ഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം
മറുനാടൻ ഡെസ്ക്
നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാറ്റ് കലിതുള്ളി എത്തിയിട്ടും കാറ്റിനും കാലനും കൊടുക്കാതെ സ്വന്തം ജനതയെ കാത്ത ഒഡിഷ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എങ്ങനെയാണ് ഒരു ഭരണകൂടം പ്രകൃതി ദുരന്തത്തിനു നേരെ പോരാടാനൊരുങ്ങേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനം. ആയിരക്കണക്കിന് ജീവനെടുത്ത് മാത്രം പോകുമായിരുന്ന ഫോനി ചുഴലിക്കാറ്റിന് ഒഡീഷയിൽ നിന്നും കൊണ്ടുപോകാനായത് പത്തിൽ താഴെ മനുഷ്യജീവനുകൾ മാത്രം. 1999ൽ പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിന്നും പാഠമുൾക്കൊണ്ടു നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ഒഡിഷയിലെ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാനിടയാവാതിരുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തങ്ങളുടെ തലയെടുക്കാൻ വരുന്നു എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു വന്നതോടെ പ്രകൃതിയോട് മല്ലിട്ട് ജീവനുകളെ രക്ഷിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചു. സംഹാര താണ്ഡവമാടി വരുന്ന പ്രകൃതി ശക്തിക്കു മുന്നിൽ വമ്പു പറഞ്ഞ് നിൽക്കലല്ല, ഒഴിഞ്ഞു മാറലാണ് വേണ്ടതെന്ന് ഭരണാധികാരികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാറ്റിന്റെ ഗതി കൃത്യമായി വിലയിരുത്തിയും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചും മുന്നൊരുക്കങ്ങൾ നടത്തിയതാണ് മണിക്കൂറിൽ 245 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിച്ച ഫോനിയിൽ നിന്നും 12 ലക്ഷത്തോളം ജനങ്ങളെ രക്ഷിച്ചത്. ആളപായം കുറയ്ക്കാൻ സഹായകരമായത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൃത്യമായ വിലയിരുത്തലുകളായിരുന്നു. ഇതിന് യുഎൻ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
കണക്കു തെറ്റാതെയുള്ള മുന്നൊരുക്കങ്ങൾ
മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന ചടങ്ങുതീർക്കൽ അറിയിപ്പല്ല അവിടെ സർക്കാർ നൽകിയത്. 26 ലക്ഷം ഫോൺ സന്ദേശങ്ങൾ, 43,000 വോളന്റിയർമാർ, 1000 അടിയന്തസന്നദ്ധപ്രവർത്തകർ, നിർത്താതെയുള്ള ടെലിവിഷൻ പരസ്യങ്ങളിലൂടെയുള്ള മുന്നറിയിപ്പ്, തീരദേശ സൈറണുകൾ, സർവസജ്ജമായിരുന്നു ഭുവനേശ്വർ. മുന്നറിയിപ്പ് സന്ദേശങ്ങൾ ആകട്ടെ പ്രാദേശികഭാഷയിൽ ഏതുസാധാരണക്കാരനും വരാനിരിക്കുന്ന ദുരന്തം മനസിലാകുന്ന തരത്തിലും.
തങ്ങളുടെ തലയെടുക്കാൻ വരുന്ന കാറ്റിന് തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം നൽകാം എന്നും ജീവനുണ്ടെങ്കിൽ ഈ ജനത ഇതെല്ലാം വീണ്ടും പടുത്തുയർത്തുമെന്ന ചിന്ത ജനങ്ങളിലേക്കെത്തിക്കുവാൻ ഭരണകൂടത്തിന് കഴിഞ്ഞു. ജീവഹാനി പരമാവധി കുറയ്ക്കണം എന്ന ഉറച്ച നിലപാടിലായിരുന്നു ഒഡിഷ സർക്കാർ. രക്ഷാപ്രവർത്തനമന്നാൽ വെറും പ്രഹസനമായിരുന്നില്ല. ആളുകളെ അപകടസാധ്യതാ മേഖലയിൽ നിന്ന് പൂർണമായും ഒഴിപ്പിക്കലായിരുന്നു. പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ വാഹനങ്ങളിൽ കയറ്റി താൽക്കാലിക രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. രാവും പകലും നീണ്ട കഠിനാധ്വാനം. അപകടസാധ്യതാമേഖലയിലെ ജനങ്ങളുടെ കൃത്യമായ വിവരങ്ങൾ കൈവശമുണ്ടായിരുന്നതിനാൽ ജോലി എളുപ്പമായി. സർക്കാർ ബസുകളിൽ പരമാവധി ആളുകളെ കയറ്റി ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിച്ചു.
ലോകം നമിക്കുന്ന രക്ഷാപ്രവർത്തനം
ഫോനി ഒഡിഷ തീരത്തെത്തുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ തീരമേഖലയിൽനിന്ന് എട്ടുലക്ഷം പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. ഫോനി സംസ്ഥാനത്തിലൂടെ താണ്ഡവ യാത്ര ാരംഭിച്ചപോഴേക്ും പതിനൊന്ന് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഫോനിയുടെ സഞ്ചാരപാതയിലുള്ള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്ഗഢ്, കട്ടക്ക്, ജഗത്സിങ് പൂർ, കേന്ദ്രപാര, ജാജ്പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായതെങ്കിലും ജനങ്ങളെ കാറ്റിനു മുന്നിലേക്ക് ഇട്ടുകൊടുക്കാതെ ഭരണകൂടം കാത്തു. ഗഞ്ചമിലും പുരിയിലും നിന്നു മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. അയ്യായിരത്തോളം അടുക്കളകളാണ് ഇവർക്കായി സജ്ജമാക്കിയത്.അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അഥോറിറ്റിയും സജീവമായി രംഗത്തെത്തി.
വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മണിക്കൂറിൽ 275 കി.മീ വരെ വേഗതയിൽ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഡിഷയിലെ 11 ജില്ലകളിൽ കനത്തനാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽനിന്ന് ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാൻ 880 സുരക്ഷിതകേന്ദ്രങ്ങൾ ഒഡിഷ സർക്കാർ സജ്ജമാക്കിയിരുന്നു.
സർക്കാർ ശ്രമങ്ങളുമായി പെട്ടന്നുതന്നെ സഹകരിച്ച സാധാരണമനുഷ്യരും ഈ ദൗത്യത്തെ വിജയിപ്പിച്ചു. 300 രക്ഷാബോട്ടുകളും, രണ്ട് ഹെലികോപ്ടറുകളും മുഴുവൻ സമയ രക്ഷാപ്രവർത്തനത്തിൽ മുഴുകി. ക്യാംപുകൾക്ക് സ്ഥലമന്വേഷിച്ച് അലയേണ്ടിയും വന്നില്ല ഒഡിഷയ്ക്ക്. പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളെല്ലാം അവിടെ എന്നേ തയ്യാറായിരുന്നു.
പതിനായിരം ശവകുടീരങ്ങളിൽ നിന്നു ഊർജ്ജമുൾക്കൊണ്ട ഒഡീഷ
അല്ലെങ്കിലും ഒഡിഷ കാറ്റു കാണാൻ തുടങ്ങിയത് ആദ്യമായല്ലല്ലോ. 2013ൽ 210 കിലോമീറ്റർ വേഗത്തിൽ വിനാശകരമായ ചുഴലിക്കാറ്റുണ്ടായിട്ടും മരണം പത്തിനു താഴെ മാത്രമായിരുന്നു. 1999ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേർ മരിച്ച സംസ്ഥാനമാണത്. അതിൽ നിന്ന് പാഠമുൾക്കൊണ്ട ഒഡിഷ നല്ല തയ്യാറെടുപ്പ് നടത്തി. 20 വർഷം മുമ്പ് ഫോനിയുടെ മുൻഗാമി സൂപ്പർ സൈക്ലോൺ ഒഡീഷയെ തകർത്തെറിഞ്ഞപ്പോൾ ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേയും സർക്കാർ-ഉദ്യോഗസ്ഥ വൃത്തങ്ങളുടേയും പിഴച്ച കണക്കുകൂട്ടലുകൾ കാരണം ജീവൻ നഷ്ടപ്പെട്ടത് 10,000ത്തോളം പേർക്കായിരുന്നു.
1999 ഒക്ടോബർ 29ന് ഒരു ദിവസം മുഴുവൻ ഒഡീഷ എന്ന അന്നത്തെ ഒഡീഷ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയായിരുന്നു സൂപ്പർ സൈക്ലോൺ. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രങ്ങളിൽ നിന്നു അന്നും ലഭിച്ചിരുന്നു. എന്നാൽ, ഏത് ദിശയിലെന്നോ എത്രസമയമെന്നോ കാറ്റിന്റെ വേഗതയും തീവ്രതയും എത്രയാണെന്നോ തുടങ്ങിയ വശങ്ങളെ സംബന്ധിച്ച മുഴുവൻ മുൻധാരണകളിലും കണക്കുകൂട്ടലുകളിലും പിഴവ് സംഭവിച്ചു. അതുവരെ രാജ്യം തന്നെ ഒരു ചുഴലിക്കാറ്റിന്റെ രൗദ്രഭാവം അത്രയ്ക്ക് കണ്ടിരുന്നില്ല.
ഒഡീഷയെ തൂത്തെറിയാൻ 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിന്റെ ക്രൂരതയിൽ രണ്ടു ദിവസം മുഴുവൻ പുറംലോകവുമായുള്ള എല്ലാ ബന്ധവും ആ ജനതക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ വിനിമയ സാങ്കേതിക വിദ്യകൾ തകർക്കപ്പെട്ടു. വൈദ്യുതിയും ടെലഫോൺ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഗിരിധർ ഗമാങിന്റെ വീട്ടിലെ ടെലഫോൺ മാത്രമായിരുന്നു പുറംലോകവുമായും രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമായും ഉപയോഗിക്കാൻ സാധിച്ചിരുന്നത്. രാത്രിയോടെ ആ രണ്ട് ഫോണുകളും പ്രവർത്തനം നിലച്ചതോടെ രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയവും രക്ഷാപ്രവർത്തനത്തിനുള്ള ഏകോപനവും വിച്ഛേദിക്കപ്പെട്ടു.
ഒറ്റപ്പെട്ടുപോയ ഒഡീഷയിൽ സൂപ്പർ സൈക്ലോൺ കനത്ത പേമാരിയും വിതച്ചു. 10,000 പേരുടെ ജീവൻ നഷ്ടമായി. 2 ലക്ഷം വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു. നിരവധി ഗ്രാമങ്ങളാണ് അപ്രത്യക്ഷമായത്. 3.5 ലക്ഷം വീടുകൾ തകർക്കപ്പെട്ടു. 25 ലക്ഷം ജനങ്ങളെ ഒന്നുമില്ലാത്തവരും പരിക്കേറ്റവരുമാക്കി. നഗരങ്ങൾ തകർന്നടിഞ്ഞു. അവയ്ക്ക് കീഴിൽ ആയിരക്കണക്കിന് ജനങ്ങളും പിടഞ്ഞു മരിച്ചു. സൂപ്പർ സൈക്ലോണിന്റെ സംഹാരത്തിനു ശേഷം ബുൾഡോസർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ കല്ലറകളിൽ മൂടിയത് എന്നത് ദുരന്തത്തിന്റെ ഭീകരത നമുക്ക് മനസ്സിലാക്കിത്തരും.
സാങ്കേതികമായ പിഴവുകളും ദുരിതാശ്വാസ രംഗത്തെ പാളിച്ചകളുമാണ് അന്ന് ഈ സംസ്ഥാനത്തെ തകർത്തത്. എന്നാൽ അതിൽ തളർന്നിരിക്കാതെ സംഭവിച്ച പിഴവുകളെല്ലാം നികത്തി സംസ്ഥാനം മുന്നോട്ടുപോയി. കാറ്റിന്റെ ദിശ കൃത്യമായി കണക്കാക്കുന്നതിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സാങ്കേതിക വിദ്യകൾക്കും പിഴവ് പറ്റി. സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയെ തന്നെ തച്ചുടയ്ക്കാൻ പര്യാപ്തമായിരുന്നു സൂപ്പർ സൈക്ലോൺ. സൂപ്പർ സൈക്ലോൺ വീശിയടിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് മുറപോലെ നൽകിയിരുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ സംഹാരത്തെ കുറിച്ച് അറിവില്ലാതിരുന്ന ജനങ്ങൾ തങ്ങളുടെ ഇടങ്ങളിൽ നിന്നും മാറി താമസിക്കാനും സ്വന്തം സമ്പത്തും വീടും ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് ചേക്കാറാനും മടിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച ജനങ്ങളെ സൂപ്പർ സൈക്ലോൺ കൂട്ടത്തോടെ നാശത്തിലേക്ക് വലിച്ചിഴച്ചു.
സൂപ്പർ സൈക്ലോണിന്റെ കടന്നാക്രമണം ജനങ്ങളുടെ മാനസികനിലയെ പോലും സാരമായി ബാധിച്ചു. കൂട്ടത്തോടെ അനാഥരാക്കപ്പെട്ട, സകലതും നഷ്ടപ്പെട്ട ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവുകളിൽ ഏറ്റുമുട്ടി. പലപ്പോഴും കലാപങ്ങൾ പോലും സൃഷ്ടിക്കപ്പെട്ടു. ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടരം പരാജയപ്പെടുകയും ചെയ്തു.
ദുരന്തത്തെ നേരിടാനുറച്ച് ഒരു ജനത
മരണം വാരിയെടുത്ത് പോയതിന് ശേഷം ബാക്കിയായവർ ഒരു തീരുമാനമെടുത്തു. ഇനിയൊരു കാറ്റിനും തങ്ങളുടെ ജീവൻ വിട്ടു കൊടുക്കില്ലെന്ന്. പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനതയും ഭരണകൂടവും ഒരുപോലെ ബോധവാന്മാരായി. തുർന്ന് തങ്ങൾ സുരക്ഷയൊരുക്കി കാത്തിരിക്കുമെന്ന സന്ദേശമാണ് അവർ പ്രകൃതി ശക്തികൾക്ക് നൽകിയത്. യുദ്ധകാലടിസ്ഥാനത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നിർമ്മാണങ്ങൾ നടന്നു.അന്ന് രക്ഷാപ്രവർത്തകർ കാറ്റ് വീശുന്നതിന് മുന്നോടിയായി ഒരുക്കിയിരുന്നത് വെറും 21 ദുരിതാശ്വാസ ക്യാംപുകൾ മാത്രമായിരുന്നു. അന്നുണ്ടായിരുന്ന 21 കേന്ദ്രങ്ങൾ ഇന്ന് ഫോനി വീശിയടിക്കുന്ന സമയത്ത് 900മായി ഉയർന്നു. ഇത്തവണ ഫോനി വീശുമ്പോൾ 15 ജില്ലകളിൽ നിന്നായി പതിനൊന്നര ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചതും അതുകൊണ്ടാണ്.
സൂപ്പർ സൈക്ലോണിന് പിന്നാലെ, സംസ്ഥാനത്ത് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി രൂപീകരിച്ചിരുന്നു. അത്തരത്തിൽ ഒന്ന് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു. അന്നത്തെ എല്ലാ തിരിച്ചടികളിൽ നിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട ഒഡീഷ ഇത്തവണ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ കഴിയുന്നത്ര മികച്ച പ്രതിരോധ സംവിധാനമാണ് ഒരുക്കിയത്. നേരത്തെ 2013ൽ ഫൈയിലിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഒഡീഷ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനേയും യുഎൻ അഭിനന്ദിച്ചിരുന്നു.
മഴ പെയ്യാനുൾപ്പെടെ മന്ത്രവും മായാജാലവും നടത്തുന്ന സർക്കാരുകൾ ഭരിക്കുന്ന നാട്ടിലാണ് പൊതുവെ ദരിദ്രരായ ഒരു ജനത പ്രകൃതി ശക്തികളുടെ കയ്യിൽപെടാതെ ശാസ്ത്രത്തിന്റെ സാധ്യതകളും ഭരണകൂടത്തിന്റെ നിശ്ചയദാർഡ്യവും കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിച്ചത്. ലോകത്തിന് തന്നെ വരും നാളുകളിൽ മാതൃകയാകാവുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം ഒഡീഷ സർ്ക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്