ഓഫ് എടുക്കാതെ ഘടികാര സമയത്തിൽ ജോലി ചെയ്യണമെന്ന തിട്ടൂരവുമായി റിലയൻസ് ജിയോ; എട്ടുമണിക്ക് ജോലിക്ക് എത്തി അഞ്ചു മണിക്ക് ജോലി അവസാനിപ്പിക്കും എന്നു തീർത്തു പറഞ്ഞ് തൊഴിലാളികളും; വരിക്കാരുടെ എണ്ണം 30 കോടി കടന്ന് അതിവേഗം കുതിക്കുന്ന മുകേഷ് അംബാനിയുടെ ടെലിക്കോം കമ്പനിയിൽ തൊഴിലാളി നിയമങ്ങൾക്ക് പുല്ലുവില; ജീവനക്കാരെ മാറ്റാതെ ഏജൻസി മാറ്റി ഗ്രാറ്റിവിറ്റി നൽകാതിരിക്കാനും നീക്കം; കടുത്ത അമർഷത്തോടെ കേരളത്തിലെ തൊഴിലാളികൾ; തർക്കം മൂത്താൽ ജിയോ സേവനങ്ങൾ തടസപ്പെട്ടേക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: ഘടികാരത്തിനനുസരിച്ച് സാങ്കേതിക തൊഴിലാളികളോട് 24 മണിക്കൂറും ജോലി ചെയ്യാൻ ആവശ്യപ്പെട്ട റിലയൻസ് ജിയോയുടെ തീരുമാനം വിവാദമാകുന്നു. 24 മണിക്കൂറും ജോലി ചെയ്ത ശേഷം ഓഫ് എടുത്ത തൊഴിലാളികളോട് പിറ്റേദിവസം വീണ്ടും ജോലിക്കിറങ്ങാൻ ആവശ്യപ്പെട്ട തീരുമാനമാണ് വിവാദമാകുന്നത്. എന്നാൽ രാവിലെ എട്ടുമണിക്ക് ജോലിക്ക് എത്തി അഞ്ചു മണി കഴിഞ്ഞാൽ ജോലി അവസാനിപ്പിക്കാനാണ് ജീവനക്കാരുടെ യൂണിയൻ എടുത്ത തീരുമാനം. അഞ്ച് മണിക്ക് ശേഷം ഫോൺ ഓഫ് ചെയ്യാനാണ് ഇന്നുമുതൽ ഇവർ തീരുമാനം എടുത്തിരിക്കുന്നത്. ഈ രീതിയിൽ ജോലിക്കാർ ഫോൺ ഓഫ് ചെയ്ത് വച്ചാൽ റിലയൻസ് ജിയോയുടെ സേവനം കേരളത്തിൽ തടസപ്പെടാൻ ഇടയുണ്ട്.
ജീവനക്കാരും റിലയൻസ് ജിയോയും തമ്മിൽ നേരിട്ട് കൊമ്പു കോർക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ ചട്ടങ്ങളുടെ നഗ്നമായ ലംഘനത്തിനു ജിയോ ഒരുമ്പെട്ടിറങ്ങിതോടെയാണ് ജിയോയുടെ സേവന മേഖലയിൽ തന്നെ സംഘർഷത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. 24 മണിക്കൂർ ജോലി എന്ന ജിയോ തീരുമാനത്തിന്നെതിരെ സിഐടിയു നേതൃത്വത്തിലുള്ള മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ആശയക്കുഴപ്പത്തിലായ കമ്പനി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന കമ്പനി എന്ന വൻ നേട്ടം കരസ്ഥമാക്കിയ കമ്പനിയാണ് റിലയൻസ് ജിയോ. റിലയൻസ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്നു മുന്നോട്ട് പോകവേ തന്നെയാണ് കേരളത്തിൽ കമ്പനി തൊഴിൽക്കുഴപ്പങ്ങളിൽ അകപ്പെടുന്ന ലക്ഷണങ്ങൾ കാണിക്കുന്നത്. ജീവനക്കാരും ജിയോയും ഈ പ്രശ്നത്തിൽ നേരിട്ട് കോർക്കുന്ന അവസ്ഥയാണ്. ജീവനക്കാരും കമ്പനിയുടെ സൂപ്പർവൈസർമാരും തമ്മിൽ നടക്കുന്ന സംഘർഷം നിറഞ്ഞ ടെലിഫോൺ സംഭാഷണങ്ങൾ ഇതിനു തെളിവാണ്. ആയിരത്തോളം ജീവനക്കാരാണ് റിലയൻസ് ജിയോയുടെ സേവനങ്ങൾ നൽകാൻ കേരളത്തിലുള്ളത്.
ജീവനക്കാർക്ക് ഒരേയൊരു യൂണിയൻ മാത്രമേ നിലവിലുള്ളൂ. അതിനാൽ ശക്തമായ നിലപാടുമായി സിഐടിയു ജീവനക്കാർക്ക് ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് ഡ്യൂട്ടിക്ക് എത്തി വൈകീട്ട് അഞ്ചുമണിയോടെ ഡ്യൂട്ടി അവസാനിപ്പിക്കാനാണ് യൂണിയന്റെ തീരുമാനം. അഞ്ചു മണിക്ക് ശേഷം സാങ്കേതിക ജീവനക്കാർ ഫോൺ ഓഫ് ചെയ്ത് വയ്ക്കും. ഈ രീതിയിൽ ജോലിക്കാർ ഫോൺ ഓഫ് ചെയ്ത് വച്ചാൽ റിലയൻസ് ജിയോയുടെ സേവനം കേരളത്തിൽ തടസപ്പെടാൻ ഇടയുണ്ട്.
ജിയോയുടെ ജീവനക്കാർക്ക് ഓരോരുത്തർക്കും ജോലി നിശ്ചയിച്ചിട്ടുണ്ട്. ഒരു ആപ്ലിക്കേഷൻ ഇതിനായിട്ടുണ്ട്. ഇതിൽ വരുന്ന എല്ലാ പരാതികളും ഇവർ പരിഹരിക്കണം. അതിനൊപ്പം റേഞ്ച് പോകുന്ന ജോലികളും ഇവർ ചെയ്യണം. ഇതുകൂടാതെ രാത്രിയിൽ വരുന്ന വർക്കുകളും ചെയ്യണം. റോഡ് പണി നടക്കുമ്പോൾ ഫൈബർ കേബിളുകൾ പൊട്ടിപ്പോകും. അപ്പോൾ ഇതിനായി നിരന്തര ജോലികൾ ചെയ്യേണ്ടി വരുന്നുണ്ട്. പക്ഷെ അങ്ങിനെ ജോലി ചെയ്താൽ ഓഫുമില്ല. നിലവിൽ തന്നെ 24 മണിക്കൂർ ജോലിയാണ് ഉള്ളത്. ഈ 24 മണിക്കൂർ കഴിഞ്ഞശേഷം ഓഫിന്റെ പ്രശ്നം വരുമ്പോൾ ഓഫ് ഇല്ലാതെ വരുന്നതാണ് ജീവനക്കാരെ അലോസരപ്പെടുത്തുന്നത്.
ശമ്പളവും കുറവ്. അതോടെയാണ് ജീവനക്കാരും കമ്പനിക്കെതിരെ ശക്തമായ നിലപാടുമായി വന്നത്. ജിയോയുടെ സേവനത്തിനായി ജീവനക്കാരെ എടുത്ത വെരിമാക്സ് കമ്പനിയാണ് തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് തങ്ങളുടെ ജീവനക്കാരോട് 24 മണിക്കൂറും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂർ ജോലിക്ക് ശേഷം ഓഫ് എടുത്ത ജീവനക്കാരനോട് വീണ്ടും പിറ്റേന്ന് ജോലിക്കെത്താനാണ് കമ്പനി ആവശ്യപ്പെത്. ജീവനക്കാരനോട് ക്ഷുഭിതനായി സൂപ്പർവൈസർ സംസാരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജോയ് ഡാനിയേൽ എന്ന സൂപ്പർ വൈസർ ആണ് സാങ്കേതിക തൊഴിലാളിയോട് മോശമായി സംസാരിക്കുന്നത്. സംഭാഷണം ഈ വിധം
ബിജോയ് ഡാനിയേൽ: ജിബിൻ എവിടെയാണ്?
ജിബിൻ: കോട്ടയത്താണ്.
ബിജോയ്: നിങ്ങൾ ഫൈബർ ടീമിലില്ലെ?
ജിബിൻ: ഇല്ല.
ബിജോയ്: അതെന്താ?
ജിബിൻ: ഞാൻ ഇന്നു ഓഫ് ആണ്.
ബിജോയ്: ആരാണ് നിങ്ങളോടൊക്കെ പറഞ്ഞത് ഇന്നു ഓഫാണ് എന്ന്?
ജിബിൻ: ശനിയാഴ്ചാ മുതൽ ഞങ്ങൾ ജോലിക്ക് ഇറങ്ങിയതാണ്
ബിജോയ്: നിങ്ങൾ എഫ് ആർടിയിൽ അല്ലെന്നു എന്തുകൊണ്ട് പറഞ്ഞില്ല?
ജിബിൻ: ഞങ്ങൾ ശനിയാഴ്ച ഇറങ്ങി ഞായർ വെളുപ്പിനെ ആണ് വന്നത്. ഞായർ പത്തുമണി ആയി വീണ്ടും വർക്ക് വന്നു. അങ്ങിനെ പോയി ഇന്നു രാവിലെയാണ് വന്നത്.
ബിജോയ്: എത്രയും നാളില്ലാത്ത ഓഫ് പിന്നെയെങ്ങനെ വന്നു?
ജിബിൻ: ആളെ എടുക്കണം. ആളില്ല.
ബിജോയ്: രാവിലെ ഓഫീസിൽ വരൂ. പണിയുണ്ടെങ്കിലും എങ്ങും പോകേണ്ട രാവിലെ ഓഫീസിൽ എത്തണം.
ബിജോയ്: കമ്പനിയിൽ എങ്ങിനെയാണ് കയറിയത്? എട്ടുമണിക്കൂർ ഡ്യൂട്ടി ചെയ്യും എന്ന് പറഞ്ഞിട്ടാണോ കയറിയത്.
ജിബിൻ: 24 മണിക്കൂറും ഞങ്ങൾ ജോലി ചെയ്യുകയാണ്. നാളെ ഓഫീസിൽ എത്തണം.
ഈ രീതിയിലാണ് ഇവരുടെ സംഭാഷണം പുരോഗമിക്കുന്നത്. ഈ സംഭാഷണം വൈറൽ ആയതോടെ റിലയൻസ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റിലയൻസ് ജിയോയ്ക്ക് വേണ്ടി വെരിമാക്സ് ആണ് ജീവനക്കാരെ എടുക്കുന്നതെങ്കിലും നിയന്ത്രണം ജിയോ തന്നെയാണ് കയ്യാളുന്നത്. ജിയോയുടെ നിർദ്ദേശം തന്നെയാണ് ഇവർ നടപ്പിലാക്കുന്നത്. ഇടയ്ക്കിടെ വേരിമാക്സ് പോലുള്ള ഏജൻസികൾ മാറുകയും ചെയ്യും. പക്ഷെ ജീവനക്കാർ മാറില്ല. പകരം പുതിയ ഏജൻസി വരും. ജീവനക്കാർ പിരിഞ്ഞുപോകുമ്പോൾ ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ വേണ്ടിയാണ് ജീവനക്കാരെ ഒഴിവാക്കാതെയുള്ള ഏജൻസി മാറൽ. ഈ രീതിയിലുള്ള തൊഴിൽ ചൂഷണങ്ങൾ ജിയോ പതിവാക്കിയപ്പോഴാണ് ജിയൊക്കെതിരെ തൊഴിലാളി സംഘടനകൾക്ക് ആധിപത്യമുള്ള കേരളത്തിൽ സമരത്തിനുള്ള അരങ്ങൊരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍