ആറന്മുളയിൽ പരിവാറും മോദിയും ഉടക്കുന്നു; കേന്ദ്ര സർക്കാറിനെ സമ്മർദ്ദത്തിലാക്കി തീരുമാനം അനുകൂലമാക്കാൻ നീക്കം; വിമാനത്താവളം വേണമെങ്കിൽ കെ പി യോഹന്നാന്റെ കൈയേറ്റ ഭൂമിയിൽ നടത്തട്ടേ; അല്ലാതെ ആറന്മുള ക്ഷേത്ര സമീപത്ത് അനുവദിക്കില്ലെന്ന കർശന നിലപാടിൽ കുമ്മനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാർ നേതൃത്വം പരസ്യമായി എതിർത്ത് തോൽപ്പിച്ച ആറന്മുള വിമാനത്താവള പദ്ധതി പിൻവാതിലിലൂടെ തിരുകി കയറ്റാനുള്ള മോദി സർക്കാറിന്റെ നീക്കത്തിൽ ബിജെപി സംസ്ഥാന ഘടകത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തി. വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കിൽ തുറന്നെതിർക്കുന്ന നിലപാടിലേക്ക് പോകാനാണ് സംഘപരിവാറിന്റെ നീക്കം. ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് വിമാനത്താവള പദ്ധതിക്കെതിരെ സമരം നടത്തിയത്. ആറന്മുളയുടെ പൈതൃകം സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇവർ മുന്നോട്ടുപോയത്. അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന ഘടകവും ഇതിനെ പിന്തുണച്ചു. ഇപ്പോൾ, കേന്ദ്രസർക്കാർ വിമാനത്താവളത്തിന് അനുകൂല നിലപാട് കൈക്കൊണ്ടാൽ അതിന് അംഗീകരിക്കാൻ ബിജെപി സംസ്ഥാന ഘടകം നിർബന്ധിതരായേക്കും. എന്നാൽ പരിവാർ സംഘടനകൾ തങ്ങൾ വഴങ്ങില്ലെന്ന നിലപാടിൽ തന്നെയാണ്.
അതേസമയം സാമ്പത്തിക സമിതി റിപ്പോർട്ടിൽ ആറന്മുള വിമാനത്താവള പദ്ധതി ഇടംപിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയല്ലെന്നാണ് സംഘപരിവാറും ബിജെപിയും പുറമേ വിശദീകരിക്കുന്നത്. സാമ്പത്തിക സമിതി റിപ്പോർട്ട് സർക്കാരിന്റെ നയപരമായ തീരുമാനമല്ല കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥർ തയ്യാറാക്കിയതാണ് ഇത്. ഇതിലാണ് ആറന്മുള പദ്ധതി തിരുകി കയറ്റിയത്. അതുകൊണ്ട് ഇക്കാര്യത്തിൽ സർക്കാരിന് പങ്കില്ലെന്നും സംഘപരിവാർ നേതാക്കൾ വിശദീകരിക്കുന്നു. ഇനി മറിച്ചാണെങ്കിൽ ആറന്മുളയിൽ നിന്നും മാറ്റി പദ്ധതി പത്തനംതിട്ടയിലെ മറ്റെവിടെയങ്കിലും നടത്തിക്കോട്ടെ എന്നുമാണ് കുമ്മനം രാജശേഖരൻ അടക്കമുള്ളവരുടെ നിലപാടെന്നാണ് സൂചന.
ആറന്മുളയിൽ വിമാനക്താവളെ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കുമ്മനം. പത്തനംതിട്ടയിൽ തന്നെ വേണമെങ്കിൽ കെ പി യോഹന്നാന്റെ കൈയറ്റ ഭൂമിയിൽ നടത്തട്ടേയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ ആറന്മുളയിൽ വേണ്ടണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിവിധ തരത്തിലുള്ള പ്രചരണങ്ങൾ പുറത്തുവരുന്നതിനിടെ ബിജെപി മുതിനിര നേതാക്കളുമായി സംസാരിച്ച് ആശയ വ്യക്ത വരുത്തി ഉദ്യോഗസ്ഥർക്ക് എതിരെ പരാതിനൽകാനുമാണ് നീക്കം. കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കുന്ന ഉദ്യാഗസ്ഥർക്ക് എതിരെ നടപടി വേണമെന്നുമാണ് ആറന്മുള സമര സമിതിയും ബിജെപി നേതാക്കളും ആവശ്യപ്പെടുന്നത്.
സാമ്പത്തിക സമിതി റിപ്പോർട്ടിൽ വിമാനത്താവള പദ്ധതി വന്നതോടെ മുഖംനഷ്ടമായ ബിജെപി സംസ്ഥാന നേതൃത്വവും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറന്മുള വിമാനത്താവളം യാഥാർത്ഥ്യമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. ആറന്മുള വിമാനത്താവളം യാഥാർത്ഥ്യമാകും എന്ന് പ്രതീക്ഷിക്കുന്ന ചിലരുണ്ട്. അവരുടെ ആഗ്രഹം തൽക്കാലം ചിറക് മടക്കി വയ്ക്കുന്നതാണ് പോംവഴി. സാമ്പത്തിക സർവ്വെയിൽ വന്ന ആറന്മുള വിമാനത്താവളത്തെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക സർവ്വെ നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ റിപ്പോർട്ടാണ്. അതിൽ ആറന്മുളയെക്കുറിച്ചുള്ള പരാമാർശം നയപരമായ ഒരു പ്രഖ്യാപനമല്ല. ആറന്മുള വിമാനത്താവളം സംബന്ധിച്ച ബിജെപിയുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.
ആറന്മുളയിലെ പ്രശ്നം അവിടത്തെ പാരിസ്ഥിതിക പ്രശ്നമാണ്. പരിസ്ഥിതി മന്ത്രായലയത്തിന്റെ അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ പദ്ധതിയുമായി വ്യോമയാനമന്ത്രാലയത്തിന് ഒരടിപോലും മുന്നോട്ട് പോകാനാവില്ല. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി തേടിയുള്ള അപേക്ഷ തള്ളിക്കളഞ്ഞതിനെ സംബന്ധിച്ച് തുടർ നടപടി എടുക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കർ ഒരുമാസം മുമ്പ് ഇക്കാര്യം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. താൻ ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചിരുന്നതുമാണ്. കേന്ദ്രഗവൺമെന്റും ബിജെപി കേന്ദ്ര ഘടകവും സംസ്ഥാന ഘടകവും ഇക്കാര്യത്തിൽ ആറന്മുളയിലെ ജനങ്ങളോടൊമാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ആറന്മുളയിൽ വിമാനം ഇറങ്ങില്ലെന്ന് ബിജെപി. സംസ്ഥാന ഘടകം ആണയിട്ട് പറയുമ്പോഴാണ് വികസനമെന്ന വാദമുയർത്തി കേന്ദ്രസർക്കാർ വിമാനത്താവളത്തിന് അനുകൂലമായി നീങ്ങിയത്. ഈ പ്രശ്നം ഉയർത്തി സമരം നയിച്ച ബിജെപിക്ക് പത്തനംതിട്ടയിൽ വൻ മുന്നേറ്റമുണ്ടാക്കാനും സാധിച്ചിരുന്നു.
ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. ഇതൊക്കെ ആറന്മുളയ്ക്ക് ഗുണകരമായിരുന്നു. ഇനി വികസന നായകനായ മോദി വിമാനത്താവളത്തിന് അനുകൂലമായ നിലപാട് എടുത്താൽ അത് സംഘപരിവാറുമായുള്ള ഏറ്റുട്ടലിലേക്കാകും നീങ്ങുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍