67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവർത്തനത്തിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ്
സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളർ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും പ്രാസംഗികനും സിപിഐയുടെ സാംസ്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.പി. അഹമ്മദിന്റെ പ്രസംഗം വൈറൽ. യുകതിവാദികളുടെ കൂട്ടായമായ 'ചാർവാകം' സെമിനാറിൽ അദ്ദേഹം കഴിഞ്ഞ വർഷം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയത്. ഇക്കാര്യം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെർളി വിസ്ബോർഡിന്റെ പുസ്തകത്തിലുണ്ടായിരുന്നുവെന്നും അഹമ്മദ് വ്യക്തമാക്കി. മെർളി വെസ് ബോർഡിന്റെ പുസ്തകം ആരും ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എ പി അഹമ്മദിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്...
'മലപ്പുറത്താണെല്ലോ പ്രമാദമായ രാമസിംഹൻ കൊലക്കേസ് നടന്നത്. 1947 ആഗസറ്റ് മാസം. ഞാൻ ചരിത്രത്തിലെ ഒരു കൗതുകം നിറഞ്ഞ ലേഖനം കെ.എൻ.പണിക്കരിന്റേത് വായിച്ചു. അദ്ദേഹം പറഞ്ഞത് മലപ്പുറത്ത് മാത്രമാണ് 1947 ആഗസറ്റ് 15ന് പതാക ഉയർത്താത്തത് എന്നാണ്. അതിന്റെ കാരണം രണ്ടാണ്. തലേന്നുവരെ പത്തുമുഴം കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ, എന്ന് പറഞ്ഞവർക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് കൊടി ഉയർത്താൻ പേടിയായിരുന്നു. നമ്പർ ടു..കർഫ്യൂ നിലനിന്നിരുന്നു. രാമസിംഹനെ കൊന്നതിന്റെ പേരിൽ. കിളിയമണ്ണിൽ ഉണ്ണീൻ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ അനിയനും കോഴിക്കോട്ട് ആര്യ സമാജത്തിൽ പോയിട്ട്, ഹിന്ദു മതത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ അനിയൻ കമല അന്തർജനം എന്ന ഒരു ബ്രാഹ്മണ സ്ത്രീയെ, വിവാഹം കഴിച്ചു. സമാധാനമായിട്ട് കഴിഞ്ഞ ഒരു കുടുംബം ഒരു രാത്രിയിൽ സകല മഹല്ലുകളും കൂടിയാലോചിച്ചിട്ട് ഗൂഢാലോചന നടത്തിയിട്ട് ആ മനുഷ്യനെയും അനിയനെയും ഒക്കെ വെട്ടിക്കൊന്നു. രാമസിംഹനെ, നരസിംഹനെ അദ്ദേഹത്തിന്റെ ഭാര്യയെ അരിവെപ്പുകാർ അയ്യരെ ഒക്കെകൂടി കൂട്ടക്കൊല ചെയ്തു. കീഴ് ക്കോടതി
നാലുപേർക്ക് വധശിക്ഷ വിധിച്ചു. കൂട്ടമായി മലബാറിലെ സകല പള്ളികളിലും പോയി പിരിവ് നടത്തിയിട്ട് മദ്രാസ് ഹൈക്കോടതിൽ അപ്പീൽ പോയി. പിരിവ് നടത്തിയത് കേസ് നടത്താനുള്ള ചെലവിന് വേണ്ടി മാത്രമായിരുന്നില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും പ്രലോഭിപ്പിച്ചും കൂറുമാറാൻ വേണ്ടി കൂടിയാണ്. അതോടെ ഒറ്റയെണ്ണം സാക്ഷി പറഞ്ഞില്ല. ഒരു കുട്ടി സാക്ഷി പറഞ്ഞില്ല. ഭീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പറ്റാഞ്ഞത്. മലപ്പുറത്തിന്റെ മണ്ണിൽ വലിയ സ്വാതന്ത്ര്യത്തിന്റെ കഥകളൊക്കെ ഞങ്ങൾ വീര പുളകത്തോടെ പറയാറുണ്ട്. മോശമല്ലാതെ അത് പറയുകയും പഠിക്കുകയും ചെയ്ത ആളാണ് ഞാൻ. പക്ഷേ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ചരിത്രം തന്നെ ഇതിനെയൊക്കെ റദ്ദ് ചെയ്തിട്ടുമുണ്ട്.
നമ്മുടെ നന്മകൾ ഇങ്ങനെ വാഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ മലപ്പുറത്തിന്റെ മറുപുറവും ചേർത്ത് പറയുമ്പോഴാണ് ഇതിന്റെ ഒക്കെ നരേഷൻ പൂർത്തിയാവുക. നമ്മുടെ മഹാബുദ്ധിജീവികൾക്ക് പലപ്പോഴും എന്ത് പറയേണ്ടെന്ന് നന്നായി അറിയാം. കാൽ നൂറ്റാണ്ടുകാലമായി, ചേകന്നൂർ മൗലവിയെ കൊന്നതിന് തുല്യമായ ഒരു സംഭവവുമില്ല. ഫാസിസത്തിനെതിരെ പറയാനുള്ള എന്ത് അവകാശമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ നമുക്ക് എന്ത് അവകാശമാണ് ഉള്ളത് മതത്തോട് വിയോജിച്ച് നാൽപ്പതു വർഷം അദ്ദേഹം മതപ്രസംഗം നടത്തി. അദ്ദേഹത്തിന് വലിയ അനുയായികളെയൊന്നും കിട്ടിയിട്ടില്ല. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ ചോരക്ക് വലിയ വില കിട്ടുന്നുണ്ട്. അദ്ദേഹത്തോട് വിയോജിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തില്ല ഈ മണ്ണ്. ഒരു അസ്ഥിക്കഷ്ണം കണ്ടുകിട്ടിയിട്ടില്ല. വർഗീയതയുടെ ഏറ്റവും വലിയ അപകടം ഇതാണ്. അഭിമന്യുവിനെ കൊന്ന പ്രതികളെ എന്ന് പിടിക്കുമെന്ന് ഏതൊക്കെ രാഷ്ട്രീയ കക്ഷികൾ പാതിരാത്രിയിൽ ഇവരെയൊക്കെ രക്ഷിക്കുമെന്ന് കാത്തിരുന്ന് കാണാം. ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്. ചേകന്നൂർ മൗലവിയെ കൊന്ന കേസിൽ ആരൊക്കെയാണ് ഒന്നിക്കുന്നതായി നമ്മൾ കണ്ടത്. നമ്മൾ ആദ്യം വിചാരിച്ചത് ഇടതുപക്ഷവുമായി ഇദ്ദേഹത്തെ കൊന്ന മൗലവിമാർക്ക് ബന്ധമുണ്ട് എന്നതായിരുന്നു. എന്നാൽ വലതുപക്ഷം വരുമ്പോൾ പിടിക്കേണ്ടെ. അതുകഴിഞ്ഞ് സിബിഐക്ക് വിട്ടു. എന്നിട്ട് എന്തുണ്ടായി. ഹവ്വാ ഉമ്മ ഞാൻ അവിടെ കേറുമ്പോൾ ഇടക്ക് പറയാറുണ്ട്. മക്കളെ ഒന്നു കാണിച്ചു തരുമോ. എവിടെയാണ് കുഴിച്ചിട്ടത് എന്ന് പറഞ്ഞുതരൂ. എനിക്ക് ഒന്ന് പ്രാർത്ഥിക്കാനാണ് എന്ന്. മലയാളി ലജ്ജിക്കണം, പ്രത്യേകിച്ച് മലപ്പുറത്തുകാർ. ബിജെപി ഭരിച്ചില്ലോ, കോൺഗ്രസ് ഭരിച്ചില്ലേ...ഈ ഭീകരന്മാരായ മാഫിയകളെ എന്താണ് തൊടാൻ കിട്ടാത്തത്.
ഇതിനോട് ചേർത്തു പറയേണ്ട ഒരു കാര്യം, പൊറുക്കാൻ പറ്റാത്ത ഒരു കാര്യം ഇതാണ്. ചേകന്നൂർ മൗലവിക്കുവേണ്ടി ഒച്ചവെച്ച എത്രപേർ മാധവിക്കുട്ടിക്കുവേണ്ടി സംസാരിച്ചു? മതപരിവർത്തനം എന്ന ആഗോള കച്ചവടത്തിന്റെ ഏറ്റവും വലിയ ഏജന്റ് മലപ്പുറത്തെ മുസ്ലിം ലീഗിന്റെ നേതാവായ ഒരു എംപിയാണെന്ന് ചരിത്രം പകൽവെളിച്ചം പോലെ വിളിച്ചു പറയുന്നു. ലീലാ മേനോൻ മരിച്ചുപോയി. അവർ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോൾ കനേഡിയക്കാരിയായ ഒരു എഴുത്തുകാരി മെർളി വേസ് ബോഡ്,എന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനത്തെ പത്തുകൊല്ലം അവർക്കൊപ്പം സഞ്ചരിക്കയും ജീവിക്കുകയും ചെയ്ത ആത്മ സുഹൃത്താണ്.
മാധവിക്കുട്ടി മലയാളത്തിൽ ആരാണോ അത്രയും തത്തുല്യമായ പദവി കനേഡിയൻ സാഹിത്യത്തിലുള്ള വ്യക്തിയാണ് ഇവർ. നമ്മളെപ്പോലെ ജാടയും കാപട്യവും ഇല്ലാത്തതുകൊണ്ട് അവർ അത് തുറന്ന് എഴുതി. മരിക്കുന്നതിന് മുമ്പ് മാധവിക്കുട്ടിക്ക് കാണിച്ചുകൊടുത്തു. ഇവനാണ് ഭീകരൻ എന്ന് ഞാൻ എഴുതട്ടെ. മാധവിക്കുട്ടി ആകെ പറഞ്ഞത്. മോളെ ഞാൻ അവനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണരുത്, അതുകൊണ്ട് അവന്റെ പേര് ഒന്ന് മാറ്റിക്കോ. അങ്ങനെയാണ്, സാദിഖലിയായത്. പക്ഷേ കമലിന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കമൽ വേഷം ഒക്കെ ഏതാണ്ട് അതുപോലെ ആക്കിയെങ്കിലും, വേറെന്തോ പേര് കൊടുത്തു. അക്ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്. ഇത് ചെറിയ കാര്യമാണോ. വ്യക്തിപരമായി ഞങ്ങളൊക്കെ അടുപ്പം ഉള്ളവർ ആകും. പക്ഷേ മാധവിക്കുട്ടിയോട് അതിക്രമം കാണിക്കുകയെന്നാൽ. എന്താണ് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള ഒരാളെ പരസ്യമായി കടവിനടുത്ത റിസോർട്ടിൽ കൊണ്ടുപോയി, ആ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക. എന്നിട്ട് അവർ കലഹിക്കുമ്പോൾ കെട്ടിക്കോളാൻ പറയുക. ഇന്നു മുതൽ പത്താം ദിവസം എന്റെ ഭാര്യയാണെന്ന് പറയുക. അതിനുള്ള കണ്ടീഷൻ. മതം മാറണം. ഉടനെ തയ്യാറായി. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യജ്ജലമായ ജന്മം, എന്തിനും തയ്യാറായി. അവര് മതം മാറാൻ ഏർപ്പാടാക്കി. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരത്തെ സൗത്ത പാർക്ക് ഹോട്ടലിൽ ഡിന്നർ ബുക്ക് ചെയ്തു. പിന്നെ ഫോൺ എടുത്തിട്ടില്ല. പിന്നെ കേൾക്കുന്ന കഥ ഇതാണ്. കലയല്ല സത്യം. സൗദി അറേബ്യൻ ജാലിയാത്തിൽനിന്ന് പത്തുലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോക പ്രശസ്തയായ ഒരു എഴുത്തുകാരിയെ ഞാനിതാ ഇസ്ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത്. മലപ്പുറം ജില്ലയിലെങ്കിലും മുസ്ലിംലീഗുപോലൊരു പാർട്ടിയുടെ ഓഫീസ് പൂട്ടിക്കാൻ ഈ ഒരൊറ്റ ഇഷ്യൂ മതിയായിരുന്നല്ലോ. എന്താണ് മിണ്ടാത്തത്. നമ്മുടെ ഇടതുപക്ഷ സർക്കിളുകളിലൊക്കെ ഇയാളെ ഇപ്പോഴും മതേതര
വാദിയായി ആഘോഷിക്കുകയാണ്- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.
നേരത്തെയും പലതവണ മാധവിക്കുട്ടിയുടെ മതം മാറ്റം വിവാദമായിരുന്നു. എന്നാൽ സംഭവത്തിൽ സമദാനി പ്രതികരിച്ചിരുന്നില്ല.
Stories you may Like
- 'ഇപിയുടെ പരാമർശം തെറ്റാണ്', മറുപടിയുമായി സമദാനി
- ഗോയലിനെതിരെ തെളിവുണ്ടെന്ന് ഇഡി; 538 കോടിയുടെ വായ്പാ തട്ടിപ്പ് കുരുക്കാകും
- നരേഷ് ഗോയലിന് കിടപ്പിലായ ഭാര്യയെ ഒരുവട്ടം കാണാൻ അനുമതി
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്