; തുണിക്കട മതുലാളിമാരുടെ നീതിനിഷേധത്തിനൊപ്പം എഴുതി ചേർക്കാൻ ഒരു കഥ കൂടി
എം മനോജ് കുമാർ
കോഴിക്കോട്: തുടർച്ചയായി വന്ന ഹർത്താൽ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറച്ചത് തിരക്കിയ സ്ത്രീ ജീവനക്കാർ അടക്കമുള്ളവരെ തുണിക്കട ഉടമ പിരിച്ചുവിട്ടത് പുതിയ വിവാദത്തിൽ. ഏഴു വർഷമായി തുടർന്നിരുന്ന സ്ഥിരം ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമായതിനെ തുടർന്ന് ജീവനക്കാർ ടെക്സ്റ്റൈൽസിനു മുന്നിൽ അനിശ്ചിത സമരം ആരംഭിക്കുകയും ചെയ്തു. ബാലുശ്ശേരി ജയറാണി സിൽക്ക്സിനു മുന്നിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ജയറാണി സിൽക്സിന്റെ ഉടമ കരിക്കാംകുളം സ്വദേശി രാജേന്ദ്രന്റെ സ്വാധീനം കാരണം ഇരുപത്തിയേഴ് ദിവസമായി തുടരുന്ന സമരം തൊഴിൽവകുപ്പ് അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.
ആറു വനിതാ ജീവനക്കാരും രണ്ടു പുരുഷ ജീവനക്കാരുമാണ് സമരം തുടരുന്നത്. ബാക്കിയുള്ള പതിമൂന്നു ജീവനക്കാർ സ്ഥാപനത്തിലുണ്ട്. അവർ സമരത്തിലുമില്ല. ജയറാണി തുടങ്ങിയത് മുന്നിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരാണ് സമരത്തിലുള്ളത്. സ്ഥിരം ജീവനക്കാർ ആയിരുന്ന ഇവരെ മനഃപൂർവം ഒഴിവാക്കാൻ വേണ്ടിയാണ് ഹർത്താൽ ശമ്പളം കട്ട് ആയുധമാക്കിയതെന്നും ജീവനക്കാർ മറുനാടനോട് പറഞ്ഞു. ഒരു ദിവസം കാരണം കൂടാതെ ഇറങ്ങിപ്പോരാൻ പറഞ്ഞ ഈ ജീവനക്കാർക്ക് പകരം പകരം ജീവനക്കാരെ ജയറാണി ഉടമ രാജേന്ദ്രൻ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മാസം മൂന്നു ഹർത്താലുകളാണ് ഒരുമിച്ച് വന്നത്. ഫെബ്രുവരി ശമ്പളം വന്നപ്പോൾ ഈ ദിവസങ്ങളിലെ ശമ്പളം കട്ട് ചെയ്താണ് ശമ്പളം നൽകിയത്. ഇത് തിരക്കിയ വനിതാ ജീവനക്കാർ അടക്കമുള്ളവരോടാണ് ഇറങ്ങിപ്പോകാൻ പറഞ്ഞത്. സ്ത്രീ ജീവനക്കാർ അടക്കമുള്ളവരെ അധിക്ഷേപിച്ചാണ് രാജേന്ദ്രൻ പറഞ്ഞുവിടുകയും ചെയ്തത്.
ഹർത്താൽ ദിവസത്തെ ശമ്പളം ആദ്യം കട്ട് ചെയ്യുകയും അത് ചോദ്യം ചെയ്തപ്പോൾ നിവൃത്തിയില്ലാതെ രാജേന്ദ്രൻ ഈ തുക തിരികെ നൽകുകയും ചെയ്തിരുന്നു. ഇത് ഗൗരവകരമായി കണ്ട രാജേന്ദ്രൻ ഈ സംഭവത്തിനു ശേഷം ഇവർക്ക് സ്ഥാപനത്തിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. ഹർത്താൽ ശമ്പളം ചോദിച്ച ജീവനക്കാർക്ക് ഒരു ജോലിയും സിൽക്സിൽ രാജേന്ദ്രൻ നൽകിയില്ല. ഇത് പ്രശ്നമായപ്പോൾ ജീവനക്കാർ മീറ്റിങ് വിളിക്കാൻ ആവശ്യപ്പെട്ടു ഈ മീറ്റിങ്ങിൽ വച്ചാണ് എട്ടു ജീവനക്കാരോട് .രാജേന്ദ്രൻ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ഇതോടെ മറ്റുവഴികൾ ഇല്ലാതെ ജീവനക്കാർ സമരത്തിന് ഇറങ്ങിയത്.
ജയറാണി സിൽക്സിലെ പ്രശ്നങ്ങൾ സമരത്തിലുള്ള ജീവനക്കാർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:
സ്ഥാപനം തുടങ്ങിയത് മുതലുള്ള ജീവനക്കാർ ആയതിനാൽ ഞങ്ങൾക്ക് നാല് ലീവും രണ്ടു കാഷ്വൽ ലീവുമുണ്ട്. മൊത്തം ആറു ലീവ് എടുക്കാൻ കഴിയും. മൊത്തം ഇരുപത്തിയൊന്ന് ജീവനക്കാരാണ് ഉള്ളത്. കൃത്യമായി ജോലിക്ക് ഹാജരായി ഇവിടെ തുടർന്നവരെയാണ് രാജേന്ദ്രൻ ഇറക്കിവിട്ടത്. മറ്റുള്ള ജീവനക്കാർ ദിവസവേതനക്കാരാണ്. ജനുവരി മാസം ഞങ്ങൾ ആറു ലീവ് എടുത്തവരാണ്. ജനുവരിയിൽ മൂന്നു ഹർത്താൽ വന്നിരുന്നു. ഫെബ്രുവരി സാലറി സ്ലിപ് വന്നപ്പോൾ ദിവസവേതനക്കാരായാണ് കാണിച്ചത്. ഞങ്ങൾ സ്ഥിരം ജീവനക്കാരാണ്. ദിവസ വേതനക്കാരായി പരിഗണിച്ചാണ് ശമ്പളത്തിൽ നല്ല തുക കട്ട് ചെയ്തതും കണ്ടു. ജനുവരി മാസം 21 ദിവസത്തെ ശമ്പളമാണ് നൽകിയത്.
ഏഴായിരം രൂപയാണ് ഈ ഏഴു വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് നൽകിയിരുന്നത്. ഈ തുകയിൽ നിന്നാണ് ഹർത്താൽ ദിനത്തെ വേതനവും കട്ട് ചെയ്യുന്നത്. രാവിലെ ഒമ്പതര മുതൽ എട്ടുമണിവരെ ജോലി ചെയ്യും. സ്ഥാപനം ഏഴര വർഷമേ ആയിട്ടുള്ളൂ. ഞങ്ങളും ഈ ഏഴര വർഷമായി സ്ഥാപനത്തിലുണ്ട്. ഹർത്താൽ വേതനം കട്ടുചെയ്തപ്പോൾ ഞങ്ങൾ കാര്യം തിരക്കിയപ്പോൾ നിങ്ങൾ വേറെ സ്ഥാപനം നോക്കിക്കൊള്ളൂ എന്നാണ് പറഞ്ഞത്. 'ഞങ്ങൾ പ്രശ്നമുണ്ടാക്കാൻ ചോദിച്ചതല്ല. ഇതൊന്നു നേരത്തെ പറയാമായിരുന്നു എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കിൽ ഞങ്ങൾക്ക് ഓഫ് കട്ട് ചെയ്യാമായിരുന്നു. വീക്കിലി ഓഫ് ഒഴിവാക്കാമായിരുന്നു എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അന്ന് ഞങ്ങളോട് ഇറങ്ങിപ്പോരാൻ പറഞ്ഞു. പക്ഷെ ഞങ്ങൾ ഫെബ്രുവരി മാസവും തുടർന്നു.
ഞങ്ങളെ ഒഴിവാക്കാൻ വേണ്ടി രാജേന്ദ്രൻ ഹർത്താൽ ആയുധമാക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി അവസാനത്തെ മീറ്റിങ്ങിൽ രാജേന്ദ്രൻ ഞങ്ങളെ അധിക്ഷേപിച്ചു. നിങ്ങൾ തറവാട്ടിൽ പിറക്കാത്തവരാണ്. ഇറങ്ങിപ്പോകൂ എന്നാണ് യോഗത്തിൽ വെച്ച് ഞങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ രാജേന്ദ്രൻ ഒരു പരാതിയും ഞങ്ങൾക്കെതിരെ ഫയൽ ചെയ്തു. രാജേന്ദ്രന് നേരെ ഞങ്ങൾ ചാവി എറിഞ്ഞു എന്നാണ് മുതലാളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗുണ്ടാ രീതിയിൽ കാര്യങ്ങൾ നീക്കുന്ന ഒരാളാണ് രാജേന്ദ്രൻ. ഇത് ഞങ്ങൾക്ക് സ്ഥാപനത്തിൽ വന്നപ്പോൾ മുതൽ അറിയാം. ഇങ്ങിനെ പരാതി നൽകിയത് തന്നെ ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. ലേബർ ഓഫീസിൽ ഒരു അപേക്ഷ നൽകുകയും സമരം ചെയ്യുകയും മാത്രമാണ് ഞങ്ങൾ ചെയ്തത്.
ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചപ്പോൾ രാജേന്ദ്രൻ പറഞ്ഞത് നിയമപരമായി ഒരാനുകൂല്യവും നൽകില്ല. തിരിച്ചെടുക്കുകയും ഇല്ല എന്നാണ്. ഇത് തന്നെയാണ് ഇപ്പോൾ നടക്കുന്നതും. ഇതും കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന് പറഞ്ഞു ഇപ്പോൾ ഞങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. രാജേന്ദ്രന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ ഞങ്ങൾ പ്രവേശിക്കുന്നതിനു ഇപ്പോൾ ഞങ്ങൾക്ക് വിലക്കുമുണ്ട്. പണവും സ്വാധീനവുമുള്ളവർക്ക് എന്തും ആവാം എന്നാണ് കേരളത്തിലെ അവസ്ഥ. ഇതാണ് ഇപ്പോൾ ഞങ്ങൾ ജീവനക്കാർ പറയുന്നു. ഇപ്പോൾ ഒരു മാസം മായിട്ടും നീതി തേടിയുള്ള ഇവരുടെ സമരം തുടരുകയാണ്.
വിവാദത്തിൽ ജയറാണി സിൽക്സിന്റെ മറുപടി ചുവടെ
സമയം ചെയ്യുന്നവർ എന്നെയും കുടുംബത്തെയും തൊഴിലാളികളെയും മോശമായി അധിക്ഷേപിച്ച് ഇറങ്ങിപ്പോന്നവരാണ്. ലേബർ ഓഫീസിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഒരു തൊഴിലാളി സംഘടനയുടെ പിൻബലത്തിൽ ഉള്ള അന്യായ സമരമാണിത്. സമരം ചെയ്യുന്ന ജീവനക്കാരെ ഒരു കാരണവശാലും തിരിച്ചെടുക്കാൻ സാധ്യമല്ല. ന്യായമായ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമരം തുടരുകയാണ്. സ്ഥാപനം പൊട്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍