ലക്ഷദ്വീപ് യാത്രയ്ക്ക് രാജീവ് ഗാന്ധി ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമർശത്തിന് കോൺഗ്രസ് വക തിരിച്ചടി; 'അഞ്ചു വർഷക്കാലയളവിനിടെ നടത്തിയ 240 യാത്രകൾക്ക് വ്യോമസേനാ വിമാനങ്ങൾ മോദി ഉപയോഗിച്ചത് ടാക്സി സർവീസ് പോലെ'; വെറും 1.4 കോടിയാണ് ഇതിന് വാടകയായി നൽകിയതെന്നും ജനുവരിയിൽ നടത്തിയ ബലംഗീർ യാത്രയ്ക്ക് വ്യോമസേനയക്ക് നൽകിയത് 744 രൂപയെന്നും രൺദീപ് സുർജേവാല; തിരഞ്ഞെടുപ്പ് റാലിയിൽ രാജീവിനെതിരെ ആരോപണങ്ങൾ തുടർച്ചയാക്കി മോദി
മറുനാടൻ ഡെസ്ക്
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആരോപണ ശരങ്ങളാൽ തീർത്ത യുദ്ധത്തിലാണ് കോൺഗ്രസും ബിജെപിയും. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിമർശനം വിവാദത്തിരികൊളുത്തി നിൽക്കുന്ന വേളയിലാണ് ലക്ഷദ്വീപ് യാത്രയ്ക്കായി രാജീവ് ഗാന്ധി വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണവും മോദി ഉന്നയിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ മോദി അഞ്ചു വർഷക്കാലയളവിനിടെ നടത്തിയ 240 യാത്രകളിൽ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചുവെന്നും ടാക്സി ഉപയോഗിക്കുന്നത് പോലെയാണ് മോദി വിമാനങ്ങളിൽ യാത്ര നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി തുടർച്ചയായി ആരോപണം നടത്തുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസും അതേ നാണയത്തിൽ തിരിച്ചടിച്ചത്. മോദിയുടെ യാത്രകളെ പറ്റി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറയുന്നതിങ്ങനെ:'നുണ പ്രചാരണമാണ് താങ്കളുടെ അവസാനത്തെ ആയുധം. വ്യോമസേനാ വിമാനങ്ങൾ സ്വന്തം ടാക്സി പോലെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതും വെറും 744 രൂപ വാടക നൽകി.
2014 മുതൽ 2019 വരെയുള്ള കാലയളവിൽ 240 സ്വകാര്യ യാത്രകളാണ് മോദി നടത്തിയത്. എന്നാൽ വ്യോമസേനയ്ക്ക് 1.4 കോടി രൂപ മാത്രമാണ് ഇതിന് വാടകയായി നൽകിയത്. 2019 ജനുവരിയിൽ നടത്തിയ ബലംഗീർ-പഥർഛെര യാത്രയ്ക്ക് 744 രൂപയാണ് വ്യോമസേനയ്ക്ക് നൽകിയതെന്നും രൺദീപ് പറഞ്ഞു.ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ വിമർശനമഴിച്ചു വിട്ടത്.
സ്വകാര്യ ടാക്സി പോലെയാണ് ഐഎൻഎസ് വിരാടിനെ ഗാന്ധി കുടുംബം ഉപയോഗിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. രാജീവ് ഗാന്ധിയും കുടുംബവും 1987ൽ നടത്തിയ ലക്ഷദ്വീപ് അവധിക്കാല യാത്ര ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശങ്ങൾ. 10 ദിവസമാണ് ഐഎൻഎസ് വിരാട് അവധിക്കാല യാത്രയ്ക്കായി ഉപയോഗിച്ചതെന്നും ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
രാജീവിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് മോദി
രാജീവ് ഗാന്ധി 'നമ്പർ വൺ ഭ്രഷ്ടാചാരി(അഴിമതിക്കാരൻ) ആയിട്ടാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാർശത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും രാജീവ് ഗാന്ധിക്കെതിരെ ആക്രമണം ശക്തമാക്കുന്നതിലൂടെ മോദി രണ്ട് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഒന്ന് തനിക്കെതിരെ ചൗക്കിദാർ ചോർഹേ പരാമർശം നടത്തുന്ന പ്രതിപക്ഷ ആരോപണം ചെറുക്കുക എന്നത്. രണ്ടാമതായി റഫേൽ അഴിമതി വിഷയത്തിന് ബദലായി ബൊഫോഴ്സ് വിഷയം എടുത്തിടുക എന്നതും.
ബോഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുൻ പ്രധാനമന്ത്രിയുടെ പേരിൽ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന ഘട്ടങ്ങളിൽ വോട്ടു ചോദിക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോയെന്നു മോദി ഇന്നലെ വെല്ലുവിളിച്ചു. ഇത് രാഹുൽ ഉയർത്തുന്ന റഫേലിനുള്ള മറുപടി എന്ന നിലയിലാണ്. ഝാർഖണ്ഡിലെ ചായ്ബാസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗത്തിനിടെയാണ് മോദി കോൺഗ്രസിനെ വെല്ലുവിളിച്ചത്. കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കിയവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു. ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ നിങ്ങൾ വോട്ടുതേടണം. മോദി ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന പരാമർശം കഴിഞ്ഞ ദിവസം യുപിയിലെ പ്രതാപ്ഗഡിൽ മോദി നടത്തിയത് പ്രതിപക്ഷ നിരയിലെ നേതാക്കളിൽ നിന്ന് വിമർശനത്തിന് വഴിതെളിച്ചിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു കോൺഗ്രസ്പരാതി നൽകുകയും ചെയ്തു. നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയും ചെയ്തു. മോദിക്കു മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവർക്കുമേൽ ചാരേണ്ടെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുറന്നടിച്ചത്. 'പരാമർശങ്ങൾ കൊണ്ട് മോദിക്കു രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കർമഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. താങ്കൾക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ ആലിംഗനവും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
മോദിക്കു അമേഠി മറുപടി നൽകുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം . മോദി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകർക്കു രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദി തുടങ്ങിവെച്ച ആരോപണം ഏറ്റുപിടിക്കുകയാണ് മറ്റ് നേതാക്കളും ചെയ്തത്. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ രാജീവ് ഗാന്ധി വംശഹത്യാ ആസൂത്രകനാണെന്ന ആരോപണവുമായി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ രംഗത്തുവന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധി എന്ന വിവാദപരാമർശമാണ് മഞ്ജീന്ദർ സിങ് സിർസ ഉയർത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം 1984ലുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദർ സിങ് സിർസയുടെ ആരോപണം. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമർശം തികച്ചും ശരിയാണെന്നും മഞ്ജീന്ദർ പറഞ്ഞു. രാജീവ് ഗാന്ധി അഴിമതിക്കാരൻ മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യനാണെന്നും മഞ്ജീന്ദർ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ വംശഹത്യ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദർ സിങ് സിർസ കൂട്ടിച്ചേർത്തു.
സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ രാജീവ് ഗാന്ധി സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദർ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ അംഗീകരിക്കാൻ രാഹുൽ തയ്യാറാവുന്നില്ലെന്നും 1984 ലെ വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദർ ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍