ആറ് ലക്ഷത്തിന്റെ വായ്പ്പാക്കുടിശ്ശികയുടെ പേരിൽ കാനറാ ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്താൻ നോക്കിയത് 50 ലക്ഷത്തിന്റെ വീടും പുരയിടവും; 'വൈഷണവി'യിൽ നിന്നും കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ സർവ്വം തകർന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ; സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അവൾ മനസ്സിൽ സൂക്ഷിച്ചത് ഡോക്ടർ സ്വപ്നം; എൻട്രൻസ് എഴുതി ഫലം കാത്തിരിക്കവേ എല്ലാ മോഹങ്ങളും തല്ലിക്കെടുത്തി ബാങ്കിന്റെ പിടിവാശി; ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞെങ്കിലും കടുംകൈ പ്രതീക്ഷിച്ചില്ലെന്ന് വിലപിച്ച് പിതാവും
എം മനോജ് കുമാർ
തിരുവനന്തപുരം: ജപ്തി ഭീഷണിയുടെ പേരിൽ അമ്മയും മകളും തീകൊളുത്തുകയും മകൾ മരിച്ചതിനും പിന്നിൽ നെയ്യാറ്റിൻകര കാനറാ ബാങ്കിന്റെ ക്രൂരത. ആറു ലക്ഷത്തിൽ താഴെയുള്ള ലോൺ കുടിശികയുടെ പേരിലാണ് 50 ലക്ഷത്തിന്റെ വീടും സ്ഥലവും കീശയിലാക്കാൻ നെയ്യാറ്റിൻകര കാനറാ ബാങ്ക് ശ്രമിച്ചത്. ഇതാണ് നെയ്യാറ്റിൻകരയെയും കേരളത്തെയും നടുക്കിയ അമ്മയുടെയും മകളുടെയും തീകൊളുത്തലിനും മകളുടെ മരണത്തിനും ഇടയാക്കിയത്. അഞ്ചു ലക്ഷം ലോൺ എടുത്ത് എട്ടര ലക്ഷം രൂപ ഈ കുടുംബം അടച്ചിട്ടുണ്ട്. ഇനി അടയ്ക്കാനുള്ളത് ആറു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണ്.
ഈ സാവകാശം നൽകാൻ ബാങ്ക് തയ്യാറാകാതിരുന്നപ്പോൾ അത് ആത്മഹത്യയിലും മരണത്തിലും കലാശിക്കുകയും ചെയ്തു. പതിനഞ്ച് വർഷം മുൻപാണ് കാനറാ ബാങ്കിൽ നിന്നും ചന്ദ്രൻ അഞ്ചു ലക്ഷം രൂപ ലോൺ എടുക്കുന്നത്. അടവ് മുടങ്ങിയപ്പോൾ വീടും സ്ഥലവും വിറ്റു ലോൺ അടയ്ക്കാം എന്ന് ഈ കുടുംബം ബാങ്കിൽ പറഞ്ഞതാണ്. പക്ഷെ കാനറാ ബാങ്ക് അധികൃതർ ഒരു വിട്ടുവീഴ്ച്ചക്കും വഴങ്ങിയില്ല. ലോണിന്റെ പേരിൽ കാനറാ ബാങ്ക് അധികൃതര്‍ ക്രൂരത തുടർന്നപ്പോൾ മൂന്നു പേരടങ്ങുന്ന ഒരു കുടുംബത്തിലെ മകൾക്ക് ജീവൻ നഷ്ടമാകുകയും 'അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലാകാകുകയും ചെയ്തു. എല്ലാത്തിനും ഇടയാക്കിയത് കാനറാ ബാങ്ക് അധികൃതർ നടത്തിയ ജപ്തി ഭീഷണിയും.
മകൾ വൈഷ്ണവി ആത്മഹത്യാ ശ്രമത്തിനിടയിൽ ജീവൻ വെടിഞ്ഞപ്പോൾ 'അമ്മ ലേഖയ്ക്ക് തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിട്ടുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോൾ ജീവന് വേണ്ടി മല്ലടിക്കുകയാണ് വൈഷ്ണവിയുടെ 'അമ്മ ലേഖ. ചന്ദ്രനും ലേഖയുടെയും ഒരേയൊരു മകളായിരുന്നു ലേഖ. ഈ കഴിഞ്ഞ മെഡിക്കൽ എൻട്രൻസ് എഴുതി ഫലം കാത്തിരിക്കുകയായിരുന്നു വൈഷ്ണവി. ഇതിനിടയിലാണ് കാനറാ ബാങ്ക് ഭീഷണി ഈ കുടുംബത്തെ തകർത്തത്. വൈഷ്ണവിയുടെ പേരാണ് വീടിനു നൽകിയത്. വീട് നഷ്ടമാകുമ്പോൾ എല്ലാ പ്രതീക്ഷകളും നഷ്ടമാകുമെന്ന ആശങ്ക വൈഷ്ണവിയേയും ലേഖയേയും അലട്ടിയിരുന്നു. ആത്മഹത്യാ ഭീഷണി ഇവർ ചന്ദ്രന് മുന്നിലും നടത്തിയിരുന്നു. പക്ഷെ ആത്മഹത്യാ ശ്രമം നടത്തുമെന്ന് ചന്ദ്രനും കരുതിയിരുന്നില്ല.
കുട്ടിയുടെ പഠനത്തിന് വേണ്ടിയും വീട് പുതുക്കിപ്പണിയുന്നതിനുമാണ് ചന്ദ്രൻ വീടിരിക്കുന്ന പത്തര സെന്റ് സ്ഥലം പണയം വെച്ച് നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്നും ലോൺ എടുത്തത്. ലോൺ കുടിശിക വന്നപ്പോൾ വൻ സമ്മർദ്ദമാണ് കാനറാ ബാങ്ക് അധികൃതർ നടത്തിയത് എന്ന് വൈഷ്ണവിയുടെ അച്ഛൻ ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. വെള്ളിയാഴ്ച കാനറാ ബാങ്ക് അധികൃതർ വന്നപ്പോൾ ലേഖയും മകളും പറഞ്ഞതാണ് ജപ്തി ഭീഷണിയുമായി വന്നാൽ ഞങ്ങൾ ആത്മഹത്യാ ചെയ്യും എന്ന്. പക്ഷെ അത് വീൺവാക്കാണ് എന്നാണ് ഞാനും കരുതിയത്. വീട് വയ്ക്കാൻ ലോൺ എടുത്തപ്പോൾ അതിന്റെ പേരിൽ കുടുംബം നഷ്ടമാകുമെന്ന് കരുതിയില്ല. ഞാൻ വീട്ടിനു പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് നിലവിളി കേട്ടത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇരുവരെയും തീ വിഴുങ്ങിയിരുന്നു-ചന്ദ്രൻ പറയുന്നു.
വെള്ളിയാഴ്ചയും കാനറാ ബാങ്ക് അധികൃതർ വീട്ടിൽ വന്നിരുന്നു. ലോൺ കുടിശിക അടയ്ക്കാം എന്ന് കാനറാ ബാങ്ക് അധികൃതരോട് പറഞ്ഞിരുന്നു. പക്ഷെ ഒരു സമവായത്തിന് അവർ തയ്യാറായില്ല. ഇന്നും നാല് മണിക്ക് മുൻപ് ജപ്തി നടത്തും എന്നാണ് കാനറാ ബാങ്ക് അധികൃതർ പറഞ്ഞത്. ജപ്തി നടത്താൻ കാനറാ ബാങ്ക് അധികൃതർ വരുമെന്ന ഭീതിയുടെ നിഴലിലാണ് അമ്മയും മകളും ഈ കടുംകൈ കാട്ടിയത്ച. വീട് വിൽക്കാൻ ആളുകളെ തിരഞ്ഞു നടക്കുകയായിരുന്നു. അതിനിടയിലാണ് ബാങ്ക് സമ്മർദ്ദം ശക്തമാക്കിയത്. വെള്ളിയാഴ്ച ബാങ്ക് അധികൃതർ വീട്ടിൽ വന്നു നടത്തിയ ഭീഷണി തന്നെയാണ് ആത്മഹത്യാ ശ്രമങ്ങളിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പേപ്പറുകൾ വരെ ഞങ്ങൾ ബാങ്കിൽ സമർപ്പിച്ചതാണ്. ജപ്തി ഭീഷണിയിൽ നിന്നും ഒഴിവാക്കാൻ. ഞങ്ങൾക്ക് സമയമായിരുന്നു ആവശ്യം. പക്ഷെ ബാങ്ക് അതിനു വഴങ്ങാതെ അമിത സമ്മർദം ഞങ്ങളുടെ കുടുംബത്തിന് മേൽ മുഴക്കി. ബാങ്കിന്റെ മനഃസാക്ഷിയില്ലാത്ത ക്രൂരതയാണ് കുടുംബം നഷ്ടമാകാൻ കാരണം-ചന്ദ്രൻ പറയുന്നു.
ഇന്നു മൂന്നുമണിയോടെയാണ് ജപ്തി നടപടിക്കിടെ അമ്മ ലേഖയും മകൾ വൈഷ്ണവിയും നെയ്യാറ്റിൻകര മാരായമുട്ടത്ത് തീ കൊളുത്തിയത്. മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. 'അമ്മ മെഡിക്കൽ കോളേജിൽ ജീവനുവേണ്ടി പോരാടുകയും ചെയ്യുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ ലേഖയുടെ നില അതീവ ഗുരുതരമാണ്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ഇവർ വായ്പ എടുത്തിരുന്നത്.
പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു. വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് ഇടയായ സംഭവവികാസങ്ങൾക്ക് ഇടവരുത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍