മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറങ്ങിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ; സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇനിയെന്തെന്നറിയാതെ മുതിർന്ന നേതാവ്; പാർട്ടി പിടിക്കാനാവില്ലെന്നുറപ്പായതോടെ പിളർപ്പല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ പിജെ; ലയിച്ചപ്പോൾ പോയ ഫ്രാൻസിസ് ജോർജും സംഘവും തിരിച്ചെത്തിയില്ലെങ്കിൽ വിലപേശാൻ പോലും കഴിയില്ല; 'തൊടുപുഴയിലെ രാജാവിന്' മുന്നിൽ ഇനി ഏക വഴി ഇടതുമുന്നണിയിൽ ചേക്കേറുക മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസിൽ പിജെ ജോസഫ് ഒറ്റപ്പെടുന്നു. ജോസഫും മോൻസ് ജോസഫും മാത്രമായി ഈ കൂട്ടുകെട്ട് മാറാനാണ് സാധ്യത. ലോക്സഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചപ്പോൾ വളരെ സമർത്ഥമായാണ് കെ എം മാണി ജോസഫിനെ വെട്ടിയത്. ലയന സമയത്ത് തന്നെ പിജെ ജോസഫ് ഭാവിയിൽ ഉയർത്താവുന്ന ഭീഷണികൾ മാണിക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി വേണ്ട മുൻകരുതൽ അന്നേ മാണി എടുത്തിരുന്നു. ഇതാണ് ഇപ്പോൾ ജോസ് കെ മാണിക്ക് തുണയാകുന്നത്. മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടൽ പിജെയ്ക്ക് തെറ്റുകയാണ്. ജോസ് കെ മാണി ആഗ്രഹിക്കുന്നത് പാർട്ടിയിൽ നടക്കൂവെന്ന് ജോസഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ പഴയ പിജെ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം തുടങ്ങി കഴിഞ്ഞു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള പഴയ ശിഷ്യരെ ഒരുമിപ്പിക്കാനാണ് നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസഫിന് സീറ്റ് മോഹമുണ്ടായിരുന്നു. അന്ന് പാർട്ടി പിളർത്തി ഇടത് പക്ഷത്തേക്ക് പോകാനാണ് ജോസഫ് ആഗ്രഹിച്ചത്. ഇത് കേരളാ കോൺഗ്രസിന്റെ അണികൾക്കെല്ലാം അറിയാം. മോൻസ് ജോസഫായിരുന്നു ചരടു വലികൾ നടത്തിയത്. ഇതിനിടെയാണ് മാണിയുടെ രോഗാവസ്ഥയെ കുറിച്ച് പിജെ ജോസഫ് അറിയുന്നത്. ഡോക്ടർ വിപി ഗംഗാധരനാണ് മാണിയുടെ ഗുരുതരമായ രോഗാവസ്ഥ പിജെ അറിയുന്നത്. ഇതോടെയാണ് ലോക്സഭയിലെ പിടിവാശി വിട്ടത്. മാണിയുടെ കാലശേഷം കേരളാ കോൺഗ്രസ് പിടിക്കലായി ചിന്ത. ഇതിന് വേണ്ടി സിഎഫ് തോമസിനെ ഒപ്പം നിർത്താനും കരുനീക്കം നടത്തി. ജോയി എബ്രഹാമിനേയും മറുകണ്ടം ചാടിച്ചു. ഇതിനൊപ്പം സജി മഞ്ഞക്കടമ്പനും എതിരായി. ജോയി എബ്രഹാമും സജിയും പാലായിലെ സീറ്റിൽ മോഹമുള്ളവരാണ്. എന്നാൽ രണ്ടു പേർക്കും ഈ സീറ്റ് ജോസ് കെ മാണി കൊടുക്കില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ഇരുവരും ജോസഫിനൊപ്പം മാറിയത്. എന്നാൽ സിഎഫ് തോമസ് തന്ത്രപരമായ നിലപാട് എടുത്തു.
സിഎഫ് തോമസിനെ ചെയർമാനാക്കി തനിക്ക് പാർട്ടി ലീഡർ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോസഫിന്റെ ലക്ഷ്യം. ഇതിലൂടെ ജോസ് കെ മാണിയെ വെട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ ജോസ് കെ മാണി നിലപാട് കടുപ്പിച്ചപ്പോൾ സിഎഫ് തോമസ് വെട്ടിലായി. മാണി ഗ്രൂപ്പിലെ 99 ശതമാനം പേരും ജോസ് കെ മാണിക്കൊപ്പമാണെന്നതും സിഎഫിനെ വെട്ടിലാക്കി. പാർട്ടി ലീഡർ സ്ഥാനം സിഎഫിന് കിട്ടുമെന്നതും ഉറപ്പായി. ഇതോടെ ജോസ് കെ മാണിയെ ചെയർമാനാക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും വിജയത്തിന് തൊട്ടടുത്തെത്തി. മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറക്കിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം എത്തുമ്പോൾ ആ വികാരം സിഎഫ് ഉൾക്കൊണ്ടു. ഇതോടെ സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള ജോസഫിന്റെ നീക്കം പൊളിഞ്ഞു. അങ്ങനെ പാർട്ടിയിൽ സാങ്കേതികമായി മുതിർന്ന നേതാവ് ഒറ്റപ്പെടുകയാണ്.
മാണിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷത്ത് നിന്ന് മാണിക്കൊപ്പം ജോസഫ് എത്തിയത് കോട്ടയത്തും ഇടുക്കിയിലും കരുത്ത് കൂട്ടാനുള്ള കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ഇങ്ങനെ ജോസഫ് എത്തിയപ്പോഴും മാണി വേണ്ട കരുതലെടുത്തു. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭാരവാഹിത്വങ്ങളിലുമെല്ലാം 30 ശതമാനം മാത്രമാണ് ജോസഫിന് നൽകിയത്. നിയമസഭയിലേക്ക് ജോസഫിനും മോൻസിനും ടിയു കുരുവിളയ്ക്കും മത്സരിക്കാൻ അവസരവും നൽകി. ഇതിൽ ടിയു കുരുവിള തോറ്റതോടെ പാർലമെന്ററീ പാർട്ടിയിലും പിന്തുണ മാണിക്കായി. റോഷി അഗസ്റ്റിനും ജയരാജനും ജോസ് കെ മാണിക്കൊപ്പമാണ്. സിഎഫ് തോമസ് കൂടിയായപ്പോൾ അവിടേയും മാണി ഗ്രൂപ്പിന് ഭൂരിപക്ഷമായി. അതിനാൽ പാർട്ടി ലീഡർ പദവിയും ജോസഫിന് കിട്ടില്ല.
സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അതിനാൽ നിഷ്പ്രയാസം ജോസ് കെ മാണി ചെയർമാനാകും. പാലായിലെ സ്ഥാനാർത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ഒഴിയാൻ സന്നദ്ധമാകുന്നവർക്കാകും സീറ്റ് നൽകുകയെന്നാണ് സൂചന. അങ്ങനെ എല്ലാ അർത്ഥത്തിലും ജോസ് കെ മാണി പാർട്ടിയിൽ പിടിമുറുക്കുകയാണ്. കോട്ടയത്തെ ലോക്സഭയിൽ മത്സരിക്കാൻ പിജെ ജോസഫ് ശ്രമം നടത്തിയപ്പോൾ പൊളിച്ചത് മാണിയുടെ തന്ത്രമായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഇടുക്കി ലോക്സഭാ സീറ്റ് ജോസഫിന് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കും. ജയിക്കുമ്പോൾ പാലാ സീറ്റ് ഒഴിയുന്നവർക്ക് രാജ്യസഭാ സീറ്റ് നൽകുകയും ചെയ്യും. ഭീഷണിയിലൂടെ പാലാ സീറ്റിന് ശ്രമിക്കുന്ന ജോയി എബ്രഹാമിനേയും സജി മഞ്ഞകടമ്പലിനേയും തഴയാൻ തന്നെയാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇതെല്ലാം വെട്ടിലാക്കുന്നത് പിജെ ജോസഫിനെയാണ്. ഫ്രാൻസിസ് ജോർജിനെ വീണ്ടും തനിക്കൊപ്പം ചേർക്കാനാണ് ജോസഫിന്റെ തീരുമാനം. കേരളാ കോൺഗ്രസിന്റെ എംഎൽഎയാണ് പിജെ ജോസഫും മോൻസും. അതുകൊണ്ട് തന്നെ പിളർന്ന് പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. അതുകൊണ്ട് തന്നെ മോൻസ് പോലും ചിലപ്പോൾ ജോസഫിനെ അവസാന നിമിഷം കൈവിടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫ്രാൻസിസ് ജോർജുമായി അടുക്കുന്നത്. കേരളാ കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ടാൽ യുഡിഎഫും കൈവിടുമെന്ന് ജോസഫിന് അറിയാം.
പിളർന്ന ശേഷം യുഡിഎഫിൽ നിന്നാലും വളരെ കുറച്ച് സീറ്റ് മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാൻ കിട്ടൂ. ചെറിയ പാർട്ടിയായി മാത്രമേ ജോസഫിനെ പരിഗണിക്കൂ. രണ്ട് സീറ്റിൽ അധികം നൽകുകയുമില്ല. ഇതെല്ലാം തന്റെ പ്രസക്തി കുറയ്ക്കുമെന്ന് ജോസഫിന് അറിയാം. മകൻ അപ്പുവിനെ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള നീക്കത്തിനും തിരിച്ചടിയാകും. അതുകൊണ്ട് ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടി പുതിയ കളികൾക്കാണ് ജോസഫ് കരുത്ത് കൂട്ടുന്നത്. പാർട്ടി ചെയർമാനെ കണ്ടെത്താൻ നിർണായക യോഗങ്ങൾ അടുത്തദിവസം ചേരാനിരിക്കെ കേരള കോൺഗ്രസ് എമ്മിൽ സമവായ സാധ്യത തീരുന്നുവെന്ന കാര്യം ജോസഫും തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.യെ ചെയർമാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെയും ജനറൽസെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചാണ് ജില്ലാ പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറാകണമെന്നും ഇവരഭ്യർഥിച്ചു. ഈ ഫോർമുല സിഎഫ് തോമസ് അംഗീകരിച്ചു. ഇതോടെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ നീക്കവും പൊളിഞ്ഞു. മെയ് 17-നുശേഷം പാർട്ടി നേതൃയോഗങ്ങൾ ചേരാനിരിക്കവെയാണ് പുതിയ നീക്കങ്ങൾ. ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം.
പാർട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം തർക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തിൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമർശം ലേഖനത്തിലുണ്ടായിരുന്നു. മാണിയുടെ സ്വാഭാവിക പിൻഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാർട്ടിയിലെ വലിയ വിഭാഗമാണ് ജോസഫിനെ നിരാശനാക്കുന്നത്. ഇത് കേരളാ കോൺഗ്രസിലെ പുതിയൊരു പിളർപ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ജോസഫിനെ ഒപ്പം കൂട്ടാൻ ഇടതുപക്ഷം തയ്യാറായേക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്