ലീഗ് നേതാവിന്റെ ദുബൈയിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു; മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയവരുടെ വോട്ടുകൾ എങ്ങനെ ചെയ്തു; തളിപ്പറമ്പിൽ 27 പ്രവാസികളുടെയും പള്ളിക്കരയിൽ 17 പ്രവാസികളുടെയും വോട്ടുകൾ കൂട്ടത്തോടെ ലീഗുകാർ ചെയ്തെന്ന് സിപിഎം; കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫിന്റെ പരാതി; കള്ളവോട്ടിൽ വെട്ടിലായി മുസ്ലിം ലീഗും
രഞ്ജിത്ത് ബാബു
കണ്ണുർ: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രമായ കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്നത് ജില്ലാ കലക്ടർ അന്വേഷിക്കാൻ തീരുമാനിച്ചതോടെ മുസ്ലിം ലീഗും വെട്ടിൽ. ലീഗ് പ്രവർത്തകനായ മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തെ തുടർന്ന് ഫായിസിനോട് നേരിട്ട് ഹാജരാകാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഫായിസ് 69-ാം നമ്പർ ബൂത്തിലും 70-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും കളക്ടർ വ്യക്തമാക്കി. എന്നാൽ ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനല്ല സിപിഎം അനുഭാവികൾ ആണെന്നാണ് ലീഗ് ആരോപിക്കുന്നത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
പുതിയങ്ങാടിയിലെ മറ്റൊരു ലീഗ് പ്രവർത്തകനായ ആഷിഖ് എന്നയാൾ 69-ാം നമ്പർ ബൂത്തിൽ രണ്ടു തവണ വോട്ടു ചെയ്തത ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. ഇയാളോടും നാളെ നേരിട്ട് ഹാജരാകാൻ കളക്ടർ നിർദ്ദേശം നൽകി. കള്ളവോട്ടിന്റെ ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണയാണ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.
ലീഗ് നേതാവിന്റെ ഗൾഫിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു?
മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ നടന്ന വ്യാപക കള്ളവോട്ടുകൾ നടന്നുവെന്നാണ് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അജാനൂർ പഞ്ചായത്തിലെ ചിത്താരി ഹിമായത്തുൽ ഇസ്ലാം എയുപി സ്കൂലെ 12ാം നമ്പർ ബൂത്തിൽ മുസ്ലിംലീഗ് ദേശീയ സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയുടെ വോട്ട് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുകയായിരുന്നു. 54-ാം നമ്പർ വോട്ടറായ സുഹറ തെരഞ്ഞെടുപ്പ് സമയത്തും ഇപ്പോഴും ദുബായിലാണ്. വോട്ടുചെയ്ത സ്ത്രീ അവരുടെ ജോലിക്കാരിയാണെന്ന് എൽഡിഎഫ് ബൂത്ത് ഏജന്റുമാർ നേരത്തെ ആരോപിച്ചിരുന്നു.
വിദേശത്തുള്ള മക്കളുടെ പേരിലും കള്ളവോട്ട് ചെയ്തിട്ടുണ്ട്. 55, 56, 57 ക്രമനമ്പറുകളിലായി ഇതേ ബൂത്തിൽ യഥാക്രമം സി എം അബ്ദുൾ ജലീൽ, സി എം ഷമീം, ഖലീൽ എന്നിവരുടെ വോട്ടുകളാണ് എൽഡിഎഫ് ഏജന്റുമാരുടെ എതിർപ്പ് വകവയ്ക്കാതെ യുഡിഎഫുകാർ ചെയ്തത്. എൽഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥരെ പേടിപ്പിച്ച് നിർത്തിയുമായിരുന്നു വോട്ടിങ് അട്ടിമറിച്ചത്. കള്ളവോട്ടുചെയ്ത ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ബൂത്തിൽ വിദേശത്തുള്ള നൂറിലധികംപേരുടെ വോട്ട് ലീഗുകാർ ചെയ്തു.
ഇതേ സ്കൂളിലെ 10, 11 നമ്പർ ബൂത്തിലും നൂറിലേറെ കള്ളവോട്ടുചെയ്തു. അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലീഗിന്റെ പ്രഭാഷകനുമായ ബഷീർ വെള്ളിക്കോത്തിന്റെ മകൻ 997ാം നമ്പർ വോട്ടർ അലി ഹൈദർ ബഷീറും വിദേശത്താണ്. ഇദ്ദേഹത്തിന്റെ വോട്ടും ലീഗുകാർ പെട്ടിയിലാക്കി.
12ാം നമ്പർ ബൂത്തിലെ അബ്ദുൾ അസീസ് അലി (വോട്ടർ നമ്പർ 77) ,മുഹമ്മദ് റഫീക് ( 79), ജാവിദ് അലവി (171), ഇസ്ഹാഖ് (205), മൊയ്നുദ്ദീൻ(206), സാഹിദ് (208), മുഹമ്മദ് ഹനീഫ (270), അബ്ദുൾ മജീദ് (271), അബ്ദുൾനിസാർ(279), അബൂബക്കർ സിദ്ദിഖ് (390), അബ്ദുൾ ഖാദർ (396), മുഹമ്മദലി(457), നൂറുദ്ദീൻ(467), ഷഹീദ് (573), ഷബീർ(605),മിർഷാദ് ( 618), ഷുഹൈബ് (619), അഹമ്മദ്ദുൽഷാദ് (620), മുഹമ്മദ് റഹീഷ് (676), മുഹമ്മദ് ജാഫർ( 731), ഫൈസൽ(738), മുഹമ്മദ് ഷാജഹാൻ (744), അബ്ദുൾഹക്കീം (754), സുഹൈൽ(777) , അബ്ദുൾ നിസാർ(890), സലാം(891), സുഹൈർ അലി(831), ഷമിം(966), ഫാഷിഫ് (1050), ഇഷ്ഫാക് (1051) എന്നിവരെല്ലാം വിദേശത്താണ്. എന്നാൽ ഇവരുടെയെല്ലാം വോട്ട് ലീഗുകാർ അപരന്മാരെക്കൊണ്ട് ചെയ്യിച്ചു. മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയ 12ാം നമ്പർ ബൂത്തിലെ മറിയം അബ്ദുള്ള(614), പത്താം ബൂത്തിലെ അബ്ദുൾ അസീസ് (336) ,മൈമൂന (37)എന്നിവരുടെയും വോട്ട് ലീഗുകാർ ചെയ്തുവെന്നാണ് സിപിഎം ആരോപണം. ഇക്കാര്യത്തിൽ ദൃശ്യങ്ങൾ നോക്കിയുള്ള അന്വേഷണം പുരോഗമിക്കയാണ്.
28 പ്രവാസികളുടെ വോട്ടുകൾ ലീഗ് പ്രവർത്തകർ കൂട്ടത്തോടെ ചെയ്തു
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 166ാം ബൂത്തായ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിൽ യുഡിഎഫ് പ്രവർത്തകർ നാട്ടിലില്ലാത്ത പ്രവാസികളുടെ കള്ളവോട്ട് ചെയ്തു. 28 പ്രവാസികളുടെ വോട്ടുകളാണ് ലീഗ് പ്രവർത്തകർ കൂട്ടത്തോടെ വന്ന് ചെയ്തതെന്ന് എംവി ജയരാജൻ പറഞ്ഞു. ഇവിടെ ഇതിനകം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് 28 കള്ളവോട്ട് ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പല വീടുകളിലും ഗൾഫിലടക്കമുള്ള സ്ത്രീകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും എം വി ജയരാജൻ പറഞ്ഞു. അതുകൂടി കണ്ടെത്തിയാൽ നൂറുകണക്കിന് കള്ളവോട്ടാണ് പാമ്പുരുത്തി ബൂത്തിൽമാത്രം യുഡിഎഫ് പ്രവർത്തകർ ചെയ്തതെന്ന് വ്യക്തമാകും.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 77ാം നമ്പർ അക്കിപ്പറമ്പ് യുപി സ്കൂൾ ബൂത്തിൽ നാട്ടിൽ ഇല്ലാത്ത പ്രവാസികളുടെ വോട്ടുകൾ യൂത്ത് ലീഗ് സംസ്ഥാന നേതാവടക്കമുള്ളവരാണ് ചെയ്തതെന്നാണ് സിപിഎം ആരോപണം. ഫൈസൽ എം, ഹാരീസ് എം, ഷംസുദ്ദീൻ, നസീർ എം, അർഷാദ് പി കെ എന്നിവരുടെ വോട്ടുകൾ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയും തളിപ്പറമ്പ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി കെ സുബൈറും ലീഗ് പ്രവർത്തകരായ ഷാമിർ പി സി, മുഹമ്മദ് ഷബീർ, മുഹമ്മദ് ഇർഫാൻ, സഹദ് എം എന്നിവരും ചേർന്നാണ് ചെയ്തത്.
തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് ബൂത്തുകളിലും ടാഗോർ വിദ്യാനികേതനിലെ നാലു ബൂത്തുകളിലും തളിപ്പറമ്പ് ബിഇഎംപി സ്കൂളിലും ചപ്പാരപ്പടവ് സ്കൂളിലും യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ 71ാം നമ്പർ ബൂത്തായ ചെങ്ങളായി മാപ്പിള എൽ പി സ്കൂളിലും യുഡിഎഫ് വൻതോതിൽ കള്ളവോട്ട് ചെയ്താതയും സിപിഎം ആരോപിച്ചു.
പള്ളിക്കരയിൽ ചെയ്തത് 17 വോട്ടുകൾ
ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലും വ്യാപകമായി കള്ളവോട്ടു നടന്നതായി സിപിഎം ആരോപിക്കുന്നു. പള്ളിക്കര, പള്ളിപ്പുഴ, മേൽപ്പറമ്പ്, എന്നിവിടങ്ങളിൽ വിദേശത്തുള്ളവരുടേയും വോട്ടർ പട്ടികയിൽ ഡിലീറ്റ് ചെയ്യപ്പെട്ടവരുടേയും വോട്ടുകളാണ് മുസ്ലിം ലീഗുകാർ ചെയ്തതെന്ന് പരാതി ഉയർന്നിട്ടുണ്ട്. പള്ളിക്കര ജി.ഡബ്ലു. എൽ.പി. സ്ക്കൂളിലെ 124 ാം നമ്പർ ബൂത്തിൽ നാട്ടിലില്ലാത്ത 17 പേരുടെ കള്ളവോട്ടുകൾ ലീഗുകാർ ചെയ്തെന്നാണ് ആരോപണം. പള്ളിക്കര ജി.എം. യു.പി. സ്ക്കൂളിലെ 125 ാം ബൂത്തിൽ പ്രിസൈഡിങ് ഓഫീസറുടെ അനുവാദത്തോടെ മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്തെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. ലീഗ് കേന്ദ്രങ്ങളിൽ ബൂത്ത് ഏജന്റുമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടികയില്ലാത്തവരുടെ വോട്ട് ചെയ്യാൻ അനുവദിക്കപ്പെട്ടത്.
മേൽപ്പറമ്പ് ചന്ദ്രഗിരി ഗവ.. എച്ച്. എസ്.എസിലെ 8, 10, 11 ബൂത്തുകളിലും മുസ്ലിം ലീഗുകാർ കള്ളവോട്ട് രേഖപ്പെടുത്തി. ഇവിടെ എൽ.ഡി.എഫ് ഏജന്റുമാരേയും പൊലീസിനേയും ഭീഷണിപ്പെടുത്തിയാണ് വോട്ടുകൾ ചെയ്തതെന്നാണ് ആരോപണം. പള്ളിക്കര എം.യു.പി. സ്ക്കൂളിൽ 126 ാം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തക കള്ളവോട്ട് ചെയ്തതായും ഇത് തടയാൻ ശ്രമിച്ച എൽ.ഡി.എഫ് ബൂത്ത് ഏജന്റിനേയും പോളിങ് ഉദ്യോഗസ്ഥരേയും ലീഗുകാർ ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും എൽ.ഡി.എഫ് ഉയർത്തുന്നുണ്ട്. കല്ല്യാശ്ശേരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും. ഇതേ സ്ക്കൂളിലെ ബൂത്തിൽ ഒരു യുവതി അഞ്ച് തവണ വോട്ട് ചെയ്തതായും എൽ.ഡി.എഫ് ആരോപണമുന്നയിക്കുന്നു. പോളിങ് ആരംഭിച്ച സമയം മുതൽ വൈകീട്ട് 6 മണിവരേയും തുടർന്ന് ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ അനുവദിക്കപ്പെട്ട സമയത്തും കള്ളവോട്ടുകൾ ചെയ്തതായി യു.ഡി.എഫിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഏക സിവിൽ കോഡ്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗിന്റെ നേതൃത്വത്തിലുള്ള ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാൻ സിപിഎം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്