ഗാന്ധിജിയുടെ ആരാധകനെ സ്വാധീനിച്ചത് കമ്മ്യൂണിസവും സോഷ്യലിസവും; സ്വാതന്ത്ര്യദിനത്തിൽ രാജപതാക കീറി കത്തിച്ച വിപ്ലവ വീര്യം; രാജാവിന്റെ ക്രിമിനൽ ഭേദഗതിയെ എതിർത്തത് രണ്ടും കൽപ്പിച്ച്; രാജൻ കേസ് ചർച്ചയാക്കിയ പാർലമെന്റേറിയൻ; ധനമന്ത്രിയായും തിളങ്ങി; താമ്രപത്രം തിരസ്കരിച്ച പോരാളി; വിഎസിന്റെ വെട്ടിനിരത്തലോടെ സിപിഎമ്മിൽ ഒറ്റപ്പെട്ടു; ബിജെപിയുമായുള്ള മത്സരം വില്ലനാക്കി; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രം; വി വിശ്വനാഥ മേനോൻ എന്ന അമ്പാടി വിശ്വത്തെ ഓർത്തെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന വടക്കൂട്ട് വിശ്വനാഥ മേനോനു 1987 ൽ ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 1927 ജനുവരി 15 നായിരുന്നു അദ്ദേഹം ജനിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവർത്തനവും സ്വാതന്ത്ര്യ സമരവും അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ വിശ്വനാഥ മേനോൻ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും മനസിൽ കയറി കൂടി. ഇതോടെയാണ് വിശ്വനാഥ മേനോൻ പൊതു പ്രവർത്തനത്തെ മനസാ വരിച്ചത്. പിന്നിൽ ഒളി ജീവിതവും ജയിൽ വാസവും അടക്കമുള്ള സംഭവ ബഹുലമായ ജീവിതം. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണണത്തിലും പ്രതിയായി. ഒടുവിൽ കമ്മ്യൂണിസത്തെ വെല്ലുവിളിച്ച് ബിജെപി പിന്തുണയുള്ള സ്ഥാനാർത്തിയായി സ്വന്തം തട്ടകമായ എറണാകുളത്ത് മത്സരിച്ചു തോറ്റു. അപ്പോഴും മനസിൽ കമ്മ്യൂണിസമായിരുന്നു. ചെയ്ത തെറ്റ തിരിച്ചറിഞ്ഞ് പാർട്ടിയുമായി അടുക്കുമ്പോൾ പ്രായം ഈ സഖാവിനെ തളർത്തിയിരുന്നു. അങ്ങനെ സ്വച്ഛമായ മരണത്തിലേക്കും.
കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു വിശ്വനാഥ മേനോൻ. 1940-കളിലും 1950-കളിലും പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. എം.എം. ലോറൻസ് എ.പി. കുര്യൻ എന്നിവർ ഇദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു.ഇദ്ദേഹം രണ്ടു തവണ പാർലമെന്റംഗമായിട്ടുണ്ട്. അവിഭക്ത സിപിഐ.യുടെ പ്രതിനിധിയായും പിന്നീട് സിപിഐ.(എം.) പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് 12 വർഷം ഇദ്ദേഹം എഫ്.എ.സി.ടി. യൂണിയൻ പ്രസിഡന്റായിരുന്നു. 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായിരുന്നു.2003-ലെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം സിപിഐ.(എം.) സ്ഥാനാർത്ഥിക്കെതിരേ വിമതനായി മത്സരിക്കുകയുണ്ടായി
2003 ൽ ജോർജ് ഈഡൻ മരിച്ച ഒഴിവിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. വിശ്വനാഥമേനോൻ അപ്രതീക്ഷിതമായി ബിജെപിയുടേയും വി ബി ചെറിയാന്റേയും പിന്തുണയുള്ള സ്ഥാനാർത്ഥിയാകുന്നു. പെരുമ്പാവൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പോകുമ്പോൾ വാഴപ്പിള്ളി എന്ന ഒരു കവലയുണ്ട്. അതിന് സമീപമാണ് വിശ്വനാഥമേനോന്റെ വീട്. പി ഗോവിന്ദപ്പിള്ളയുടെ അനുജൻ ഗംഗാധരൻ സാറിന്റെ ഭാര്യയുടെ അനുജത്തിയാണ് വിശ്വനാഥ മേനോന്റെ ഭാര്യ പ്രഭാവതി ടീച്ചർ. ഗംഗാധരനും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ മർദ്ദനം അനുഭവിച്ച വ്യക്തിയാണ്. വിശ്വനാഥ മേനോൻ ആ കേസിൽ പ്രതിയും. പാലക്കാട് പാർട്ടി സമ്മേളനത്തിൽ വിശ്വനാഥ മേനോനെ പാർട്ടി വെട്ടി നിരത്തി. 2000ൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 50 വർഷം പിന്നിടുമ്പോൾ വിശ്വനാഥ മേനോൻ ഒരു അഭിമുഖം നൽകി. അതിന്റെ പേരിൽ എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്തായി. അങ്ങനെയാണ് വിശ്വനാഥമേനോൻ എറണാകുളത്ത് 2003ൽ ബിജെപി പിന്തുണയോടെ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. കെ കരുണാകരൻ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സമയമാണ്. സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്രൻ. എം ഒ ജോൺ യുഡിഎഫ് സ്ഥാനാർത്ഥി. വിശ്വനാഥമേനോൻ ദയനീയമായി പരാജയപ്പെട്ടു. സ്കറിയ തോമസാണ് വിശ്വനാഥമേനോനെ സ്ഥാനാർത്ഥിയാക്കിയത്. സ്കറിയ തോമസ് ആദ്യം വന്നു. പിന്നീട് പി സി തോമസ് വന്നു. സ്കറിയ തോമസ് വി ബി ചെറിയാനെ കണ്ടു. അങ്ങനെ ഒരു പുതിയ പരീക്ഷണം. അതായിരുന്നു ആ സ്ഥാനാർത്ഥിത്വം. അത് വലിയ പരാജയമാവുകയും ചെയ്തു.
ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം.മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ പിന്നീട് തിരുത്തി. നഗരസഭാ കൗൺസിലർ, എംപി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അമ്പാടി വിശ്വത്തെ തേടിയെത്തി. ഇടപ്പള്ളിയിലെ സായുധകലാപത്തെ എതിർത്ത വ്യക്തികൂടിയാണ് വിശ്വം. എങ്കിലും പാർട്ടി വിരുദ്ധനാകാതിരിക്കാൻ അതുമായി സഹകരിക്കുകയാണ് ചെയ്തു. കോൺഗ്രസിന്റെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി. എറണാകുളത്തെ ബിജെപി പിന്തുണയോടെയുള്ള സ്ഥാനാർത്ഥിത്വം വലിയ ചർച്ചകളൊക്കെയുണ്ടാക്കിയെങ്കിലും വിശ്വനാഥ മേനോന്റെ രാഷ്ട്രീയ വനവാസം അവിടെ തുടങ്ങി.
കൊച്ചി കപ്പൽശാലയുൾപ്പെടെ ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ എറണാകുളത്തേക്കെത്തിച്ച എംപിയും കേരളത്തിന്റെ വിദഗ്ധനായ ധനമന്ത്രിയുമൊക്കെ ആയിരുന്ന വിശ്വനാഥ മേനോൻ പൊതുരംഗത്തു നിന്നു പിൻവലിഞ്ഞ് വീട്ടിലേക്കൊതുങ്ങി. 1956ൽ എറണാകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകൾ പയറ്റിത്തെളിഞ്ഞ മേനോൻ 1967ൽ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്ഥാനാർത്ഥിയായ എം.എം.തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോൻ. ഒരു തവണ രാജ്യസഭാംഗവുമായി. 1987ൽ ധനമന്ത്രിയായ ശേഷം തുടർച്ചയായി സിപിഎമ്മിനു നഷ്ടപ്പെട്ട എറണാകുളം ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ 1991ൽ വിശ്വനാഥമേനോനെത്തന്നെ പാർട്ടി നിയോഗിച്ചു. രാജീവ് ഗാന്ധി വധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോൾ മേനോൻ തോറ്റു.
ഒരുതവണ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായും പിന്നീട് സിപിഎം പ്രതിനിധിയായുമാണ് പാർലമെന്റിലെത്തിയത. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എറണാകുളം മണ്ഡലത്തിൽ മൽസരിച്ചതോടെ പാർട്ടിയിൽ നിന്നു പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി. എറണാകുളം ജില്ലയിൽ, അഭിഭാഷകനായിരുന്ന അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927ലാണ് വിശ്വനാഥ മേനോൻ ജനിച്ചത്. എറണാകുളം ശ്രീരാമവർമ സ്കൂളിലും മഹാരാജാസ് കോളജിലും മുംബൈ ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റു കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1940 ൽ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാർഥം ബ്രിട്ടന്റെ യൂണിയൻ ജാക് പതാക എറണാകുളത്തെ സ്കൂളുകളിൽ വിൽക്കുന്നതിനെതിരെ പ്രവർത്തിച്ചു. ആദ്യ അറസ്റ്റ് 13ാം വയസിൽ ഇതേതുടർന്നായിരുന്നു. 1946 ൽ ജവാഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് വിദ്യാർത്ഥികൾ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടർന്ന് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി.
1947 ൽ സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ് കോളജിൽ ദേശീയ പതാകയ്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന ഉത്തരവ് വെല്ലുവിളിച്ച് രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേ തുടർന്ന് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ് കോളജിൽ നിന്നും പുറത്താക്കി. കൊച്ചി രാജാവ് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കയ്യേറ്റക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1949 ൽ പുണെ ലോ കോളജിൽ ചേർന്നു. പിന്നീട് മുംബൈ ലോ കോളജിലേക്കു മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധനം ലംഘിച്ച് എറണാകുളത്ത് വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. 1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായത്. പൊലീസ് സ്റ്റേഷനിൽ നിന്നും പാർട്ടി പ്രവർത്തകരെ രക്ഷപെടുത്തുന്നതിനായിരുന്നു സ്റ്റേഷൻ ആക്രമണം. 1950 ജൂലൈ 12ന് ഡൽഹിയിൽ അറസ്റ്റിലായി. വിവിധ ജയിലുകളിൽ വിചാരണത്തടവുകാരനായി കിടന്ന ശേഷം ആലുവ ജയിലിലെത്തി. പിന്നീട് ഇടപ്പള്ളി കേസിൽ കുറ്റവിമുക്തനുമായി.
1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോർട്ടുകൊച്ചി എന്നീ പ്രദേശങ്ങൾ ചേർത്തുകൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 1960 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമായിരുന്നു വിശ്വനാഥമേനോൻ. 1964 ൽ ചൈനീസ് ചാരനെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 18 മാസം ജയിലിൽ. പാർലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സർവകലാശാല രൂപീകരിച്ചപ്പോൾ നോമിനേറ്റ് ചെയ്ത സെനറ്റിൽ അംഗമായി. 1971 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഈ കാലത്താണ് അടിയന്താരാവസ്ഥയിലെ രാജൻ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത്. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നൽകുന്ന താമ്രപത്രം നിരസിച്ചും വാർത്തകളിൽ ഇടം പിടിച്ചു.
Stories you may Like
- മലയാളി അഭിഭാഷകൻ കെ.വി വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
- സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- മലയാളി അഭിഭാഷകൻ കെ.വി വിശ്വനാഥിനായുള്ള കൊളീജിയം ശുപാർശ വലിയ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്