ചൈനീസ് ഉപഗ്രഹത്തിൽ പ്രവർത്തിച്ച സാറ്റലൈറ്റ് ഫോണിൽ നിന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോയത് അമ്പതിലേറെ വിളികൾ; രണ്ട് പാക്കിസ്ഥാനികളും വിദഗ്ധമായി രക്ഷപ്പെട്ടു; പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയായ കലാട്ട് തുറമുഖത്തു നിന്ന് 2014ൽ ആലപ്പുഴയിൽ എത്തിയത് ഐസിസ് കപ്പൽ തന്നെ; പാലക്കാട്ടെ ചാവേറിനെ പിടിച്ചതിനാൽ കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യത; ദക്ഷിണേന്ത്യൻ തീരത്ത് അതീവ ജാഗ്രത; ശ്രീലങ്കൻ ഭീതിയിൽ കരുതലുകളെടുത്ത് ഇന്ത്യ
പി വിനയചന്ദ്രൻ
തിരുവനന്തപുരം: പാക്കിസ്ഥാൻ, ഇറാൻ പൗരന്മാരുമായി കേരളതീരത്തേക്ക് കടന്നുകയറിയ ഇറാൻ ബോട്ടിനെക്കുറിച്ച് സംശയം വീണ്ടും. മുംബൈ മോഡൽ ആക്രമണം ലക്ഷ്യമിട്ടാണ് ഇറാൻ ബോട്ട് കേരളത്തിലെത്തിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താനാവാത്തതിനാൽ പിടിയിലായവരെ എൻ.ഐ.എ കുറ്റവിമുക്തരാക്കുകയായിരുന്നു. ശ്രീലങ്കൻ ചാവേർ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ഇറാൻ ബോട്ടിനെച്ചൊല്ലി ആശങ്കകൾ പുകയുകയാണ്. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കടലിലും ഇന്ത്യ നിരീക്ഷണം കർശനമാക്കുകയാണ്.
ശ്രീലങ്കയിലെ പള്ളികളിൽ ആക്രമണം നടത്തിയ ഐസിസിന്റെ അടുത്ത ലക്ഷ്യം തെക്കേ ഇന്ത്യയാണെന്നാണ് സൂചന. പാലക്കാട് നിന്ന് പിടിയിലായ മലയാളിയെ ചാവേറായി ഉപയോഗിക്കാനും അവർ തീരുമാനിച്ചിരുന്നു. ഇത് എൻഐഎ പൊളിച്ചു. ഇതോടെ കടലിലൂടെ വിദേശ തീവ്രവാദികളെ എത്തിച്ച് ചാവേർ ആക്രമണത്തിന് ഐസിഎസ് ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കടലിലും നിരീക്ഷണം കർശനമാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോഴാണ് ഇറാൻ ബോട്ടിലേക്കും സംശയങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ചെറു സംശയം തോന്നിയാൽ പോലും കരുതലോടെ ഇനി നടപടി എടുക്കാനാണ് കേരളാ പൊലീസിനും എൻഐഎ നൽകുന്ന നിർദ്ദേശം.
പശ്ചിമേഷ്യൻ തീവ്രവാദസംഘടനായ ഐസിസിന് സ്വാധീനമുള്ള പാക്കിസ്ഥാൻ-ഇറാൻ അതിർത്തി മേഖലയായ കലാട്ട് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടിൽ ഏഴ് ഇറാൻകാരും പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ താമസിക്കുന്ന അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ തീരത്ത് കോസ്റ്റ്ഗാർഡ് ബോട്ട് പിടികൂടിയപ്പോൾ രണ്ട് പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡുകൾ കൂടി കണ്ടെടുത്തു. പകുതി വഴിയായപ്പോൾ രണ്ടുപേർ നീന്തി കരപറ്റിയെന്നാണ് ബോട്ടിലുണ്ടായിരുന്നവർ വെളിപ്പെടുത്തിയത്. രക്ഷപെട്ട പാക്കിസ്ഥാനികളെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. ഇവർ രക്ഷപ്പെട്ടതാണോ അപകടത്തിൽ പെട്ടതാണോയെന്ന് കണ്ടെത്താനായിട്ടില്ല.
കേരള തീരത്ത് ശക്തിയേറിയ ആക്രമണം നടത്താൻ ബോട്ടിൽ ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും കോസ്റ്റ്ഗാർഡിന്റെ പിടിയിലാവുമെന്നുറപ്പായപ്പോൾ ആയുധങ്ങൾ കടലിലെറിഞ്ഞെന്നുമാണ് അന്ന് എൻ.ഐ.എ സംശയിച്ചത്. ആലപ്പുഴ തീരത്തുനിന്ന് 50 നോട്ടിക്കൽമൈൽ അകലെ കടലിൽ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ കണ്ടെത്താൻ സമുദ്രപര്യവേഷണം നടത്തുന്ന ദക്ഷിണകൊറിയൻ നിർമ്മിത 'സമുദ്ര രത്നാകർ' എന്ന കപ്പൽ വിട്ടുനൽകണമെന്ന് കേന്ദ്രസർക്കാരിനോട് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട കഴിഞ്ഞ ഡിസംബർ 31ന് ഗുജറാത്തിലെ പോർബന്തർ തീരത്തിനടുത്ത് പാക്കിസ്ഥാനിൽ നിന്നെത്തിയ ബോട്ട് തീരസംരക്ഷണസേനയുടെ പിടിയിലാകുമെന്നുറപ്പായപ്പോൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചിരുന്നു.
അവിടെ മറൈൻ കമാൻഡോകളെ വിന്യസിച്ചതിന് പിന്നാലെയാണ് ഇറാൻബോട്ട് കേരള തീരത്തേക്കെത്തിയത്. ആയുധധാരികളുള്ള ബോട്ട് തീരത്തേക്കടുക്കുന്നുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗാണ് (റോ) കണ്ടെത്തിയത്. ഗൾഫിലെ തുറായാ സാറ്റലെറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി നിർമ്മിച്ച, ചൈനീസ് ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സാറ്റലെറ്റ്ഫോൺ ബോട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും അമ്പതിലേറെ വിളികളാണ് സാറ്റലെറ്റ് ഫോണിൽ നിന്ന് പോയിരുന്നത്. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിമേഖലയിലേക്കായിരുന്നു കൂടുതൽ വിളികളും. എന്നാൽ ഫോൺവിളികളുടെ വിശദാംശങ്ങൾ നൽകാൻ തുറായാ കമ്പനി തയ്യാറായില്ല.
സി-ഡാക്കിലെ പരിശോധനയിൽ വിളികൾക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് കണ്ടെത്താനുമായില്ല. പാക്കിസ്ഥാനിലേക്ക് വിളിക്കാൻ ജമ്മുകാശ്മീരിലും മറ്റും തീവ്രവാദികൾ ഉപയോഗിക്കുന്നത് തുറായാ കമ്പനിയുടെ ഉപഗ്രഹഫോണാണ്. മുംബൈ ആക്രമണത്തിലും ഈ ഫോൺ ഉപയോഗിച്ചിരുന്നു. ഇവയിൽ നിന്നുള്ള വിളികൾ കണ്ടെത്തുക ദുഷ്കരമാണ്. ചുഴലിക്കാറ്റിലും ഒഴുക്കിലും പെട്ട് എൻജിൻ തകരാറിലായി ദിശമാറി ഒഴുകിയെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. ഇത് സ്ഥിരീകരിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേയും ദേശീയ സമുദ്രപഠന-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സഹായം എൻ.ഐ.എ തേടിയിരുന്നു. പിടിയായവരുടെ ചിത്രങ്ങളും പാസ്പോർട്ടിലെ വിലാസവും സ്ഥിരീകരിക്കാൻ ഇന്റർപോൾ വഴി ഇറാൻ, പാക്കിസ്ഥാൻ സർക്കാരുകളെ എൻ.ഐ.എ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ക്യാപ്റ്റൻ മുഹമ്മദ് ബലോച്ചിനു പുറമേ കാസിം ബലൂച്, അബ്ദുൾ ഖാദർ ബലൂച്, പർവേഷ് ബലൂച്, വാഹിദ് ബലൂച്, ഷാഹിദ് ബലൂച്, ഇബ്രാഹിം ബക്ഷ്, അബ്ദുൾ മജീദ് ബലൂച്, ഷഹസാദ് ബലൂച്, ഹുസൈൻ ബലൂച്, ജംഷാദ് ബലൂച്, അഹമ്മദ് ബലൂച് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘമാണെന്ന് സംശയിച്ചെങ്കിലും തെളിവുകൾ കിട്ടിയില്ല. ബോട്ടിലുണ്ടായിരുന്ന വലയിൽ കൂറ്റൻ കല്ലാണ് ഉണ്ടായിരുന്നതെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. എന്നാൽ കടലിൽ എവിടെനിന്നാണ് കല്ലുകിട്ടയതെന്ന ചോദ്യത്തിന് മറുപടിയില്ല.
ലഹരിമരുന്നുകളോ ആയുധങ്ങളോ വലയിലാക്കി കടലിലെറിയുകയായിരുന്നുവെന്ന സംശയത്തെതുടർന്ന് കടലിൽ ആയുധങ്ങളും ലോഹഭാഗങ്ങളും തിരിച്ചറിയാനാവുന്ന കേന്ദ്രഖനിമന്ത്രാലയത്തിന്റെ 'സമുദ്ര രത്നാകർ' എന്ന അത്യാധുനികകപ്പലുപയോഗിച്ച് കടൽ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തെളിവുകളില്ലാതെ പിടിയിലായവരെ വിട്ടയച്ചെങ്കിലും ഇറാൻ ബോട്ട് ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍