ഗൾഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാൻ ചന്ദ്രന്റെ പെടാപ്പാട്; 40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാർ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നൽകാമെന്ന്; എങ്ങനേയും കടം തീർക്കാൻ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശൽ; നെയ്യാറ്റിൻകര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചർച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: ലോണിൽ പെടുന്ന വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന ഇടനിലക്കാർ കേരളത്തിൽ ഉടനീളം സജീവമാണ്. വസ്തു വിൽക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കി വില ഇടിച്ച് നേട്ടം കൊയ്യുന്നവർ. ഇത്തരം മാഫിയകൾ ചുളുവിലയ്ക്ക് പാവങ്ങളിൽ നിന്ന് വസ്തു തട്ടിച്ചെടുക്കും. അതിന് ശേഷം മോഹ വിലയ്ക്ക് വിറ്റ് ലാഭവും ഉണ്ടാക്കും. ആത്മഹത്യാ മുനമ്പിൽ കുടുംബങ്ങളെ എത്തിച്ചാണ് ഈ കള്ളക്കളി നടത്തുക. ഇവരും നെയ്യാറ്റിൻകരയിൽ സജീവമായിരുന്നു. നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കാൻ കാരണക്കാരായവരിൽ പ്രധാനികൾ വസ്തുകച്ചവടത്തിലെ ഇടനിലക്കാർ ആണ്. ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇവർ. പലപ്പോഴും ഇടനിലക്കാർക്ക് വേണ്ടി കൂടിയാണ് ബാങ്കുകൾ കുടുംബത്തെ സമ്മർദ്ദത്തിലാക്കുക. ഇത്തരം സമ്മർദ്ദമാണ് നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട 'വൈഷ്ണവി'യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യും ആത്മഹത്യ ചെയ്യാൻ കാരണമായത്.
വായ്പകുടിശ്ശിക തീർക്കാൻ ഒരു വർഷംമുമ്പ് തുടങ്ങിയ ചന്ദ്രന്റെ ശ്രമം ഇടനിലക്കാരിൽ എത്തിയിരുന്നു. ബാങ്കിൽ നിന്ന് വിവരം ലഭിച്ചായിരുന്നു ഇവരുടെ ഇടപെടൽ. 40 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനം ഇടനിലക്കാർ എത്തിച്ചത് 24 ലക്ഷത്തിൽ. ഈ തുകയും അവസാനനിമിഷംവരെ നൽകാത്തതിനെത്തുടർന്നാണ് രണ്ടുപേർക്കും ജീവനൊടുക്കേണ്ടിവന്നത്. 24 ലക്ഷത്തിൽ നിന്നും വില താഴ്ത്താനുള്ള നടപടിയായിരുന്നു ഇതിന് കാരണം, 15 വർഷംമുമ്പാണ് ചന്ദ്രൻ വായ്പയെടുത്തത്. ദുബായിൽ കൂലിപ്പണിക്കാരനായ ചന്ദ്രൻ ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വീടുവെച്ചെങ്കിലും സാമ്പത്തികബാധ്യത കാരണം പണി പൂർത്തിയാക്കിയുമില്ല. കുടിശ്ശിക അടയ്ക്കാനായി ബാങ്കിൽനിന്ന് നോട്ടീസ് കിട്ടിയിരുന്നു. കുടിശ്ശിക വർധിക്കുമ്പോൾ ഒരുമിച്ച് കുറെ പണമടയ്ക്കുമായിരുന്നു. എട്ടുലക്ഷം രൂപ പലപ്പോഴായി അടച്ചു. എന്നിട്ടും ആറേമുക്കാൽ ലക്ഷം കുടിശ്ശികവന്നു. ഇതോടെ ജപ്തി നടപടി ബാങ്ക് തുടങ്ങി. ഇതിനൊപ്പം ഇടനിലക്കാരും എഥ്തി.
ഒന്നരമാസംമുന്പ് വീണ്ടും ജപ്തിനോട്ടീസ് എത്തി. എന്നാൽ, നാട്ടുകാർ ജപ്തി തടസ്സപ്പെടുത്തി. ഒന്നരമാസത്തിനകം കുടിശ്ശിക തീർക്കണമെന്ന് ബാങ്കുകാർ പുതിയ ഉപാധിവെച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കിൽനിന്നും ചന്ദ്രന് വിളിയെത്തി, ഉച്ചയ്ക്കകം പണമടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് അറിയിച്ചു. ഇതോടെയാണ് ലേഖയും മകളും ആത്മഹത്യ ചെയ്തതും. കുടിശ്ശിക വർധിച്ചതോടെ ഒരു വർഷംമുമ്പാണ് ചന്ദ്രനും കുടുംബവും വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. ഒരു വർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാമെന്നാണ് ഇടനിലക്കാർ പറഞ്ഞിരുന്നത്. വായ്പാ കുടിശ്ശിക തീർത്ത് ബാക്കി പണത്തിന് കുറഞ്ഞവിലയ്ക്ക് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ വില കുറിച്ച് 24 ലക്ഷം വരെ എത്തിച്ചവർ വീണ്ടും കാശ് കുറയ്ക്കാൻ ശ്രമിച്ചു. ആറുമാസംമുമ്പ് ചന്ദ്രൻ ദുബായിൽനിന്ന് തിരിച്ചെത്തിയശേഷമാണ് ഇടനിലക്കാരുടെ തന്ത്രം ചന്ദ്രൻ മനസ്സിലാക്കിയത്. പിന്നീട് നേരത്തേ പറഞ്ഞ വില ഇടനിലക്കാർ കുറയ്ക്കാൻ തുടങ്ങി. ഒന്നരമാസംമുമ്പ് ജപ്തി നടത്താൻ ബാങ്കുകാർ എത്തിയപ്പോൾ ഇടനിലക്കാരും എത്തി പണം ഉടൻ അടച്ചുതീർക്കാമെന്ന് ബാങ്കുകാരെ അറിയിച്ചു.
അഡ്വാൻസ് തുകകൊണ്ട് വായ്പ അടയ്ക്കുമെന്നും കച്ചവടം നടന്നശേഷം ബാക്കി തുകയും നൽകാമെന്നുമായിരുന്നു ഇടനിലക്കാർ ഉറപ്പുനൽകിയത്. പിന്നീട് വീണ്ടും ഒന്നരമാസം കച്ചവടം നടക്കാതെ നീണ്ടുപോയി. അവസാനം തിങ്കളാഴ്ച പണം നൽകുമെന്ന് ഉറപ്പുനൽകി. അന്നും നൽകിയില്ല. ഇതും തന്ത്രമായിരുന്നു. വില ഇനിയും കുറപ്പിക്കാനുള്ള നീക്കം. ചൊവ്വാഴ്ച പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രൻ ഫോണിൽ സംസാരിച്ചു. വ്യക്തമായ നടപടി കിട്ടിയില്ല. ഈ സമയം ചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന ലേഖയും മകൾ വൈഷ്ണവിയും വീട്ടിലേക്കുപോയി. നിമിഷങ്ങൾക്കകം നിലവിളികേട്ടു, പുക ഉയരുന്നത് കാണുകയും ചെയ്തു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ഈ വീട്ടിലാണ് താമസിക്കുന്നത്.
വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികൾ വേഗത്തിലായതാണ് മരായമുട്ടത്ത് പെൺകുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാൻകാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ വായ്കൾക്ക് മൊറട്ടോറിയം നിലനിൽക്കുമ്പോൾ ജപ്തി നടപടികളുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സംസ്ഥാന സർക്കാർനയമെന്നും ഇത് ലംഘിച്ചത് ശരിയായില്ലെന്നും സർക്കാർ നിലപാട് എടുക്കുന്നു. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടക്കാൻ സ്ഥലം എംഎൽഎ ഇടപെട്ടിട്ട് അൽപ്പംകൂടി സാവകാശം ലഭിക്കാൻ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികൾ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യലേഖയും മകൾ വൈഷ്ണവിയും കടുത്തമാനസിക പ്രയാസത്തിലായത്. തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാനത്ത് പൊതു വായ്പാ മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരമ്മയും മകളും ജീവൻവെടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറൽമാനേജരെ അറിയിച്ചു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാപരം നൽകാൻ ബാങ്ക് തയ്യാറാകണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഭവനവായ്പയുടെ പേരിലായിരുന്നു കാനറബാങ്ക് നെയ്യാറ്റിൻകര ശാഖയുടെ ജപ്തിനടപടി. രാവിലെ മുതൽ ബാങ്കിൽനിന്ന് വിളിച്ച് പണം ചോദിച്ച് സമ്മർദം ചെലുത്തിയതിൽ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന് മാരായമുട്ടം സ്വദേശി ചന്ദ്രൻ പറഞ്ഞു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചര മണിക്കൂർ മരണത്തോട് മല്ലടിച്ച് ഏഴുമണിയോടെ ലേഖയും മരണത്തിനു കീഴടങ്ങി. ബാങ്കിൽ നിന്ന് രാവിലെ മുതൽ ഭീഷണി ഫോൺ വിളികൾ വന്നിരുന്നെന്ന് ചന്ദ്രന്റെ മാതാവ് പറയുന്നു.
എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാൽ ജോലിനഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാർപെന്റർ ജോലിചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോൾ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വർഷം മുമ്പ് ലോൺ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം.
കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരിൽ പലർക്കും അറിയുമായിരുന്നു. വീട് വിൽപനക്കടക്കം ചന്ദ്രൻ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്