വൈപ്പിനിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഈ വളഞ്ഞ വഴി വേണോ? വളരെ പണിപ്പെട്ട് 110 കെവി ലൈൻ മറ്റാർക്കോ വേണ്ടി വഴിമാറ്റി വളച്ച് ശാന്തിവനത്തിന്റെ ഒത്ത നടുക്കുകൂടി ഉടമസ്ഥന്റെ സമ്മതമില്ലാതെ കൊണ്ടു പോവുന്നതെന്തിനാണോ ആവൊ? ഒറ്റനോട്ടത്തിൽ വൈദ്യുതി മന്ത്രിയുടേയും ബോർഡിന്റേയും കടുപിടുത്തങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം: സ്വപ്ന നായർ എഴുതുന്നു
സ്വപ്ന നായർ
വടക്കൻ പറവൂരിനടുത്ത വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്തുള്ള ശാന്തിവനവും കെഎസ്ഇബിയുടെ 110 കെ വി നിർമ്മാണപ്രവർത്തനങ്ങളും വാർത്തയായിട്ട് കുറച്ചു ദിവസങ്ങളാവുന്നു. സമൂഹമാധ്യമങ്ങളിലും മറ്റു മേഖലകളിലും വേണ്ടത്ര പ്രാധാന്യത്തോടെ ഇതിനോടനുബന്ധിച്ച വാർത്തകൾ വന്നു കഴിഞ്ഞു. ചോദ്യം ഒന്നേയുള്ളൂ, ഇത്തരം ഒരു വൈദ്യുത ടവർ ആവശ്യമോ? മൂന്ന് കാവുകളും, മൂന്ന് കുളങ്ങളും ഒട്ടേറെ ജൈവ വൈവിധ്യങ്ങളുമുള്ള രണ്ടേക്കർ സ്വകാര്യ വനം നിലനിർത്തുന്നത് പരിസ്ഥിതി പ്രവർത്തകനായിരുന്ന പരേതനായ രവീന്ദ്രനാഥിന്റെ മകളായ മീനയും മകൾ ഉത്തരയുമാണ്. കഴിഞ്ഞ നാൽപതിലേറെ വർഷമായി മീന ശാന്തിവനത്തിന്റെ പച്ചപ്പിലും ശാന്തിയിലും ഒരു കൊച്ചു വീട്ടിൽ താമസിച്ചു വരുന്നു.
കാടെന്ന പേരിൽ വനഭൂമിയിലെ യഥാർത്ഥ പച്ചപ്പിനെ വെട്ടിമാറ്റി, വനമെന്ന പേരിൽ പടച്ചു വിടുന്ന അക്കേഷ്യയുടേയും യൂക്കാലിയുടേയും കാടുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കണക്കുകൾ ദയവായി ഇവിടെ നിരത്തരുത്. വള്ളികളും പടർപ്പുകളും നിറഞ്ഞ അടിക്കാടുകളടക്കം നൂറിലേറെ വർഷം പ്രായമുള്ള വൃക്ഷങ്ങളടങ്ങുന്ന സസ്യസമ്പത്തും, അതിനനുബന്ധമായി സ്വാഭാവിക പ്രക്രിയയിൽ വളരുന്ന ജൈവസമ്പത്തുമാണിവിടെയുള്ളത്. രണ്ടേക്കർ പൊന്നുംവിലയുള്ള വസ്തു പ്ലോട്ടു തിരിച്ച് വിൽക്കാനും കോടികൾ സമ്പാദിക്കാനുള്ള സമവാക്യങ്ങൾ അറിയാത്തതു കൊണ്ടല്ല ഈ വനം സംരക്ഷിക്കപ്പെടുന്നത്. പ്രാണവായു തരുന്ന ഒരു തുരുത്തെങ്കിലും നിലനിൽക്കട്ടെ എന്നൊരു കുടുംബം വിചാരിച്ചതുകൊണ്ടാണ്.
അവർക്കു മാത്രമല്ല ഒരു സമൂഹത്തിന് മൊത്തമായി ശ്വസിക്കാനുള്ള ജീവവായുവാണ് ഈ നശീകരണത്തിൽ ഇല്ലാതാവുന്നത്. അവരുടെ വൈകാരികതയെ വാദമുഖമാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച വക്കീലദ്ദേഹത്തിന്റെ ബുദ്ധി അപാരം! വെറുതെ കിട്ടുന്നതെന്തായാലും അതിപ്പോൾ ജീവൻ നിലനിർത്താനുള്ളതായാലും വിറ്റു പുത്തനുണ്ടാക്കുക എന്നുറപ്പിക്കുന്ന വർഗ്ഗമേതെങ്കിലും ഒരു സർക്കാർ സ്പോൺസേഡ് വെള്ളാനയോ, കച്ചവടക്കണ്ണുള്ള രാഷ്രീയക്കാരനോ ആവാനേ തരമുള്ളൂ. നെറ്റിചുളിക്കാൻ വരട്ടെ, അടച്ചാക്ഷേപിച്ചതല്ല. വികസനത്തിനെതിരാണെന്ന് പുച്ഛിച്ച് നിങ്ങളൊരു കൂട്ടം മനുഷ്യരുടെ നെറ്റിയിലും ഈയടുത്ത ദിവസം ഇതു പോലെ പോസ്റ്ററൊട്ടിച്ചിരുന്നു!
ഹരിതകേരളം, നവകേരളനിർമ്മാണം എന്നൊക്കെ നാഴികയ്ക്ക് നാൽപ്പതുവട്ടം ഘോരഘോരം പ്രസംഗിച്ചതുകൊണ്ടായില്ല. നമ്മുടെ ജനപ്രതിനിധികളും, സാമൂഹിക സേവകരും അൽപം മനസ്സിരുത്തി ചിന്തിച്ചാൽ പരിഹാരം കാണാവുന്നതേയുള്ളൂ ഈ പ്രശ്നത്തിന്. ഒരു പ്രളയം അടിയോടെ പിഴുതെറിഞ്ഞ മനുഷ്യർ പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്നതേയുള്ളൂ, അത് ദുരിതാശ്വാസനിധിയുടെ ബലത്തിലല്ല എന്നോർമ്മ വേണം. കുളങ്ങളും പച്ചപ്പും തരിശാക്കിയും പണമാക്കിയും പ്രളയത്തിൽ മുടിഞ്ഞ ഒരു കൂട്ടം ജനങ്ങളുണ്ട്. ആപത്തുവന്നപ്പോൾ കാര്യകാരണസഹിതം വസ്തുതകളെ ഗൗരവത്തോടെ മനസ്സിലാക്കിയവർ. അവിടെയാണ് കെ എസ് ഇ ബിയുടെ നയം അവർക്കു മുന്നിൽ ചോദ്യചിഹ്നമാവുന്നത്. വളരെ പണിപ്പെട്ട് 110 കെവി ലൈൻ മറ്റാർക്കോ വേണ്ടി വഴിമാറ്റി വളച്ച് ശാന്തിവനത്തിന്റെ ഒത്ത നടുക്കുകൂടി ഉടമസ്ഥന്റെ സമ്മതമില്ലാതെ കൊണ്ടു പോവുന്നതെന്തിനാണോആവൊ? ചോദ്യങ്ങളുണ്ടാവുക തന്നെ ചെയ്യും!
ഒരു മരം മാത്രം മുറിച്ച് അരസെന്റ് സ്ഥലത്തിൽ 110 കെവി ടവർ പണിഞ്ഞു തീർക്കാമെന്ന് ഉറപ്പു നൽകിയ കെ എസ് ഇ ബി നാളിതുവരെയുള്ള പൈലിംഗിൽ മാത്രം ഏതാണ്ട് പതിമൂന്ന് മരങ്ങളും അടിക്കാടുകളും വെട്ടിനിരപ്പാക്കുകയും പതിനഞ്ചു സെന്റിലധികം ഭൂമി തരിശാക്കുകയും ചെയ്തു.
ഏപ്രിൽ 6 ആം തീയതി ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ മേൽപ്പറഞ്ഞ ഉറപ്പുകളെ ലംഘിച്ചതു കൊണ്ടാണ് തദ്ദേശവാസികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വന്നത്. സ്ഥലമുടമയായ മീനാ മേനോൻ സമീപവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ശാന്തിവനം സംരക്ഷണസമിതി രൂപവൽക്കരിക്കുകയും ജനശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കുകയും ചെയ്തപ്പോഴാണ് കെഎസ്ഇബിയും മന്ത്രിയും തനിനിറം കാട്ടിയത്. കോടികൾ മുടക്കിയ പദ്ധതിയുമായി മുന്നോട്ട് പോകണം എന്നു തന്നെയാണ് പൊതുജനാഭിപ്രായവും. പക്ഷെ കെ എസ്ഇബി യും സർക്കാറും ചില ചോദ്യങൾക്കുത്തരം നൽകാൻ ബാധ്യസ്ഥരാണ്.
1. ടവറിന്റെ റൂട്ട് മാപ്പിൽ കാണിച്ച റൂട്ടിൽ നിന്നും വ്യതിചലിക്കാനുണ്ടായ കാരണം വിശ്വാസയോഗ്യമായ വിധം വ്യക്തമായി സ്ഥലമുടമയെ ധരിപ്പിക്കണം.
2. ഒരു പച്ചപ്പിന്റെ ഒത്ത നടുക്ക് ടവർ ഉണ്ടാക്കാൻ എത്ര വൃക്ഷങ്ങൾ വെട്ടേണ്ടി വരുമെന്ന് ബോർഡിന് മുൻധാരണ ഉണ്ടായിരുന്നില്ലേ?
3. കോടതിയിൽ ശാന്തിവനത്തെക്കുറിച്ചുള്ള റിപ്പോർട്ട് എന്തു കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതായി?
ലൈൻ വലിച്ചുകഴിഞ്ഞുവെന്ന് ഹൈക്കോടതിയെ ധരിപ്പിക്കുമ്പോൾ പൊലീസ് സംരക്ഷണയിൽ പൈലിങ് തുടങ്ങിയിരുന്നേയുള്ളൂ
കോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനുമുന്നേ തന്നെ മരങ്ങൾ മുറിക്കുകയും പണി ആരംഭിക്കുകയും ചെയ്തിരുന്നു. മരം മുറിക്കാനുള്ള അനുവാദം നൽകിയെന്നും ഇല്ലെന്നും വാക്കു മാറ്റിപ്പറയുന്ന വനം വകുപ്പും, ഗതികേടുകൊണ്ടായാലും സംരക്ഷണസമിതിയുടെ നിവേദനത്തിനു മറുപടി നൽകാത്ത കളക്ടറും ഒക്കെ പ്രതിനിധാനം ചെയ്യുന്നത് നമ്മൾ തന്നെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ ആണെന്നോർക്കുമ്പോഴാണ് ഒരാശ്വാസം! ഇലക്ഷൻ ബഹളങ്ങൾ കഴിഞ്ഞു തുടങ്ങിയതു കൊണ്ട് സ്ഥാനാർത്ഥികൾക്കാശ്വസിക്കാം, പൊതുജനത്തിനു വോട്ട് മറിച്ചുകുത്താൻ ഒരു വഴിയുമില്ലല്ലോ!
ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രിയോടാണ് അടുത്ത ചോദ്യം..20 വർഷമായി നടക്കാതിരുന്ന പദ്ധതി ഒരു സുപ്രഭാതത്തിൽ വഴിമാറ്റി നടത്താനിടയായ അടിയന്തിരസാഹചര്യം ദയവായി ഒന്നു വിശദമാക്കിത്തരണം. വൈപിനിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളിലൂടെ ടവർ വഴി 110കെവി ലൈൻ വലിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ബോർഡ് കണ്ടിരുന്നില്ലേ? മന്നത്തു നിന്നു ചെറായിലേക്കുള്ള ടവർ വയ്ക്കാനുള്ള ഇടങ്ങളെ മാർക്ക് ചെയ്യുമ്പോൾ അതു കണ്ടിട്ടുണ്ടാവുമല്ലോ. ഓവർ ഹെഡ് ലൈനുകളും ടവറുകളും കൊണ്ട് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നതിനു പകരം എന്തു കൊണ്ട് അണ്ടർ ഗ്രൗണ്ട് വൈദ്യുതി കേബിളുകൾ ഉപയോഗിച്ചു കൂടാ? ജനസാന്ദ്രത കൂടുതലുള്ള മുംബൈ, ചണ്ഡിഗഡ് മുതലായ സ്ഥലങളിൽ പലയിടങ്ങളിലും ഓവർഹെഡ് വൈദ്യുതി ലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ ആക്കിക്കഴിഞ്ഞു. മെട്രൊയുടെ ആവശ്യങ്ങൾക്കായും ഇതു ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ ജനസാന്ദ്രതയുള്ളയിടമാണ് കേരളം. ഇനി ഭൂമിക്കടിയിലൂടെ കേബിൾ കൊണ്ടു പോകുന്നത് അധികച്ചെലവാണെന്ന വാദം പരിശോധിക്കാം. എസ്റ്റിമേറ്റഡ് കോസ്റ്റിനേക്കാൾ 53% കൂടുതൽ തുകയ്ക്ക് കരാറുകാരന് ടെണ്ടർ കൊടുത്ത ബോർഡിന് ഭൂമിക്കടിയിലൂടെ കേബിൾ ഇടുന്നതിന്റെ അധികച്ചെലവായ 30% നിസ്സാരമല്ലേ?
ഒന്നു കൂടി വ്യക്തമായിപ്പറഞ്ഞാൽ മന്നത്തു നിന്ന് ചെറായിയിലേക്ക് 110 കെ വി ലൈൻ വലിക്കാനുള്ള എസ്റ്റിമേറ്റഡ് കോസ്റ്റ് ആയ 12 കോടിയുടെ 53% മുകളിൽ കരാറുകാരനു ബോർഡ് കൊടുക്കുന്ന തുക 18 കോടി. എസ്റ്റിമേറ്റിൽ കരാറുകാരന്റെ ലാഭവും ഉണ്ട് എന്നിരിക്കേ , 6 കോടി അധികം കൊടുക്കാതെ ടെണ്ടർ വീണ്ടും വിളിക്കാമായിരുന്നില്ലേ? സംസ്ഥാനം വിൽക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 5 കോടി അടിക്കാത്ത സാധാരണക്കാരന്റെ ചോദ്യമാണിത്, അവന് ഈ തുക വലുതാണ്.
20 വർഷം കാത്തിരിക്കാമെങ്കിൽ ഒരു ടെണ്ടർ വീണ്ടും വിളിക്കാനുള്ള ഒന്നോ രണ്ടോ മാസം സാവകാശം കൂടി കൊടുക്കാമായിരുന്നില്ലേ? ചോദ്യം ബോർഡിനോട് മാത്രമല്ല വൈദ്യുതി മന്ത്രിയോടും അവർക്കു പിന്നിൽ ഉറച്ചു നിൽക്കുന്ന മുഖ്യമന്ത്രിയോടും കൂടിയാണ്. വൈപ്പിൻ , ചെറായി മുനമ്പം എന്നീ ഭാഗങ്ങളിലുള്ള 40,000 ത്തോളം വരുന്ന കുടുംബങ്ങളുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ 33 കെ വി ലൈൻ വലിച്ചാൽ മതിയായിരുന്നില്ലേ? ഇതിനായി ഇരുപതു വർഷം കാത്തിരിക്കേണ്ടതുണ്ടായിരുന്നോ? തടസ്സമില്ലാത്ത , വൈദ്യുതിത്തകരാറുകൾ ബാധിക്കാത്ത, പവർ സപ്ളൈ ഉറപ്പാക്കാൻ മറ്റുള്ള ഒന്നോ രണ്ടോ സബ് സ്റ്റേഷനുകളിൽ നിന്നു കൂടി 33 കെ വി ലൈൻ വലിച്ചാൽ പോരായിരുന്നോ!
ഇതിനാവട്ടെ ടവറിന്റെ ആവശ്യം വരുന്നുമില്ല. ചിലവും കുറവ്! കാടു തെളിക്കുകയോ, പാർപ്പിടങ്ങൾ നശിപ്പിക്കുകയോ ചെയ്യേണ്ടി വരികയുമില്ല. പാതയരികിലൂടെ പോളുകളിൽ ലൈൻ വലിച്ചോ ഭൂമിക്കടിയിലൂടെയോ ചെയ്യാമല്ലോ! ഒറ്റനോട്ടത്തിൽ വൈദ്യുതി മന്ത്രിയുടേയും ബോർഡിന്റേയും കടുപിടുത്തങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. ടവർ അല്ലാത്ത മറ്റു സാധ്യതകളെ കണക്കിലെടുക്കാൻ ബോർഡ് തയ്യാറാവുന്നുമില്ല. ബോർഡിന്റെയും മന്ത്രിയുടെയും കെടുകാര്യസ്ഥതയാണ് പ്രളയത്തിനു കാരണമായത് എന്ന ആരോപണം നിലനിൽക്കേ വീണ്ടു ഇത്തരമൊരു വെട്ടിൽ ചാടേണ്ടിയിരുന്നില്ല. ജനങ്ങളുടെ ആവാസവ്യവസ്ഥകളെ നമുക്ക് കഴിയുവോളം ഉപദ്രവിക്കാതിരിക്കാം.
വികസനം വരട്ടെ ! അതിന്റെ പേരിൽ കാടും, നാടും വീടും നശിപ്പിക്കാതിരിക്കാം!രാഷ്ട്രീയം ജനഹിതത്തിന്റെയും ന്യായത്തിന്റെയും വഴിക്കായാലേ ശരിയായ അർത്ഥത്തിലുള്ള വികസനമുണ്ടാവൂ. കടും പിടുത്തങ്ങളും മർക്കട മുഷ്ടികളും നമുക്കൊഴിവാക്കാം!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്