Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ 14വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്: വണ്ടൂർ സ്വദേശിയായ പ്രതി പിടിയിൽ; കുട്ടിയെ പീഡനത്തിന് വിധേയനാക്കിയത് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച ശേഷം; പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിൽ എത്തിയത് ഭാര്യയുടെ ചികിത്സയ്ക്ക്

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ 14വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്:  വണ്ടൂർ സ്വദേശിയായ പ്രതി പിടിയിൽ; കുട്ടിയെ പീഡനത്തിന് വിധേയനാക്കിയത് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച ശേഷം; പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിൽ എത്തിയത് ഭാര്യയുടെ ചികിത്സയ്ക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ മലപ്പുറം മമ്പാട് സ്വദേശിയായ പതിനാലു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയെ ഇന്നലെ മഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ എൻ ബി ഷൈജു അറസ്റ്റ് ചെയ്തു. വണ്ടൂർ തിരുവാലി ഗണേശ് നിവാസിൽ പ്രദീപ് (38)നെയാണ് അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പഠനത്തിൽ ശ്രദ്ധ കുറയുന്നത് കണ്ടെത്തിയ മാതാപിതാക്കൾ കുട്ടിയെ കൗൺസിലിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പാസ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതിയുടെ ഭാര്യയെയും ചികിത്സക്കായി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു. ഇവിടെ വെച്ച് കുട്ടിയെ മൊബൈൽ ഫോണിൽ നഗ്‌നചിത്രങ്ങൾ കാണിച്ച പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.

കുട്ടിയെ പീഡിപ്പിച്ചുവെന്ന് നിലമ്പൂർ പൊലീസിൽ വേറെയും കേസുകൾ നിലവിലുണ്ട്. ഈ കേസിന്റെ അന്വേഷണത്തിലാണ് മഞ്ചേരി സംഭവം പുറത്തായത്. മഞ്ചേരിയിൽ നടന്ന സംഭവമായതിനാൽ നിലമ്പൂർ പൊലീസ് കേസ് മഞ്ചേരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ വി നാരായണൻ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം 14, 16 വയസ്സു പ്രായമുള്ള ബാലികമാരെ മാനഭംഗപ്പെടുത്തിയെന്ന മറ്റൊരുകേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കാളികാവ് ചെങ്കോട് കുറുങ്കാട്ടിൽ സനൂപ് (22)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കരുവാരക്കുണ്ട് സ്വദേശിനിയായ പതിനാലുകാരിയെ ഫോണിൽ വിളിക്കുകയും വാട്സാപ്പിലൂടെ ഫോട്ടോ ആവശ്യപ്പെടുകയും വീഡിയോ കാളിലൂടെ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഒരു കേസ്. 2019 ജനുവരിയിലാണ് ഈ സംഭവം. 16 കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്നാണ് മറ്റൊരു കേസ്. കാളികാവ് സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെടുന്നത്. 2018 ഡിസംബറിൽ പരിചയപ്പെട്ട പെൺകുട്ടിയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. 2019 ഫെബ്രുവരി പത്തിന് രാവിലെ 10 മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2019 ഏപ്രിൽ മൂന്നിന് കരുവാരക്കുണ്ട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം വിട്ടിൽ വിരുന്നു വന്ന പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 27വയസ്സുകാരന് കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി പത്തു വർഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും വിധിച്ചിരുന്നു. താനൂർ പനങ്ങാട്ടൂർ തയ്യിലപ്പറമ്പിൽ ദേവരാജൻ(27) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം.2016 മെയ് 17ന് പ്രതിയുടെ വീട്ടിൽ വിരുന്നിനായെത്തിയതായിരുന്നു ബന്ധുവായ ബാലിക. മെയ് 20നും തുടർന്നുള്ള ദിവസങ്ങളിലും രാത്രി പെൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ദിവസങ്ങൾക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതിൽ കുട്ടി ഗർഭിണിയായതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് 2016 നവംബർ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണൻ പ്രസ്താവിക്കും. 22 സാക്ഷികളിൽ 17പേരെ പോക്‌സോ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP