കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെന്തെന്ന് പ്രിസൈഡിങ് ഓഫീസർക്ക് പോലും ധാരണയില്ല; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ കാര്യവും ബഹുകേമം; തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പാർട്ടി ഗുണ്ടകളെക്കാൾ വലിയ പങ്ക്; കേരളത്തെ ഞെട്ടിച്ച് വ്യാപക കള്ളവോട്ടുകൾക്ക് കാരണം കാലത്തിനൊത്ത് മാറാത്ത തെരഞ്ഞെടുപ്പ് സംവിധാനം തന്നെ
രഞ്ജിത്ത് ബാബു
കണ്ണൂർ: തെരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചയും പോരായ്മയുമാണ് കള്ളവോട്ടുകളും അതേ തുടർന്നുള്ള പരാതി പ്രളയത്തിനും മുഖ്യകാരണമാകുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ബൂത്ത് തലം മുതൽ ജില്ലാ തലം വരെ നിരവധി ക്ലാസുകൾ നടത്താറുണ്ട്. എന്നാൽ ഇത്തരം ക്ലാസുകളിൽ നേരത്തെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചും അതിൽ വോട്ട് ചെയ്യുന്ന സംമ്പ്രദായത്തെക്കുറിച്ചും മാത്രമാണ് ക്ലാസുകളിൽ പരാമർശിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നത്. വി.വി. പാറ്റ് മിഷ്യൻ രംഗത്ത് വന്നതോടെ അതേക്കുറിച്ചുള്ള പരിശീലനവും ചർച്ചയുമൊക്കെയായി. തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് കാര്യങ്ങളിളൊന്നും വലിയ പ്രാധാന്യം നൽകാറില്ല. പ്രിസൈഡിങ് ഏഫീസർമാർക്കും അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസർമാർക്കും പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർക്ക് പോലും വ്യക്തമായ ധാരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് കാര്യങ്ങളിൽ ഇല്ല എന്നതാണ് വസ്തുത.
കള്ളവോട്ടും ഇരട്ട വോട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടെ മറ്റ് ജില്ലകളിലും വിവാദങ്ങൾ തൊടുത്തുവിടുമ്പോൾ ഇതേക്കുറിച്ച് ഗൗരവമേറിയ ചർച്ചകളൊന്നും നടക്കുന്നുമില്ല. ജില്ലാ റിട്ടേണിങ് ഓഫീസർമാരായ ജില്ലാ കലക്ടർമാർ പോലും കള്ളവോട്ട് ചെയ്താലുള്ള കുറ്റത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ തെരഞ്ഞെടുപ്പിന് മുമ്പ് ഗൗരവമായി പരാമർശിക്കുന്നില്ല. ഒരു ബൂത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുടെ പരമാധികാരി പ്രിസൈഡിങ് ഓഫീസറാണ്. പ്രിസൈഡിങ് ഓഫീസറുടെ അനുമതിയുണ്ടായാൽ മാത്രമേ പൊലീസിന് പോലും അകത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നാൽ പാർട്ടി സ്വാധീനമുള്ളവർ ബൂത്തിനകത്ത് പോളിങ് ആരംഭിച്ചതു മുതൽ ഇറങ്ങുകയും പോവുകയും ചെയ്യുന്ന അവസ്ഥ ഇത്തവണയും ഉണ്ടായിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസർമാരെ ഭയപ്പെടുത്തിയും വരുതിയിൽ വരുത്തിയും രാഷ്ട്രീയ പാർട്ടികളാണ് ഇത്തരമൊരു അവസ്ഥക്ക് പ്രധാന കാരണമെങ്കിലും തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കും വരെയുള്ള ചട്ടങ്ങൾ കാറ്റിൽ പറത്താൻ ഉദ്യോഗസ്ഥന്മാരും കൂട്ടു നിൽക്കുന്ന അവസ്ഥ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉണ്ടായിട്ടുണ്ട്.
കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെപ്പറ്റി പോലും മിക്കവാറും പ്രിസൈഡിങ് ഓഫീസർക്ക് അറിവില്ല. ഒരു വ്യക്തി ഇരട്ട വോട്ട് ചെയ്താലും മറ്റൊരാളുടെ വോട്ട് നിഷേധിക്കപ്പെട്ടാലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷാർഹമാണ്. കള്ളവോട്ട് ചെയ്തവർക്ക് ഒരു വർഷത്തെ തടവും പിഴയും ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി.ഡി.എഫ് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ ചുമത്തുക. സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ വോട്ടവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുക ഇവയെല്ലാം ഈ വകുപ്പു പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ്. കള്ളവോട്ടും ഇരട്ട വോട്ടും ചെയ്താലുള്ള നിയമപ്രശ്നങ്ങളെ പറ്റിയൊന്നും ഭൂരിഭാഗം പോളിങ് ഉദ്യോഗസ്ഥന്മാർക്കും വ്യക്തമായ ധാരണയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അധികാരമുള്ള ബൂത്ത് ലവൽ ഉദ്യോഗസ്ഥനാണ് പ്രിസൈഡിങ് ഓഫീസർ. എന്നാൽ അധികാരം ഉപയോഗിക്കാൻ ഭയപ്പെടുന്നവരും രാഷ്ട്രീയ അനുഭാവം കൊണ്ട് കൃത്യമായി സേവനം ചെയ്യാത്തവരും പക്ഷപാതം കാട്ടുന്നവരുമായി പ്രിസൈഡിങ് ഓഫീസർമാരിൽ നല്ലൊരു ഭാഗം മാറിയിരിക്കയാണ്.
ഒരു വ്യക്തി ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ വന്നാൽ രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് ഏജന്റിന് ചാലഞ്ച് ചെയ്യാൻ വ്യവസ്ഥയുണ്ട്. രണ്ട് രൂപ അടച്ച് ഇങ്ങിനെ ചെയ്യാം. എന്നാൽ ബൂത്തുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരാളെ മാത്രമേ പ്രതിനിധിയായി അനുവദിക്കപ്പെട്ടിട്ടുള്ളൂ. സ്വതന്ത്രന്മാരും കക്ഷിരഹിതരുമായ സ്ഥാനാർത്ഥികൾ ്അവരുടെ ബൂത്ത് തലം മുതൽ പോളിങ്, കൗണ്ടിങ് ഏജന്റ്മാർ വരെയുള്ള ആനുകൂല്യം സാമ്പത്തിക ലാഭം ഉദ്ദേശിച്ച് വിൽപ്പന നടത്താറാണ് പതിവ്. ഇത്തരം നേട്ടങ്ങൾ ലാക്കാക്കി തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നവർ നിരവധിയാണ്. ഇക്കാരണങ്ങളാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുകൂലികൾ തന്നെ ഒരു ബൂത്തിൽ നിരവധി പേരുണ്ടാകുന്നു. ബൂത്തുകളിലെ ഏജന്റുമാരുടെ അംഗസംഖ്യ എതിർസ്ഥാനാർത്ഥിയുടെ ഏജന്റിനെ നാവടപ്പിക്കാനും പ്രിസൈഡിങ് ഓഫീസറെ നിലക്കു നിർത്താനും ഉപയോഗിക്കപ്പെടുന്നു. ഈ അവസ്ഥ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.
ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അദ്ദേഹത്തിന്റെ ഡയറിയിൽ ബൂത്തിലെ സാഹചര്യങ്ങൾ എഴുതി ചേർക്കേണ്ടതുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ പ്രിസൈഡിങ് ഓഫീസർമാരിൽ ഒട്ടേറെ പേർ ഈ തെരഞ്ഞെടുപ്പിൽ അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് യാഥാർത്ഥ്യം. പോളിങിനിടെയുള്ള ഭീഷണിപ്പെടുത്തലിൽ എതിരാളികളുടെ ഏജന്റുമാരെ ബൂത്തിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. ഇത് രേഖപ്പെടുത്താത്ത പ്രിസൈഡിങ് ഓഫീസർമാരുമുണ്ട്. കള്ള വോട്ട് ചെയ്തയാളെ പൊലീസിലേൽപ്പിച്ച സംഭവത്തിലും പ്രിസൈഡിങ് ഓഫീസർ പരാതി നൽകാത്ത സംഭവവും നടന്നിട്ടുണ്ട്.
അതേ തുടർന്ന് പൊലീസ് പിടികൂടി വിട്ടയക്കപ്പെടുകയും ചെയ്തു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി പോളിങ് കഴിഞ്ഞ് തയ്യാറാക്കുന്ന പതിവും ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ഒരു വോട്ടർക്ക് വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് അയാളുടെ വോട്ട് ചെയ്യിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ അപരൻ വോട്ട് ചെയ്തതിന്റെ പേരിൽ വോട്ട് നഷ്ടപ്പെട്ടവർക്ക് മടങ്ങേണ്ടി വന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അവർക്ക് ടെൻഡർ വോട്ട് അനുവദിച്ച് വോട്ട് ചെയ്യിക്കാം. ഇക്കാര്യത്തിലും പ്രിസൈഡിങ് ഓഫീസർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രീതി കാലോചിതമായി പരിഷ്ക്കരിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായ കള്ളവോട്ടും ഇരട്ട വോട്ടും കൊണ്ടുള്ള പ്രശ്നങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍