കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 'കവി' നരേന്ദ്ര മോദി കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ? സഹായി കൈമാറിയ ഫയലിൽ നിന്നും പേപ്പറുകൾ മറിക്കുമ്പോൾ കവിതയിലേക്ക് ക്യാമറ സൂം ഇൻ; പേപ്പറിന്റെ മുകളിൽ കവിതയ്ക്ക് അലങ്കാരമായി അവതാരകൻ ചോദിച്ച അതേ ചോദ്യവും; പ്രധാനമന്ത്രിയുമായുള്ള ന്യൂസ് നേഷന്റെ അഭിമുഖത്തിലെ ചോദ്യങ്ങൾ നേരത്തെ ചാനൽ കൈമാറിയിരുന്നുവെന്ന് തെളിയിക്കുന്ന ക്ലിപ് പുറത്ത്; വീഡിയോ പുറത്തുവിട്ടത് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതോടെ അഭിമുഖങ്ങളുടെ തിരക്കിലും ഉത്സാഹത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൺ താപ്പറെ പോലെ അഭിമുഖക്കാർ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് പരാതി ഉയർന്നെങ്കിലും, മോദിയുടെ വ്യക്തിത്വ സവിശേഷതകൾ കുറയൊക്കെ ഹൈലൈറ്റ് ചെയ്യാൻ ഈ അഭിമുഖങ്ങൾക്ക് സാധിച്ചു. എന്നാൽ, ന്യൂസ് നേഷനുമായുള്ള അഭിമുഖം പലതരത്തിലും വിവാദമായി. ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട റഡാർ-മേഘം പരാമർശവും, ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറ ആദ്യം ഉപയോഗിച്ച വ്യക്തി താനാണെന്ന അവകാശവാദവും സോഷ്യൽ മീഡിയയിൽ ട്രോളർമാർക്ക് വിരുന്നാവുകയും ചെയ്തു. അതേസമയം, ന്യൂസ് നേഷന്‍ മോദി നൽകിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന് ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതുവ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നു. അതായത് ചോദ്യങ്ങൾ നേരത്തെ തന്നെ ചാനൽ മോദിക്ക് എഴുതി തയ്യാറാക്കി നൽകിയെന്ന ആരോപണമാണ് ചൂടുപിടിക്കുന്നത്.
വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ പ്രതീക് സിൻഹയാണ് വീഡിയോയുടെ വേഗം കുറച്ച് ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ചോദിക്കുന്നു: സമീപകാലത്ത് കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ എന്ന്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയൽ നൽകുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോൾ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകൾ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പർ ന്യൂസ് നേഷൻസ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതിൽ മോദിയോട് അവതാരകൻ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.തുടർന്ന് മോദി ഈ പേപ്പർ നോക്കി കവിത ചൊല്ലുന്നു. ഈ വേളയിലും അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾ പേപ്പറിൽ വ്യക്തമായി കാണാം.
അഭിമുഖത്തിൽ ബാലാകോട്ട് വ്യോമാക്രമണം സംബന്ധിച്ച് മോദി നടത്തിയ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വ്യാപകമായ ട്രോളാണ് ഇതിൽ ഉണ്ടായത്. ഇന്നിറങ്ങിയ ദി ടെലഗ്രാഫ് ദിനപത്രവും നരേന്ദ്ര മോദിയെ ട്രോളിക്കൊണ്ടുള്ള തലക്കെട്ടിട്ടാണ് രംഗത്തുവന്നത്. മോദിയുടെ റഡാർ പരാമർശത്തെ പരിഹസിച്ചു കൊണ്ട് റഡാറേന്ദ്ര മോദി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ തലക്കെട്ട്. 'Howdy, Cloudy: Radarendra Modi's disclosure Shock and awe' എന്നാണ് ടെലഗ്രാഫിന്റെ തലക്കെട്ട്. സോഷ്യൽ മീഡിയയിൽ ഈ തലക്കെട്ട് വിവാദമായി മാറുന്നുണ്ട്.
തന്റെ ബുദ്ധിപരമായ ഇടപെടൽ എന്ന രീതിയിൽ ആക്രമണ നീക്കത്തെക്കുറിച്ചാണ് മോദി ചാനൽ അഭിമുഖത്തിൽ പരാമർശം നടത്തിയത്. ഇത് വ്യാപകമായി വിമർശനത്തിന് ഇടയാക്കുകയായിരുന്നു. 'ആകാശം മേഘാവൃതമായിരുന്നതിനാൽ, ആക്രമണ ദൗത്യം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു വാദമുയർന്നു. ഞാൻ ഇക്കാര്യത്തിൽ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും, മഴയും മേഘങ്ങളുമുണ്ടെങ്കിൽ ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാന്റെ റഡാർ കണ്ണുകളിൽപ്പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മുന്നോട്ടുപോകാൻ തീരുമാനിച്ചത്.'
ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വാചകങ്ങൾ സ്ക്രീൻഷോട്ടായി പോസ്റ്റ് ചെയ്തു. പാർട്ടിയുടെ വിവിധ സംസ്ഥാന ഘടകങ്ങളും ഇതു പങ്കുവച്ചു. മഴയും മേഘങ്ങളുമുണ്ടെങ്കിൽ വിമാനം റഡാറിൽപ്പെടില്ലെന്ന മോദിയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ചിരിക്കു വകയായതിനു പിന്നാലെ ട്വീറ്റുകൾ അപ്രത്യക്ഷമായി. എന്നാൽ അഭിമുഖത്തിന്റെ വിഡിയോ അതിനകം തന്നെ യുട്യൂബിലെത്തിക്കഴിഞ്ഞിരുന്നു. ട്രോളുകൾ പിന്നാലെയെത്തി. പ്രതിപക്ഷവും വിഷയം ഏറ്റുപിടിച്ചു.
കോൺഗ്രസ് നേതാവായ ദിവ്യ സ്പന്ദന, സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരും മറ്റുനിരവധി പേരുമാണ് 'റഡാർ തിയറി'യിൽ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്. മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താനുള്ള റഡാർ സംവിധാനം ദശാബ്ദങ്ങൾക്ക് മുമ്പേ ഉണ്ടെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. താങ്കൾ ഇപ്പോഴും പഴയകാലഘട്ടത്തിൽ നിന്നുപോയതിന്റെ പ്രശ്നമാണിതെന്നും അത് മനസിലാക്കൂ അങ്കിൾ ജി എന്നും ദിവ്യ മോദിയെ പരിഹസിച്ചു.
1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെയും വിമർശകർ രംഗത്തുവന്നു. റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന പരാമർശം നടത്തിയ അഭിമുഖത്തിൽ തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങളും പറഞ്ഞത്.
വിവാദമായ ഈ അഭിമുഖത്തിൽ തന്നെ എങ്ങനൊണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മോദി ഡിജിറ്റൽ ക്യാമറയെ കുറിച്ചും ഇമെയിലിനെ കുറിച്ചും പറഞ്ഞത്. ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ സാങ്കേതിക കാര്യങ്ങളിൽ മിടുക്കനാണെന്ന് കാണിക്കാൻ വേണ്ടി കൂടുതൽ അവകാശവാദങ്ങൾ അദ്ദേഹം നടത്തി. 1990കളിൽ താൻ സ്റ്റൈലസ് പേനകൾ(ടച്ച് സ്ക്രീൻ ഉപകരണങ്ങളിൽ എഴുതാൻ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നു എന്നാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്.
Here's a slowed down version of the video (sans audio) in which PM @narendramodi is flipping through the papers which were present in HIS file. pic.twitter.com/deg3JWksFz
— Pratik Sinha (@free_thinker) May 13, 2019
1987-88 കാലത്ത് താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ കെ അദ്വാനിയുടെ ചിത്രം പകർത്തുകയും അത് ഇമെയിൽ മുഖാന്തരം ഡൽഹിയിലേക്ക് അയച്ചു നൽകിയെന്നുമാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്. അതേസമയം മോദിയുടെ അവാകാശ വാദം തള്ളാണെന്ന് സമർത്ഥിക്കുകയാണ് വിമർശകർ. ഇതിനായി സാങ്കേതിക കാര്യങ്ങൾ തന്നെ അവർ ചൂണ്ടിക്കാട്ടുന്നു. 1987 ലാണ് ആദ്യത്തെ ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കിയതെന്നും അന്ന് അതിന് വൻ വിലയായിരുന്നു എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെന്നും ഇവർ ചോദ്യം ഉന്നയിക്കുന്നു. കൂടാതെ, വി എസ് എൻ എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കി 1995ൽ ആണെന്ന കാര്യവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
.@firstpost did a fact-check whether @narendramodi's interview to @NewsNationTV was scripted or not, based on the thread I created this morning, and then deleted their article. Probably, the first man to use email and digital camera in India sent a colour photo of Haren Pandya. pic.twitter.com/nZYdW8BESU
— Pratik Sinha (@free_thinker) May 13, 2019
അഭിമുഖത്തിൽ മോദി പറയുന്നത് ഇങ്ങനെ: ഒരുപക്ഷെ, രാജ്യത്ത്..മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു,1987-88 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്സിലിൽ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റൽ ക്യാമറയിൽ പകർത്തി. എന്നിട്ട് ഡൽഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളർ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ 'സർപ്രൈസ്' ആയി- ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ.
അഭിമുഖത്തിന്റെ ഭാഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. 1988 ൽ നരേന്ദ്ര മോദിയുടെ ഇമെയിൽ വിലാസം എന്തായിരുന്നെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരണ് സോഷ്യൽ മീഡിയയിലൂടെ മോദിയെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നത്. ചോദ്യവും ഉത്തരവും നേരത്തെ എഴുതിനൽകിയ 'സ്ക്രിപ്റ്റഡ്' അഭിമുഖമായിരുന്നു മോദിയുമായി ന്യൂസ് നേഷൻ നടത്തിയതെന്ന ആരോപണവും ദിവ്യ സ്പന്ദന ഉയർത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
തൊണ്ണറുകളിലാണ് ഇന്റർനെറ്റ് സേവനം അമേരിക്കയിൽ അടക്കം വ്യാപകമായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണാണ് ആദ്യമായി ഇമെയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരനും. 1998 നവംബർ ഏഴിനാണ് അദ്ദേഹം ആദ്യ ഇമെയിൽ അയക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമായത് 1995ന് ശേഷമാണ്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനായിരുന്നു അന്ന് ഇന്റർനെറ്റ് കൈകാര്യം ചെയ്തിരുന്നത്. ഈ ചരിത്രമെല്ലാം മോദിയുടെ വാദങ്ങൾ സംശയത്തിലാക്കുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍