മുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽവീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്ത്തുമോ? ഹൈവോൾട്ടേജ് പവറുള്ള സൈബറിടത്തിൽ ബൗദ്ധിക സംവാദം മുറുകുമ്പോൾ മുറിവേൽക്കുന്നത് വിശ്വാസി സമൂഹത്തിനാണ്; വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം എന്നു മനസിലാക്കുക: അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി
മുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽ വീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്ത്തുമോ? ഇതരരാഷ്ട്രീയവിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിയും ആഴത്തിൽ വിശകലനം ചെയ്യുന്ന അല്ലെങ്കിൽ വെർച്വൽ ലോകത്തിലെ മുക്കിലും മൂലയിലും ചർച്ചചെയ്യുന്ന ചോദ്യമാണിത്.എവിടെ നിന്നാണ് ഈ തർക്കത്തിനു തുടക്കമുണ്ടായതെന്ന ചോദ്യത്തിനു ഒരൊറ്റ ഉത്തരമേയുള്ളൂ.അത് സോഷ്യൽമീഡിയയെന്ന ഇന്നിന്റെ ചായപീടീകയാണ്.പഴയ ചായക്കടകളുടെ ആധുനികരൂപമാണ് സോഷ്യൽ മീഡിയ. എല്ലാ വാർത്തകളുമെത്തുന്ന, എല്ലാ രാഷ്ട്രീയങ്ങളും ചർച്ച ചെയ്യപ്പെടുന്ന,തലനാരിഴകീറി പരിശോധിക്കുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഹൈ വോൾട്ടേജ് പവറുള്ള സൈബറിടത്തിൽ തുടങ്ങിയ ബൗദ്ധികമായി ഉയർന്ന തലത്തിലുള്ള ഇരുവിഭാഗങ്ങളുടെ സംവാദത്തിൽ തുടങ്ങിയ തർക്കം ചെന്നെത്തിനില്ക്കുന്നത് ഏറ്റവും സെൻസിറ്റീവായ ഒരു വിഷയത്തിലാണ്.
ഇരുവിഭാഗങ്ങളിലെ പ്രമുഖർക്കും സമൂഹമദ്ധ്യത്തിൽ ഇന്നുള്ള പോപ്പുലാരിറ്റിക്കുള്ള ബേസ് കിട്ടിയത് ശബരിമലയെന്ന വിഷയത്തിലൂടെയും സംഘപരിവാർ എന്ന സംഘടനയുടെ പിൻബലത്തിൽ നിന്നുമാണ് എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം.ചില വിഷയങ്ങൾ തങ്ങൾക്ക് അനഭിമതർ ആയിട്ടുള്ളവർ ചർച്ച ചെയ്യുമ്പോൾ,അവരുടെ ചർച്ചകളിൽ തങ്ങൾക്കിഷ്ടമില്ലാത്ത വസ്തുതകളോ വാദമുഖങ്ങളോ നിരത്തപ്പെടുമ്പോൾ അത് അവരുടെ അഭിപ്രായമായി മാത്രം കാണേണ്ടിയിരുന്ന ചിലതിനെ പർവ്വതീകരിച്ച് വിവാദമാക്കി മാറ്റി,ഒരു സംഘടനയെ മൊത്തമായി നിസ്സാരവല്ക്കരിക്കപ്പെട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് നഷ്ടമായത് യഥാർത്ഥഅയ്യപ്പവിശ്വാസികൾ അവരിൽ അർപ്പിച്ച ആ വലിയ വിശ്വാസത്തെയായിരുന്നു.
പ്രാദേശികമായി പ്രവർത്തിക്കുന്ന സേവ് ശബരിമല പ്രക്ഷോഭകാരികൾക്കെതിരെ അടിക്കാനുള്ള നല്ല ഒന്നാന്തരം വടികൾ പുരോഗമനവാദികൾക്ക് നിങ്ങൾ രണ്ട് കൂട്ടരും നൽകി.അവരുടെ വനിതാ മതിൽ ആയിരുന്നു ശരിയെന്നും RSS വിശ്വാസികളെ പറ്റിച്ചുവെന്നും പറഞ്ഞുള്ള പോസ്റ്റുകൾ വ്യാപകമായി വന്നു തുടങ്ങി. നിങ്ങൾ തന്നെ അവരുടെ വ്യാജ പ്രചാരണത്തിനുള്ള പഴുതുകൾ തുറന്നുകൊടുക്കുകയായിരുന്നില്ലേ?ഒരു പ്രചാരകനായ ആർ. ഹരിയെന്ന മുതിർന്ന മനുഷ്യൻ 2017ൽ എഴുതിയ പുസ്തകത്തിലെ വരികൾ, അവ സംഘത്തിന്റെ ഔദ്യോഗിക അഭിപ്രായങ്ങൾ അല്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അനവസരത്തിൽ ഉദ്ധരിച്ച് അനാവശ്യ വിവാദമുണ്ടാക്കിയതുകൊണ്ടെന്തു നേട്ടം?അതുവഴി ആ പുസ്തകത്തിനും അതിലെ ഉദ്ധരണികൾക്കും അനാവശ്യറീച്ച് നേടികൊടുക്കുക മാത്രമാണ് ഉണ്ടായത്.ഈഗോയും ഗോസിപ്പുകളും നിറഞ്ഞ താത്വിക അവലോകനങ്ങൾ കണ്ടല്ല ലക്ഷകണക്കിനു അയ്യപ്പവിശ്വാസികൾ ശബരിമലയ്ക്കായി മുന്നോട്ടുവന്നത്.
എന്താണ് സംഘമെന്നോ അവരുടെ അജൻണ്ടയെന്നോ വ്യക്തമായ ധാരണയില്ലെങ്കിലും സ്വന്തം മതത്തോടും വിശ്വാസത്തോടും കൂറു പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് ശബരിമലവിഷയത്തിൽ അവരെടുത്ത നിലപാടിനെ കണ്ടില്ലെന്നു വയ്ക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ചിലത് പറഞ്ഞേ തീരൂ!സനാതനധർമ്മത്തെ കുറിച്ചോ ആചാരാനുഷ്ഥാനങ്ങളെകുറിച്ചോ വാതുറന്നാൽ വർഗ്ഗീയവാദിയാക്കി ചാപ്പ കുത്തുന്ന പ്രവണതയേറി വരുന്നതുകൊണ്ട് മാത്രം പലപ്പോഴും സംഘപരിവാറിന്റെ നിലപാടുകൾ ശ്രദ്ധിക്കാറുണ്ട്.സംഘപരിവാറിനെ പലപ്പോഴും വർഗ്ഗീയതയുടെ മേലങ്കിപുതപ്പിച്ച് പൊതുസമൂഹത്തിൽ അടയാളപ്പെടുത്തുമ്പോൾ കേരളാകോൺഗ്രസ്സിനും മുസ്ലിംലീഗിനും നല്കുന്ന മതേതരത്വപരിവേഷം എന്നും ചിന്തിപ്പിച്ചിരുന്നു.
എന്റെ കുട്ടിക്കാലത്ത് ബാലഗോകുലം എന്നതിനു രാഷ്ട്രീയമാനം മുതിർന്നവർ ആരും തന്നെ നല്കിയിരുന്നില്ല.ബാലകരുടെ ഗോകുലം എന്ന് മാത്രമേ അന്നതിന് അർത്ഥം കണ്ടിരുന്നുള്ളൂ .അതുകൊണ്ടായിരുന്നുവല്ലോ കടുത്ത കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിലെ ഞാനും കമ്മ്യൂണിസ്റ്റ്കാരനും തിരുവനന്തപുരത്തെ മേയറുമായിരുന്ന ശ്രീ സ്റ്റാൻലി സത്യനേശന്റെ മകൻ ബിനോയ്യുമൊക്കെ ജന്മാഷ്ടമിദിനത്തിൽ കണ്ണന്മാരായത്.ഉണ്ണികൃഷ്ണനിലൂടെ സമത്വസുന്ദരമായ ഒരു നാട് എനിക്ക് മുന്നിൽ ഉണ്ടെന്നു ആദ്യമായി മനസ്സിലാക്കി തന്നതും ശോഭായാത്രകൾ ആയിരുന്നു.പിന്നീട് കാലങ്ങൾക്കിപ്പുറം ഒരു സംഘപരിവാമുകാരനെ ജീവിതസഖാവായി തെരഞ്ഞെടുത്തപ്പോഴും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾ ദാമ്പത്യവുമായി ഇടകലർത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു എപ്പോഴും.
ശബരിമലസ്ത്രീപ്രവേശനത്തെ ആദ്യം മുതൽ നഖശിഖാന്തം എതിർത്തത് സംഘപരിവാറുകാരിയായിട്ടല്ല,മറിച്ച് സ്വന്തം വിശ്വാസങ്ങളിൽ അടിച്ചുറച്ചുവിശ്വസിക്കുന്ന ഒരു സാധാരണസ്ത്രീയായിട്ടാണ്.അതുതന്നെയാണ്,അതുമാത്രമാണ് സ്ത്രീജനങ്ങളുടെ പിന്തുണ ഇത്രമേൽ നാമജപഘോഷയാത്രകൾക്കും മകരജ്യോതിതെളിയിക്കാനുമൊക്കെ ഉണ്ടാവാനുള്ള കാരണവും.ഈ വിഷയത്തെ സൈബറിടത്തിൽ കാര്യകാരണസഹിതം അവതരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടപോലെ അവബോധം ജനിപ്പിച്ചവരിൽ റെഡി ടു വെയിറ്റ് ക്യാംപയിൻകാർ മുന്നിൽതന്നെയുണ്ടായിരുന്നു.ഞാൻ ഈ റെഡി ടു വെയിറ്റ് ക്യാമ്പയിൻ ആദ്യം ശ്രദ്ധിക്കുന്നത് സുജ പവിത്രനെന്ന സുഹൃത്തിന്റെ വാളിലൂടെയാണ്.അവർ തുടങ്ങിവച്ച ആശയമാണതെന്നാണ് എന്റെ ഓർമ്മ.പിന്നീടത് ആളിപ്പടരുകയായിരുന്നു.
ഐകമത്യം മഹാബലം എന്നത് എല്ലാ കാലത്തെയും ഏറ്റവും പോപ്പുലറും സിമ്പിളുമായ വിജയ ഫോർമുലയാണ്. ഐകമത്യം ഉണ്ടാകുന്ന വഴികളിലും ഐകമത്യത്തിന്റെ ഘടനകളിലും സ്വഭാവത്തിലും ഓരോ കാലത്തും മാറ്റമുണ്ടായിരുന്നു താനും.ആധുനികസമൂഹത്തിൽ ഹാഷ്ടാഗ് ക്യാംമ്പയിനുകൾ വിജയിക്കുന്നത് ഇതേ ഫോർമുലയിലൂടെയാണെന്ന് അടിവരയിടുന്നുണ്ട് റെഡി ടു വെയിറ്റിന്റെ വിജയം.പക്ഷേ യഥാർത്ഥ വിശ്വാസികളുടെ സമരം തുടങ്ങിയത് മണ്ഡലകാലം മുതൽക്കായിരുന്നു.സോഷ്യൽമീഡിയയെന്തെന്ന് അറിയാത്ത അമ്മമാർ നാമ ജപഘോഷയാത്രകളിലും മറ്റും പങ്കെടുത്തത് അവരുടെ നിസ്സീമമായ ഭക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു.
ശബരിമലവിഷയത്തിൽ സംഘപരിവാർ നടത്തിയ മലക്കംമറിച്ചിലിൽ അസ്വഭാവികതയൊന്നും തോന്നാത്തത് നിലപാടുകളിൽ വെള്ളംചേർക്കാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം പോലും ഇന്ന് ഇന്ത്യയിലില്ലെന്ന ഉറച്ച ബോധ്യത്താലാണ്.ഏതൊരു സംഘടനക്കും വ്യക്തിക്കും അവരുടേതായ നിലപാടുകൾ സ്വീകരിക്കാം.പക്ഷേ ആ നിലപാടിനെതിരാണ് സമൂഹമെന്ന് മനസിലാക്കുമ്പോൾ സമൂഹത്തിന്റെ നിലപാടിനോടൊത്ത് മുന്നോട്ടുപോകുക എന്നതാണ് ജനങ്ങളേ സേവിക്കുന്നവർ ചെയ്യേണ്ടത്..അതാണ് അതിന്റെ ശരിയും.അതാണ് സംഘവും കെ.സുരേന്ദ്രനും ചെയ്തതും ശബരിമലവിഷയത്തിൽ ആചാരസംരക്ഷകർക്കൊപ്പം നിന്ന ഒരു വലിയ വിഭാഗത്തിനും രാഷ്ട്രീയത്തേക്കാൾ വലുത് അവരുടെ വിശ്വാസമായിരുന്നു.അയ്യപ്പസ്വാമി മാത്രമായിരുന്നു അവരുടെ മതവും പ്രത്യയശാസ്ത്രവും.സനാതനധർമ്മത്തിൽ ഉറച്ചുവിശ്വസിക്കുന്നവരുടെ ഒരു ഏകീകരണം അതും ഒരിക്കലുമില്ലാത്ത തരത്തിലുള്ള ഏകത്വമാണവിടെ കണ്ടത്.എന്നും ഹൈന്ദവർ ഒരുമിക്കുന്നതിൽ മാത്രം വർഗ്ഗീയതമണക്കുന്ന ചെന്നായകളുടെ കുടിലതന്ത്രമാണവിടെ പൊളിച്ചെഴുതപ്പെട്ടതും.
എന്തൊക്കെ വിമർശനങ്ങൾ സംഘപരിവാറിനെതിരെ ഉന്നയിച്ചാലും ഒരു കാര്യം അംഗീകരിച്ചേ പറ്റൂ.ഒക്ടോബർ തുടക്കം മുതൽ ശബരിമലകർമ്മ സമിതിയുടെ നേതൃത്വത്തിലും യുവമോർച്ചയുടെ നേതൃത്വത്തിലുമൊക്കെ നടന്ന സമരപരിപാടികളെ വൻവിജയമാക്കാനും ഇതരരാഷ്ട്രീയവിശ്വാസമുള്ള അയ്യപ്പവിശ്വാസികളെയും ഒപ്പംകൂട്ടാനും വൻപിന്തുണ ഉറപ്പാക്കാനും സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്.ക്ലിഫ്ഹൗസിനടുത്ത് താമസിക്കുന്ന ഞാൻ നേരിട്ടു കണ്ടിരുന്നു യുവമോർച്ച ദേവസ്വംബോർഡ് ജംഗ്ഷനിൽ തമ്പടിച്ചുനടത്തിയ സമരപരിപാടികളും പൊലീസ്ലാത്തിചാർജും മറ്റും.കോൺഗ്രസ്സ് പാരമ്പര്യമുള്ള കുടുംബത്തിൽപ്പെട്ട ഞാനുൾപ്പെടുന്ന കുടുംബാംഗങ്ങൾ അന്ന് തൊട്ട് ഈ നിമിഷം വരെ ഈ വിഷയത്തിൽ സംഘപരിവാറിനൊപ്പമാണ്.കാരണം നന്തൻകോടും പരിസരത്തുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നില്ക്കാൻ കോൺഗ്രസ്സിൽ നിന്നാരും ഉണ്ടായില്ലെന്നത് വേദനയോടെ പറയുക തന്നെ വേണം.
ഞങ്ങളുടെ അവിടെ YMR ജംഗ്ഷനിലൊരു ശാസ്താക്ഷേത്രമുണ്ട്.ശാസ്താവിൽ ഉറച്ച വിശ്വാസമുള്ള ഒരുപാടൊരുപാട് ഭക്തരും.ശബരിമലസ്ത്രീപ്രവേശനവിധിയെ വളരെ ദുഃഖത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടവരാണ് അവരിലേറെപ്പേരും.അന്ന് അവർക്കൊപ്പം നിന്നവരിൽ പ്രമുഖൻ നന്തൻകോട് വാർഡ് കൗൺസിലർ തെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാർത്ഥിയായി മത്സരിച്ച ജയചന്ദ്രൻ നായരായിരുന്നു.അദ്ദേഹമൊക്കെ എത്രയോ വർഷങ്ങളായി സംഘത്തിനൊപ്പം പ്രവർത്തിക്കുന്ന നല്ലൊരു വ്യക്തിയാണ്.മുപ്പതുകൊല്ലങ്ങൾക്കുമുന്നേ ബാലഗോകുലമൊക്കെ സജീവമായി ക്ലിഫ്ഹൗസ് പരിസരത്ത് സംഘടിപ്പിച്ചു സംഘശക്തിതെളിയിച്ചവരാണ് .മതത്തിന്റെ അതിരുകൾ അന്നൊന്നും ഇത്രമേൽ മനസ്സുകളിൽ വേലിക്കെട്ടുകൾ തീർത്തിരുന്നില്ല. ഞായറാഴ്ചകൾ ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഗീതകൾ പാടിയിരുന്നു . എല്ലാ ആഘോഷങ്ങളും അന്ന് ബാലഗോകുലത്തിലെ കുട്ടികൾ ഒരുമിച്ചു ആഘോഷിച്ചിരുന്നു .പുരാണങ്ങളുടെയും ഗുണപാഠക്കഥകളുടെയും അക്ഷയഖനി ഞങ്ങൾ കുട്ടികൾക്ക് തുറന്നു തന്നതും ബാലഗോകുലം തന്നെ .ബാലസാഹിത്യത്തിന്റെ മണിച്ചെപ്പ് ഞങ്ങൾക്കായി തുറന്നുതന്ന ബാലഗോകുലം മതപഠനം നടത്തിയിരുന്നതായി എനിക്ക് അറിവില്ല... ഇന്നും ഓർമ്മകളിൽ കാണാം യമുനയിലെ ഓളങ്ങൾക്കൊപ്പം അലയടിച്ചുയരുന്ന സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും ഓടക്കുഴൽനാദം.ആ ഓടക്കുഴൽ നാദം ഓർമ്മയിൽ ഒളിമങ്ങാതെയിരിക്കുന്നതുകൊണ്ടാണ് ആചാരസംരക്ഷകരിൽ ചിലരുടെ തെറിവിളികൾ കേട്ടിട്ടും ചിലപ്പോഴെങ്കിലും സംഘത്തിനനുകൂലമായി ലേഖനങ്ങൾ എഴുതിപ്പോകുന്നത്.
നിങ്ങൾ ഇരുകൂട്ടരും ഇനിയും ഈഗോയുടെ ദന്തഗോപുരങ്ങളിൽ ഇരുന്ന് പരസ്പരം ചെളി വാരിയെറിയുമ്പോൾ നിങ്ങൾ അറിയുന്നുണ്ടോ,അത് പതിക്കുന്നത് ശബരിമല അയ്യപ്പനെ ആത്മാവിനുള്ളിൽ പ്രതിഷ്ഠിച്ച ആയിരങ്ങളുടെ മേലേയ്ക്കാണെന്ന്. വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം' എന്ന് നിങ്ങൾക്ക് മുന്നിൽ നടന്നവർ നിങ്ങളെ പഠിപ്പിച്ചത് മറക്കാതിരിക്കട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്