അധികാരക്കൊതി മൂത്ത് ബംഗാളിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; അസാധാരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: പരസ്യപ്രചാരണത്തിന്റെ സമയക്രമം വെട്ടിക്കുറച്ചും ആഭ്യന്തര സെക്രട്ടറിയെ മാറ്റിയും കടുത്ത നടപടികളുമായി കമ്മീഷൻ; പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച്; തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി; കമ്മീഷൻ ബിജെപിയുടെ പാവയെന്നും നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയെന്നും മമത
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ബംഗാളിൽ പരസ്യ പ്രചാരണം ഒരുദിവസം വെട്ടിക്കുറച്ചു. തുടർച്ചയായ അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനെ തുടർന്ന് ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെയും തൽസ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി രംഗത്തെത്തി. കമ്മീഷനിൽ ആർഎസ്എസിന്റെ ആൾക്കാരാണെന്നും ബിജെപിയുടെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും ഉദോ്യഗസ്ഥരെ മാറ്റിയത് ബിജെപിക്കു വേണ്ടിയാണെന്നും മമത ആരോപിച്ചു. നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയാണ് എന്നും മമത പറഞ്ഞു. ബംഗാളിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. പൊലീസിനെ കമ്മീഷൻ ഇരുട്ടിൽ നിർത്തിയെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. ഇന്ന് കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്.
ബംഗാളിൽ അമിത് ഷായുടെ റാലിക്കിടെ ആരംഭിച്ച അക്രമങ്ങൾ തുടരുകയാണ്. അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ വ്യാപക അക്രമമാണ് ഉണ്ടായത്.
താൻ അക്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. സിആർപിഎഫ് ഉള്ളതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. അവരുടെ സംരക്ഷണമാണ് എന്നെ രക്ഷിച്ചത്. തൃണമൂൽ അക്രമം അഴിച്ചുവിടുകയാണ് അവർ തന്റെ റോഡ് ഷോയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും അമിത് ഷാ ആരോപിച്ചു. മമതയുടെ പാർട്ടിയുടെ കൗണ്ട് ഡൗൺ ആരംഭിച്ച് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അഴിഞ്ഞാടുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിലാണെന്നും അമിത്ഷാ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളും ബംഗാളിൽ നിശ്ചലമായിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
അമിത് ഷാ ദൈവമാണോ എന്നായിരുന്നു മമതയുടെ മറുചോദ്യം. അദ്ദേഹത്തിനെതിരെ ആരും പ്രതിഷേധിക്കാതിരിക്കാൻ ദൈവമാണോ അമിത് ഷാ എന്നും മമത ചോദിച്ചു. എല്ലാത്തിനും മുകളിലാണോ അമിത് ഷാ. അവർ സംസ്കാരം ഇല്ലാത്തവവരാണ്. ഇശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതുകൊണ്ടാണ് തകർത്തതെന്നും മമത ആരോപിച്ചു. ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് ബംഗാളിന്റെ പാരമ്പര്യത്തെ തകർക്കുകയാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തൃണമൂൽ തീരുമാനിച്ചിട്ടുണ്ടെന്നും ഡെറക് ഒബ്രയൻ പറഞ്ഞു.
അതേസമയം മമതയ്ക്കെതിരെ ട്രോൾ ഉണ്ടാക്കിയ പ്രിയങ്ക ശർമയുടെ അറസ്റ്റും വലിയ വിവാദമായിട്ടുണ്ട്. അവരെ എന്തുകൊണ്ട് ജാമ്യം അനുവദിച്ചിട്ടും, രാത്രി മുഴുവൻ ജയിലിൽ വെച്ചു എന്നും സുപ്രീം കോടതി ചോദിച്ചു. പ്രിയങ്ക ശർമയെ മോചിപ്പിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ തനിക്ക് കടുത്ത പീഡനം ഏൽക്കേണ്ടി വന്നെന്ന് പ്രിയങ്ക പറയുന്നു. തനിക്ക് നിർബന്ധപൂർവം മാപ്പെഴുതി നൽകേണ്ടി വന്നെന്ന് പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമത്തിലാണ് നടക്കുന്നതെന്നും, കശ്മീർ ഇതിലും ശാന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നു. എന്തുകൊണ്ടാണ് ഇതിൽ നിഷ്പക്ഷവാദികൾ മിണ്ടാത്തത്? തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
ബംഗാളിലേക്കാൾ സമാധാനപരമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്ഥിരം പ്രശ്നമുണ്ടാകുന്ന കശ്മീരിൽ ഇപ്പോൾ തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കശ്മീരിലെ ഒരു ബൂത്തിലും അക്രമസംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എതിരാളികളുടെ വീടുകൾ തൃണമൂൽ പ്രവർത്തകർ തീയിട്ടു. പലർക്കും ഝാർഖണ്ഡിലേക്കും മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും ഓടി രക്ഷപെടേണ്ട അവസ്ഥയായിരുന്നു ബംഗാളിൽ ഉണ്ടായിരുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ബിജെപി മാത്രമല്ല, ഇടത് പാർട്ടികളും കോൺഗ്രസ് പോലും പരാതി ഉന്നയിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മമതക്ക് പ്രധാനം ലക്ഷ്യം
രാജ്യത്തെ ഭരിക്കുന്ന പാർട്ടിയെ പോലും ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്ന മമത ബംഗാളിനെ പരിപൂർണമായും തന്റെ നിയന്ത്രണത്തിൽ നിർത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതുവിധേനയും സംസ്ഥാനത്തെ പരമാവധി സീറ്റുകളും വിജയിപ്പിച്ചെടുക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. 42 സീറ്റുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിലവിൽ തൃണമൂലിന്റെ പാർലമെന്റിലെ അംഗബലം 33 ആണ്. പാർലമെന്റിലെ നാലാമത്തെ വലിയ പാർട്ടിയാണ് തൃണമൂൽ. പരമാവധി കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുകയും തൂക്കുപാർലമെന്റ് നിലവിൽ വരികയും ചെയ്താൽ പ്രധാനമന്ത്രിപദം വളരെ എളുപ്പം പ്രാപ്തമാകും എന്നാണ് മമത കണക്കു കൂട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍