രാത്രി മഴ തുടങ്ങിയതോടെ ശുഭരാത്രിയും നേർന്ന് റൂമിലേക്ക് മടങ്ങിയ മൂന്നംഗ സംഘം രാവിലെ ഹോട്ടൽ മുറിയിൽ അമ്പുകളേറ്റ് മരിച്ച നിലയിൽ; നെഞ്ചിലും കഴുത്തിലും ചൂണ്ടുവില്ലിൽ നിന്നുള്ള അമ്പുകളേറ്റ് കൊല്ലപ്പെട്ടത് ദമ്പതികളും ഒപ്പം വന്ന 30 കാരിയും; 645 കിലോമീറ്റർ അകലെ രാജ്യത്തിന്റെ മറ്റേ അറ്റത്ത് സമാനസംഭവത്തിൽ രണ്ടുയുവതികൾ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ടുസംഭവങ്ങളുടെയും ബന്ധത്തിന്റെ കുരുക്കഴിക്കാനാവാതെ ജർമൻ പൊലീസ്
മറുനാടൻ ഡെസ്ക്
ബവേറിയ: രണ്ടു സംഭവങ്ങൾ...അഞ്ചുമരണങ്ങൾ. ആദ്യ സംഭവത്തിൽ മൂന്നുമരണം. രണ്ടാമത്തെ സംഭവത്തിൽ രണ്ടും. രണ്ടുസംഭവങ്ങളും നടന്നത് ജർമ്മനിയുടെ രണ്ടറ്റത്തായി. 645 കിലോമീറ്റർ ദൂരവ്യത്യാസത്തിൽ. അന്വേഷകരെ വല്ലാതെ കുഴക്കുന്ന ദുരൂഹ മരണങ്ങൾ. ബവേറിയ സംസ്ഥാനത്തിൽ, പാസാസവും നഗരത്തിലെ ഹോട്ടൽ മുറിയിൽ ചൂണ്ടുവില്ലിൽ നിന്നും തൊടുത്ത അമ്പുകളേറ്റുള്ള മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് പൊലീസിനെ കുഴയ്ക്കുന്ന കേസിന്റെ തുടക്കം.
ഓട്ടോപ്സി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചില കാര്യങ്ങളിൽ വ്യക്തത വന്നു. ശനിയാഴ്ചയാണ് സംഭവം. ശാന്തസുന്ദരമായ ഓസ്ട്രിയൻ അതിർത്തിയിലെ പാസ്സാവുവിലെ ഹോട്ടിലാണ് മൂന്നു ജർമൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. റൈൻലാൻഡ് -പാലാറ്റിനേറ്റ് സംസ്ഥാനത്ത് നിന്നുള്ള 33 കാരിയായ സ്ത്രീ, 53 കാരനായ പുരുഷൻ. ലോവർ സാക്സണിയിൽ നിന്നുള്ള 30 കാരി. ഇവരെയാണ്ചൂണ്ടുവില്ലിൽ നിനുള്ള അമ്പുകളേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
33 കാരിയും 53കാരനും മുറിയിലെ ബെഡിൽ കൈകൾ കോർത്തുപിടിച്ച നിലയിലാണ് കാണപ്പെട്ടത്. ഇരുവരും ഹൃദയം ലക്ഷ്യമാക്കി എയ്ത അമ്പുകളേറ്റാണ് മരിച്ചത്. മൂന്നാമത്തെ ആൾ 30 കാരി ബെഡിനടുത്ത് തറയിലാണ് കഴുത്തിൽ അമ്പേറ്റ് കിടന്നത്. കട്ടിലിൽ കിടന്ന ദമ്പതികളുടെ നേർക്ക് കൂടുതൽ അമ്പുകൾ എയ്തിട്ടുണ്ട്. എന്നാൽ, ഹൃദയത്തിലേറ്റ് അമ്പാണ് മാരകമായത്. ഇവരെ ആരെങ്കിലും ആക്രമിച്ചതായോ, ഇവർ ചെറുത്തുനിൽക്കാൻ നോക്കിയതായോ ലക്ഷണങ്ങൾ ഒന്നുമില്ല. ഇവർ മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ ലഹരിയിലായിരുന്നോയെന്നും അന്വേഷിച്ചുവരുന്നു. നാലാമതൊരാൾ സംഭവത്തിൽ ഉൾപ്പെട്ടതായി സൂചനയില്ല. 30 കാരി ആദ്യം ദമ്പതികൾക്ക് നേരേ അമ്പെയ്ത ശേഷം സ്വയം അമ്പുകുത്തി മരിച്ചുവെന്നാണ് അന്വേഷകർ കരുതുന്നത്.
അതിനിടെയാണ് രണ്ടാമത്തെ സംഭവം. പാസാവുവിൽ നിന്ന് 645 കിലോമീറ്റർ അകലെ ലോവർ സാക്സണി സംസ്ഥാനത്തിലെ ഗിഫ്ഫോൺ നഗരത്തിൽ. പാസാവുവിൽ കൊല്ലപ്പെട്ട 30 കാരിയുടെ സഹൃത്തടക്കം രണ്ടുപേരുടെ മൃതദേഹങ്ങളാണ് സമാന സാഹചര്യത്തിൽ കണ്ടെടുത്തിട്ടുള്ളത്. എന്നാൽ ഇവരുടെ ശരീരത്തിൽ നിന്നും അമ്പുകൾ കണ്ടെടുത്തിട്ടില്ല. ഇരുവരും മുപ്പതു വയസുള്ളവരാണ. പാസ്സാവു ഹോട്ടലിൽ നടന്ന മരണങ്ങളുമായി എന്തെങ്കിലും ബന്ധം ഈ സംഭവത്തിനുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മെയ് 11 നു ഫുൾ സ്യുട്ടിൽ താടിയുള്ള ഒരു പുരുഷനും കറുത്ത വേഷത്തിൽ രണ്ടു സ്ത്രീകളും ചെക്ക് ഇൻ ചെയ്യാനെത്തിയത് ഹാൻഡ് ബാഗു പോലും ഇല്ലാതായിരുന്നു. അതിൽ ഒരു സ്ത്രീ 85 യുറോ വാടകയുള്ള ട്രിപ്പിൾ റൂം രണ്ടു ദിവസം മുൻപ് ഓൺലൈൻ ആയാണ് റിസർവ് ചെയ്തത്. 8 മണിക്ക് ശേഷം ഒരാൾ അവരുടെ കാറിൽ നിന്നു നീല നിറമുള്ള ടെന്നീസ് കിറ്റ് സൂക്ഷിക്കുന്നതുപോലുള്ള ഒരു വലിയ ബാഗ് മുറിയിലേക്ക് കൊണ്ടുപോകുന്നതു റിസപ്ഷനിൽ ഉള്ളവർ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം സന്തോഷെേത്താ റസ്റ്ററന്റിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് മാത്രം കഴിച്ചു എല്ലാവർക്കും ശുഭരാത്രി ആശംസിച്ചിട്ടാണ് അവർ മുറിയിലേക്കു പോയത്. സകലരെയും അതിശയിപ്പിക്കുന്നതു മൃതദേഹങ്ങൾ കണ്ടെടുക്കുംവരെ അവിടെ നിന്ന് ഒരു ഞരക്കം പോലും കേട്ടിരുന്നില്ല എന്നതാണ്. തൊട്ടടുത്ത മുറികളിൽ ആൾക്കാർ കുടുംബസമേതം താമസിച്ചിരുന്നു. എന്തായാലും കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തും വരെ ജർമൻ പൊലീസിന് വെല്ലുവിളിയാകും വ്യത്യസ്തമായ രണ്ടു ഇടങ്ങളിലുണ്ടായ ദുരൂഹമായ ഈ അഞ്ചുമരണങ്ങൾ. പാസാവു സംഭവത്തിൽ, അടുത്ത മുറികളിൽ ഉണ്ടായിരുന്നവർക്ക് നാലാമതൊരാളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടില്ല. മുറിയുടെ പ്രവേശനകവാടത്തിലടക്കം സിസി ടിവികളിൽ അങ്ങിനെ ഒരു രൂപം പതിഞ്ഞിട്ടേയില്ല. അതെ, ദുരൂഹത തുടരുകയാണ്.
വിചിത്ര സംഘമെന്ന് ഹോട്ടലുകാർ
ലഗേജൊന്നും ഇല്ലാതെയാണ് പസാവുവിലെ ഹോ്ട്ടലിൽ മൂന്നംഗസംഘം എത്തിയത്. റിസപ്ഷൻ അടച്ച ശേഷമാണ് ഇവർ കാറുകളിൽ പോയി ബാഗ് എടുത്തത്. അതിൽ ചൂണ്ടുവില്ലുകളും അമ്പുകളുമായിരുന്നു. സംഭവ ശേഷം ഒരുചൂണ്ടുവില്ല് അവശേഷിക്കുകയും ചെയ്തു. യുവതികളുടെ കറുത്ത വേഷവും ഒപ്പമുള്ള പുരുഷന്റെ ഘനഗംഭീരഭാവവും സംഘത്തിന് ഒരുവിചിത്ര സ്വഭാവം നൽകിയിരുന്നുവെന്ന ഹോ്ട്ടലിലെ അതിഥികളിൽ ഒരാൾ പറഞ്ഞു. എല്ലാവർക്കും ഗുഡ് ഈവനിങ് ആശംസിച്ച് സോഫ്റ്റ് ഡ്രിങ്കും വെള്ളവും കുടിച്ച ശേഷം അവർ രണ്ടാം നിലയിലെ മുറിയിലേക്ക് പിൻവാങ്ങി. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.
18 കഴിഞ്ഞാൽ ക്രോസ്ബോ സ്വന്തമാക്കാം
ജർമൻ നിയമപ്രകാരം 18ന് മുകളിലുള്ള ആർക്കും ക്രോസ് ബോ വാങ്ങിക്കാം. 13.5 ലക്ഷം ഷൂട്ടർമാരുള്ള ജർമൻ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷനിൽ 3000 ത്തോളം പേർ ക്രോസ് ബോ ഉപയോഗിക്കുന്നവരാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍